Hello my Dear Cop
ഭാഗം 8
ഞാൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കീർത്തനക്കും അമ്മക്കും നഷ്ടമായി..മകളുടെ ജീവിതം തകറുകയാണെന്ന് കീർത്തനയുടെ അച്ഛനും അറിഞ്ഞു..പ്രശ്നം തീർക്കാനായി കാർത്തിക്കും അച്ഛനും കീർത്ഥനയോട് സംസാരിക്കാൻ തീരുമാനിച്ചു..
"നീ ശ്രീയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്ന് കേട്ടത്തിൽ എന്തെങ്കിലും സത്യമുണ്ടോ ?"
ഇതുവരെ തന്റെ മകളോട് മുഖം കരുത്ത് സംസാരിക്കാത്ത കീർത്തനയുടെ അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു..
ഒന്നും കേൾക്കാത്തപോലെ അടുക്കളയെ ലക്ഷ്യമാക്കി നടന്ന കീർത്തനയെ കാർത്തിക്ക് തടഞ്ഞു..
"എന്താടി നിനക്കൊന്നും പറയാനില്ല , നിന്റെ നാവിറങ്ങിപോയോ ?"
കാർത്തിക്കിന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് അമ്മയായിരുന്നു..
"ആരും അവനെ ഇറക്കിവിട്ടതല്ല , വാശിയിൽ ഇറങ്ങി പോയതാ.ഇതുവരെ അവൻ എങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങളുടെ കാര്യം പോട്ടെ ഈ കുഞ്ഞിനെ പോലും അവൻ ഓർത്തില്ല.ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് പോലെ തന്റെ ഭർത്താവ് ജീവനോടെ ഉണ്ടാവണമെന്ന് ഇവൾ ആഗ്രഹിച്ചതിൽ തെറ്റുണ്ടോ ?"
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.അച്ഛൻ അമ്മയെ ചേർത്തുപിടിച്ചതും ആ കാർമേഘം പെയ്തിറങ്ങി.
" കീർത്തന നിന്റെ ഭാഗത്തു ശരിയുണ്ടാവാം അതുപോലെ ശ്രീയുടെ ഭാഗത്തുമുണ്ട് . ആർക്കും അങ്ങനെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒന്നല്ല സിവിൽ സർവ്വീസ് . നീ ആദ്യം ശ്രീയോട് ഒന്ന് സംസാരിക്ക് , പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശനം മാത്രമേ എപ്പോഴോള്ളു ."
കാർത്തിക് എത്ര ശ്രമിച്ചിട്ടും കീർത്തന കാർത്തിക്കിന്റെ വാക്കുകൾക്ക് വിലകൊടുത്തില്ല.അതുവരെ അവൾ അടക്കി വച്ചിരുന്ന ദുഃഖം ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തുവന്നു.
"ഞാൻ എന്തിന്... ? ശ്രീയേട്ടന്റെ ഭാഗത്താണ് തെറ്റ് , ശ്രീയേട്ടന്റെ മാത്രം . ഞാൻ എന്ത് തെറ്റാ ചെയ്തത് , എന്റെ മോൾക്ക് അച്ഛനില്ലാത്തവരുതെന്ന് ആഗ്രഹിച്ചതോ ? ശ്രീയേട്ടന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല , ഇനി കഴിയുമെന്നും തോന്നുന്നില്ല."
കീർത്തന അമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .
"നിനക്ക് ശ്രീയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ ? സ്വന്തം ജീവന് ആപത്താണ് എന്നറിഞ്ഞിട്ടും ശ്രീ ആ ജോലി ചെയ്യുന്നതിന്റെ കാരണം ഇതുവരെ നിനക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ ? ശ്രീയുടെ ജോലിയുടെ സ്വഭാവവും രീതിയുമെല്ലാം അറിഞ്ഞ ശേഷമല്ലേ നീ ശ്രീയെ സ്നേഹിച്ചത് , ഒരു കുഞ്ഞുണ്ടായ ശേഷമാണോ നീ ഇതൊക്കെ ചിന്തിക്കുന്നത് ?
കീർത്തനയെ തനിക്കുനേരെ തിരിച്ചു നിർത്തിയ ശേഷം കാർത്തിക് ചോദിച്ചു . കർത്തിക്കിന്റെ കൈകൾ തട്ടിമാറ്റി കീർത്തന റൂമിലേക്ക് പോയി ഒരു കത്തുമായി തിരിച്ചുവന്നു . കീർത്തന ആ കത്ത് കർത്തിക്കിനുനേരെ വെച്ചുനീട്ടി . കാർത്തിക് കത്ത് വായിച്ചശേഷം നിശബ്ദനായി .
"ഇനി പറയ് ഞാൻ ചെയ്തത് തെറ്റാണെന്ന് . ഞാൻ എന്താ ചെയേണ്ടത് ? അതിൽ പറയുന്നപോലെ ആ നശിച്ച യൂണിഫോമിന് വേണ്ടി ഞങ്ങൾ മരിക്കണോ ? എന്റെ ജീവനെക്കുറിച്ച് എനിക്ക് ഭയമില്ല , പക്ഷെ എന്റെ മോളെ എനിക്ക് രക്ഷിക്കണം . "
വാക്കുകൾ പൂർത്തിയാക്കും മുൻപേ കീർത്തന ബോധക്ഷയായി അമ്മയുടെ ദേഹത്തേക്ക് വീണു .കീർത്തനയെ അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .
കീർത്തന കൺസീവാണെന്ന വാർത്ത കീർത്താനായടക്കം എല്ലാവർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി . സന്തോഷികണോ അതോ ദുഃഖികണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു കീർത്തന . എന്നോടുള്ള ദേഷ്യം ഉരുകി തുടങ്ങി . ഒരു ഭാഗത്ത് എന്നോടുള്ള വാശി മറുഭാഗത്ത് എന്റെ സമിപ്യത്തിനുവേണ്ടി കൊതിക്കുന്ന മനസ്സും . എന്താണ് ചെയേണ്ടതെന്ന് അറിയതിരുന്ന കീർത്തനയെ 'അമ്മ ചേർത്തുപിടിച്ചു .
