Helo My Dear Cop
ഭാഗം- 6
വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് മൂന്നു വലിയ കണ്ടെയ്നർ ലോറികൾ പിടികൂടി. മൂന്നിനും എസി ഉണ്ട് പക്ഷേ ഉള്ളിലുള്ളത് പ്ലാസ്റ്റിക്. സംശയം തോന്നി എസി തുറന്നു പരിശോധിക്കാൻ പറഞ്ഞതും ഡ്രൈവർ അവിടെനിന്ന് ഓടിക്കളഞ്ഞു. എസിയുടെ ഉള്ളിലാണ് ഡ്രഗ്സ് വച്ചിരുന്നത്.
മംഗലാപുരത്ത് വച്ച് കൺസ്ട്രക്ഷൻ വർക്കിന് അലുമിനിയം കൊണ്ടുവന്ന ലോറിയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയത് പത്തരമാറ്റ് തങ്കമായിരുന്നു. ഒറ്റനോട്ടത്തിൽ അലുമിനിയമാണെന്ന് തോന്നുമെങ്കിലും സാധനം സ്വർണ്ണമാണ്. ഞാനേറ്റവും കൂടുതൽ പിടികൂടാൻ ആഗ്രഹിച്ചത് ആയുധങ്ങളായിരുന്നു.
ഇത്തവണ മണ്ണുനിറച്ച ലോറിയല്ല സിമന്റാണ്. ഭാരത്തിൽ വ്യത്യാസം കണ്ടതിനാൽ ശരത് ചാക്ക് പൊട്ടിച്ചുനോക്കി. R D X മുതൽ തോക്കുകളും തിരകളുമെല്ലാം സിമന്റിനുള്ളിൽ നിന്നും ശരത് കണ്ടെടുത്തു. ആന്റണിയുടെ മരണം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവിന് കാരണമായി മാറി.
ദിവസങ്ങൾ വീണ്ടും കടന്നുപോയി.. . ....ഞാനും കീർത്തനയും പിണങ്ങുകയും ഇണങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു... ഒരു ദിവസം രാവിലെ ഭക്ഷണം വിളമ്പുന്നതിനിടയിൽ കീർത്തന മയങ്ങി വീണു. . വീണപ്പോഴേക്കും ഞാൻ പിടിച്ചെങ്കിലും ഡൈനിങ് ടേബിളിൽ തട്ടി തലപൊട്ടി.... എത്ര വിളിച്ചിട്ടും ഉണരുന്നില്ലയെന്നു കണ്ട ഞാൻ കീർത്തനയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…. എന്നോട് പിണങ്ങി ഇന്നലെ രാത്രി കീർത്തന ഒന്നും കഴിച്ചിരുന്നില്ല അതാവാം ഇതിന് കാരണമെന്ന് ഞാൻ കരുതി…. പക്ഷെ അനാമിക പറഞ്ഞപ്പോഴാണ് മയക്കത്തിന്റെ യഥാർത്ഥ കാരണം ഞാൻ തിരിച്ചറിഞ്ഞത്…. മയക്കത്തിൽ നിന്നുമുണർണ കീർത്തനയെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു....പോരുന്ന വഴിക്ക് വീട്ടിൽ എത്തിയ ശേഷവും അച്ഛനും അമ്മയും എന്താ ഡോക്ടർ പറഞ്ഞതെന്ന് ചോദിച്ചുകൊണ്ടേയിരുന്നു.... എന്തോ സീരിയസായി ഡോക്ടർ പറഞ്ഞു എന്നുമാത്രമാണ് കീർത്തനക്ക് മനസ്സിലായത്...
റൂമിൽ എത്തിയപ്പോൾ കീർത്തന എന്നെ അടുത്തു പിടിച്ചിരുത്തിയ ശേഷം ഇടറിയ ശബ്ദത്തിൽ കീർത്തന ചോദിച്ചു…
"എന്താ ശ്രീയേട്ടാ ?ശ്രീയേട്ടൻ എന്തോ മറക്കുന്നുണ്ട്.കാര്യം എന്തായാലും എന്നോട് പാരാ..
ഞാൻ കീർത്തനയെ മാറോടു ചേർത്ത് പിടിച്ചശേഷം ഞാൻ കീർത്തനയുടെ കാതിൽ പറഞ്ഞു..
"I am going to be a father...
കീർത്തനയുടെ മുഖത്ത് സന്തോഷം വിടർന്നു…. ഒന്നുകൂടെ എന്നിൽ നിന്ന് കേൾക്കാനായി കീർത്തന ചോദിച്ചു….
"സത്യമാണോ?"
നമ്മുടെ കുഞ്ഞാണെ സത്യം"കീർത്തനയുടെ വയറിനോട് കൈചേർത്തു പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"അമ്മയോട് ഞാനിത് പറയട്ടെ "എന്നും പറഞ്ഞ് അവൾ ചാടിയെണീറ്റു….
"ഡി പോത്തേ സൂക്ഷിച്ച് ..." ഞാൻ കീർത്തനയെ ശാസിച്ചു….
കീർത്തന അമ്മയോടൊന്നും പറഞ്ഞില്ല... അമ്മയെ കെട്ടിപിടിച്ച ശേഷം അമ്മയുടെ കൈകൾ ഇരുക്കിപ്പിച്ച് അമ്മയെ നോക്കി...വാക്കുകളാൽ പറയാതെ സ്നേഹത്തിന്റെ ഭാഷയിൽ കീർത്തന അമ്മയോട് പറഞ്ഞു….
"തൊട്ടിൽ അപ്പൊ ആരുടെ വകയാ?" എന്റെ ഈ ചോദ്യം കേട്ടപ്പോഴാണ് പാവം അച്ഛന് കാര്യം പിടികിട്ടിയത്....
"വീട്ടിൽ അരിക്കുന്നില്ല മോളേ?"'അമ്മ കീർത്തനയോട് ചോദിച്ചു….
