"എടി ഒരുംബെട്ടോളെ .... നീ ഇതാണല്ലേ കല്യാണത്തിന് സമ്മതിക്കാത്തത്"!!!...കിങ്ങിണിയെ തല്ലുന്നതിനു ഇടയ്ക്ക് ലളിത പറഞ്ഞ് കൊണ്ടിരുന്നു.
"ആഹ്... വിട് അമ്മേ... തല്ലല്ലേ അമ്മേ.....അഹ്... "...ഓർക്കാപ്പുറത് കിട്ടിയ തല്ലിൽ കിങ്ങിണി ശരിക്കും പേടിച്ചു. അവളെ ലളിത വലിച്ച് എഴുന്നെപ്പിച്ചപ്പോൾ കിങ്ങിണി നിലത്തേക്ക് വീണു പോയി.
"ഏട്ടത്തി വിട്... വിട്... അവളെ തല്ലാതെ... എന്താ ഈ കാണിക്കുന്നേ !!എന്തിനാ അവളെ തല്ലുന്നേ ??"... ശ്രീദേവി തടസം പിടിക്കാൻ വന്നു.
"നീ മാറ് ശ്രീദേവി ഇവളെ ഞാൻ വെച്ചേക്കില്ല... കുടുംബത്തിന് മാനക്കേട് ഉണ്ടാക്കാൻ ജനിച്ച സാധനം... ഇവളെ ഞാൻ ഇന്ന്".... ലളിത കിങ്ങിണിയുടെ മുടി കുത്തിൽ പിടിച്ചു പിന്നെയും തല്ലി അവളെ നോവിച്ചു.
"ഇതിനാണോ നിന്നെ എല്ലാവരും കൂടെ പുന്നാരിച്ചു വളർത്തിയത്... "??
"അഹ്.. തല്ലാതെ അമ്മേ... ഞാൻ എന്ത് ചെയ്തു എന്നാ ഈ പറയുന്നേ... "!!
"നിനക്ക് അറിയില്ലേ... നിനക്ക് അറിയില്ലേ... എല്ലാം ഉണ്ടാക്കി വെച്ചിട്ട് നിക്കുന്നു... "
"ഏട്ടത്തി അവളെ തല്ലരുത് ഇനി. കാര്യം എന്താണെന്നു ആദ്യം പറ... എന്നിട്ട് അവളെ തല്ലുവോ കൊല്ലുവോ ചെയ്യ്... "... ശ്രീദേവി കരഞ്ഞു കൊണ്ട് അവർക്ക് ഇടയിൽ തടസ്സം നിന്നു.
"നീ ഇത് കണ്ടോ... അവള് കാണിച്ചു വെച്ചേക്കുന്നത്..... ഇവൾ ഇതൊക്കെ മനസ്സിൽ വെച്ചാ കല്യാണത്തിന് സമ്മതിക്കാത്തത്.... "... ലളിത കിങ്ങിണിയുടെ കാൻവാസിൽ വരച്ചിരിക്കുന്ന ചിത്രത്തെ നോക്കി പറഞ്ഞു.
ശ്രീ ദേവിയും അപ്പോഴാണ് ആ ചിത്രം ശ്രെധിച്ചത്. നിഹാലിന്റെ ചിത്രം.
"അതൊരു പടം അല്ലേ അതിന് എന്താ ഇപ്പോൾ"??
"അത് വെറും പടം അല്ല... ഇവളും അവനും ആയിട്ട് എന്തോ ഉണ്ട്... അല്ലെങ്കിൽ പിന്നെ എന്തിനാ ഇവൾ അവന്റെ പടം വരച്ചേ??.... ഇവർ തമ്മിൽ ഇഷ്ടത്തിലാ ... അതാ അവൾ അവന്റെ പടം വരച്ചേ. ഞാൻ ഇത് കൊറേ കണ്ടതാ... ഇവൻ കാരണമാ ഇവൾ കല്യാണത്തിന് സമ്മതിക്കാതെ നിക്കുന്നെ.... "!!...ലളിത നിന്നു കലി തുള്ളി.
"ഏട്ടത്തിക്ക് ഇവൾ എന്തിനാ ഈ പടം വരച്ചത് എന്ന് അറിഞ്ഞാൽ പോരെ ??അത് ഇവളോട് തന്നെ ചോദിച്ചാൽ പോരെ??... തല്ലി ചതക്കണോ"??...
ശ്രീദേവി ചൂടായി.
"മോളെ... എന്തിനാ നീ ആ പയ്യന്റെ പടം വരച്ചത്"???
കിങ്ങിണി ആകെ കരഞ്ഞു തളർന്ന അവസ്ഥയിൽ ആയിരുന്നു.
"ചെറിയമ്മേ ആ ചേട്ടന്റെ കല്യാണം ഉടനെ ഉണ്ട്... അപ്പോ ഒരു വിവാഹ സമ്മാനം ആയിട്ട് ഇത് കൊടുക്കാൻ വേണ്ടിയാ... ഞാൻ... ഇത്... ഇത് വരച്ചത്... എന്നെ രക്ഷിച്ച ആളല്ലേ ഇത് എങ്കിലും കൊടുക്കണം എന്ന് എനിക്ക് തോന്നി അതാ ഞാൻ... അല്ലാണ്ട്... അയാളോട് എനിക്ക്... "...കിങ്ങിണി വാക്കുകൾ പൂർത്തി ആക്കാതെ കരഞ്ഞു കൊണ്ട് പുറത്തേക്കു ഓടി പോയി.