"മോളെ നീ എന്തിനാ കരയുന്നത് . എല്ലാം നല്ലതിനാണ് , എത്രയൊക്കെ തള്ളി പറഞ്ഞാലും ഇത് അറിയുമ്പോൾ അവന് നിന്റെ അരികിൽ വരാതിരിക്കാൻ കഴിയില്ല . "
" അതിൽ എനിക്ക് സംശയമില്ല , പക്ഷെ അപ്പോഴും എന്റെ ഭയം എന്നെ വിട്ട് പോവില്ല . ശ്രീയേട്ടൻ സർവീസിൽ തുടരുന്ന വരെ അതങ്ങനെ തന്നെ ഉണ്ടാവും . "
" അവൻ ഒരിക്കലും തോറ്റ് ഞങ്ങൾ കണ്ടിട്ടില്ല , കാണാൻ ആഗ്രഹിക്കുന്നുമില്ല . പക്ഷെ എന്തിനെക്കാളും വലുത് അവന്റെ ജീവനാണ് . നീ വിചാരിച്ചാൽ അവനൊരു പുതിയ ജീവിതം കൊടുക്കാൻ കഴിയും . "
"'അമ്മ എന്താ പറയുന്നത് , എനിക്കൊന്നും മനസിലായില്ല . എത്രയും ദിവസം അതിന് തന്നെയല്ലേ ഞാൻ ശ്രമിച്ചത് , എന്നിട്ട് എന്തെങ്കിലും നടന്നോ ?"
" ഇന്ന് അവൻ ഒരിക്കലും നിന്റെ വാക്കുകൾ തട്ടി കളയില്ല , അതെനിക്ക് ഉറപ്പാണ് . ഒരു വഴക്കിന്റെ രീതിയിലല്ല , സൗമ്യമായി അവനോട് കാര്യങ്ങൾ പറയണം .ഞാൻ പറഞ്ഞത് മോൾക്ക് മനസിലായോ ? "
" പക്ഷെ ….."
" ഒരു പക്ഷെയും ഇല്ല . ഒരു കുടുംബത്തിൽ ഭാര്യയെയും ഭർത്താവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചങ്ങല കണ്ണിയാണ് മകൾ . അധികം താമസം വേണ്ട നേരെ ഓഫിസിൽ പോയി കാണാം ."
അമ്മയുടെ വാക്കുകൾ കീർത്തനയിൽ വീണ്ടും പ്രതീക്ഷയുണർത്തി . ഞാനുമൊത്തുള്ള സ്വസ്ഥ ജീവിതം സ്വപ്നം കണ്ട് കീർത്തന എന്നെ കാണാൻ എന്റെ ഓഫീസിൽ വന്നു . എന്റെ മുറിയിലേക്ക് കടന്നുവന്ന കീർത്തനയെ ഞാൻ അവഗണിച്ചു . എന്റെ ദേഷ്യം കണ്ടില്ലെന്ന് നടിച്ച് അവൾ ടേബിലിന്റെ മുന്നിലെ കസേരയിൽ ഇരുന്നു .എങ്ങനെ തുടങ്ങണം എന്നറിയാത്തതുകൊണ്ടാവാം അവൾ കൈകൾ തിരുമ്പുന്നുണ്ടായിരുന്നു . തലയുയത്തി കീർത്തനയെ നോക്കാൻ പോലും എന്റെ വാശി എന്നെ അനുവദിച്ചില്ല .അതുകൊണ്ട് തന്നെ ടേബിലിന് മുകളിലിരുന്ന ഫയൽ നോക്കുന്ന പോലെ നടിച്ചു .
കീർത്തന എന്റെ അരുകിൽ ഉള്ള ഓരോ നിമിഷവും ഞാൻ അവൾക്ക് മുന്നിൽ കൊട്ടിയടച്ച വാതിൽ തുറന്നു പോകുമോ എന്ന ഭയം കൊണ്ടാവാം അവളെ എത്രയും വേഗം പറഞ്ഞു വിടാൻ ഞാൻ തിരുമാനിച്ചു .
" എന്താ എന്താ കാര്യം ? "
"അത് ശ്രീയേട്ടാ ....." വാക്കുകൾ കിട്ടാതെ കീർത്തന പതറി .
" ആരുടെ ശ്രീയേട്ടൻ ? കാൾ മീ സർ . "
ഞാൻ ഒരിക്കലും സൗമ്യമായി പ്രതികരിക്കില്ല എന്ന് കീർത്തനക്ക് അറിയാം ആയിരുന്നെങ്കിലും , എന്റെ പെരുമാറ്റം കീർത്തനക്ക് വേദന ഉളവാക്കി .
" എന്നെ എന്താ ശ്രീയേട്ടൻ മനസിലാക്കാത്തത് . ശ്രീയേട്ടനോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല , ഇനി കഴിയുകയുമില്ല . ശ്രീയേട്ടന്റെ സന്തോഷം തന്നെയാണ് എന്റെയും സന്തോഷം . പക്ഷെ ശ്രീയേട്ടന്റെ ജീവന് ഞാൻ അതിലേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് , ശ്രീയേട്ടന്റെ മാത്രമല്ല നമ്മുടെ മോളുടെ ജീവനുപോലും ഭീഷണിയുണ്ട് അതെന്താ ശ്രീയേട്ടൻ മനസിലാക്കാത്തത് ? ശ്രീയേട്ടന്റെ ഒപ്പമുള്ള ഒരു സന്തോഷകരമായ ജീവിതമാണ് എന്റെ സ്വപ്നം . എനിക്കും മകൾക്കും ശ്രീയേട്ടനെ വേണം ."
കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു . അവളുടെ ആ വാക്കിൽ എന്തോ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി . .മിഴികൾ നിറയെ പ്രതീക്ഷയോടെ കീർത്തന എന്റെ വാക്കുകൾക്കായി കാതോർത്തു .
" മക്കളോ ? "
കീർത്തന എന്റെ കൈയിൽ മുറുക്കി പിടിച്ചു .