"വിളിച്ചിട്ടില്ല ,ഞാൻ ഒന്ന് വീട്ടിലേക്ക് വിളികട്ടെ" റൂമിലേക്ക് പോവാൻ തുടങ്ങിയ കീർത്തനയെ ഞാൻ തടഞ്ഞു....
"വേണ്ട ഇക്കാര്യം മറ്റാരും അറിയണ്ട"
എന്റെ വാക്കുകൾ അമ്മക്കും അവൾക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി….
"അതെന്താ നീ അങ്ങനെ പറയുന്നത് ." 'അമ്മ സംശയത്തോടെ എന്നോട് ചോദിച്ചു….
"Day after tomorrow, അതായത് മറ്റന്നാൾ എന്താ വിശേഷം , ഓർമയുണ്ടോ? ,മകരമാസത്തിനെ തിരുവാതിര …..എല്ലാവരെയും വിളിച്ച് ഒരു സദ്യ കൊടുത്ത ശേഷം പറഞ്ഞല്ലോ?"
എന്തിനാ സദ്യ ? ആയോ… എന്റെ മോളുടെ ജന്മദിനം…." 'അമ്മ കീർത്തനയെ ഒന്നുകൂടെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു ….
കീർത്തനക്ക് പക്ഷെ ഒട്ടും സന്തോഷമുണ്ടെന് തോന്നുന്നില്ല....
"എന്ത് പറ്റി ? മുഖത്തൊരു ദുഃഖഭാവം ….."
"'അമ്മ മരിച്ചതിൽപിന്നെ ഞാൻ ജന്മദിനം ആഘോഷിചച്ചിട്ടില്ല …." കലങ്ങിയ കണ്ണുകളോടെ കീർത്തന എന്റെ ചോദ്യത്തിന് മറുപടിനല്കി…."
"മോൾക്ക് ഞാൻ ആരാ ? എന്നെ നീ എന്താ വിളിക്കുന്നത് ? അമ്മയെന്നല്ലേ ...പിന്നെ എന്തിനാ മോളെ നീ കരയുന്നത്... അതോ ഞാൻ എന്ത് വിചാരിക്കുമെന്നു കരുത്തിയാണോ എന്നെ അമ്മയെന്ന് വിളിക്കുന്നത് ? "
അമ്മയുടെ വാക്കുകൾ കീർത്തനയെ വീണ്ടും ദുഃഖിപ്പിച്ചു….
"അമ്മക്ക് അങ്ങനെ തോന്നുന്നുണ്ടോ ? എനിക്ക് ദൈവം തന്നതാണ് അമ്മയെ ….ഒരിക്കലും അമ്മയെ ഞാൻ ശ്രീയേട്ടന്റെ അമ്മയെന്ന് ചിന്തിച്ചിട്ടുപോലുമില്ല.... "
എന്നാൽ കരായല്ലേ... ഇനി നീ കരഞ്ഞാൽ ഞാൻ അമ്മയിയാവും ,എന്താ വേണോ? " അമ്മയുടെ ആ വാക്കുകൾ മതിയായിരുന്നു കീർത്തനയുടെ ദുഃഖങ്ങൾ പമ്പ കടക്കാൻ...
രാത്രി 12 മണിക്ക് വിളിച്ചുണർത്തി ജന്മദിനാശംസകൾ നേരണമെന്നു കരുതി കിടന്നെങ്കിലും ഉണർന്നത് രാവിലെയാണ് …. ഞാൻ ഉണർന്നപ്പോൾ ക്ഷേത്രത്തിൽ പോവാൻ തയാറാവുകയായിരുന്നു കീർത്തന….
ഇപ്പോൾ വരാമെന്നും പറഞ്ഞ് ഞാൻ ബാത്രൂമില്ലേക്ക് ഓടി... തിരക്കിനിടയിൽ അവളോട് പറയാൻ കരുതിയ വാക്കുകളെല്ലാം ഞാൻ മറന്നുപോയി….
ബുള്ളറ്റിന്റെ അരുകിൽ കാത്തുനിന്ന കീർത്തനയെ ഞാൻ പിടിച്ചുവലിച്ച് കാറിൽ കയറ്റി....
"ബുള്ളറ്റ് മതിയായിരുന്നു..." ചെറിയ പിണക്കത്തോടെ കീർത്തന എന്നോട് പറഞ്ഞു...
"അയ്യടാ ബുള്ളറ്റിൽ പോവാൻ പറ്റിയ നേരം.. .ഉള്ളിലെ എന്റെ കൊച്ചുള്ളപ്പോഴാ അവളുടെ ഓരോ തല തിരിഞ്ഞ ആഗ്രഹങ്ങൾ.... മിണ്ടാതെ അവിടെ ഇരിക്കാൻ നോക്കിക്കോ അല്ലെങ്കിൽ നല്ല ഒരു ദിവസമായിട്ട് എന്റെ വായേലിരിക്കുന്നത് കേൾക്കേണ്ടിവരും..." ഞാൻ അല്പം ദേഷ്യത്തിടെ പറഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും 'അമ്മ ഓടിവന്ന് കാറിൽ കയറി...
"എനിക്ക് കുറച്ചു വഴിപാടുണ്ട്..."എന്ന് കാറിൽ കയറാൻ നേരം 'അമ്മ പറഞ്ഞപ്പോൾ എത്രത്തോളമുണ്ടാവുമെന്ന് ഞാൻ കരുതിയില്ല , ചിട്ടെഴുതിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി... അമ്പലമായതുകൊണ്ടു മാത്രമാണ് പുറകിലുള്ളവർ അമ്മയെ തെറി പറയാതിരുന്നത്...
നടയിൽ രസീത് കൊണ്ടുപോയി വച്ചപ്പോൾ ,ശാന്തി എന്നെ ഇന്നിയൊന്നുമില്ലെടാ എന്നെ രീതിയിൽ വല്ലാത്തൊരു നോട്ടം നോക്കി....