ലളിത കിങ്ങിണി പറഞ്ഞത് കേട്ടു അനങ്ങാതെ നിൽക്കുക ആണ്.
"ഇപ്പോൾ മനസ്സിലായോ എന്തിനാ അവൾ അത് വരച്ചത് എന്ന് !! ആദ്യം സ്വന്തം മക്കളിൽ വിശ്വാസം വേണം. എങ്കിലേ അവർക്ക് തിരികെ എന്തേലും സ്നേഹം ഉണ്ടാകൂ... ഏട്ടത്തി വിചാരിച്ചത് അല്ലാരുന്നല്ലോ സത്യാവസ്ഥ...ചീ...ഇത്രയും തരം താഴരുത് ആരായാലും"...ശ്രീദേവി അത്രയും പറഞ്ഞു പുറത്തേക്കു പോയി.
ലളിത ഒരു നിമിഷം അറിയാതെ വിങ്ങി പൊട്ടി കരഞ്ഞു പോയി.
"ഞാൻ എന്താ ഇങ്ങനെ ആയി പോയത് ??ശ്രീദേവി മനസ്സിലാക്കുന്നതിന്റെ നാലിൽ ഒരു അംശം പോലും എനിക്ക് എന്റെ മോളെ മനസ്സിലാക്കാൻ തോന്നിയില്ലല്ലോ... "... അവർ ഹൃദയ വേദനയോടെ ആ നിലത്ത് ഇരുന്നു പൊട്ടിക്കരഞ്ഞു.
കിങ്ങിണി കരഞ്ഞു കൊണ്ട് പോയത് കുളത്തിലേക്ക് ആയിരുന്നു. ചെമ്പക പൂക്കൾ എല്ലാം വാടി കൊഴിഞ്ഞു നിലത്തു വീണു കിടപ്പുണ്ട്... അവക്ക് പോലും കിങ്ങിണിയുടെ മുഖം കണ്ടു സഹിക്കാൻ വയ്യാതെ തല കുനിച്ചത് ആണെന്ന് അവൾക്ക് തോന്നി പോയി.
കിങ്ങിണി കുളപ്പടവിൽ പോയി ഇരുന്നു ആരും കാണാതെ കണ്ണ് പൊത്തി കരയാൻ തുടങ്ങി.
"എന്തിനാ ദൈവമേ ഇങ്ങനെ ഒരു ജന്മം ??ഇത്രയും നാൾ സന്തോഷം ആയി ജീവിച്ചിട്ട് ഇത്രേം വലിയ സങ്കട കയത്തിലേക്ക് എല്ലാം എന്തിനാ എന്നെ ഇങ്ങനെ വലിച്ച് എറിയുന്നത്.... "... കിങ്ങിണിയുടെ നെഞ്ച് വല്ലാതെ വിങ്ങി പൊട്ടി പിളർന്നു പോകുന്ന പോലെ അവൾക്ക് തോന്നി.
"മോളെ... "... പെട്ടെന്ന് ആരുടെയോ കൈ കിങ്ങിണിയുടെ തോളിൽ പതിഞ്ഞപ്പോൾ ആണ് അവൾ മുഖം ഉയർത്തി നോക്കിയത്.
"ചെറിയമ്മേ..... "... കിങ്ങിണി കരഞ്ഞു കൊണ്ട് ചെറിയമ്മയുടെ കാലിൽ വട്ടം പിടിച്ചു പൊട്ടിക്കരഞ്ഞു.
"ഞാൻ നിങ്ങൾക്കു എല്ലാവർക്കും ഇത്ര വല്യ ശല്യം ആണോ ചെറിയമ്മേ"??...
"ന്റെ പൊന്നു മോളെ... "... എന്ന് തേങ്ങി വിളിച്ചു കൊണ്ട് ശ്രീദേവി അവളെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു.
"നീ ഒരിക്കലും ഞങ്ങൾക്ക് ആർക്കും ഒരു ശല്യം അല്ല മോളെ... നിനക്ക് അങ്ങനെ തോന്നുന്നുണ്ടോ"??
"പിന്നെ എന്തിനാ ചെറിയമ്മേ..... എന്നെ എല്ലാരും കൂടെ പറഞ്ഞ് അയക്കുന്നെ"??.... കിങ്ങിണി എങ്ങി കരഞ്ഞു കൊണ്ട് ചോദിച്ചു.
"മറ്റൊരു വഴിയും ഇല്ലാഞ്ഞിട്ടാ മോളെ..... നിനക്ക് അറിയുവോ നീ ഇപ്പോൾ അനുഭവിക്കുന്നതിനേക്കാൾ ഇരട്ടിയുടെ ഇരട്ടി വേദന ഞങ്ങൾക്ക് ഉണ്ട്. നിന്നെ ഉടനെ കല്യാണം കഴിപ്പിക്കാൻ ഒന്നും ഇവിടെ ആർക്കും താല്പര്യം ഇല്ലാ. പക്ഷെ, നിന്റെ ജീവൻ രക്ഷിക്കാൻ ഈ മാർഗമേ ഞങ്ങൾക്ക് ഉണ്ടായിരുന്നുള്ളു മോളെ.... "
"ചെറിയമ്മ ഇത് എന്തൊക്കെയാ ഈ പറയുന്നേ"??