" ഞാൻ ,...ഞാൻ വീണ്ടും ഒരമ്മയാവാൻ പോവുന്നു ."
ആ ഒരു നിമിഷത്തിൽ എനിക്ക് ചലിക്കാൻ കഴിഞ്ഞില്ല . അവളെ മാറോട് ചേർക്കാൻ തോന്നിയെങ്കിലും , ഈ യൂണിഫോമിനെ ഉപേക്ഷിച്ചുകൊണ്ടൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു . ഞാൻ പതിയെ കീർത്തനയുടെ കൈകൾ അടർത്തി മാറ്റി .
" എന്നെ ഞാൻ ആക്കിയ ഈ യൂണിഫോം ഉപേക്ഷിച്ചു കൊണ്ട് മറ്റൊന്നും നേടാൻ ഞാൻ താല്പര്യപ്പെടുന്നില്ല . "
കീർത്തന അടക്കി പിടിച്ചിരുന്ന കാണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി . എന്റെ വാക്കുകൾ കീർത്തനക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു .
" സ്വന്തം കുടുംബത്തിനും അവരുടെ ജീവനേക്കാളും വലുത് ശ്രീയേട്ടന് ഈ യൂണിഫോം ആണല്ലേ ? ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നതിനും നല്ലത് കൊല്ലുന്നതായിരുന്നു . "
" നീ നിന്റെ അതിരു കടക്കുന്നു ഇനി എന്തെങ്കിലും പറഞ്ഞാൽ …."
ഞാൻ ദേഷ്യത്തിൽ ടേബിലിന് മുകളിലിരുന്ന ഗ്ലാസ് എറിഞ്ഞുടച്ചു . ശബ്‌ദം കേട്ട് എല്ലാവരും ഓടിക്കൂടി , കൂട്ടത്തിൽ അമ്മയും അച്ഛനും കാർത്തിക്കും എല്ലാവരും ഉണ്ടായിരുന്നു .
കീർത്തന കണ്ണുകൾ തുടച്ചുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു .
" അന്ന് ശ്രീയേട്ടൻ വീട്ടിൽ നിന്ന് മാത്രമാണ് പോയത് , പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ നിന്നും പടിയിറങ്ങി . "
അത്രയും നേരം എനിക്കുവേണ്ടി സംസാരിച്ചിരുന്ന കാർത്തിക്കിന്റെ കാണുകൾ ദേഷ്യത്തിൽ നിറഞ്ഞു .
" ഇവൾക്ക് ഇനി നിന്നെ വേണ്ട അത് ഞാൻ തീരുമാനിച്ചു . നീ വാ കീർത്തന ."
". ഞാൻ അല്ല നിന്റെ പെങ്ങളാണ് എന്നെ തേടിവന്നത് . ഇതുകൂടി കൊണ്ടു പോ .."
ഞാൻ കയ്യിൽ കിടന്നിരുന്ന വിവാഹ മോതിരം കീർത്തനയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു .
"എന്തായാലും ഇത്രക്കും എത്തിയില്ല , ഒരു കാര്യം കൂടി ഞാൻ പറയാം ഇന്നുമുതൽ ശ്രീകുമാർ എന്നൊരാൾ എന്റെ ജീവിതത്തിൽ ഇല്ല ."
കാർത്തിക് കീർത്തനയെയും കൊണ്ട് പുറത്തേക്ക് നടന്നു . അപ്രതീക്ഷിതമായി എന്റെ കവിളിൽ അമ്മയുടെ കൈ പതിഞ്ഞു .
" ഞങ്ങളുടെ മകൾ മരിച്ചു , ഇതുവെറും ശവമാണ് സ്നേഹ ബന്ധങ്ങളുടെ വിലയറിയാത്ത ശവം ."
എന്നെ സ്നേഹിച്ചിരുന്നവരുടെ ഞാൻ, സ്നേഹിച്ചിരുന്നവരുടെ മനസിൽ ഞാൻ മരിച്ചു . അച്ഛൻ അമ്മയെയും കൊണ്ട് പുറത്തേക്ക് നടന്നു .
" എന്താ ആർക്കും ഒരു പണിയുമില്ലേ ? ഓൾ ഓഫ് യൂ ഗേറ്റ് ഔട്ട് ."
ചുറ്റും കൂടി നിന്നവർ പിരിഞ്ഞുപോയി , ഒരാൾ ഒഴികെ .
"ശ്രീ നിനക്ക് എന്താ പറ്റിയത് ? "
" പറ്റിയത് എന്നിക്കല്ല ശരത് , അവർക്കാണ് ?"
" ഇതെല്ലാം സംസാരിച്ചാൽ തീരുന്ന പ്രശ്നമാണ് അതിന് പകരം ഇങ്ങനെ തള്ളി പറഞ്ഞിട്ട് കാര്യമില്ല . ഞാൻ പറയുന്നത് നീ കേൾക്കോ ? "
" നീ എന്താ പറഞ്ഞു വരുന്നത് റിസൈൻ ചെയ്യാനോ ? അതാണെങ്കിളിൽ നീ വെറുതെ സമയം കളായണ്ടാ . എനിക്ക് ഈ ജന്മത്തിൽ പറ്റിയ തെറ്റാണ് വിവാഹം . പോയി നിന്റെ ജോലിയിൽ മാത്രം ശ്രദ്ധിക്ക് . മനസിലായോ ? "
"അത് പിന്നെ …"
ഇറ്റ്‌സ് ആൻ ഓർഡർ ."
" എസ് സർ. "
ശരത് ദേഷ്യത്തോടെ മുറിവിട്ടിറങ്ങി .
പിന്നീടുള്ള ഓരോ ദിവസവും ഞാൻ പോലും അറിയാതെ ഞാൻ പൂർണമായും മാറുകയായിരുന്നു . എന്റെ അശ്രദ്ധ മൂലം കൂടെയുള്ളവരുടെ ജീവൻ ആപത്തുണ്ടാവാം തുടങ്ങി . അതിനെ തുടർന്ന് ഫീൽഡ് വർക്കിൽ നിന്നും എന്നെ എ . ഡി. ജി . പി . മേഡം വിലക്കി . പതിയെ മാനസിക നിലയിൽ തകരാറുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റിനു പുറത്തുനിന്നും അകത്തുനിന്നും പരാതികൾ പറഞ്ഞു തുടങ്ങി .