തിരിച്ചു വീട്ടിൽ വന്നപ്പോൾ അടുക്കളയിൽ തട്ടാലും മുട്ടലും തുടങ്ങിയിരുന്നു.... ചേച്ചി വന്നപ്പോൾ തന്നെ അടുക്കള ഭരണം ഏറ്റെടുത്തു. സഹായിക്കാൻ ചെന്ന കീർത്തനയെ പച്ചക്കറി അറിയാൻ പോലും ചേച്ചി സമ്മതിച്ചില്ല... .
എനിക്ക് half ഡേ ലീവാണ് കിട്ടിയത് അതും ഉച്ചക്ക് ശേഷം അതുകൊണ്ട് പരുപടിയിൽ ചെറുതായി മാറ്റം വരുത്തി ആഘോഷം ഉച്ചക്കുശേഷമാക്കി...ഭക്ഷണം കഴിച്ച ശേഷം ഞാൻ ഓഫീസിലേക്ക് പോയി...
ഉച്ചക്ക് ഞാൻ വരുന്നതും കാത് കീർത്തന നിൽപ്പുണ്ടായിരുന്നു... എല്ലാവരുടെയും സമ്മാനങ്ങൾ കിട്ടി ഇനി എന്റെ സമ്മാനം എന്താണെന്നറിയാണ് ഞാൻ അവൾ കാറിന്റെ അടുത്തേക്ക് വന്നു....
എന്റെ ഷർട്ടിന്റെ പുറകിലായി ഞാൻ എന്തോ വെച്ചിട്ടുണ്ടെന് അവൾക്ക് മനസിലായി... സമാനത്തിനായി കാത്തിരുന്ന അവളുടെ കയ്യിൽ എന്റെ തോക്ക് കൊടുത്തു....
"ഇത് റൂമിൽ കൊണ്ടുപോയി വച്ചിട്ടുവാ നമുക്ക് ഭക്ഷണം കഴിക്കാം" എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം വാടിയിരുന്നു...
കീർത്തന റൂമിനെ ലക്ഷ്യമാക്കി നടന്നു….ഷെൽഫ് തുറന്ന് അവൾ തോക്ക് അതിൽ വച്ചു പൂട്ടിയ ശേഷം തിരിഞ്ഞപ്പോൾ ഞാൻ അവളുടെ അറുകിലുണ്ടായിരുന്നു.... കീർത്തനയുടെ നെറുകയിൽ ഒരു ചുമ്പനം നൽകിയ ശേഷം അവൾക്കായി വാങ്ങിയ മല അവളുടെ കഴുത്തിലാണിയിച്ചു…
ഉച്ചതിരിഞ്ഞ് നാലുമണിയായപ്പോൾ കേക്ക് മുറിച്ചു... കേക്ക് ആദ്യം എനിക്ക് തരുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ കീർത്തന ആദ്യം അമ്മയാണ് കൊടുത്തത്..കേക്കിനേക്കാൾ മധുരമുണ്ടായിരുന്നു ആ നിമിഷത്തിന്..
പിന്നെ എല്ലാവരും കീർത്തനയുടെ മുഖത്ത് കേക്ക് തേക്കാനുള്ള പരിശ്രമത്തിലായിരുന്നു.
"പ്രിയരേ ഈ നിമിഷത്തിൽ ഞാൻ മറ്റൊരു സന്തോഷം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു...ഞാൻ…… ഞാൻ…. ഞാനൊരു അച്ഛനാവാൻ പോകുന്നു...ആർക്കും ഇതിന്റെ പേരിൽ മറ്റൊരു ചിലവ് ഉണ്ടാവുന്നതല്ല…"
ഈ വാർത്ത എല്ലാവരിലും സന്തോഷം ജനിപ്പിച്ചു...
ഓരോ ദിവസവും കീർത്തനക്ക് പുതിയ പുതിയ ആഗ്രഹങ്ങളായിരുന്നു. പക്ഷെ ഞാനറിയും മുമ്പ് മകൾക്കായി അച്ഛനും അമ്മയും അത് സാധിച്ചു കൊടുക്കുമായിരുന്നു. ഒരുതരത്തിൽ എന്റെ തിരക്കുകൾ അറിയുന്നതുകൊണ്ടാവാം. ഭക്ഷണം കഴിക്കാൻ മടിയുള്ളതുകൊണ്ട് അമ്മ വാരികൊടുക്കുന്നത് പതിവായിരുന്നു. അതിനുവേണ്ടിയാണ് കീർത്തന ആഹാരത്തോട് മടി കാണിക്കുന്നതെന്ന് അമ്മക്കും അറിയാമായിരുന്നു. ഭാര്യക്കാണെങ്കിലും അമ്മ എനിക്കല്ലാതെ മറ്റാർക്കും വാരി കൊടുക്കുന്നതിൽ എനിക്ക് ചെറുതായി കുശുമ്പും ഉണ്ടായിരുന്നു.
കീർത്തന എന്നോട് ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത്. എപ്പോഴും ഞാൻ അരികിലുണ്ടാവണമെന്ന്. ദിവസങ്ങൾ കടന്നുപോകുമ്പോൾ വയറിനൊപ്പം അവളുടെ വാശിയും വളരുന്നുണ്ടായിരുന്നു. ഞാൻ വീട്ടിലെത്താൻ താമസിച്ചാൽ പരിഭവത്തിന്റെ ഒരു കൂമ്പാരം കീർത്തന എനിക്കായി സമ്മാനിക്കും. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ് അതിന് പിന്നിലെന്ന് എനിക്കും അറിയാമായിരുന്നു. കീർത്തനയുടെ സമാധാനത്തിനായി ഞാൻ എന്നാൽ കഴിയുന്നപോലെ ഒതുങ്ങിയാണ് ജീവിക്കുന്നത്.
