Helo My Dear Cop
ഭാഗം- 7
കീർത്തന ഞാൻ വരുന്നതും കാത്തിരിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു
ഞാൻ റൂമിൽ ചെന്നപ്പോൾ കീർത്തന നല്ല ഉറക്കത്തിലായിരുന്നു. ഞാൻ കീർത്തനയുടെ അരികിൽ ഇരുന്ന ശേഷം അവളുടെ തലയിൽ തലോടിയതും അവളുണർന്നു. കലങ്ങിയ എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
"എന്താ ശ്രീയേട്ടാ? എന്തിനാ കരയുന്നത്?"
ഞാൻ എല്ല കാര്യവും കീർത്തനയോട് പറഞ്ഞു.
"നാലു ദിവസം അവിടെ വേണമെന്നാ ഓർഡർ. പോവാതിരിക്കാൻ പറ്റില്ല. നീ എന്നോട് ക്ഷമിക്കണം.."
ഞാൻ കീർത്തനയുടെ കയ്യിൽ തല ചേർത്തുകൊണ്ട് പറഞ്ഞു.
"അയ്യേ… ശ്രീയേട്ടൻ കരയുന്നോ.. എനിക്കറിയില്ല എന്റെ ശ്രീയേട്ടനെ. ശ്രീയേട്ടന് എന്റെ കൂടെ നിൽക്കാനാണ് ഇഷ്ടമെന്ന് എനിക്കറിയില്ലേ...ശ്രീയേട്ടൻ എന്തിനാ വിഷമിക്കുന്നത്?
ഒന്നു ചിരിക്ക്... സർ വരുമ്പോഴേക്കും എടുത്തുകൊണ്ട് നടക്കാൻ ഒരു കുഞ്ഞുവാവയെ തരാട്ടോ…"
ദുഃഖം കടിച്ചമർത്തി ചിരിയുടെ മുഖമൂടിയണിഞ്ഞു കൊണ്ട് കീർത്തന എന്നെ യാത്രയാക്കി…
പ്രസിഡന്റിന്റെ മീറ്റിംഗ് നടക്കുന്ന എല്ലാ സ്ഥലങ്ങളും ഞാൻ സന്ദർശിച്ചു. രാവിലെ പത്തിന് പ്രസിഡന്റ് ലാൻഡ് ചെയ്തു. വിശ്രമം ഇല്ലാതെ പരക്കം പായുകയായിരുന്ന ഞാൻ രാത്രി വളരെ വൈകിയാണ് റൂമിൽ തിരിച്ചെത്തിയത്.
ഉടൻ തന്നെ ഞാൻ കീർത്തനക്ക് ഫോൺ ചെയ്തു. ഫോൺ എടുത്തത് അമ്മയായിരുന്നു.
അവളെ തിരക്കിയപ്പോൾ " ഉറക്കത്തിലാണ് വിളിക്കണോ? " എന്ന ചോദ്യത്തിന് വേണ്ട എന്ന് മറുപടി നൽകി.
പിറ്റേ ദിവസം ഞാൻ കീർത്തനയെ ശല്യം ചെയ്യണ്ട എന്നുകരുതി വിളിച്ചില്ല. പക്ഷെ എന്റെ കാൾ വരുന്നതും കാത്ത് കീർത്തന ഇരുപ്പുണ്ടായിരുന്നു.
മൂന്നാം ദിവസം ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ പ്രസിഡന്റ് ഡൽഹിയിലേക്ക് തിരിച്ചു. ഫോൺ ഓണാക്കി നോക്കിയപ്പോൾ അമ്മയുടെ മിസ് കാൾ കണ്ട് ഞാൻ അമ്മയെ തിരിച്ചുവിളിച്ചു.
"കീർത്തനക്ക് വേദന തുടങ്ങി… ഓപ്പറേഷൻ ചിലപ്പോൾ വേണ്ടിവരുമെന്നാ.."
ബാക്കി കേൾക്കാതെ കാൾ നിർത്തിയിട്ട് ഡ്രൈവറോട് പുറകിലിരിക്കാൻ പറഞ്ഞുകൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. ഇതുവരെ ഞാൻ എത്രയും വേഗത്തിൽ കാറോടിച്ചിട്ടില്ല.
എന്നാൽ കഴിയുന്നതും വേഗത്തിൽ ഞാൻ ആശുപത്രിയിൽ എത്തി. അവിടെ ചെന്നതും ഞാൻ നിലവിളിച്ചു...
"സിസ്റ്റർ ലേബർ റൂം..."
"നെക്സ്റ്റ് ഫ്ലോർ"
മുന്നിൽ നിൽക്കുന്നവരെ തട്ടി മാറ്റി ഞാൻ മുകളിലേക്ക് ഓടി.
"കീർത്തനയുടെ ആരെങ്കിലുമുണ്ടോ?"
ലേബർ റൂമിന് പുറത്തുനിന്നിരുന്ന എല്ലാവരും ഡോറിന് അടുത്തേക്ക് ചെന്നു.
"കീർത്തന പ്രസവിച്ചു പെണ്കുട്ടിയാണ്... അമ്മക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല"
എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പ്രകടമായി.
ഞാൻ ഓടി ചെന്ന് ലേബർ റൂമിന്റെ വാതിലിൽ മുട്ടി. ചുറ്റും നിൽക്കുന്ന ആരെയും എനിക്കപ്പോൾ കാണാൻ കഴിയുണ്ടായിരുന്നില്ല. കാർത്തിക് എന്റെ തോളിൽ തട്ടിയ ശേഷം
"എന്ത് പരാക്രമമാ കാണിക്കുന്നത്. ആദ്യം പോയി ലഡ്ഡു വാങ്ങിട്ടു വാ...
ഡോ... തനിക്ക് മനസ്സിലായില്ലേ താൻ ഒരച്ഛനായി…"
കാർത്തിക് ആ സന്തോഷവാർത്ത പറഞ്ഞു തീർന്നതും ഒരു സിസ്റ്റർ എന്റെ മകളെ എന്റെ കയ്യിൽ വച്ചുതന്നു. അറിയാതെ എന്റെ കണ്ണുനിറഞ്ഞു…
കുറച്ച് കഴിഞ്ഞ് കീർത്തനയെ റൂമിലേക്ക് മാറ്റി… മയക്കത്തിൽ നിന്നും ഉണർന്ന കീർത്തന തനിക്ക് ചുറ്റും നോക്കി. കുഞ്ഞിനെ കാണുന്നില്ല.
"അമ്മേ എന്റെ കുഞ്ഞ്... ?"
കീർത്തന കരയാൻ തുടങ്ങി.
"മോളെ നീ കരയാതെ... കുഞ്ഞ് ശ്രീക്കുട്ടന്റെ കയ്യിലുണ്ട്. കരഞ്ഞപ്പോൾ അവൻ എടുത്തോണ്ട് നടന്നതാ…"
കീർത്തനയുടെ കരച്ചിൽ കേട്ട് ഞാൻ റൂമിലേക്ക് കയറി.