ആയിടക്ക് പതിനെഴുകരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിടുകയുണ്ടായി . പ്രതിയുടെയും വാക്കിലിന്റെയും കേസിനു വിധി പറഞ്ഞ ജഡ്ജിയുടെയും തിരോധാന വാർത്ത കേട്ടാണ് പിറ്റെ ദിവസം കേരളം ഉണർന്നത് . മണിക്കൂറുകൾക്കുള്ളിൽ ഇതിന് പിന്നിൽ ആരാണെന്നും പോലീസ് കണ്ടെത്തി . എ . ഡി. ജി . പി മാഡം എന്നോട് എത്രയും പെട്ടന്ന് പോലീസ് ക്ലബ്ബിൽ എത്താൻ ആവശ്യപ്പെട്ടു . ഡി. ജി . പി . അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു .
" ശ്രീകുമാർ അവർ എവിടെയാണ് ? അവർ ജീവനോടെ ഉണ്ടോ ? "
"ആരുടെ കാര്യമാണ് സർ പറയുന്നത് ? എനിക്ക് മനസിലാവുന്നില്ല ?"
"ഇത് താൻ തന്നെയല്ലേ ? "
ഒരു സി .സി. ടി. വി .വിഷ്വൽസ് എന്നെ കാണിച്ചു കൊണ്ട് അവർ ചോദിച്ചു .
" ചോദ്യത്തിന് മറുപടി കിട്ടിയില്ല ? "
" എസ് സർ , ഇറ്റ്സ് മി ."
" ഇനി പറയൂ ഇവിടെയുണ്ട് അവർ ? "
" അവർ എന്റെ വീട്ടിലുണ്ട് ."
എ. ഡി. ജി. പി മേഡം എന്നോട് ഒന്നും ചോദിച്ചില്ല . എന്റെ വീട്ടിലേക്ക് ഒരു ടീമിനെ പോവാം വയർലെസ്സിലൂടെ നിർദേശം കൊടുക്കുക മാത്രമാണ് ചെയ്തത് .
അവരെ മൂന്നുപേരെയും എന്റെ വീട്ടിൽനിന്നും പോലീസ് രക്ഷപെടുത്തി .
"എന്തിന് വേണ്ടിയാണ് ശ്രീകുമാർ ഇത് ചെയ്തത് . അവരെ താൻ ഉപദ്രവിച്ചത് ? "
" സർ ജഡ്ജിനെ വിലക്ക് വെടിച്ചാണ് അവർ കേസ് ജയിച്ചത് . അതിനുള്ള തെളിവുകളാണ് ഇതിനുള്ളിൽ , ഇൻക്ലൂഡിങ് വിഡിയോ ."
ഞാൻ എന്റെ കയ്യിലിരുന്ന ഫയൽ അവർക്ക് കൈമാറി .
"ഇത് എ .ട്ടി .എസ്. ന്റെ പണിയല്ല .പോരാത്തതിന് ആ വീഡിയോ എടുത്ത് കഴിഞ്ഞ ശേഷമാണ് താൻ അവരെ തല്ലി ചതച്ചത് . താൻ അതിന് എന്ത് എസ്ക്യൂസ് ആണ് പറയാൻ പോവുന്നത് ."
" തല്ലുകയായിരുന്നില്ല കൊല്ലുകയായിരുന്നു വേണ്ടത് ."
എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി . അൽപ്പനേരം കഴിഞ്ഞു അവർ തുടർന്നു .
" ശ്രീകുമാർ യൂ ക്യാൻ ലീവ് നൗ . "
ഞാൻ ഒരു സലൂട്ട് കൊടുത്ത ശേഷം പുറത്തേക്ക് പോയി .
കുറച്ച് കഴിഞ്ഞ് എ. ഡി. ജി. പി മേഡം എന്നെ റൂമിലേക്ക് വിളിപ്പിച്ചു.
" ശ്രീ നിനക്കെതിരെ ഇപ്പോൾ തന്നെ ഒരുപാട് പരാതികൾ വന്നിട്ടുണ്ട് . ഇപ്പോൾ ദേ കുറ്റം സമ്മതിച്ച ശേഷം തല്ലി ചതച്ചു എന്നും പറഞ്ഞു ഹ്യൂമൻ റൈറ്റ്‌സ് കാരുടെ വക മറ്റൊരു കേസ് . ഞാൻ പറ്റുന്നത്ര ശ്രമിച്ചുനോക്കി പക്ഷെ പറ്റിയില്ല , സസ്‌പെൻഷൻ ഓർഡർ വന്നിട്ടുണ്ട് ."
" ബട് മേഡം ... "
"എനിക്കറിയാം ശ്രീ നിനക്ക് ആദ്യമായാണ് സസ്‌പെൻഷൻ കിട്ടുന്നതെന്ന് . മറ്റൊന്നും കൂടി ആ ഓർഡറിൽ ഉണ്ട് , നീ അവരെ അത്രക്ക് ക്രൂരമായി ഉപദ്രവിച്ചതുകൊണ്ട് ശ്രീ ഒരു ഡോക്ടറുടെ കാണാനും അതിൽ പറയുന്നുണ്ട് ."
"എനിക്ക് ഭ്രാന്താണെന്നാണോ പറയുന്നത് . അവന്മാരെ ചെയ്തത് കുറഞ്ഞുപോയി എന്ന എനിക്ക് തോന്നുന്നത് , സത്യത്തിൽ നിങ്ങൾക്കാണ് ഭ്രാന്ത് ."
ആദ്യമായാണ് മേഡത്തോട് ഞാൻ ദേഷ്യത്തിൽ പെരുമാറി . ഞൊടിയിടയിൽ എന്നിലുണ്ടായ മാറ്റം മേഡത്തെ ഭയപ്പെടുത്തി .