അവസാനമായി ചെക്കപ്പിന് പോയപ്പോൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ കീർത്തന ഭയന്നിരുന്നത് എന്റെ ജീവനെക്കുറിച്ചാലോചിച്ചാണ്. അതിനു ശേഷം ഒരുവിധത്തിലും കീർത്തനക്ക് സ്ട്രെയിൻ ഉണ്ടാവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദിവസങ്ങൾ കടന്നുപോയത് ശരവേഗത്തിലായിരുന്നു...
ഇന്ന് കീർത്തനയെ പ്രസവത്തിന് കൊണ്ടുപോകുന്ന ചടങ്ങാണ്.
രാവിലെ മുതൽ അമ്മ എന്തിനെന്നില്ലാതെ എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്നുണ്ട്. അതിനുപിന്നിൽ കീർത്തനയെ പിരിയുന്നതിലുള്ള ദുഃഖമാണെന്ന് എനിക്കും അറിയാമായിരുന്നു. കീർത്തനക്കും രാവിലെ മുതൽ വലിയ സന്തോഷമൊന്നുമില്ല. ഒന്നിനും ഒരു താൽപ്പര്യവുമില്ല. ആരും കാണാതെ അമ്മയും കീർത്തനയും കരയുന്നുണ്ടായിരുന്നു. അവളുടെ വീട്ടിൽ നിന്നും ബന്ധുക്കൾ എത്തി ചടങ്ങുകൾ കഴിഞ്ഞ ശേഷം സദ്യ കഴിക്കുന്നതിനിടയിലും എന്തോ ആലോചിച്ച് ഇലയിൽ വിരലോടിക്കുന്ന കീർത്തനയെയും അമ്മയെയും ഞാൻ കണ്ടു. ഇറങ്ങാൻ നേരം പിടിച്ചു വച്ചിരുന്ന കണ്ണുനീർ പുറത്തുവന്നു. കീർത്തനയെ എത്ര ചുംബിച്ചിട്ടും അമ്മക്ക് മതിവരുന്നുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞ് തിരിച്ച് മുറിയിൽ എത്തിയ എന്റെ കണ്ണുകൾ കീർത്തനയുടെ ശൂന്യതയാൽ ഈറനണിഞ്ഞു. ഒരുദിവസം പോലും കീർത്തനയെ പിരിയാൻ കഴിയാത്തതുകൊണ്ടാവാം പിന്നീടുള്ള ദിവസങ്ങളിലെല്ലാം അമ്മ അവളുടെ വീട്ടിലേക്ക് പോവുമായിരുന്നു. ഈ സമയത്ത് കീർത്തനക്കും അതാവശ്യമായിരുന്നു.
ഇന്ന് രാവിലെ കീർത്തനയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഞാൻ എപ്പോഴും അവളുടെ കൂടെവേണമെന്ന് എനിക്കും തോന്നി. ലീവ് എടുക്കുന്നതിനായി ഞാൻ A.D.G.P മേഡത്തിന്റെ ഓഫീസിലേക്ക് തിരിച്ചു.
"ആഹ് ശ്രീ... തന്നെ വിളിപ്പിക്കാൻ ഇരിക്കുകയായിരുന്നു"
"എന്താ മേഡം..."
ശ്രീ അറിഞ്ഞിരിക്കും. മൂന്ന് ദിവസത്തെ പരിപാടിക്കായി പ്രസിഡന്റ് വരുന്നുണ്ടെന്ന്. ഈ അടുത്തായി മലയോര മേഖലയിൽ മാവോയിസ്റ്റുകൾ കാട്ടുതീ പോലുള്ള കുറച്ചു പുസ്തകങ്ങളും നോട്ടീസുകളും വിതരണം ചെയ്തിരുന്നു. അതിൽ പലപ്പോഴായി പ്രസിഡന്റിനെ വധിക്കുന്നതിനെ കുറിച്ചും എഴുതിയിട്ടുണ്ട്. കേരളത്തിൽ വെച്ച് അദേഹത്തിനുനേരെ ഒരു ആക്രമണം ഉണ്ടാവാതിരിക്കേണ്ടത് ATS ന്റെ ചുമതലയാണ്.സോ... അടുത്ത നാലുദിവസവും ശ്രീ പരുപാടി സ്ഥലത്തുണ്ടാവണം…"
"മേഡം എന്റെ ലീവ്...? "
എന്തോ ഓർത്തപ്പോൾ ഞാൻ വാക്കുകൾ അവസാനിപ്പിച്ചു.
"എനിക്കറിയാം ശ്രീയുടെ സിറ്റുവേഷൻ. ബട്ട് ഐ ആം ഹെൽപ്‌ലെസ്സ്... മുകളിൽ നിന്നുള്ള സ്ട്രിക്ട് ഓർഡറാണ്...
വീ ഷുഡ് ഒബെയ് ദി ഓഡർ…"
"എസ് മേഡം..."
മേഡത്തെ സലൂട്ട് ചെയ്ത ശേഷം ഞാൻ റൂമിൽ നിന്നും ഇറങ്ങി.
ആദ്യമായി എന്റെ ജോലിയുടെ സ്വഭാവത്തെ ഞാൻ കുറ്റപ്പെടുത്തി. കൈയിലുണ്ടായിരുന്ന ലീവ് ലെറ്റർ രണ്ടായി കീറി വേസ്റ്റ് ബാസ്കറ്റിലിട്ടു.
Click Here For Next Part...
രചന: ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
ഭാഗം- 6
വാളയാർ ചെക്ക് പോസ്റ്റിൽ വച്ച് മൂന്നു വലിയ കണ്ടെയ്നർ ലോറികൾ പിടികൂടി. മൂന്നിനും എസി ഉണ്ട് പക്ഷേ ഉള്ളിലുള്ളത് പ്ലാസ്റ്റിക്. സംശയം തോന്നി എസി തുറന്നു പരിശോധിക്കാൻ പറഞ്ഞതും ഡ്രൈവർ അവിടെനിന്ന് ഓടിക്കളഞ്ഞു. എസിയുടെ ഉള്ളിലാണ് ഡ്രഗ്സ് വച്ചിരുന്നത്.