"സത്യാ മോളെ... നിന്റെ ജാതകം എഴുതിച്ചപ്പോൾ നേരത്തെ തന്നെ ജ്യോൽസ്യൻ പറഞ്ഞിരുന്നു 18വയസ്സ് തികയും മുൻപ് പോയി നിന്റെ ജാതകം നോക്കണം എന്ന്. അങ്ങനെ ആണ് ഈ കഴിഞ്ഞ ഇടയ്ക്ക് നിന്റെ അച്ഛനും ചെറിയച്ഛനും തൃപ്പൻകോട്ട് തിരുമേനിയെ കാണാൻ പോയത്. അങ്ങനെ ആണ് ഉടനെ നിന്റെ വിവാഹം നടത്തണം എന്നും ഇല്ലങ്കിൽ നിനക്ക് ദോഷം ആണെന്നും എല്ലാം അറിഞ്ഞത്. നിന്റെ ജീവൻ വെച്ച് ഒരു ഭാഗ്യ പരീക്ഷണം ഞങ്ങൾക്ക് ആർക്കും കഴിയില്ല അതുകൊണ്ടാ ഞങ്ങൾ ഇത്..... ".... ശ്രീദേവി വാക്കുകൾ മുഴുവിക്കാതെ കരഞ്ഞു പോയി.
"ചെറിയമ്മേ ഞാൻ... "
"ന്റെ പൊന്നു മോള് ഈ കല്യാണത്തിന് സമ്മതിക്കണം. നിന്റെ ജാതകവുമായി ചേരുന്ന പയ്യനാ അത്... ഉടനെ വിവാഹം നടത്തി ഇല്ലങ്കിൽ അവന്റെ മംഗല്യ സമയം കഴിഞ്ഞ് പോകും അതുകൊണ്ടാ തിടുക്കം കാണിക്കുന്നേ എല്ലാവരും"...
"ചെറിയമ്മേ ഇത്ര പെട്ടെന്ന് ഞാൻ... എനിക്ക്... "
"ചെറിയമ്മക്ക് അറിയാം പെട്ടെന്ന് ആണെന്ന്. മോൾക്ക് ഇത് കേൾക്കുമ്പോൾ അംഗീകരിക്കാൻ പ്രയാസം ഉണ്ടാകും എന്ന് ഞങ്ങൾക്ക് എല്ലാവർക്കും അറിയാമായിരുന്നു. നിന്നെ നേരത്തെ പറഞ്ഞു ഒരുപാട് വിഷമിപ്പിക്കണ്ട എന്നോർത്താ ഒന്നും പറയാതെ ഇരുന്നത്... മോള് സമ്മതിക്കണം"...
"കിങ്ങിണി മോളെ... "... അമ്മയുടെ വിളി കേട്ടാണ് അവൾ മുഖം ഉയർത്തി നോക്കിയത്. ആ കണ്ണുകൾ വല്ലാതെ ചുവന്നു കലങ്ങി ഇരിക്കുന്നു.
കിങ്ങിണിയും ശ്രീദേവിയും ലളിതയെ കണ്ട് എഴുന്നേറ്റു നിന്നു. ലളിത പതുക്കെ നടന്നു കിങ്ങിണിയുടെ അടുത്ത് വന്നു.
"അമ്മയോട് ന്റെ മോള് ക്ഷമിക്കു... പെട്ടെന്ന് അമ്മ ഒന്നും ആലോചിക്കാതെ എന്റെ മോളെ തല്ലി പോയതാ.... "... അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകി.
"ഞാൻ ഇങ്ങനെയൊക്കെ ആയി പോയി. ഒരു വീണ്ടു വിചാരവും ഇല്ലാതെ പെരുമാറുന്ന ഒരാളായി പോയി... അമ്മ മോളെ വേദനിപ്പിച്ചു എങ്കിൽ അമ്മയോട് എന്റെ പൊന്നു മോള് ക്ഷമിക്കണം... "... ലളിത അതും പറഞ്ഞ് കിങ്ങിണിയുടെ കൈകൾ കൂട്ടി പിടിച്ചു വിങ്ങി പൊട്ടി കരഞ്ഞു.
"അമ്മേ.... കരയാതെ.. എനിക്ക് ഒരു ദേഷ്യവും ഇല്ലാ... പോട്ടെ അത് സംഭവിച്ചു പോയില്ലേ അത് വിട്... "
"ഒരു അമ്മ എന്ന നിലയിൽ ഞാൻ ഒരു പരാജയം തന്നെയാ... നിന്റെ ഇഷ്ടങ്ങൾ ഒന്നും അറിയാൻ ഞാൻ ശ്രെമിച്ചിട്ടില്ല മാത്രവുമല്ല മിക്കതും മുടക്കാൻ നോക്കിയിട്ടും ഉണ്ട്... പക്ഷെ അച്ഛൻ... അച്ഛന് നിന്നെ പ്രാണൻ ആണ്. ആ മനുഷ്യനെ എന്റെ മോള് വേദനിപ്പിക്കരുത്. ചങ്ക് പൊട്ടിയ ഇവിടെ നിന്നും ഇറങ്ങി പോയത്...... ഈ കല്യാണം നടക്കണം എന്റെ മോള് സമ്മതിക്കണം... ''
"അമ്മേ ഞാൻ.... "...