"ശ്രീ കൂൾ ഡൗണ് , തനിക്ക് ഭ്രാന്താണെന്ന് ആരും പറഞ്ഞിട്ടില്ല ഒരു ഫോർമാലിറ്റിക് പോയി കണ്ടാൽ മതി .
ഓർഡർ അനുസരിച്ച് ഞാൻ ഡോക്ടറെ കാണാൻ പോയി .ഞാൻ പ്രതീക്ഷിച്ച അത്രക്ക് പ്രായമില്ല , എപ്പോഴും കൈയിലുള്ള പേന കറക്കി കളിക്കുന്നുണ്ടായിരുന്നു . എനിക്ക് സംസാരിക്കാൻ ഒട്ടും താൽപര്യമില്ലാത്ത കാര്യമാണ് അയാൾ ആദ്യം ചോദിച്ചത് .
" ശ്രീയുടെ വീട്ടിൽ ആരൊക്കെയുണ്ട് ? "
" അതൊക്കെ അറിഞ്ഞിട്ട് ഡോക്ടർക്ക് എന്തിനാ , ഡോക്ടർ നേരെ വിഷയത്തിലേക്ക് വാ "
" ശ്രീ ഞാൻ എല്ലിന്റെയോ പല്ലിന്റെയോ ഡോക്ടർ അല്ല , മനസിന്റെ ഡോക്ടറാണ് അതുകൊണ്ട് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്വം ശ്രീക്കുണ്ട് ."
"ഞാൻ ഒറ്റക്കാണ് ജീവിക്കുന്നത് , അതുകൊണ്ട് ഇപ്പോൾ ആരുമില്ല . "
ദേഷ്യം കടിച്ചമർത്തികൊണ്ട് ഞാൻ പറഞ്ഞു . എന്റെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും ഡോക്ടർ നിരീക്ഷിക്കുന്നുണ്ടായിരുന്നു .
"ഇപ്പോൾ ആരുമില്ല , അപ്പോൾ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നല്ലേ അതിന്റെ അർത്ഥം ? "
ഡോക്ടർ എന്റെ കണ്ണുകളിലേക്ക് നോക്കി . അറിയാതെ എന്റെ കണ്ണ് കലങ്ങുന്നത് ഡോക്ടർക്ക് മനസ്സിലായി .
എന്റെ ജീവിതം ഒരു കഥപോലെ ഞാൻ ഡോക്ടർക്കുമുന്നിൽ തുറന്നു പറഞ്ഞു . പക്ഷെ കീർത്തനയുടെ പിഴവുകൾ ഊതിവിർപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു .
താടിക്ക് കൈവെച്ചു മേശയിൽ കൈകുത്തി ഒരു സിനിമ കഥപോലെ ഡോക്ടർ എന്റെ ജീവിതം ആസ്വദിച്ചു .
" എന്നെ ഞാൻ ആക്കുന്നത് എന്റെ തോളിലുള്ള നക്ഷത്രങ്ങളാണ് . എനിക്ക് എന്റെ കുടുംബത്തേക്കാൾ വലുത് ഈ യൂണിഫോമാണ് . ഇനിയെന്താണ് ഡോക്ടറിന് അറിയേണ്ടത് ? എന്ത് വേണമെങ്കിലും പറയാം ബട് എനിക്ക് പോസിറ്റീവായ ഒരു സർട്ടിഫിക്കറ്റ് വേണം , എന്നാലേ എനിക്ക് പറ്റുന്നതും വേഗം റിജോയിൻ ചെയ്യാൻ പറ്റു ."
എന്റെ അഭ്യർത്ഥന ഡോക്ടർക്ക് മനസ്സിലാവുമെന്ന് എനിക്ക് തോന്നി . പക്ഷെ ഡോക്ടർ ഞാൻ മാനസികമായി തളരാനുള്ള കാരണമാണ് മനസിലാക്കിയത് .
" എവിടെ , ശ്രീയുടെ തോളിൽ നക്ഷത്രങ്ങൾ ഒന്നും എനിക്ക് കാണാൻ കഴിയുന്നില്ല . എന്റെ ഒരു ഒപ്പുകൊണ്ട് മാത്രം ശ്രീക്ക് തിരിച്ച് ഡ്യൂട്ടിക്ക് കയറാൻ കഴിയില്ല . കയറിയാൽ തന്നെ വീണ്ടും ശ്രീക്ക് യൂണിഫോം അഴിച്ചുവെക്കേണ്ടിവരും . "
ഡോക്ടർ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല .
" ഡോക്ടർ എന്താ ഉദ്ദേശിക്കുന്നത് ? ഒന്നുകിൽ ഉപദേശിക്കുക അല്ലെങ്കിൽ പറയാനുള്ളത് നേരിട്ട് പറയുക അല്ലാതെ വെറുതെ വളഞ്ഞ് മൂക്ക് പിടിക്കരുത് . ക്ഷേമയുടെ നെല്ലി പലകയിലാണ് ഞാൻ , ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തന്നെ നിച്ചയമില്ല , സോ പ്ളീസ് കോപ്പറേറ്റ് .
ഡോക്ടർ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി . ആ ചിരി കണ്ടൽ തോന്നും ഡോക്ടർക്ക് വട്ടാണെന്ന് .
" ഇത് തന്നെയാണ് ഞാൻ പറഞ്ഞത് , ശ്രീയുടെ ഈ ദേഷ്യം ശ്രീയെ ഇല്ലാതാകും . സത്യത്തിൽ ശ്രീ തല്ലിയത് പ്രതിയെയോ കേസ് വഴിതിരിക്കാൻ ശ്രമിച്ചവരെയോ അല്ല , ശ്രീയെ തന്നെയാണ് . ശ്രീക്ക് തന്നോട് തന്നെയുള്ള വെറുപ്പാണ് ദേഷ്യമായി പുറത്ത് വന്നത് . സത്യത്തിൽ ഇതുമൊരു ആത്മഹത്യയാണ് . "
ഞാൻ പുച്ഛത്തോടെ ഡോക്ടറെ നോക്കി ചിരിച്ചു . പക്ഷെ അപ്പോഴും എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറയുന്നുണ്ടായിരുന്നു .