മംഗലാപുരത്ത് വച്ച് കൺസ്ട്രക്ഷൻ വർക്കിന് അലുമിനിയം കൊണ്ടുവന്ന ലോറിയിൽ നിന്നും ഞങ്ങൾക്ക് കിട്ടിയത് പത്തരമാറ്റ് തങ്കമായിരുന്നു. ഒറ്റനോട്ടത്തിൽ അലുമിനിയമാണെന്ന് തോന്നുമെങ്കിലും സാധനം സ്വർണ്ണമാണ്. ഞാനേറ്റവും കൂടുതൽ പിടികൂടാൻ ആഗ്രഹിച്ചത് ആയുധങ്ങളായിരുന്നു.
ഇത്തവണ മണ്ണുനിറച്ച ലോറിയല്ല സിമന്റാണ്. ഭാരത്തിൽ വ്യത്യാസം കണ്ടതിനാൽ ശരത് ചാക്ക് പൊട്ടിച്ചുനോക്കി. R D X മുതൽ തോക്കുകളും തിരകളുമെല്ലാം സിമന്റിനുള്ളിൽ നിന്നും ശരത് കണ്ടെടുത്തു. ആന്റണിയുടെ മരണം കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കാര്യമായ കുറവിന് കാരണമായി മാറി.
ദിവസങ്ങൾ വീണ്ടും കടന്നുപോയി.. . ....ഞാനും കീർത്തനയും പിണങ്ങുകയും ഇണങ്ങുകയും ചെയ്തുകൊണ്ടേയിരുന്നു... ഒരു ദിവസം രാവിലെ ഭക്ഷണം വിളമ്പുന്നതിനിടയിൽ കീർത്തന മയങ്ങി വീണു. . വീണപ്പോഴേക്കും ഞാൻ പിടിച്ചെങ്കിലും ഡൈനിങ് ടേബിളിൽ തട്ടി തലപൊട്ടി.... എത്ര വിളിച്ചിട്ടും ഉണരുന്നില്ലയെന്നു കണ്ട ഞാൻ കീർത്തനയെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി…. എന്നോട് പിണങ്ങി ഇന്നലെ രാത്രി കീർത്തന ഒന്നും കഴിച്ചിരുന്നില്ല അതാവാം ഇതിന് കാരണമെന്ന് ഞാൻ കരുതി…. പക്ഷെ അനാമിക പറഞ്ഞപ്പോഴാണ് മയക്കത്തിന്റെ യഥാർത്ഥ കാരണം ഞാൻ തിരിച്ചറിഞ്ഞത്…. മയക്കത്തിൽ നിന്നുമുണർണ കീർത്തനയെ ഞാൻ വീട്ടിലേക്ക് കൊണ്ടുവന്നു....പോരുന്ന വഴിക്ക് വീട്ടിൽ എത്തിയ ശേഷവും അച്ഛനും അമ്മയും എന്താ ഡോക്ടർ പറഞ്ഞതെന്ന് ചോദിച്ചുകൊണ്ടേയിരുന്നു.... എന്തോ സീരിയസായി ഡോക്ടർ പറഞ്ഞു എന്നുമാത്രമാണ് കീർത്തനക്ക് മനസ്സിലായത്...
റൂമിൽ എത്തിയപ്പോൾ കീർത്തന എന്നെ അടുത്തു പിടിച്ചിരുത്തിയ ശേഷം ഇടറിയ ശബ്ദത്തിൽ കീർത്തന ചോദിച്ചു…
"എന്താ ശ്രീയേട്ടാ ?ശ്രീയേട്ടൻ എന്തോ മറക്കുന്നുണ്ട്.കാര്യം എന്തായാലും എന്നോട് പാരാ..
ഞാൻ കീർത്തനയെ മാറോടു ചേർത്ത് പിടിച്ചശേഷം ഞാൻ കീർത്തനയുടെ കാതിൽ പറഞ്ഞു..
"I am going to be a father...
കീർത്തനയുടെ മുഖത്ത് സന്തോഷം വിടർന്നു…. ഒന്നുകൂടെ എന്നിൽ നിന്ന് കേൾക്കാനായി കീർത്തന ചോദിച്ചു….
"സത്യമാണോ?"
നമ്മുടെ കുഞ്ഞാണെ സത്യം"കീർത്തനയുടെ വയറിനോട് കൈചേർത്തു പിടിച്ചുകൊണ്ട് ഞാൻ പറഞ്ഞു...
"അമ്മയോട് ഞാനിത് പറയട്ടെ "എന്നും പറഞ്ഞ് അവൾ ചാടിയെണീറ്റു….
"ഡി പോത്തേ സൂക്ഷിച്ച് ..." ഞാൻ കീർത്തനയെ ശാസിച്ചു….
കീർത്തന അമ്മയോടൊന്നും പറഞ്ഞില്ല... അമ്മയെ കെട്ടിപിടിച്ച ശേഷം അമ്മയുടെ കൈകൾ ഇരുക്കിപ്പിച്ച് അമ്മയെ നോക്കി...വാക്കുകളാൽ പറയാതെ സ്നേഹത്തിന്റെ ഭാഷയിൽ കീർത്തന അമ്മയോട് പറഞ്ഞു….
"തൊട്ടിൽ അപ്പൊ ആരുടെ വകയാ?" എന്റെ ഈ ചോദ്യം കേട്ടപ്പോഴാണ് പാവം അച്ഛന് കാര്യം പിടികിട്ടിയത്....
"വീട്ടിൽ അരിക്കുന്നില്ല മോളേ?"'അമ്മ കീർത്തനയോട് ചോദിച്ചു….
"വിളിച്ചിട്ടില്ല ,ഞാൻ ഒന്ന് വീട്ടിലേക്ക് വിളികട്ടെ" റൂമിലേക്ക് പോവാൻ തുടങ്ങിയ കീർത്തനയെ ഞാൻ തടഞ്ഞു....