"ആഹ്... ഉണർന്നോ? ഞാൻ എന്റെ മോളെയും കൊണ്ട് ഒന്നു നടക്കാൻ ഇറങ്ങിയതല്ലേ? "
ഞാൻ കുഞ്ഞിനെ കീർത്തനയുടെ കയ്യിൽ കൊടുത്തു. കീർത്തന കുഞ്ഞിനെ ചുംബിച്ചു.
"എന്താ ശ്രീയേട്ടാ യൂണിഫോം ഇങ്ങനെ ഇരിക്കുന്നത്?"
കീർത്തന ചിരിച്ചുകൊണ്ട് ചോദിച്ചു.
"കണ്ടിട്ട് മനസ്സിലായില്ലേ? കാക്കി കണ്ടപ്പോൾ തന്നെ മൂത്രമൊഴിച്ചു.നിന്റെ മോള് തന്നെ…"
ഞാൻ കീർത്തനയെ ചൊടിപ്പിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി... നൂലുകെട്ടും പേരിടലും ചോറൂണുമെല്ലാം കഴിഞ്ഞു. രണ്ട് വർഷം കടന്ന് പോയത് ഞാനും കീർത്തനയും അറിഞ്ഞതേ ഇല്ല.
മോൾക്ക് ഇന്ന് രണ്ടാം പിറന്നാൾ. കയ്യിൽ സമ്മാനവുമായി പ്രിയപ്പെട്ടവരെല്ലാവരും വീട്ടിൽ ഒത്തുകൂടി.
"ഹാപ്പി ബർത്ത്ഡേ ഡിയർ ആരാധ്യ…"
ഞാനും കീർത്തനയും മോളുടെ കൈപിടിച്ചു കേക്ക് മുറിച്ചു എല്ലാവർക്കും മധുരം കൊടുക്കുന്ന തിരക്കിലാണ്. കീർത്തന അമ്മയും അച്ഛനും പായസത്തിന്റെ തിരക്കിലും.
"ശ്രീ... ഒന്നു പുറത്തേക്ക് വന്നേ..."
ശരത്തിന്റെ വിളിയിൽ നിന്നും എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.
"എന്താടാ? എന്താ കാര്യം?"
" ഒരു ബ്രേക്കിംഗ് ന്യൂസുണ്ട്..."
"എന്ത് ന്യൂസ്? നീ കാര്യം വ്യക്തമായി പറഞ്ഞാലേ എനിക്ക് മനസ്സിലാവൂ…"
ശരത് എന്നോടത് പറയാൻ മടിക്കുന്ന പോലെ തോന്നി. ഞാൻ ടിവി ഓണാക്കി.
"ബ്രേക്കിംഗ് ന്യൂസ് : ആന്റണി പോൾ എന്ന A P -യെ കൊന്നത് SP ശ്രീകുമാർ IPS എന്ന് ഗോവൻ പോലീസ്"
"ഇതാണോ നീ പേടിച്ചത്? അത് സത്യമാണ്. ഞാനാണ് ആന്റണിയെ കൊന്നത്"
അവിടെ ഉള്ളവരുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.
"എന്നിട്ട് എന്നോട് പോലും പറയാൻ തോന്നിയില്ല. ഭയങ്കരാ..."
"ശ്രീയേട്ടാ ഫോൺ..."
കീർത്തന ഫോൺ എനിക്കുനേരെ നീട്ടി.
"ശ്രീ...ഇത് ഞാനാണ്"
"എസ് മേഡം..."
"ഒരു സന്തോഷ വാർത്ത പറയാൻ വേണ്ടിയാണ് വിളിച്ചത്. തനിക്ക് പ്രസിഡന്റിന്റെ കയ്യിൽ നിന്നും ഒരു മെഡൽ കിട്ടാൻ പോവുന്നു. പിന്നെ ആരാധ്യയോട് എന്റെ ജന്മദിന ആശംസകളും. പിന്നെ ശ്രീ, താൻ ഒന്ന് സൂക്ഷിക്കണം…"
"ഓക്കേ മേഡം"
ഞാൻ ആ സന്തോഷ വാർത്ത എല്ലാവരോടും പങ്കുവച്ചു. പക്ഷെ ആ വാർത്ത എന്റെ ജീവിതം മാറ്റിമറിക്കുമെന്നു ഞാൻ കരുതിയില്ല...
ജോൺ തന്റെ ഇച്ഛായന്റെ മരണത്തിന് പകരം ചോദിക്കാൻ കേരളത്തിലേക്ക് തിരിച്ചിരുന്നു.
അങ്ങനെ ഞാൻ പ്രസിഡന്റിന്റെ കയ്യിൽ നിന്നും മെഡൽ ഏറ്റുവാങ്ങി. ഒരു പോലീസുകാരൻ എന്നനിലയിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷം. പക്ഷെ ഞാൻ അറിഞ്ഞില്ല ജോണിന്റെ കഴുകാൻ കണ്ണുകൾ എന്റെ കുടുംബത്തിന് മുകളിൽ വീണുവെന്ന്.
"ശ്രീയേട്ടാ......"
കീർത്തന എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.
"എന്തുപറ്റി? "
ലൈറ്റ് ഓണാക്കിയ ശേഷം ഞാൻ ചോദിച്ചു. എന്നെ കെട്ടിപിടിച്ച് എന്റെ നെറ്റിയിലും മുഖത്തുമെല്ലാം മാറി മാറി ഉമ്മ വെച്ചു.
"അയ്യേ…. നീ എന്ത് സ്വപ്നമാ കണ്ടത്? "
"ശ്രീയേട്ടനെ... ശ്രീയേട്ടനെ ആരോ…"
കീർത്തന വാക്കുകൾ പൂർത്തിയാക്കാതെ കരയാൻ തുടങ്ങി.
"വീണ്ടും തുടങ്ങിയോ നിന്റെ ഈ അസുഖം? കിടന്നുറങ്ങാൻ നോക്ക് പെണ്ണേ…"
പിന്നീടുള്ള ദിവസങ്ങളിലൊന്നും കീർത്തനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരേ സ്വപ്നം തന്നെ എന്തുകൊണ്ട് കാണുന്നു എന്നും കീർത്തനക്ക് അറിയില്ലായിരുന്നു.
ഓഫീസിലിരിക്കുമ്പോൾ എന്നോട് വേഗം സിറ്റി ഹോസ്പിറ്റലിലെത്താൻ പറഞ്ഞ് ഒരു കാൾ വന്നു. കീർത്തനയും മോളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു എന്നാണ് എന്നോട് പറഞ്ഞത്. കീർത്തനയുടെ ഫോണിൽ നിന്നാണ് കാൾ വന്നത്.
"എന്താ...എന്താ പറ്റിയത് ?"
ഞാൻ ഭയത്തോടെ കീർത്തനയുടെ അടുത്തിരിക്കുകയായിരുന്ന അനാമികയോട് ചോദിച്ചു.
"ശ്രീ വെറുതെ പേടിക്കണ്ട. കാര്യമായി ഒന്നും പറ്റിയിട്ടില്ല. കീർത്തനയുടെ കൈയ്യിലും തലയിലും ചെറിയ മുറിവുണ്ട്. കയ്യിലെ മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ കൈ അധികം അനങ്ങാതെ നോക്കണം. നന്നായി പേടിച്ചിട്ടുണ്ട് പാവം...