" എന്താ ഒരു പുച്ഛം . ശ്രീക്ക് ഒരിക്കലും മനസിലാക്കാൻ കഴിയാത്തത് കീർത്തനയെയല്ല , ശ്രീയെ തന്നെയാണ് .ചിരിക്കുന്നത് ശരീരമാണ് , മനസ്സല്ല . അതിന്റെ തെളിവാണ് ശ്രീ എത്ര ശ്രമിച്ചിട്ടും അനുസരിക്കാതെ കരയുന്ന കണ്ണുകൾ . "
Click Here For Next Part...
രചന : ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
ഭാഗം 8
ഞാൻ തിരിച്ചുവരുമെന്ന പ്രതീക്ഷ കീർത്തനക്കും അമ്മക്കും നഷ്ടമായി..മകളുടെ ജീവിതം തകറുകയാണെന്ന് കീർത്തനയുടെ അച്ഛനും അറിഞ്ഞു..പ്രശ്നം തീർക്കാനായി കാർത്തിക്കും അച്ഛനും കീർത്ഥനയോട് സംസാരിക്കാൻ തീരുമാനിച്ചു..
"നീ ശ്രീയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടു എന്ന് കേട്ടത്തിൽ എന്തെങ്കിലും സത്യമുണ്ടോ ?"
ഇതുവരെ തന്റെ മകളോട് മുഖം കരുത്ത് സംസാരിക്കാത്ത കീർത്തനയുടെ അച്ഛൻ ദേഷ്യത്തോടെ ചോദിച്ചു..
ഒന്നും കേൾക്കാത്തപോലെ അടുക്കളയെ ലക്ഷ്യമാക്കി നടന്ന കീർത്തനയെ കാർത്തിക്ക് തടഞ്ഞു..
"എന്താടി നിനക്കൊന്നും പറയാനില്ല , നിന്റെ നാവിറങ്ങിപോയോ ?"
കാർത്തിക്കിന്റെ ചോദ്യത്തിന് ഉത്തരം നൽകിയത് അമ്മയായിരുന്നു..
"ആരും അവനെ ഇറക്കിവിട്ടതല്ല , വാശിയിൽ ഇറങ്ങി പോയതാ.ഇതുവരെ അവൻ എങ്ങോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. ഞങ്ങളുടെ കാര്യം പോട്ടെ ഈ കുഞ്ഞിനെ പോലും അവൻ ഓർത്തില്ല.ഏതൊരു ഭാര്യയും ആഗ്രഹിക്കുന്നത് പോലെ തന്റെ ഭർത്താവ് ജീവനോടെ ഉണ്ടാവണമെന്ന് ഇവൾ ആഗ്രഹിച്ചതിൽ തെറ്റുണ്ടോ ?"
അമ്മയുടെ കണ്ണുകൾ നിറഞ്ഞു.അച്ഛൻ അമ്മയെ ചേർത്തുപിടിച്ചതും ആ കാർമേഘം പെയ്തിറങ്ങി.
" കീർത്തന നിന്റെ ഭാഗത്തു ശരിയുണ്ടാവാം അതുപോലെ ശ്രീയുടെ ഭാഗത്തുമുണ്ട് . ആർക്കും അങ്ങനെ വേഗത്തിൽ എത്തിച്ചേരാൻ കഴിയുന്ന ഒന്നല്ല സിവിൽ സർവ്വീസ് . നീ ആദ്യം ശ്രീയോട് ഒന്ന് സംസാരിക്ക് , പരസ്പരം സംസാരിച്ചാൽ തീരുന്ന പ്രശനം മാത്രമേ എപ്പോഴോള്ളു ."
കാർത്തിക് എത്ര ശ്രമിച്ചിട്ടും കീർത്തന കാർത്തിക്കിന്റെ വാക്കുകൾക്ക് വിലകൊടുത്തില്ല.അതുവരെ അവൾ അടക്കി വച്ചിരുന്ന ദുഃഖം ദേഷ്യത്തിന്റെ രൂപത്തിൽ പുറത്തുവന്നു.
"ഞാൻ എന്തിന്... ? ശ്രീയേട്ടന്റെ ഭാഗത്താണ് തെറ്റ് , ശ്രീയേട്ടന്റെ മാത്രം . ഞാൻ എന്ത് തെറ്റാ ചെയ്തത് , എന്റെ മോൾക്ക് അച്ഛനില്ലാത്തവരുതെന്ന് ആഗ്രഹിച്ചതോ ? ശ്രീയേട്ടന് എന്നെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല , ഇനി കഴിയുമെന്നും തോന്നുന്നില്ല."
കീർത്തന അമ്മയെ കെട്ടിപിടിച്ചു കരയാൻ തുടങ്ങി .
"നിനക്ക് ശ്രീയെ മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ ? സ്വന്തം ജീവന് ആപത്താണ് എന്നറിഞ്ഞിട്ടും ശ്രീ ആ ജോലി ചെയ്യുന്നതിന്റെ കാരണം ഇതുവരെ നിനക്ക് മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ടോ ? ശ്രീയുടെ ജോലിയുടെ സ്വഭാവവും രീതിയുമെല്ലാം അറിഞ്ഞ ശേഷമല്ലേ നീ ശ്രീയെ സ്നേഹിച്ചത് , ഒരു കുഞ്ഞുണ്ടായ ശേഷമാണോ നീ ഇതൊക്കെ ചിന്തിക്കുന്നത് ?
കീർത്തനയെ തനിക്കുനേരെ തിരിച്ചു നിർത്തിയ ശേഷം കാർത്തിക് ചോദിച്ചു . കർത്തിക്കിന്റെ കൈകൾ തട്ടിമാറ്റി കീർത്തന റൂമിലേക്ക് പോയി ഒരു കത്തുമായി തിരിച്ചുവന്നു . കീർത്തന ആ കത്ത് കർത്തിക്കിനുനേരെ വെച്ചുനീട്ടി . കാർത്തിക് കത്ത് വായിച്ചശേഷം നിശബ്ദനായി .