"വേണ്ട ഇക്കാര്യം മറ്റാരും അറിയണ്ട"
എന്റെ വാക്കുകൾ അമ്മക്കും അവൾക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി….
"അതെന്താ നീ അങ്ങനെ പറയുന്നത് ." 'അമ്മ സംശയത്തോടെ എന്നോട് ചോദിച്ചു….
"Day after tomorrow, അതായത് മറ്റന്നാൾ എന്താ വിശേഷം , ഓർമയുണ്ടോ? ,മകരമാസത്തിനെ തിരുവാതിര …..എല്ലാവരെയും വിളിച്ച് ഒരു സദ്യ കൊടുത്ത ശേഷം പറഞ്ഞല്ലോ?"
എന്തിനാ സദ്യ ? ആയോ… എന്റെ മോളുടെ ജന്മദിനം…." 'അമ്മ കീർത്തനയെ ഒന്നുകൂടെ ചേർത്തു പിടിച്ചുകൊണ്ട് പറഞ്ഞു ….
കീർത്തനക്ക് പക്ഷെ ഒട്ടും സന്തോഷമുണ്ടെന് തോന്നുന്നില്ല....
"എന്ത് പറ്റി ? മുഖത്തൊരു ദുഃഖഭാവം ….."
"'അമ്മ മരിച്ചതിൽപിന്നെ ഞാൻ ജന്മദിനം ആഘോഷിചച്ചിട്ടില്ല …." കലങ്ങിയ കണ്ണുകളോടെ കീർത്തന എന്റെ ചോദ്യത്തിന് മറുപടിനല്കി…."
"മോൾക്ക് ഞാൻ ആരാ ? എന്നെ നീ എന്താ വിളിക്കുന്നത് ? അമ്മയെന്നല്ലേ ...പിന്നെ എന്തിനാ മോളെ നീ കരയുന്നത്... അതോ ഞാൻ എന്ത് വിചാരിക്കുമെന്നു കരുത്തിയാണോ എന്നെ അമ്മയെന്ന് വിളിക്കുന്നത് ? "
അമ്മയുടെ വാക്കുകൾ കീർത്തനയെ വീണ്ടും ദുഃഖിപ്പിച്ചു….
"അമ്മക്ക് അങ്ങനെ തോന്നുന്നുണ്ടോ ? എനിക്ക് ദൈവം തന്നതാണ് അമ്മയെ ….ഒരിക്കലും അമ്മയെ ഞാൻ ശ്രീയേട്ടന്റെ അമ്മയെന്ന് ചിന്തിച്ചിട്ടുപോലുമില്ല.... "
എന്നാൽ കരായല്ലേ... ഇനി നീ കരഞ്ഞാൽ ഞാൻ അമ്മയിയാവും ,എന്താ വേണോ? " അമ്മയുടെ ആ വാക്കുകൾ മതിയായിരുന്നു കീർത്തനയുടെ ദുഃഖങ്ങൾ പമ്പ കടക്കാൻ...
രാത്രി 12 മണിക്ക് വിളിച്ചുണർത്തി ജന്മദിനാശംസകൾ നേരണമെന്നു കരുതി കിടന്നെങ്കിലും ഉണർന്നത് രാവിലെയാണ് …. ഞാൻ ഉണർന്നപ്പോൾ ക്ഷേത്രത്തിൽ പോവാൻ തയാറാവുകയായിരുന്നു കീർത്തന….
ഇപ്പോൾ വരാമെന്നും പറഞ്ഞ് ഞാൻ ബാത്രൂമില്ലേക്ക് ഓടി... തിരക്കിനിടയിൽ അവളോട് പറയാൻ കരുതിയ വാക്കുകളെല്ലാം ഞാൻ മറന്നുപോയി….
ബുള്ളറ്റിന്റെ അരുകിൽ കാത്തുനിന്ന കീർത്തനയെ ഞാൻ പിടിച്ചുവലിച്ച് കാറിൽ കയറ്റി....
"ബുള്ളറ്റ് മതിയായിരുന്നു..." ചെറിയ പിണക്കത്തോടെ കീർത്തന എന്നോട് പറഞ്ഞു...
"അയ്യടാ ബുള്ളറ്റിൽ പോവാൻ പറ്റിയ നേരം.. .ഉള്ളിലെ എന്റെ കൊച്ചുള്ളപ്പോഴാ അവളുടെ ഓരോ തല തിരിഞ്ഞ ആഗ്രഹങ്ങൾ.... മിണ്ടാതെ അവിടെ ഇരിക്കാൻ നോക്കിക്കോ അല്ലെങ്കിൽ നല്ല ഒരു ദിവസമായിട്ട് എന്റെ വായേലിരിക്കുന്നത് കേൾക്കേണ്ടിവരും..." ഞാൻ അല്പം ദേഷ്യത്തിടെ പറഞ്ഞ ശേഷം കാർ സ്റ്റാർട്ട് ചെയ്യാൻ തുടങ്ങിയതും 'അമ്മ ഓടിവന്ന് കാറിൽ കയറി...
"എനിക്ക് കുറച്ചു വഴിപാടുണ്ട്..."എന്ന് കാറിൽ കയറാൻ നേരം 'അമ്മ പറഞ്ഞപ്പോൾ എത്രത്തോളമുണ്ടാവുമെന്ന് ഞാൻ കരുതിയില്ല , ചിട്ടെഴുതിക്കാൻ തുടങ്ങിയിട്ട് നേരം കുറച്ചായി... അമ്പലമായതുകൊണ്ടു മാത്രമാണ് പുറകിലുള്ളവർ അമ്മയെ തെറി പറയാതിരുന്നത്...
നടയിൽ രസീത് കൊണ്ടുപോയി വച്ചപ്പോൾ ,ശാന്തി എന്നെ ഇന്നിയൊന്നുമില്ലെടാ എന്നെ രീതിയിൽ വല്ലാത്തൊരു നോട്ടം നോക്കി....