ഇപ്പോൾ ഉറങ്ങിയിട്ടേ ഉള്ളു...
വിളിക്കേണ്ട... ഒന്നു ഉറങ്ങി എഴുന്നേറ്റാൽ എല്ലാം ശെരിയാവും..."
"മോളെവിടെ...? അവൾക്കെന്തെങ്കിലും ?"
"മോൾക്കൊന്നും പറ്റിയില്ല. ഇവിടെ കൊണ്ടു വന്നപ്പോൾ കരയുകയായിരുന്നു...
അതുകൊണ്ട് സിസ്റ്റർ എടുത്തുകൊണ്ട് നടക്കുകയാണ്. ഞാൻ പോയി കൊണ്ടുവരാം…"
അനാമിക റൂമിന് പുറത്തേക്ക് നടന്നു. ഞാൻ കീർത്തനയുടെ തലയിൽ തലോടി. പെട്ടന്ന് കീർത്തന ഞെട്ടിയുണർന്നു.
"എന്റെ മോളെവിടെ...? എന്റെ മോളെവിടെ?"
അത്രയും ഭയത്തോടെ കീർത്തനയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല.
"പേടിക്കണ്ട മോളെ ഇപ്പോ കൊണ്ടുവരും. നീ പേടിക്കണ്ട..."
ഞാൻ കീർത്തനയെ ശാന്തമാക്കാൻ ശ്രമിച്ചു.
"എന്റെ മോൾക്കെന്തെങ്കിലും പറ്റിയോ...? എന്റെ മോളെ കൊന്നോ? എന്താ ഒന്നും പറയാത്തത്..."
കീർത്തന എന്റെ ഷർട്ടിൽ കുത്തിപിടിച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു.
"കീർത്തന നിനക്കെന്താ പറ്റിയത്? ആര് മോളെ കൊല്ലാൻ നോക്കിയെന്നാ നീ പറയുന്നത്?"
"ഞാൻ പറഞ്ഞതാ ഈ ജോലി വേണ്ടെന്ന്. അന്ന് കേട്ടില്ല. മോൾക്ക് പനി ആയതുകൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതാ ഞാൻ. വീട്ടിൽനിന്നും ഇറങ്ങിയത് മുതൽ ഒരു വണ്ടി പുറകെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ലോറി റോങ് സൈഡ് കയറി വന്ന് കാറിൽ ഇടിച്ചു. ഞാൻ വെട്ടിച്ചതുകൊണ്ട് കാറിന്റെ സൈഡിലാണ് ഇടിച്ചത്. ലോറി ബാക്കിലേക്ക് എടുത്ത് വീണ്ടും ഇടിക്കാൻ ശ്രമിക്കുമ്പോഴേക്കും നാട്ടുകാർ ഓടി വന്നു.ഇല്ലെങ്കിൽ എന്നെയും മോളെയും ജീവനോടെ ശ്രീയേട്ടന് കാണാൻ കഴിയില്ലായിരുന്നു..."
കീർത്തനയുടെ മുഖത്തു നിന്ന് തന്നെ ഭയം വ്യക്തമായിരുന്നു.
"നിനക്ക് വെറുതെ തോന്നുന്നതാണ്... നീ …"
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനാമിക കുഞ്ഞുമായി വന്നു. കുഞ്ഞിനെ കണ്ടവഴി കീർത്തന മോളെ വാരി പുണരാനും ഉമ്മ കൊടുക്കാനും തുടങ്ങി. അനാമിക എന്നോട് ഒന്നു പുറത്തേക്ക് വരാൻ പറഞ്ഞതനുസരിച്ച് ഞാൻ അനാമികയുടെ കൂടെ പോയി.
"എന്താ അനു? എന്താ കാര്യം?"
"കീർത്തന പറയുന്നതിൽ കുറച്ച് കാര്യമുണ്ട്. ഇവിടെ കൊണ്ടുവന്ന ആളും പറഞ്ഞു മനപ്പൂർവ്വം ഇടിച്ചതുപോലെ തോന്നിയെന്ന്..."
കീർത്തന അനുവിനെ കൊണ്ട് പറയിപ്പിക്കുന്നതാണ് എന്നു ഞാൻ കരുതി. അതുകൊണ്ട് തിരിച്ചൊന്നും പറയാതെ ഞാൻ റൂമിലേക്ക് പോയി.
കുഞ്ഞിനെ എന്റെ കയ്യിൽ തരാൻ പോലും കീർത്തന മടിക്കുന്നതായി എനിക്ക് തോന്നി. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴും കീർത്തന തന്നെയാണ് കുഞ്ഞിനെ എടുത്തത്. സ്റ്റിച്ചു പൊട്ടും എന്നു പറഞ്ഞിട്ടുപോലും കീർത്തന അതൊന്നും കേട്ടില്ല. കീർത്തനക്ക് എന്നോട് ഒരുതരം ഭയം വന്നതായി തോന്നി. പാർക്കിങ്ങിൽ നിന്നും കാറെടുക്കാൻ നേരം കീർത്തനക്ക് വൈപ്പറിന്റെ അടിയിൽ നിന്നും ഒരു കത്തുകിട്ടി. പക്ഷെ അത് വായിച്ചശേഷം കീർത്തന ഒന്നുകൂടെ പരിഭ്രമിക്കുന്ന പോലെ എനിക്ക് തോന്നി. എത്ര തവണ ചോദിച്ചിട്ടും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല.
കാർ വീടിന്റെ മുന്നിലെത്തി. കാറിൽ നിന്നും ഇറങ്ങാനായി കീർത്തനയുടെ കൈയിൽ പിടിച്ചപ്പോൾ എന്റെ കൈ തട്ടിമാറ്റി കീർത്തന വീട്ടിലേക്ക് കയറി.
കീർത്തനയെ കണ്ടതും അമ്മ അവളെ സോഫയിൽ ഇരുത്തി. കീർത്തനക്ക് എന്നോടുള്ള പെരുമാറ്റം എന്നിൽ ദേഷ്യമുണർത്തി.
"കീർത്തന നിനക്ക് എന്താ വേണ്ടത്? എന്തിനുവേണ്ടിയാ നീ ഈ കണ്ട നാടകം മുഴുവൻ കാണിച്ചത് ? എന്താ മറുപടിയില്ലേ? ഞാൻ എന്ത് ചെയ്തിട്ടാണ് നീ എന്നെ പേടിക്കുന്നത്?"
കീർത്തന പതിയെ തല ഉയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകളിൽ എന്നെ ദഹിപ്പിക്കാൻ എന്നപോലെ അഗ്നി ആളികത്തുന്നുണ്ടായിരുന്നു.
"നാടകം കളിക്കുന്നത് ശ്രീയേട്ടനാണ്. എല്ലാത്തിനും കാരണവും ശ്രീയേട്ടനാണ്..."