"ഇത്രയും നാൾ നീ ആഗ്രഹിച്ച എല്ലാം നിനക്ക് വേണ്ടി ആ മനുഷ്യൻ നടത്തി തന്നില്ലേ !! ഈ വിവാഹം നമ്മുടെ കുടുംബത്തിന്റെ അഭിമാന പ്രശ്നം കൂടിയാ. കൊടുത്ത വാക്കിന് ഈ വിവാഹം നടന്നില്ല എങ്കിൽ മോൾക്ക് തോന്നുന്നുണ്ടോ ഇവിടെ ഉള്ളവർ ആരേലും ജീവിച്ചിരിക്കുമെന്ന് ... "... അമ്മയുടെ വാക്കുകൾ കിങ്ങിണിയുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ കത്തി കൊണ്ടു വരഞ്ഞു തുടങ്ങി. കുറെ നേരം അവൾ ഒന്നും മിണ്ടാതെ കുളപ്പടവിൽ തന്നെ ഇരുന്നു.
"അച്ഛന്റെ ജീവൻ ഞാൻ ആണ്... ഇവിടെ ഉള്ള എല്ലാവരുടെയും പ്രാണനും ഞാൻ ആണ്... ഇന്നേവരെ എന്റെ ഒരു ആഗ്രഹവും ആരും നടത്തി തരാതെ ഇരുന്നിട്ടില്ല .... നിഹാൽ ഏട്ടൻ പറഞ്ഞത് പോലെ വിധി ഇതായിരിക്കും.അച്ഛനും അമ്മയും കണ്ടുപിടിക്കുന്ന ആളെ കെട്ടി ജീവിക്കാൻ ആണ് എന്റെ വിധി. അത് അതുപോലെ നടന്നോട്ടെ.ഇന്നലെ കണ്ട ഒരു ചെറുക്കന് വേണ്ടി ജീവിതം തുലച്ചു കളയുന്നതിലും ഭേദം ഇത്രയും നാളും വളർത്തി വലുതാക്കിയ വീട്ടുകാരുടെ ഇഷ്ടത്തിന് നിന്ന് കൊടുക്കുന്നത് തന്നെയാ. എന്തേലും സംഭവിച്ചാലും അവരെങ്കിലും കൂടെ ഉണ്ടാകുമല്ലോ"..... കവിളിൽ കൂടെ ഊർന്ന് ഇറങ്ങിയ കണ്ണീരിനെ കിങ്ങിണി തുടച്ചു മാറ്റി.
"ചെറിയമ്മേ.... "
"എന്താ മോളെ"??
"കല്യാണത്തിന് എനിക്ക് സമ്മതവ... അച്ഛനോടും പറഞ്ഞേക്ക്... "... കിങ്ങിണി പറഞ്ഞു.
"സത്യം ആണോ"??....ചെറിയമ്മയും അമ്മയും അത്ഭുതത്തോടെ കിങ്ങിണിയെ നോക്കി.
"അതേ... നിങ്ങളുടെ ഇഷ്ടങ്ങൾക്ക് ഞാൻ ഒരിക്കലും തടസ്സം നിക്കില്ല....
"
"എന്താണെന്നു വെച്ചാൽ എല്ലാവരും കൂടെ തീരുമാനിച്ചോ ഞാൻ നിന്ന് തന്നോളാം ".... അത്രയും പറഞ്ഞു കിങ്ങിണി അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് പോയി.
കട്ടിലിൽ പോയി കണ്ണടച്ച് കുറെ നേരം കിടന്നു. കണ്ണീരും അവളിൽ നിന്ന് ഒഴുകി ഒലിച്ചു കൊണ്ടിരുന്നു.
പതിയെ അവൾ കണ്ണുകൾ ചിമ്മി തുറന്നപ്പോൾ മുന്നിൽ കണ്ടത് നിഹാലിന്റെ ചിത്രം ആയിരുന്നു. അവൾ മെല്ലെ എഴുന്നേറ്റു ചെന്നു അതിൽ കൈകൾ കൊണ്ട് തലോടി.
''ഇനി.... ഈ മുഖം എനിക്ക് അന്യം ആണ്. ഒരിക്കലും തമ്മിൽ കാണുവാൻ ഒരു ഇട ഇനി ഉണ്ടാകില്ല.... "... കിങ്ങിണി ആ ചിത്രം എടുത്തു ഭദ്രമായി അലമാരയിൽ വെച്ചു. കണ്ണാടിക്ക് മുൻപിൽ പോയി നിന്നു കരഞ്ഞു കലങ്ങിയ കണ്ണുകളും അഴിഞ്ഞു ഉലഞ്ഞ തലമുടിയും ശരിയാക്കി വെച്ചു.
"ഇനി കരയാൻ പാടില്ല... കരയില്ല ഞാൻ.... "...അവൾ സ്വയം മനസ്സിനെ പാകപ്പെടുത്താൻ ശ്രെമിച്ചു കൊണ്ടിരുന്നു.
മുഖത്തെ ക്ഷീണവും ഉള്ളിലെ ചൂടും ഒന്ന് തണുപ്പിക്കാൻ വേണ്ടി കിങ്ങിണി കുളിക്കാൻ വേണ്ടി കുളത്തിലേക്ക് പോയി.