തിരിച്ചു വീട്ടിൽ വന്നപ്പോൾ അടുക്കളയിൽ തട്ടാലും മുട്ടലും തുടങ്ങിയിരുന്നു.... ചേച്ചി വന്നപ്പോൾ തന്നെ അടുക്കള ഭരണം ഏറ്റെടുത്തു. സഹായിക്കാൻ ചെന്ന കീർത്തനയെ പച്ചക്കറി അറിയാൻ പോലും ചേച്ചി സമ്മതിച്ചില്ല... .
എനിക്ക് half ഡേ ലീവാണ് കിട്ടിയത് അതും ഉച്ചക്ക് ശേഷം അതുകൊണ്ട് പരുപടിയിൽ ചെറുതായി മാറ്റം വരുത്തി ആഘോഷം ഉച്ചക്കുശേഷമാക്കി...ഭക്ഷണം കഴിച്ച ശേഷം ഞാൻ ഓഫീസിലേക്ക് പോയി...
ഉച്ചക്ക് ഞാൻ വരുന്നതും കാത് കീർത്തന നിൽപ്പുണ്ടായിരുന്നു... എല്ലാവരുടെയും സമ്മാനങ്ങൾ കിട്ടി ഇനി എന്റെ സമ്മാനം എന്താണെന്നറിയാണ് ഞാൻ അവൾ കാറിന്റെ അടുത്തേക്ക് വന്നു....
എന്റെ ഷർട്ടിന്റെ പുറകിലായി ഞാൻ എന്തോ വെച്ചിട്ടുണ്ടെന് അവൾക്ക് മനസിലായി... സമാനത്തിനായി കാത്തിരുന്ന അവളുടെ കയ്യിൽ എന്റെ തോക്ക് കൊടുത്തു....
"ഇത് റൂമിൽ കൊണ്ടുപോയി വച്ചിട്ടുവാ നമുക്ക് ഭക്ഷണം കഴിക്കാം" എന്ന് ഞാൻ പറഞ്ഞപ്പോൾ അവളുടെ മുഖം വാടിയിരുന്നു...
കീർത്തന റൂമിനെ ലക്ഷ്യമാക്കി നടന്നു….ഷെൽഫ് തുറന്ന് അവൾ തോക്ക് അതിൽ വച്ചു പൂട്ടിയ ശേഷം തിരിഞ്ഞപ്പോൾ ഞാൻ അവളുടെ അറുകിലുണ്ടായിരുന്നു.... കീർത്തനയുടെ നെറുകയിൽ ഒരു ചുമ്പനം നൽകിയ ശേഷം അവൾക്കായി വാങ്ങിയ മല അവളുടെ കഴുത്തിലാണിയിച്ചു…
ഉച്ചതിരിഞ്ഞ് നാലുമണിയായപ്പോൾ കേക്ക് മുറിച്ചു... കേക്ക് ആദ്യം എനിക്ക് തരുമെന്നാണ് ഞാൻ കരുതിയത്, പക്ഷെ കീർത്തന ആദ്യം അമ്മയാണ് കൊടുത്തത്..കേക്കിനേക്കാൾ മധുരമുണ്ടായിരുന്നു ആ നിമിഷത്തിന്..
പിന്നെ എല്ലാവരും കീർത്തനയുടെ മുഖത്ത് കേക്ക് തേക്കാനുള്ള പരിശ്രമത്തിലായിരുന്നു.
"പ്രിയരേ ഈ നിമിഷത്തിൽ ഞാൻ മറ്റൊരു സന്തോഷം പങ്കുവെക്കാൻ ആഗ്രഹിക്കുന്നു...ഞാൻ…… ഞാൻ…. ഞാനൊരു അച്ഛനാവാൻ പോകുന്നു...ആർക്കും ഇതിന്റെ പേരിൽ മറ്റൊരു ചിലവ് ഉണ്ടാവുന്നതല്ല…"
ഈ വാർത്ത എല്ലാവരിലും സന്തോഷം ജനിപ്പിച്ചു...
ഓരോ ദിവസവും കീർത്തനക്ക് പുതിയ പുതിയ ആഗ്രഹങ്ങളായിരുന്നു. പക്ഷെ ഞാനറിയും മുമ്പ് മകൾക്കായി അച്ഛനും അമ്മയും അത് സാധിച്ചു കൊടുക്കുമായിരുന്നു. ഒരുതരത്തിൽ എന്റെ തിരക്കുകൾ അറിയുന്നതുകൊണ്ടാവാം. ഭക്ഷണം കഴിക്കാൻ മടിയുള്ളതുകൊണ്ട് അമ്മ വാരികൊടുക്കുന്നത് പതിവായിരുന്നു. അതിനുവേണ്ടിയാണ് കീർത്തന ആഹാരത്തോട് മടി കാണിക്കുന്നതെന്ന് അമ്മക്കും അറിയാമായിരുന്നു. ഭാര്യക്കാണെങ്കിലും അമ്മ എനിക്കല്ലാതെ മറ്റാർക്കും വാരി കൊടുക്കുന്നതിൽ എനിക്ക് ചെറുതായി കുശുമ്പും ഉണ്ടായിരുന്നു.
കീർത്തന എന്നോട് ഒന്നുമാത്രമാണ് ആവശ്യപ്പെട്ടത്. എപ്പോഴും ഞാൻ അരികിലുണ്ടാവണമെന്ന്. ദിവസങ്ങൾ കടന്നുപോകുമ്പോൾ വയറിനൊപ്പം അവളുടെ വാശിയും വളരുന്നുണ്ടായിരുന്നു. ഞാൻ വീട്ടിലെത്താൻ താമസിച്ചാൽ പരിഭവത്തിന്റെ ഒരു കൂമ്പാരം കീർത്തന എനിക്കായി സമ്മാനിക്കും. എനിക്കെന്തെങ്കിലും സംഭവിക്കുമോ എന്ന ഭയമാണ് അതിന് പിന്നിലെന്ന് എനിക്കും അറിയാമായിരുന്നു. കീർത്തനയുടെ സമാധാനത്തിനായി ഞാൻ എന്നാൽ കഴിയുന്നപോലെ ഒതുങ്ങിയാണ് ജീവിക്കുന്നത്.