"ഞാൻ എന്ത് നാടകം കളിച്ചെന്നാണ് നീ പറയുന്നത്...? എന്തെങ്കിലും പറയാനുണ്ടെങ്കിൽ വ്യക്തമായി പറയണം. അല്ലാതെ വെറുതെ മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കുകയല്ല വേണ്ടത്..."
ഞാൻ എത്ര ശ്രെമിച്ചിട്ടും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ദേഷ്യത്തിൽ ടേബിലിന്റെ മുകളിലിരുന്ന ഗ്ലാസ് എറിഞ്ഞുടച്ചു.
"ശ്രീയേട്ടന് എന്നോടും കുഞ്ഞിനോടുമുള്ള സ്നേഹം വെറും നാടകമാണ്. ആരെയോ ബോധിപ്പിക്കാൻ ചെയ്യുന്ന പോലെ ഒരു കപട സ്നേഹം..."
"കീർത്തനാ നീ വല്ലാതെ അതിരുകടക്കുന്നു. എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്. എപ്പോഴും ഞാൻ ക്ഷമിച്ചെന്ന് വരില്ല"
"ദേഷ്യം വന്നാൽ ശ്രീയേട്ടൻ എന്ത് ചെയ്യും? കൊല്ലോ? മരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ എന്റെ മോളെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല"
"എന്റെ മോളെ ഞാൻ കൊല്ലുമെന്നോ? നിനക്ക് ഭ്രാന്താണ്..."
"എനിക്ക് ഭ്രാന്തായിരിക്കും. പക്ഷെ ആ ഭ്രാന്തിന് ഞാൻ കൊടുക്കുന്ന പേര് സ്നേഹമെന്നാണ്. ശ്രീയേട്ടനോടും എന്റെ മോളോടുമുള്ള സ്നേഹം"
"നിനക്ക് എന്താ പറ്റിയത് ? അല്ലെങ്കിൽ എന്ത് അപരാധമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്? എന്നെങ്കിലും നീ എന്നോട് പറയണം"
കീർത്തന കണ്ണുകൾ തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"ഒരു കാര്യം മാത്രം എനിക്കായി ചെയ്താൽ മതി. ഈ യൂണിഫോം ഉപേക്ഷിക്കണം. നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും..."
കീർത്തന മുട്ടുകുത്തി എന്റെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് കെഞ്ചി ചോദിച്ചു. ഞാൻ അവളുടെ കൈകൾ തട്ടിമാറ്റി പുറകിലേക്ക് നീങ്ങി.
"എനിക്കറിയാം ശ്രീയേട്ടൻ ഒരിക്കലും ഇതിന് തയ്യാറാവില്ല എന്ന്. എന്നിട്ടും ചോദിച്ചത് കൂടെ ജീവിച്ചു കൊതി തീരാത്തതുകൊണ്ടാ... എന്റെ മോളെ ഈ കാക്കിക്കു വേണ്ടി ബലികൊടുക്കാൻ കഴിയാത്തതുകൊണ്ടാ. ഞാനും കുഞ്ഞും മരിച്ചാലും ശ്രീയേട്ടൻ നന്നാവില്ല. അതുകൊണ്ടാ പറഞ്ഞത് ശ്രീയേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ലെന്ന്. സ്വന്തം ജീവൻ കളയാൻ നടക്കുന്ന ശ്രീയേട്ടനെ രക്ഷിക്കാൻ എനിക്കാവില്ല. എനിക്ക് എന്റെ മോളെയെങ്കിലും രക്ഷിക്കണം. അതുകൊണ്ട്..."
"നീ പറയാൻ മടിച്ചത് ഞാൻ നിന്നോട് പറയാം. എന്റെ ജീവിതത്തിൽ എനിക്ക് നിന്റെ ആവശ്യമില്ല. വാശി പുറത്ത് പറയുകയാണെന്ന് വിചാരിക്കണ്ട. നന്നായി ആലോചിച്ചു തന്നെ പറയുകയാണ്. ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽനിന്ന്..."
നിറകണ്ണുകളോടെ കീർത്തന അതുകേട്ടുനിന്നു. കഴുത്തിൽ കിടക്കുന്ന താലി മാലയെ കയ്യിലെടുത്ത് അതിലേക്ക് ഒരുതുള്ളി കണ്ണുനീർ പൊഴിച്ച ശേഷം കീർത്തന തിരിഞ്ഞു നടന്നു. അത്രയും നേരം കാഴ്ചക്കാർ മാത്രമായിരുന്ന അച്ഛനും അമ്മയും വിഷയത്തിൽ ഇടപെട്ടു.
"നീ ആരാ മോളെ ഇറക്കിവിടാൻ. ഇതെന്റെ പേരിലുള്ള സ്ഥലമാണ്. കീർത്തന ഈ വീടിന്റെ പടിയിറങ്ങുകയാണെങ്കിൽ കൂടെ ഞങ്ങളും ഇറങ്ങും"
" അച്ഛൻ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി. ഞാൻ ഈ വീട്ടിൽനിന്നും പോവുന്നതാണ് എനിക്കും നിങ്ങൾക്കും നല്ലത്. ശെരി. ഇന്നുമുതൽ എനിക്ക് ആരുംവേണ്ട. ആർക്കുവേണ്ടിയും ഈ യൂണിഫോം ഞാൻ ഉപേക്ഷിക്കുകയുമില്ല..."
കീർത്തനയുടെയോ അമ്മയുടേയോ കണ്ണുനീർ വാശിയിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. എന്റെ മോളുടെ "അച്ഛാ..." എന്ന വിളിയെപോലും അവഗണിച്ചു കൊണ്ട് ഞാൻ വീടിന്റെ പടികളിറങ്ങി.
Click Here For Next Part...
ഭാഗം- 7
കീർത്തന ഞാൻ വരുന്നതും കാത്തിരിക്കുകയാണെന്ന് എനിക്കറിയാമായിരുന്നു
ഞാൻ റൂമിൽ ചെന്നപ്പോൾ കീർത്തന നല്ല ഉറക്കത്തിലായിരുന്നു. ഞാൻ കീർത്തനയുടെ അരികിൽ ഇരുന്ന ശേഷം അവളുടെ തലയിൽ തലോടിയതും അവളുണർന്നു. കലങ്ങിയ എന്റെ കണ്ണുകൾ അറിയാതെ ഈറനണിഞ്ഞു.
"എന്താ ശ്രീയേട്ടാ? എന്തിനാ കരയുന്നത്?"
ഞാൻ എല്ല കാര്യവും കീർത്തനയോട് പറഞ്ഞു.
"നാലു ദിവസം അവിടെ വേണമെന്നാ ഓർഡർ. പോവാതിരിക്കാൻ പറ്റില്ല. നീ എന്നോട് ക്ഷമിക്കണം.."
ഞാൻ കീർത്തനയുടെ കയ്യിൽ തല ചേർത്തുകൊണ്ട് പറഞ്ഞു.