പതിവ് പോലെ തന്നെ ചെമ്പക പൂക്കൾ വിടർന്നു നിന്നിരുന്നു പക്ഷെ എന്നത്തേയും പോലെ അവയെ ഒന്ന് തൊടാൻ പോലും കിങ്ങിണിക്ക് തോന്നിയില്ല. അവൾ കുളിക്കാൻ ആയി കുളത്തിലേക്ക് പോയി. കുളി കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ മുറ്റത്ത് ഒരു കാർ കിടക്കുന്നത് കിങ്ങിണി കണ്ടു.
ഏതോ വിരുന്നുകാർ വന്നിട്ടുണ്ട് എന്ന് തോന്നിയത് കൊണ്ട് അവൾ പുറകു വശത്ത് കൂടെ ആണ് വീട്ടിലേക്കു കയറിയത്.
"അമ്മേ... ആരാ വന്നത്"??.. കിങ്ങിണി സ്വരം താഴ്ത്തി അമ്മയോട് ചോദിച്ചു.
"അഹ്... മോള് വന്നോ !!
"എന്താ അമ്മേ"??
"അത് മോള് പോയി ഈ ഡ്രസ്സ് എല്ലാം ഒന്ന് മാറി വാ... ചെറിയമ്മ മോളെ ഒരുക്കി തരും... "
"എന്തിന്"??
"ജഗത് മോൻ വന്നിട്ടുണ്ട്. ഇന്നലെ അവൻ നാട്ടിൽ വന്നു. ലീവ് ഇല്ലാന്ന് പറഞ്ഞായിരുന്നു നിശ്ചയത്തിന് വരാഞ്ഞത്.... ഇതിപ്പോ ലീവ് കിട്ടി. അവരുടെ കൂട്ടത്തിൽ ചിലര് മോളെ കണ്ടിട്ടില്ല...അവനും അപ്പോ അവരും കൂടെ കാണാൻ വന്നതാ".... അമ്മ തപ്പി തടഞ്ഞു.
"പെണ്ണ് കാണൽ അല്ലേ"??
"മ്മ്... മോള് പോയി റെഡി ആയി വാ അമ്മ ചായയൊക്കെ എടുത്തു വെക്കാം.ശ്രീദേവി നീ ഇവളെ കൂട്ടി കൊണ്ട് പൊക്കോ"!!....
ചെറിയമ്മ അവളെയും കൂട്ടി മുറിയിലേക്ക് പോയി. കടും പച്ചയും ചുവപ്പും കലർന്ന ഒരു സിമ്പിൾ പട്ടുസാരി കിങ്ങിണിയെ ഭംഗിയായി ഉടുപ്പിച്ചു.കയ്യിൽ ചെറിയ ചില സ്വർണ വളകൾ അണിയിച്ചു. കഴുത്തിൽ കുഞ്ഞ് പാലയ്ക്ക മാലയും അണിയിച്ചു. കണ്ണെഴുതി പൊട്ടും തൊടിയിച്ചു സുന്ദരി ആക്കി അടുക്കളയിലേക്ക് കൊണ്ടു വന്നു. അമ്മ അവളെ നോക്കി പുഞ്ചിരിച്ചു. കയ്യിലേക്ക് ചായ എടുത്തു കൊടുത്തു.
കിങ്ങിണി ചെറിയ അസ്വസ്ഥതയോടെ ചായ നിറച്ച ട്രേ മേടിച്ചു ഹാളിലേക്ക് നടന്നു. അവളുടെ പുറകെ പലഹാരവും ആയിട്ട് അമ്മയും ചെറിയമ്മയും നടന്നു. ചെറിയച്ഛൻ ചെക്കനോട് എന്തൊക്കെയോ സംസാരിക്കുക ആയിരുന്നു. അയാളും എന്തൊക്കെയോ ഉത്തരം പറയുന്നുണ്ട്.
കിങ്ങിണിയുടെ കൊലുസിന്റെ ശബ്ദം കേട്ടു ജഗത്തിന്റെ കണ്ണുകൾ ആ ശബ്ദത്തിന്റെ ഉറവിടം തേടി പോയി.
"അഹ് മോള് വന്നല്ലോ... ഇതാണ് കേട്ടോ ഞങളുടെ കിങ്ങിണി കുട്ടി... ശരിക്കും ഉള്ള പേര് ചഞ്ചല എന്നാണ് കേട്ടോ...മോളെ അതാ പയ്യൻ ചായ അങ്ങോട്ട് കൊടുക്ക്..."..ചെറിയച്ഛൻ പറഞ്ഞപ്പോൾ കിങ്ങിണി ചായ അവന് നേരെ നീട്ടി.
ജഗത് മിഴികൾ ഉയർത്തി അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു. അവളും പുഞ്ചിരിക്കാൻ ശ്രെമിച്ചു.
"ഇന്നലെ ഇങ്ങോട്ട് ഇറങ്ങണം എന്നോർത്ത് ഇരുന്നതാ പിന്നെ ഇവന് വന്നതിന്റെ ക്ഷീണം ഉണ്ടായിരുന്നു അതാ പിന്നെ ഇന്നത്തേക്ക് വരവ് ഫിക്സ് ചെയ്തത്.... "...ചെക്കന്റെ അളിയൻ പറഞ്ഞു.
"ആ അത് ഒന്നും കുഴപ്പമില്ല!!...ഏട്ടൻ ഇവിടെ ഇല്ലാതെ പോയെന്നെ ഉള്ളു"...