"ഇനി പറയ് ഞാൻ ചെയ്തത് തെറ്റാണെന്ന് . ഞാൻ എന്താ ചെയേണ്ടത് ? അതിൽ പറയുന്നപോലെ ആ നശിച്ച യൂണിഫോമിന് വേണ്ടി ഞങ്ങൾ മരിക്കണോ ? എന്റെ ജീവനെക്കുറിച്ച് എനിക്ക് ഭയമില്ല , പക്ഷെ എന്റെ മോളെ എനിക്ക് രക്ഷിക്കണം . "
വാക്കുകൾ പൂർത്തിയാക്കും മുൻപേ കീർത്തന ബോധക്ഷയായി അമ്മയുടെ ദേഹത്തേക്ക് വീണു .കീർത്തനയെ അവർ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി .
കീർത്തന കൺസീവാണെന്ന വാർത്ത കീർത്താനായടക്കം എല്ലാവർക്കും ഒരുപോലെ ഞെട്ടലുണ്ടാക്കി . സന്തോഷികണോ അതോ ദുഃഖികണോ എന്നറിയാത്ത അവസ്ഥയിലായിരുന്നു കീർത്തന . എന്നോടുള്ള ദേഷ്യം ഉരുകി തുടങ്ങി . ഒരു ഭാഗത്ത് എന്നോടുള്ള വാശി മറുഭാഗത്ത് എന്റെ സമിപ്യത്തിനുവേണ്ടി കൊതിക്കുന്ന മനസ്സും . എന്താണ് ചെയേണ്ടതെന്ന് അറിയതിരുന്ന കീർത്തനയെ 'അമ്മ ചേർത്തുപിടിച്ചു .
"മോളെ നീ എന്തിനാ കരയുന്നത് . എല്ലാം നല്ലതിനാണ് , എത്രയൊക്കെ തള്ളി പറഞ്ഞാലും ഇത് അറിയുമ്പോൾ അവന് നിന്റെ അരികിൽ വരാതിരിക്കാൻ കഴിയില്ല . "
" അതിൽ എനിക്ക് സംശയമില്ല , പക്ഷെ അപ്പോഴും എന്റെ ഭയം എന്നെ വിട്ട് പോവില്ല . ശ്രീയേട്ടൻ സർവീസിൽ തുടരുന്ന വരെ അതങ്ങനെ തന്നെ ഉണ്ടാവും . "
" അവൻ ഒരിക്കലും തോറ്റ് ഞങ്ങൾ കണ്ടിട്ടില്ല , കാണാൻ ആഗ്രഹിക്കുന്നുമില്ല . പക്ഷെ എന്തിനെക്കാളും വലുത് അവന്റെ ജീവനാണ് . നീ വിചാരിച്ചാൽ അവനൊരു പുതിയ ജീവിതം കൊടുക്കാൻ കഴിയും . "
"'അമ്മ എന്താ പറയുന്നത് , എനിക്കൊന്നും മനസിലായില്ല . എത്രയും ദിവസം അതിന് തന്നെയല്ലേ ഞാൻ ശ്രമിച്ചത് , എന്നിട്ട് എന്തെങ്കിലും നടന്നോ ?"
" ഇന്ന് അവൻ ഒരിക്കലും നിന്റെ വാക്കുകൾ തട്ടി കളയില്ല , അതെനിക്ക് ഉറപ്പാണ് . ഒരു വഴക്കിന്റെ രീതിയിലല്ല , സൗമ്യമായി അവനോട് കാര്യങ്ങൾ പറയണം .ഞാൻ പറഞ്ഞത് മോൾക്ക് മനസിലായോ ? "
" പക്ഷെ ….."
" ഒരു പക്ഷെയും ഇല്ല . ഒരു കുടുംബത്തിൽ ഭാര്യയെയും ഭർത്താവിനെയും തമ്മിൽ ബന്ധിപ്പിക്കുന്ന ചങ്ങല കണ്ണിയാണ് മകൾ . അധികം താമസം വേണ്ട നേരെ ഓഫിസിൽ പോയി കാണാം ."
അമ്മയുടെ വാക്കുകൾ കീർത്തനയിൽ വീണ്ടും പ്രതീക്ഷയുണർത്തി . ഞാനുമൊത്തുള്ള സ്വസ്ഥ ജീവിതം സ്വപ്നം കണ്ട് കീർത്തന എന്നെ കാണാൻ എന്റെ ഓഫീസിൽ വന്നു . എന്റെ മുറിയിലേക്ക് കടന്നുവന്ന കീർത്തനയെ ഞാൻ അവഗണിച്ചു . എന്റെ ദേഷ്യം കണ്ടില്ലെന്ന് നടിച്ച് അവൾ ടേബിലിന്റെ മുന്നിലെ കസേരയിൽ ഇരുന്നു .എങ്ങനെ തുടങ്ങണം എന്നറിയാത്തതുകൊണ്ടാവാം അവൾ കൈകൾ തിരുമ്പുന്നുണ്ടായിരുന്നു . തലയുയത്തി കീർത്തനയെ നോക്കാൻ പോലും എന്റെ വാശി എന്നെ അനുവദിച്ചില്ല .അതുകൊണ്ട് തന്നെ ടേബിലിന് മുകളിലിരുന്ന ഫയൽ നോക്കുന്ന പോലെ നടിച്ചു .
കീർത്തന എന്റെ അരുകിൽ ഉള്ള ഓരോ നിമിഷവും ഞാൻ അവൾക്ക് മുന്നിൽ കൊട്ടിയടച്ച വാതിൽ തുറന്നു പോകുമോ എന്ന ഭയം കൊണ്ടാവാം അവളെ എത്രയും വേഗം പറഞ്ഞു വിടാൻ ഞാൻ തിരുമാനിച്ചു .
" എന്താ എന്താ കാര്യം ? "
"അത് ശ്രീയേട്ടാ ....." വാക്കുകൾ കിട്ടാതെ കീർത്തന പതറി .