"അയ്യേ… ശ്രീയേട്ടൻ കരയുന്നോ.. എനിക്കറിയില്ല എന്റെ ശ്രീയേട്ടനെ. ശ്രീയേട്ടന് എന്റെ കൂടെ നിൽക്കാനാണ് ഇഷ്ടമെന്ന് എനിക്കറിയില്ലേ...ശ്രീയേട്ടൻ എന്തിനാ വിഷമിക്കുന്നത്?
ഒന്നു ചിരിക്ക്... സർ വരുമ്പോഴേക്കും എടുത്തുകൊണ്ട് നടക്കാൻ ഒരു കുഞ്ഞുവാവയെ തരാട്ടോ…"
ദുഃഖം കടിച്ചമർത്തി ചിരിയുടെ മുഖമൂടിയണിഞ്ഞു കൊണ്ട് കീർത്തന എന്നെ യാത്രയാക്കി…
പ്രസിഡന്റിന്റെ മീറ്റിംഗ് നടക്കുന്ന എല്ലാ സ്ഥലങ്ങളും ഞാൻ സന്ദർശിച്ചു. രാവിലെ പത്തിന് പ്രസിഡന്റ് ലാൻഡ് ചെയ്തു. വിശ്രമം ഇല്ലാതെ പരക്കം പായുകയായിരുന്ന ഞാൻ രാത്രി വളരെ വൈകിയാണ് റൂമിൽ തിരിച്ചെത്തിയത്.
ഉടൻ തന്നെ ഞാൻ കീർത്തനക്ക് ഫോൺ ചെയ്തു. ഫോൺ എടുത്തത് അമ്മയായിരുന്നു.
അവളെ തിരക്കിയപ്പോൾ " ഉറക്കത്തിലാണ് വിളിക്കണോ? " എന്ന ചോദ്യത്തിന് വേണ്ട എന്ന് മറുപടി നൽകി.
പിറ്റേ ദിവസം ഞാൻ കീർത്തനയെ ശല്യം ചെയ്യണ്ട എന്നുകരുതി വിളിച്ചില്ല. പക്ഷെ എന്റെ കാൾ വരുന്നതും കാത്ത് കീർത്തന ഇരുപ്പുണ്ടായിരുന്നു.
മൂന്നാം ദിവസം ഉച്ചയ്ക്കുള്ള ഫ്ലൈറ്റിൽ പ്രസിഡന്റ് ഡൽഹിയിലേക്ക് തിരിച്ചു. ഫോൺ ഓണാക്കി നോക്കിയപ്പോൾ അമ്മയുടെ മിസ് കാൾ കണ്ട് ഞാൻ അമ്മയെ തിരിച്ചുവിളിച്ചു.
"കീർത്തനക്ക് വേദന തുടങ്ങി… ഓപ്പറേഷൻ ചിലപ്പോൾ വേണ്ടിവരുമെന്നാ.."
ബാക്കി കേൾക്കാതെ കാൾ നിർത്തിയിട്ട് ഡ്രൈവറോട് പുറകിലിരിക്കാൻ പറഞ്ഞുകൊണ്ട് ഞാൻ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു. ഇതുവരെ ഞാൻ എത്രയും വേഗത്തിൽ കാറോടിച്ചിട്ടില്ല.
എന്നാൽ കഴിയുന്നതും വേഗത്തിൽ ഞാൻ ആശുപത്രിയിൽ എത്തി. അവിടെ ചെന്നതും ഞാൻ നിലവിളിച്ചു...
"സിസ്റ്റർ ലേബർ റൂം..."
"നെക്സ്റ്റ് ഫ്ലോർ"
മുന്നിൽ നിൽക്കുന്നവരെ തട്ടി മാറ്റി ഞാൻ മുകളിലേക്ക് ഓടി.
"കീർത്തനയുടെ ആരെങ്കിലുമുണ്ടോ?"
ലേബർ റൂമിന് പുറത്തുനിന്നിരുന്ന എല്ലാവരും ഡോറിന് അടുത്തേക്ക് ചെന്നു.
"കീർത്തന പ്രസവിച്ചു പെണ്കുട്ടിയാണ്... അമ്മക്കും കുഞ്ഞിനും കുഴപ്പമൊന്നുമില്ല"
എല്ലാവരുടെയും മുഖത്ത് സന്തോഷത്തിന്റെ പ്രകാശം പ്രകടമായി.
ഞാൻ ഓടി ചെന്ന് ലേബർ റൂമിന്റെ വാതിലിൽ മുട്ടി. ചുറ്റും നിൽക്കുന്ന ആരെയും എനിക്കപ്പോൾ കാണാൻ കഴിയുണ്ടായിരുന്നില്ല. കാർത്തിക് എന്റെ തോളിൽ തട്ടിയ ശേഷം
"എന്ത് പരാക്രമമാ കാണിക്കുന്നത്. ആദ്യം പോയി ലഡ്ഡു വാങ്ങിട്ടു വാ...
ഡോ... തനിക്ക് മനസ്സിലായില്ലേ താൻ ഒരച്ഛനായി…"
കാർത്തിക് ആ സന്തോഷവാർത്ത പറഞ്ഞു തീർന്നതും ഒരു സിസ്റ്റർ എന്റെ മകളെ എന്റെ കയ്യിൽ വച്ചുതന്നു. അറിയാതെ എന്റെ കണ്ണുനിറഞ്ഞു…
കുറച്ച് കഴിഞ്ഞ് കീർത്തനയെ റൂമിലേക്ക് മാറ്റി… മയക്കത്തിൽ നിന്നും ഉണർന്ന കീർത്തന തനിക്ക് ചുറ്റും നോക്കി. കുഞ്ഞിനെ കാണുന്നില്ല.
"അമ്മേ എന്റെ കുഞ്ഞ്... ?"
കീർത്തന കരയാൻ തുടങ്ങി.
"മോളെ നീ കരയാതെ... കുഞ്ഞ് ശ്രീക്കുട്ടന്റെ കയ്യിലുണ്ട്. കരഞ്ഞപ്പോൾ അവൻ എടുത്തോണ്ട് നടന്നതാ…"
കീർത്തനയുടെ കരച്ചിൽ കേട്ട് ഞാൻ റൂമിലേക്ക് കയറി.
"ആഹ്... ഉണർന്നോ? ഞാൻ എന്റെ മോളെയും കൊണ്ട് ഒന്നു നടക്കാൻ ഇറങ്ങിയതല്ലേ? "
ഞാൻ കുഞ്ഞിനെ കീർത്തനയുടെ കയ്യിൽ കൊടുത്തു. കീർത്തന കുഞ്ഞിനെ ചുംബിച്ചു.
"എന്താ ശ്രീയേട്ടാ യൂണിഫോം ഇങ്ങനെ ഇരിക്കുന്നത്?"
കീർത്തന ചിരിച്ചുകൊണ്ട് ചോദിച്ചു.
"കണ്ടിട്ട് മനസ്സിലായില്ലേ? കാക്കി കണ്ടപ്പോൾ തന്നെ മൂത്രമൊഴിച്ചു.നിന്റെ മോള് തന്നെ…"
ഞാൻ കീർത്തനയെ ചൊടിപ്പിക്കാൻ ശ്രമിച്ചു.