"അവിടെയും അതേ... ഇന്നലെ രാത്രിയാ തിരുമേനി വിളിച്ചു ഇന്ന് അങ്ങോട്ട് ചെല്ലണം എന്ന് പറഞ്ഞ്.... "
''മ്മ്... ഹ.. ചെക്കനും പെണ്ണും ആദ്യം ആയല്ലേ കാണുന്നെ അവർക്ക് എന്തേലും ചോദിക്കാനോ പറയാനോ ഉണ്ടെങ്കിലോ"??...
"അത് നേരാ ഇപ്പോഴത്തെ കുട്ടികൾ അല്ലേ... "
"ചെല്ല് രണ്ടാളും പോയി സംസാരിച്ചിട്ട് വാ... ".. ചെറിയച്ഛൻ പറഞ്ഞു.
"മ്മ്.... പുറത്തേക്കു നിന്നാലോ"??... ജഗത് കിങ്ങിണിയോട് ചോദിച്ചു.
"മ്മ്... "... അവൾ ഒന്ന് മൂളുക മാത്രം ചെയ്തു പിന്നെ അവന്റെ പിന്നാലെ പുറത്തേക്കു ഇറങ്ങി.
രണ്ടാളും കൂടെ മുറ്റത്തെ കാറിന്റെ അടുത്തായി പോയി നിന്നു. കുറച്ച് നേരം അങ്ങോട്ടും ഇങ്ങോട്ടും ചിരി പാസ്സാക്കി രണ്ടാളും നിന്നു പിന്നെ ജഗത് ചോദിച്ചു.
"ചഞ്ചല എന്തിനാ പെട്ടെന്ന് ഒരു കല്യാണത്തിന് സമ്മതിച്ചത്"??,...
"അത്... അത് പിന്നെ ജാതകത്തിൽ അങ്ങനെ ഉണ്ടാരുന്നു. പിന്നെ എല്ലാവരുടെയും ഇഷ്ടം... "
"മ്മ്... എനിക്കും അതേ കാഴ്ചപ്പാട് ആണ്. വീട്ടുകാരുടെ ഇഷ്ടം എന്താണോ അതാണ് എന്റെയും ഇഷ്ടം... "
"മ്മ്.... "
"ചഞ്ചലക്ക് തുടർന്ന് പഠിക്കാൻ ആഗ്രഹം ഉണ്ടെന്നു അച്ഛൻ പറഞ്ഞിരുന്നു"...
"മ്മ്... "
"ഞങളുടെ കുടുംബത്തിൽ സ്ത്രീകൾ അങ്ങനെ ജോലിക്ക് പോകാറില്ല. പക്ഷെ ഞാൻ പഠിപ്പിക്കും കേട്ടോ അത് ഓർത്തു ടെൻഷൻ വേണ്ടാ ട്ടോ"
....
"മ്മ്.... "കിങ്ങിണി പുച്ഛത്തോടെ ഒന്ന് മൂളി.
"ചഞ്ചലയെ കണ്ടപ്പോൾ തന്നെ എനിക്ക് ഇഷ്ടം ആയി... എന്റെ വീട്ടുകാർക്ക് ഒരു തെറ്റും എന്റെ കാര്യത്തിൽ പറ്റിയിട്ടില്ല... ഇതും... ചഞ്ചലക്ക് എന്നെ ഇഷ്ടായോ"??...കട്ട താടി കലിപ്പ് ലുക്ക് എല്ലാം ഉള്ള യുവകോമളൻ ആണെങ്കിലും എന്തുകൊണ്ടോ ജഗത് കിങ്ങിണിയുടെ മനസ്സിന്റെ ഏഴയലത്തു പോലും വന്നില്ല.
''എല്ലാം എല്ലാവരും തീരുമാനിച്ചു കഴിഞ്ഞല്ലേ ഈ പെണ്ണ് കാണൽ, നടത്തിയേ അപ്പോൾ പിന്നെ ഈ ചോദ്യത്തിന് പ്രസക്തി ഇല്ലാ... "..കിങ്ങിണി പറഞ്ഞു
"മ്മ്... You are right... എന്നാൽ നമുക്ക് അങ്ങോട്ട് പോയാലോ"??
"മ്മ്... "..അവർ രണ്ടും അകത്തേക്ക് കയറി. കുറച്ച് കഴിഞ്ഞപ്പോൾ ചെറുക്കനും കൂട്ടരും യാത്ര പറഞ്ഞു ഇറങ്ങി.
പോകും മുൻപ് ജഗത് കണ്ണുകൾ കൊണ്ട് കിങ്ങിണിയെ അന്വേഷിച്ചു എങ്കിലും അവളെ അവിടെ എങ്ങും കണ്ടില്ല.
അവർ പോയപ്പോൾ മുറിയിൽ കയറിയ കിങ്ങിണി പിന്നെ വൈകുന്നേരം ആണ് വാതിൽ തുറന്നത്. വൈകുന്നേരം കുളിച്ചു ഒരുങ്ങി അവൾ അമ്പലത്തിൽ പോയി. സാധാരണ ആരെങ്കിലും അവളുടെ കൂടെ വരുന്നത് ആണ് പക്ഷെ അന്ന് ആരോടും വരണ്ട എന്ന് കിങ്ങിണി പറഞ്ഞിരുന്നു.