അവസാനമായി ചെക്കപ്പിന് പോയപ്പോൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർ പറഞ്ഞിരുന്നു. പക്ഷെ കീർത്തന ഭയന്നിരുന്നത് എന്റെ ജീവനെക്കുറിച്ചാലോചിച്ചാണ്. അതിനു ശേഷം ഒരുവിധത്തിലും കീർത്തനക്ക് സ്ട്രെയിൻ ഉണ്ടാവാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
ദിവസങ്ങൾ കടന്നുപോയത് ശരവേഗത്തിലായിരുന്നു...
ഇന്ന് കീർത്തനയെ പ്രസവത്തിന് കൊണ്ടുപോകുന്ന ചടങ്ങാണ്.
രാവിലെ മുതൽ അമ്മ എന്തിനെന്നില്ലാതെ എല്ലാവരോടും ദേഷ്യത്തോടെ പെരുമാറുന്നുണ്ട്. അതിനുപിന്നിൽ കീർത്തനയെ പിരിയുന്നതിലുള്ള ദുഃഖമാണെന്ന് എനിക്കും അറിയാമായിരുന്നു. കീർത്തനക്കും രാവിലെ മുതൽ വലിയ സന്തോഷമൊന്നുമില്ല. ഒന്നിനും ഒരു താൽപ്പര്യവുമില്ല. ആരും കാണാതെ അമ്മയും കീർത്തനയും കരയുന്നുണ്ടായിരുന്നു. അവളുടെ വീട്ടിൽ നിന്നും ബന്ധുക്കൾ എത്തി ചടങ്ങുകൾ കഴിഞ്ഞ ശേഷം സദ്യ കഴിക്കുന്നതിനിടയിലും എന്തോ ആലോചിച്ച് ഇലയിൽ വിരലോടിക്കുന്ന കീർത്തനയെയും അമ്മയെയും ഞാൻ കണ്ടു. ഇറങ്ങാൻ നേരം പിടിച്ചു വച്ചിരുന്ന കണ്ണുനീർ പുറത്തുവന്നു. കീർത്തനയെ എത്ര ചുംബിച്ചിട്ടും അമ്മക്ക് മതിവരുന്നുണ്ടായിരുന്നില്ല. എല്ലാം കഴിഞ്ഞ് തിരിച്ച് മുറിയിൽ എത്തിയ എന്റെ കണ്ണുകൾ കീർത്തനയുടെ ശൂന്യതയാൽ ഈറനണിഞ്ഞു. ഒരുദിവസം പോലും കീർത്തനയെ പിരിയാൻ കഴിയാത്തതുകൊണ്ടാവാം പിന്നീടുള്ള ദിവസങ്ങളിലെല്ലാം അമ്മ അവളുടെ വീട്ടിലേക്ക് പോവുമായിരുന്നു. ഈ സമയത്ത് കീർത്തനക്കും അതാവശ്യമായിരുന്നു.
ഇന്ന് രാവിലെ കീർത്തനയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തു. ഞാൻ എപ്പോഴും അവളുടെ കൂടെവേണമെന്ന് എനിക്കും തോന്നി. ലീവ് എടുക്കുന്നതിനായി ഞാൻ A.D.G.P മേഡത്തിന്റെ ഓഫീസിലേക്ക് തിരിച്ചു.
"ആഹ് ശ്രീ... തന്നെ വിളിപ്പിക്കാൻ ഇരിക്കുകയായിരുന്നു"
"എന്താ മേഡം..."
ശ്രീ അറിഞ്ഞിരിക്കും. മൂന്ന് ദിവസത്തെ പരിപാടിക്കായി പ്രസിഡന്റ് വരുന്നുണ്ടെന്ന്. ഈ അടുത്തായി മലയോര മേഖലയിൽ മാവോയിസ്റ്റുകൾ കാട്ടുതീ പോലുള്ള കുറച്ചു പുസ്തകങ്ങളും നോട്ടീസുകളും വിതരണം ചെയ്തിരുന്നു. അതിൽ പലപ്പോഴായി പ്രസിഡന്റിനെ വധിക്കുന്നതിനെ കുറിച്ചും എഴുതിയിട്ടുണ്ട്. കേരളത്തിൽ വെച്ച് അദേഹത്തിനുനേരെ ഒരു ആക്രമണം ഉണ്ടാവാതിരിക്കേണ്ടത് ATS ന്റെ ചുമതലയാണ്.സോ... അടുത്ത നാലുദിവസവും ശ്രീ പരുപാടി സ്ഥലത്തുണ്ടാവണം…"
"മേഡം എന്റെ ലീവ്...? "
എന്തോ ഓർത്തപ്പോൾ ഞാൻ വാക്കുകൾ അവസാനിപ്പിച്ചു.
"എനിക്കറിയാം ശ്രീയുടെ സിറ്റുവേഷൻ. ബട്ട് ഐ ആം ഹെൽപ്‌ലെസ്സ്... മുകളിൽ നിന്നുള്ള സ്ട്രിക്ട് ഓർഡറാണ്...
വീ ഷുഡ് ഒബെയ് ദി ഓഡർ…"
"എസ് മേഡം..."
മേഡത്തെ സലൂട്ട് ചെയ്ത ശേഷം ഞാൻ റൂമിൽ നിന്നും ഇറങ്ങി.
ആദ്യമായി എന്റെ ജോലിയുടെ സ്വഭാവത്തെ ഞാൻ കുറ്റപ്പെടുത്തി. കൈയിലുണ്ടായിരുന്ന ലീവ് ലെറ്റർ രണ്ടായി കീറി വേസ്റ്റ് ബാസ്കറ്റിലിട്ടു.
Click Here For Next Part...
രചന: ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....