ദിവസങ്ങൾ വീണ്ടും കടന്നു പോയി... നൂലുകെട്ടും പേരിടലും ചോറൂണുമെല്ലാം കഴിഞ്ഞു. രണ്ട് വർഷം കടന്ന് പോയത് ഞാനും കീർത്തനയും അറിഞ്ഞതേ ഇല്ല.
മോൾക്ക് ഇന്ന് രണ്ടാം പിറന്നാൾ. കയ്യിൽ സമ്മാനവുമായി പ്രിയപ്പെട്ടവരെല്ലാവരും വീട്ടിൽ ഒത്തുകൂടി.
"ഹാപ്പി ബർത്ത്ഡേ ഡിയർ ആരാധ്യ…"
ഞാനും കീർത്തനയും മോളുടെ കൈപിടിച്ചു കേക്ക് മുറിച്ചു എല്ലാവർക്കും മധുരം കൊടുക്കുന്ന തിരക്കിലാണ്. കീർത്തന അമ്മയും അച്ഛനും പായസത്തിന്റെ തിരക്കിലും.
"ശ്രീ... ഒന്നു പുറത്തേക്ക് വന്നേ..."
ശരത്തിന്റെ വിളിയിൽ നിന്നും എന്തോ കാര്യമായ പ്രശ്നമുണ്ടെന്ന് ഞാൻ മനസ്സിലാക്കി.
"എന്താടാ? എന്താ കാര്യം?"
" ഒരു ബ്രേക്കിംഗ് ന്യൂസുണ്ട്..."
"എന്ത് ന്യൂസ്? നീ കാര്യം വ്യക്തമായി പറഞ്ഞാലേ എനിക്ക് മനസ്സിലാവൂ…"
ശരത് എന്നോടത് പറയാൻ മടിക്കുന്ന പോലെ തോന്നി. ഞാൻ ടിവി ഓണാക്കി.
"ബ്രേക്കിംഗ് ന്യൂസ് : ആന്റണി പോൾ എന്ന A P -യെ കൊന്നത് SP ശ്രീകുമാർ IPS എന്ന് ഗോവൻ പോലീസ്"
"ഇതാണോ നീ പേടിച്ചത്? അത് സത്യമാണ്. ഞാനാണ് ആന്റണിയെ കൊന്നത്"
അവിടെ ഉള്ളവരുടെ മുഖത്ത് അത്ഭുതം നിറഞ്ഞു.
"എന്നിട്ട് എന്നോട് പോലും പറയാൻ തോന്നിയില്ല. ഭയങ്കരാ..."
"ശ്രീയേട്ടാ ഫോൺ..."
കീർത്തന ഫോൺ എനിക്കുനേരെ നീട്ടി.
"ശ്രീ...ഇത് ഞാനാണ്"
"എസ് മേഡം..."
"ഒരു സന്തോഷ വാർത്ത പറയാൻ വേണ്ടിയാണ് വിളിച്ചത്. തനിക്ക് പ്രസിഡന്റിന്റെ കയ്യിൽ നിന്നും ഒരു മെഡൽ കിട്ടാൻ പോവുന്നു. പിന്നെ ആരാധ്യയോട് എന്റെ ജന്മദിന ആശംസകളും. പിന്നെ ശ്രീ, താൻ ഒന്ന് സൂക്ഷിക്കണം…"
"ഓക്കേ മേഡം"
ഞാൻ ആ സന്തോഷ വാർത്ത എല്ലാവരോടും പങ്കുവച്ചു. പക്ഷെ ആ വാർത്ത എന്റെ ജീവിതം മാറ്റിമറിക്കുമെന്നു ഞാൻ കരുതിയില്ല...
ജോൺ തന്റെ ഇച്ഛായന്റെ മരണത്തിന് പകരം ചോദിക്കാൻ കേരളത്തിലേക്ക് തിരിച്ചിരുന്നു.
അങ്ങനെ ഞാൻ പ്രസിഡന്റിന്റെ കയ്യിൽ നിന്നും മെഡൽ ഏറ്റുവാങ്ങി. ഒരു പോലീസുകാരൻ എന്നനിലയിൽ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷം. പക്ഷെ ഞാൻ അറിഞ്ഞില്ല ജോണിന്റെ കഴുകാൻ കണ്ണുകൾ എന്റെ കുടുംബത്തിന് മുകളിൽ വീണുവെന്ന്.
"ശ്രീയേട്ടാ......"
കീർത്തന എന്തോ സ്വപ്നം കണ്ട് ഞെട്ടിയുണർന്നു.
"എന്തുപറ്റി? "
ലൈറ്റ് ഓണാക്കിയ ശേഷം ഞാൻ ചോദിച്ചു. എന്നെ കെട്ടിപിടിച്ച് എന്റെ നെറ്റിയിലും മുഖത്തുമെല്ലാം മാറി മാറി ഉമ്മ വെച്ചു.
"അയ്യേ…. നീ എന്ത് സ്വപ്നമാ കണ്ടത്? "
"ശ്രീയേട്ടനെ... ശ്രീയേട്ടനെ ആരോ…"
കീർത്തന വാക്കുകൾ പൂർത്തിയാക്കാതെ കരയാൻ തുടങ്ങി.
"വീണ്ടും തുടങ്ങിയോ നിന്റെ ഈ അസുഖം? കിടന്നുറങ്ങാൻ നോക്ക് പെണ്ണേ…"
പിന്നീടുള്ള ദിവസങ്ങളിലൊന്നും കീർത്തനക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. ഒരേ സ്വപ്നം തന്നെ എന്തുകൊണ്ട് കാണുന്നു എന്നും കീർത്തനക്ക് അറിയില്ലായിരുന്നു.
ഓഫീസിലിരിക്കുമ്പോൾ എന്നോട് വേഗം സിറ്റി ഹോസ്പിറ്റലിലെത്താൻ പറഞ്ഞ് ഒരു കാൾ വന്നു. കീർത്തനയും മോളും സഞ്ചരിച്ച കാർ അപകടത്തിൽ പെട്ടു എന്നാണ് എന്നോട് പറഞ്ഞത്. കീർത്തനയുടെ ഫോണിൽ നിന്നാണ് കാൾ വന്നത്.
"എന്താ...എന്താ പറ്റിയത് ?"
ഞാൻ ഭയത്തോടെ കീർത്തനയുടെ അടുത്തിരിക്കുകയായിരുന്ന അനാമികയോട് ചോദിച്ചു.
"ശ്രീ വെറുതെ പേടിക്കണ്ട. കാര്യമായി ഒന്നും പറ്റിയിട്ടില്ല. കീർത്തനയുടെ കൈയ്യിലും തലയിലും ചെറിയ മുറിവുണ്ട്. കയ്യിലെ മുറിവ് സ്റ്റിച്ച് ചെയ്തിട്ടുണ്ട്. അതുകൊണ്ട് ആ കൈ അധികം അനങ്ങാതെ നോക്കണം. നന്നായി പേടിച്ചിട്ടുണ്ട് പാവം...
ഇപ്പോൾ ഉറങ്ങിയിട്ടേ ഉള്ളു...