ഉള്ളിൽ അണപൊട്ടി ഒഴുകിയ സങ്കടം മുഴുവൻ കണ്ണന്റെ കാൽക്കൽ സമർപ്പിച്ചു അവൾ മനമുരുകി പ്രാർഥിച്ചു നിന്നു. അമ്പലത്തിൽ പ്രദക്ഷിണം വെക്കുന്നതിനു ഇടയ്ക്ക് ആണ് ആരോ അവളുടെ അടുത്തേക്ക് ഓടി വന്നത്. അത് മേഘ ആയിരുന്നു.
"എടി... കല്യാണ പെണ്ണേ...നീ എന്നാലും കല്യാണക്കാര്യം എന്നോട് പറഞ്ഞില്ലല്ലോ ''
"ഒന്ന് പോടീ... "... കിങ്ങിണി വിഷാദത്തോടെ പറഞ്ഞു.
"എന്താടി എന്ത് പറ്റി"??
"ഒന്നുമില്ല ഞാൻ പിന്നെ പറയാം നീ പൊക്കോ"..
"വൈകിട്ട് വിളിക്കുവോ"??
"മ്മ്... "
"എന്നാൽ ശരി... "... അതും പറഞ്ഞു മേഘ പോയി.കിങ്ങിണി അമ്പലത്തിൽ പ്രദക്ഷിണം വെച്ചു കഴിഞ്ഞ് പ്രസാദവും വാങ്ങി വീട്ടിലേക്ക് നടന്നു.
വീട്ടിലേക്ക് ഉള്ള ഇട വഴിയിൽ കയറിയപ്പോൾ ആണ് ശ്യാം അവൾക്ക് എതിരെ വരുന്നത് അവൾ കണ്ടത്.... കയ്യിൽ ഒരു ബാഗും ഉണ്ട്.
"ശ്യാം ഏട്ടൻ എങ്ങോട്ടാ"??...
"ഞാൻ ചെന്നൈക്ക് തിരികെ പോകുവാ ചഞ്ചല.... "
"എന്താ പെട്ടെന്ന്"??
"പെട്ടെന്ന് അല്ലല്ലോ കുറച്ച് ദിവസം ആയില്ലേ ഞാൻ വന്നിട്ട്"...
"മ്മ്... "
"അമ്പലത്തിൽ പോയതാണോ"??
"മ്മ്... ഇനി എന്നാ തിരിച്ചു??"....
"നോക്കട്ടെ തരം കിട്ടിയാൽ അവിടെ തന്നെ ഒരു ജോലി ശരി ആക്കണം. പിന്നെ മടക്കം ഇനി നിന്റെ കല്യാണത്തിനെ ഉള്ളു"....
"എല്ലാവരും എന്റെ കല്യാണം അറിഞ്ഞു. ഞാൻ അറിഞ്ഞപ്പോൾ വൈകി അല്ലേ !! ശ്യാം ഏട്ടന് എങ്കിലും അച്ഛന്റെ തീരുമാനത്തെ എതിർതു ഒരു വാക്ക് എനിക്ക് വേണ്ടി പറഞ്ഞൂടായിരുന്നോ"??... കിങ്ങിണി കണ്ണ് നിറച്ചു ചോദിച്ചു.
"നിന്റെ അച്ഛന്റെ തീരുമാനം ഈ നാടിനു തന്നെ അവസാന വാക്കാണ്. അതിന്റെ ഇടയിൽ ഞാൻ എന്ത് പറയാനാ മോളെ ??സത്യത്തിൽ നിന്റെ അവസ്ഥയിൽ എനിക്കും സങ്കടം ഉണ്ട്. കളിച്ച് ചിരിച്ച് നടക്കേണ്ട സമയത്തു ഒരു ഭാര്യ ആകാൻ ...... അതും ജാതകത്തിന്റെ പേരിൽ.... "
"ഇതാ ശ്യാം ഏട്ടാ എന്റെ വിധി ഒന്നും പറഞ്ഞിട്ട് കാര്യമില്ല. നമ്മൾ ആഗ്രഹിക്കുന്നത് അല്ലല്ലോ നമുക്ക് കിട്ടുന്നത്"...
"മ്മ്.... നീ ചെല്ല്... നേരം ഇരുട്ട് വീഴാൻ തുടങ്ങി.... "
"മ്മ്.... കല്യാണത്തിന് വരണേ ഏട്ടാ.... "
"വരും ഞാൻ"...
"മ്മ്.... "... കിങ്ങിണി കണ്ണുകൾ തുടച്ചു വീട്ടിലേക്കു നടന്നു.
"നിന്റെ കല്യാണം എനിക്ക് കാണണം കിങ്ങിണി. പറയാതെ പല വട്ടം ഞാൻ പറഞ്ഞ എന്റെ ഇഷ്ടം ആണ് നീ... പ്രണയം ആണ് നീ.നിന്നെ മോഹിക്കാൻ ഉള്ള അർഹത ഇല്ലാത്തവൻ തന്നെ ആണ് ഞാൻ. എങ്കിലും ഒരു പ്രതീക്ഷ എവിടെയോ ഉണ്ടായിരുന്നു.ഒരു ജോലി ആയി കഴിഞ്ഞ് നിനക്കും ഇഷ്ടം ആണെങ്കിൽ ഒരു കൊച്ച് താലി ചാർത്തി സ്വന്തം ആക്കാമായിരുന്നു എന്ന്. അന്ന് തിരുമേനിയെ കാണാൻ നിന്റെ അച്ഛനും ചെറിയച്ഛനും പോയപ്പോൾ ആ പ്രതീക്ഷ അവസാനിച്ചു. ഇനി നീ എന്നും എനിക്ക് സുഖം ഉള്ളൊരു ഓർമ മാത്രം ആയിരിക്കും.... "....കൺകോണിൽ അടിഞ്ഞു കൂടിയ കണ്ണീരിനെ അമർത്തി തുടച്ചു ശ്യാം മുൻപോട്ടു നടന്നു.