വിളിക്കേണ്ട... ഒന്നു ഉറങ്ങി എഴുന്നേറ്റാൽ എല്ലാം ശെരിയാവും..."
"മോളെവിടെ...? അവൾക്കെന്തെങ്കിലും ?"
"മോൾക്കൊന്നും പറ്റിയില്ല. ഇവിടെ കൊണ്ടു വന്നപ്പോൾ കരയുകയായിരുന്നു...
അതുകൊണ്ട് സിസ്റ്റർ എടുത്തുകൊണ്ട് നടക്കുകയാണ്. ഞാൻ പോയി കൊണ്ടുവരാം…"
അനാമിക റൂമിന് പുറത്തേക്ക് നടന്നു. ഞാൻ കീർത്തനയുടെ തലയിൽ തലോടി. പെട്ടന്ന് കീർത്തന ഞെട്ടിയുണർന്നു.
"എന്റെ മോളെവിടെ...? എന്റെ മോളെവിടെ?"
അത്രയും ഭയത്തോടെ കീർത്തനയെ ഇതുവരെ ഞാൻ കണ്ടിട്ടില്ല.
"പേടിക്കണ്ട മോളെ ഇപ്പോ കൊണ്ടുവരും. നീ പേടിക്കണ്ട..."
ഞാൻ കീർത്തനയെ ശാന്തമാക്കാൻ ശ്രമിച്ചു.
"എന്റെ മോൾക്കെന്തെങ്കിലും പറ്റിയോ...? എന്റെ മോളെ കൊന്നോ? എന്താ ഒന്നും പറയാത്തത്..."
കീർത്തന എന്റെ ഷർട്ടിൽ കുത്തിപിടിച്ചു കരഞ്ഞുകൊണ്ട് ചോദിച്ചു.
"കീർത്തന നിനക്കെന്താ പറ്റിയത്? ആര് മോളെ കൊല്ലാൻ നോക്കിയെന്നാ നീ പറയുന്നത്?"
"ഞാൻ പറഞ്ഞതാ ഈ ജോലി വേണ്ടെന്ന്. അന്ന് കേട്ടില്ല. മോൾക്ക് പനി ആയതുകൊണ്ട് ഹോസ്പിറ്റലിലേക്ക് വന്നതാ ഞാൻ. വീട്ടിൽനിന്നും ഇറങ്ങിയത് മുതൽ ഒരു വണ്ടി പുറകെ ഉണ്ടായിരുന്നു. കുറച്ച് കഴിഞ്ഞപ്പോൾ ഒരു ലോറി റോങ് സൈഡ് കയറി വന്ന് കാറിൽ ഇടിച്ചു. ഞാൻ വെട്ടിച്ചതുകൊണ്ട് കാറിന്റെ സൈഡിലാണ് ഇടിച്ചത്. ലോറി ബാക്കിലേക്ക് എടുത്ത് വീണ്ടും ഇടിക്കാൻ ശ്രമിക്കുമ്പോഴേക്കും നാട്ടുകാർ ഓടി വന്നു.ഇല്ലെങ്കിൽ എന്നെയും മോളെയും ജീവനോടെ ശ്രീയേട്ടന് കാണാൻ കഴിയില്ലായിരുന്നു..."
കീർത്തനയുടെ മുഖത്തു നിന്ന് തന്നെ ഭയം വ്യക്തമായിരുന്നു.
"നിനക്ക് വെറുതെ തോന്നുന്നതാണ്... നീ …"
ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ അനാമിക കുഞ്ഞുമായി വന്നു. കുഞ്ഞിനെ കണ്ടവഴി കീർത്തന മോളെ വാരി പുണരാനും ഉമ്മ കൊടുക്കാനും തുടങ്ങി. അനാമിക എന്നോട് ഒന്നു പുറത്തേക്ക് വരാൻ പറഞ്ഞതനുസരിച്ച് ഞാൻ അനാമികയുടെ കൂടെ പോയി.
"എന്താ അനു? എന്താ കാര്യം?"
"കീർത്തന പറയുന്നതിൽ കുറച്ച് കാര്യമുണ്ട്. ഇവിടെ കൊണ്ടുവന്ന ആളും പറഞ്ഞു മനപ്പൂർവ്വം ഇടിച്ചതുപോലെ തോന്നിയെന്ന്..."
കീർത്തന അനുവിനെ കൊണ്ട് പറയിപ്പിക്കുന്നതാണ് എന്നു ഞാൻ കരുതി. അതുകൊണ്ട് തിരിച്ചൊന്നും പറയാതെ ഞാൻ റൂമിലേക്ക് പോയി.
കുഞ്ഞിനെ എന്റെ കയ്യിൽ തരാൻ പോലും കീർത്തന മടിക്കുന്നതായി എനിക്ക് തോന്നി. ഹോസ്പിറ്റലിൽ നിന്നും ഇറങ്ങിയപ്പോഴും കീർത്തന തന്നെയാണ് കുഞ്ഞിനെ എടുത്തത്. സ്റ്റിച്ചു പൊട്ടും എന്നു പറഞ്ഞിട്ടുപോലും കീർത്തന അതൊന്നും കേട്ടില്ല. കീർത്തനക്ക് എന്നോട് ഒരുതരം ഭയം വന്നതായി തോന്നി. പാർക്കിങ്ങിൽ നിന്നും കാറെടുക്കാൻ നേരം കീർത്തനക്ക് വൈപ്പറിന്റെ അടിയിൽ നിന്നും ഒരു കത്തുകിട്ടി. പക്ഷെ അത് വായിച്ചശേഷം കീർത്തന ഒന്നുകൂടെ പരിഭ്രമിക്കുന്ന പോലെ എനിക്ക് തോന്നി. എത്ര തവണ ചോദിച്ചിട്ടും ഒരു മറുപടിയും എനിക്ക് കിട്ടിയില്ല.
കാർ വീടിന്റെ മുന്നിലെത്തി. കാറിൽ നിന്നും ഇറങ്ങാനായി കീർത്തനയുടെ കൈയിൽ പിടിച്ചപ്പോൾ എന്റെ കൈ തട്ടിമാറ്റി കീർത്തന വീട്ടിലേക്ക് കയറി.
കീർത്തനയെ കണ്ടതും അമ്മ അവളെ സോഫയിൽ ഇരുത്തി. കീർത്തനക്ക് എന്നോടുള്ള പെരുമാറ്റം എന്നിൽ ദേഷ്യമുണർത്തി.
"കീർത്തന നിനക്ക് എന്താ വേണ്ടത്? എന്തിനുവേണ്ടിയാ നീ ഈ കണ്ട നാടകം മുഴുവൻ കാണിച്ചത് ? എന്താ മറുപടിയില്ലേ? ഞാൻ എന്ത് ചെയ്തിട്ടാണ് നീ എന്നെ പേടിക്കുന്നത്?"
കീർത്തന പതിയെ തല ഉയർത്തി എന്നെ നോക്കി. അവളുടെ കണ്ണുകളിൽ എന്നെ ദഹിപ്പിക്കാൻ എന്നപോലെ അഗ്നി ആളികത്തുന്നുണ്ടായിരുന്നു.