കിങ്ങിണി വീട്ടിൽ എത്തിയപ്പോൾ അച്ഛൻ എത്തിയിട്ടില്ലാരുന്നു. അവൾ കുറെ നേരം പൂജാ മുറിയിൽ കണ്ണന്റെ വിഗ്രഹത്തിൽ നോക്കി ഇരുന്നു കരഞ്ഞു. ഇതിന്റെ ഇടയിൽ അച്ഛൻ വന്നത് ഒന്നും അറിഞ്ഞില്ല അവൾ.
"ചന്ദ്രാ.... കല്യാണ കുറി അടിക്കാൻ ഉള്ള മോഡൽ നീ എഴുതിയോ "??
"ഉവ്വ് ഏട്ടാ... "
"മ്മ്... "..ചന്ദ്രൻ കുറി എടുത്തു കൃഷ്ണനെ ഏൽപ്പിച്ചു. അദ്ദേഹം അത് വായിച്ചു നോക്കി വേണ്ട തിരുത്തലുകൾ നടത്തി.
"മ്മ്.... നാളെ തന്നെ ഇത് പ്രസ്സിൽ കൊണ്ട് പോയി കൊടുക്കണം"....
"മ്മ്..ഏകദേശം ഒരു 6000പേർക്ക് ഉള്ള സദ്യ പറയാം അല്ലേ ഏട്ടാ?? "...അവർ എല്ലാവരും കൂടെ കല്യാണ കാര്യങ്ങൾ സംസാരിച്ചു ഇരുന്നു. തൃപ്പൻകോട്ട് തിരുമേനി പറഞ്ഞ നിർദേശങ്ങൾ എല്ലാം കൃഷ്ണ പ്രസാദ് എല്ലാവരോടും പറഞ്ഞു ധരിപ്പിച്ചു.
കിങ്ങിണി ഒന്നിലും പെടാതെ അവളുടെ മുറിയിലേക്ക് തന്നെ പോയി. കുറച്ച് കഴിഞ്ഞ് മേഘ വിളിക്കുന്നു എന്ന് പറഞ്ഞു ചെറിയമ്മ അവൾക്ക് ഫോൺ കൊണ്ട് പോയി കൊടുത്തു. ചെറിയമ്മ പോയതിനു ശേഷം മേഘയോട് കിങ്ങിണി ഉള്ളിൽ ഉണ്ടായിരുന്ന വിഷമങ്ങൾ എല്ലാം തുറന്നു പറഞ്ഞു.
ഫോണിൽ കൂടെ ഉള്ള കിങ്ങിണിയുടെ കരച്ചിൽ അടക്കാൻ മേഘ ശ്രെമിച്ചു. പക്ഷെ അവൾക്ക് ഒപ്പം മേഘയും കരഞ്ഞു പോയി.
മേഘ ഫോൺ വിളിച്ചു വെച്ച പുറകെ ഫൈസൽ കിങ്ങിണിയെ വിളിച്ചു.
എന്തിനാകും ഫൈസൽ വിളിച്ചത് ??അതിനുള്ള ഉത്തരം നാളെ. പിന്നെ ഇന്നും കൂടെ എല്ലാവരും പൊങ്കാലയും മണ്ടപ്പുറ്റും എല്ലാം ഉണ്ടാക്കി വെച്ചോ. നാളെ ഞാൻ ഇതൊക്കെ തിരുത്തി കുറിക്കും നോക്കിക്കോ എല്ലാവരും. പിന്നെ ഈ പെൺകുട്ടികൾ എല്ലാം തേപ്പ് ആണെന്ന് ഞാൻ പറയില്ല. മിക്കവാറും പെൺകുട്ടികൾക്ക് ഒരു പ്രേമം എങ്കിലും ഉണ്ടായിട്ടുണ്ടാകും. അത് വീട്ടിൽ പറഞ്ഞിട്ട് തല്ല് കൊണ്ടവരും പട്ടിണി കിടന്ന പെൺകുട്ടികളും എല്ലാം ഉണ്ടായിരിക്കും. പെൺകുട്ടികൾ മനഃപൂർവം സ്നേഹിച്ച ആളെ മറന്നു മറ്റൊരാളെ വിവാഹം കഴിക്കുന്നതല്ല. കിങ്ങിണിയുടെ അമ്മയെ പോലെ തന്നെ കുടുംബക്കാരുടെ ഇമോഷണൽ ഡ്രാമക്ക് മുന്നിൽ കീഴടങ്ങി പോകുന്നതാണ്....
തുടരും
നാളെ പാർട്ട് ഉണ്ടാവുന്നതല്ല, കാരണം എഴുതി നിർത്തിയപ്പോൾ വളരെ ചെറിയ പാർട്ടാണ്... പകരം ഞായറാഴ്ച 2 പാർട്ട് പോസ്റ്റ് ചെയ്യുന്നതാണ്, എല്ലാവരും ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ കമന്റ് ചെയ്യണേ...
രചന :- അനു അനാമിക
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