"നാടകം കളിക്കുന്നത് ശ്രീയേട്ടനാണ്. എല്ലാത്തിനും കാരണവും ശ്രീയേട്ടനാണ്..."
"ഞാൻ എന്ത് നാടകം കളിച്ചെന്നാണ് നീ പറയുന്നത്...? എന്തെങ്കിലും പറയാനുണ്ടെങ്കിൽ വ്യക്തമായി പറയണം. അല്ലാതെ വെറുതെ മറ്റുള്ളവരുടെ തലയിൽ കെട്ടി വെക്കുകയല്ല വേണ്ടത്..."
ഞാൻ എത്ര ശ്രെമിച്ചിട്ടും സ്വയം നിയന്ത്രിക്കാൻ കഴിഞ്ഞില്ല. ഞാൻ ദേഷ്യത്തിൽ ടേബിലിന്റെ മുകളിലിരുന്ന ഗ്ലാസ് എറിഞ്ഞുടച്ചു.
"ശ്രീയേട്ടന് എന്നോടും കുഞ്ഞിനോടുമുള്ള സ്നേഹം വെറും നാടകമാണ്. ആരെയോ ബോധിപ്പിക്കാൻ ചെയ്യുന്ന പോലെ ഒരു കപട സ്നേഹം..."
"കീർത്തനാ നീ വല്ലാതെ അതിരുകടക്കുന്നു. എനിക്ക് നന്നായി ദേഷ്യം വരുന്നുണ്ട്. എപ്പോഴും ഞാൻ ക്ഷമിച്ചെന്ന് വരില്ല"
"ദേഷ്യം വന്നാൽ ശ്രീയേട്ടൻ എന്ത് ചെയ്യും? കൊല്ലോ? മരിക്കാൻ ഞാൻ തയ്യാറാണ്. പക്ഷെ എന്റെ മോളെ കൊല്ലാൻ ഞാൻ സമ്മതിക്കില്ല"
"എന്റെ മോളെ ഞാൻ കൊല്ലുമെന്നോ? നിനക്ക് ഭ്രാന്താണ്..."
"എനിക്ക് ഭ്രാന്തായിരിക്കും. പക്ഷെ ആ ഭ്രാന്തിന് ഞാൻ കൊടുക്കുന്ന പേര് സ്നേഹമെന്നാണ്. ശ്രീയേട്ടനോടും എന്റെ മോളോടുമുള്ള സ്നേഹം"
"നിനക്ക് എന്താ പറ്റിയത് ? അല്ലെങ്കിൽ എന്ത് അപരാധമാണ് എന്റെ ഭാഗത്തുനിന്നും ഉണ്ടായത്? എന്നെങ്കിലും നീ എന്നോട് പറയണം"
കീർത്തന കണ്ണുകൾ തുടച്ചുകൊണ്ട് എന്റെ അടുത്തേക്ക് വന്നു.
"ഒരു കാര്യം മാത്രം എനിക്കായി ചെയ്താൽ മതി. ഈ യൂണിഫോം ഉപേക്ഷിക്കണം. നമ്മുടെ മോൾക്ക് വേണ്ടിയെങ്കിലും..."
കീർത്തന മുട്ടുകുത്തി എന്റെ കൈകൾ ചേർത്തു പിടിച്ചുകൊണ്ട് കെഞ്ചി ചോദിച്ചു. ഞാൻ അവളുടെ കൈകൾ തട്ടിമാറ്റി പുറകിലേക്ക് നീങ്ങി.
"എനിക്കറിയാം ശ്രീയേട്ടൻ ഒരിക്കലും ഇതിന് തയ്യാറാവില്ല എന്ന്. എന്നിട്ടും ചോദിച്ചത് കൂടെ ജീവിച്ചു കൊതി തീരാത്തതുകൊണ്ടാ... എന്റെ മോളെ ഈ കാക്കിക്കു വേണ്ടി ബലികൊടുക്കാൻ കഴിയാത്തതുകൊണ്ടാ. ഞാനും കുഞ്ഞും മരിച്ചാലും ശ്രീയേട്ടൻ നന്നാവില്ല. അതുകൊണ്ടാ പറഞ്ഞത് ശ്രീയേട്ടൻ എന്നെ സ്നേഹിച്ചിട്ടില്ലെന്ന്. സ്വന്തം ജീവൻ കളയാൻ നടക്കുന്ന ശ്രീയേട്ടനെ രക്ഷിക്കാൻ എനിക്കാവില്ല. എനിക്ക് എന്റെ മോളെയെങ്കിലും രക്ഷിക്കണം. അതുകൊണ്ട്..."
"നീ പറയാൻ മടിച്ചത് ഞാൻ നിന്നോട് പറയാം. എന്റെ ജീവിതത്തിൽ എനിക്ക് നിന്റെ ആവശ്യമില്ല. വാശി പുറത്ത് പറയുകയാണെന്ന് വിചാരിക്കണ്ട. നന്നായി ആലോചിച്ചു തന്നെ പറയുകയാണ്. ഇപ്പൊ ഇറങ്ങിക്കോണം എന്റെ വീട്ടിൽനിന്ന്..."
നിറകണ്ണുകളോടെ കീർത്തന അതുകേട്ടുനിന്നു. കഴുത്തിൽ കിടക്കുന്ന താലി മാലയെ കയ്യിലെടുത്ത് അതിലേക്ക് ഒരുതുള്ളി കണ്ണുനീർ പൊഴിച്ച ശേഷം കീർത്തന തിരിഞ്ഞു നടന്നു. അത്രയും നേരം കാഴ്ചക്കാർ മാത്രമായിരുന്ന അച്ഛനും അമ്മയും വിഷയത്തിൽ ഇടപെട്ടു.
"നീ ആരാ മോളെ ഇറക്കിവിടാൻ. ഇതെന്റെ പേരിലുള്ള സ്ഥലമാണ്. കീർത്തന ഈ വീടിന്റെ പടിയിറങ്ങുകയാണെങ്കിൽ കൂടെ ഞങ്ങളും ഇറങ്ങും"
" അച്ഛൻ പറഞ്ഞു വന്നത് എനിക്ക് മനസ്സിലായി. ഞാൻ ഈ വീട്ടിൽനിന്നും പോവുന്നതാണ് എനിക്കും നിങ്ങൾക്കും നല്ലത്. ശെരി. ഇന്നുമുതൽ എനിക്ക് ആരുംവേണ്ട. ആർക്കുവേണ്ടിയും ഈ യൂണിഫോം ഞാൻ ഉപേക്ഷിക്കുകയുമില്ല..."
കീർത്തനയുടെയോ അമ്മയുടേയോ കണ്ണുനീർ വാശിയിൽ എനിക്ക് കാണാൻ കഴിഞ്ഞില്ല. എന്റെ മോളുടെ "അച്ഛാ..." എന്ന വിളിയെപോലും അവഗണിച്ചു കൊണ്ട് ഞാൻ വീടിന്റെ പടികളിറങ്ങി.
Click Here For Next Part...
രചന: ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....