" ആരുടെ ശ്രീയേട്ടൻ ? കാൾ മീ സർ . "
ഞാൻ ഒരിക്കലും സൗമ്യമായി പ്രതികരിക്കില്ല എന്ന് കീർത്തനക്ക് അറിയാം ആയിരുന്നെങ്കിലും , എന്റെ പെരുമാറ്റം കീർത്തനക്ക് വേദന ഉളവാക്കി .
" എന്നെ എന്താ ശ്രീയേട്ടൻ മനസിലാക്കാത്തത് . ശ്രീയേട്ടനോളം ഞാൻ ആരെയും സ്നേഹിച്ചിട്ടില്ല , ഇനി കഴിയുകയുമില്ല . ശ്രീയേട്ടന്റെ സന്തോഷം തന്നെയാണ് എന്റെയും സന്തോഷം . പക്ഷെ ശ്രീയേട്ടന്റെ ജീവന് ഞാൻ അതിലേറെ പ്രാധാന്യം കൊടുക്കുന്നുണ്ട് , ശ്രീയേട്ടന്റെ മാത്രമല്ല നമ്മുടെ മോളുടെ ജീവനുപോലും ഭീഷണിയുണ്ട് അതെന്താ ശ്രീയേട്ടൻ മനസിലാക്കാത്തത് ? ശ്രീയേട്ടന്റെ ഒപ്പമുള്ള ഒരു സന്തോഷകരമായ ജീവിതമാണ് എന്റെ സ്വപ്നം . എനിക്കും മകൾക്കും ശ്രീയേട്ടനെ വേണം ."
കീർത്തനയുടെ കണ്ണുകൾ നിറഞ്ഞു . അവളുടെ ആ വാക്കിൽ എന്തോ മറഞ്ഞിരിക്കുന്നതായി എനിക്ക് തോന്നി . .മിഴികൾ നിറയെ പ്രതീക്ഷയോടെ കീർത്തന എന്റെ വാക്കുകൾക്കായി കാതോർത്തു .
" മക്കളോ ? "
കീർത്തന എന്റെ കൈയിൽ മുറുക്കി പിടിച്ചു .
" ഞാൻ ,...ഞാൻ വീണ്ടും ഒരമ്മയാവാൻ പോവുന്നു ."
ആ ഒരു നിമിഷത്തിൽ എനിക്ക് ചലിക്കാൻ കഴിഞ്ഞില്ല . അവളെ മാറോട് ചേർക്കാൻ തോന്നിയെങ്കിലും , ഈ യൂണിഫോമിനെ ഉപേക്ഷിച്ചുകൊണ്ടൊരു ജീവിതം എനിക്ക് ചിന്തിക്കാൻ പോലും കഴിയില്ലായിരുന്നു . ഞാൻ പതിയെ കീർത്തനയുടെ കൈകൾ അടർത്തി മാറ്റി .
" എന്നെ ഞാൻ ആക്കിയ ഈ യൂണിഫോം ഉപേക്ഷിച്ചു കൊണ്ട് മറ്റൊന്നും നേടാൻ ഞാൻ താല്പര്യപ്പെടുന്നില്ല . "
കീർത്തന അടക്കി പിടിച്ചിരുന്ന കാണുനീർ കവിളിലൂടെ ഒഴുകിയിറങ്ങി . എന്റെ വാക്കുകൾ കീർത്തനക്ക് താങ്ങാൻ കഴിയുന്നതിനും അപ്പുറമായിരുന്നു .
" സ്വന്തം കുടുംബത്തിനും അവരുടെ ജീവനേക്കാളും വലുത് ശ്രീയേട്ടന് ഈ യൂണിഫോം ആണല്ലേ ? ഞങ്ങളെ ഇങ്ങനെ വേദനിപ്പിക്കുന്നതിനും നല്ലത് കൊല്ലുന്നതായിരുന്നു . "
" നീ നിന്റെ അതിരു കടക്കുന്നു ഇനി എന്തെങ്കിലും പറഞ്ഞാൽ …."
ഞാൻ ദേഷ്യത്തിൽ ടേബിലിന് മുകളിലിരുന്ന ഗ്ലാസ് എറിഞ്ഞുടച്ചു . ശബ്‌ദം കേട്ട് എല്ലാവരും ഓടിക്കൂടി , കൂട്ടത്തിൽ അമ്മയും അച്ഛനും കാർത്തിക്കും എല്ലാവരും ഉണ്ടായിരുന്നു .
കീർത്തന കണ്ണുകൾ തുടച്ചുകൊണ്ട് കസേരയിൽ നിന്നും എഴുന്നേറ്റു .
" അന്ന് ശ്രീയേട്ടൻ വീട്ടിൽ നിന്ന് മാത്രമാണ് പോയത് , പക്ഷെ ഇപ്പോൾ എന്റെ മനസ്സിൽ നിന്നും പടിയിറങ്ങി . "
അത്രയും നേരം എനിക്കുവേണ്ടി സംസാരിച്ചിരുന്ന കാർത്തിക്കിന്റെ കാണുകൾ ദേഷ്യത്തിൽ നിറഞ്ഞു .
" ഇവൾക്ക് ഇനി നിന്നെ വേണ്ട അത് ഞാൻ തീരുമാനിച്ചു . നീ വാ കീർത്തന ."
". ഞാൻ അല്ല നിന്റെ പെങ്ങളാണ് എന്നെ തേടിവന്നത് . ഇതുകൂടി കൊണ്ടു പോ .."
ഞാൻ കയ്യിൽ കിടന്നിരുന്ന വിവാഹ മോതിരം കീർത്തനയുടെ മുഖത്തേക്ക് വലിച്ചെറിഞ്ഞു .
"എന്തായാലും ഇത്രക്കും എത്തിയില്ല , ഒരു കാര്യം കൂടി ഞാൻ പറയാം ഇന്നുമുതൽ ശ്രീകുമാർ എന്നൊരാൾ എന്റെ ജീവിതത്തിൽ ഇല്ല ."
കാർത്തിക് കീർത്തനയെയും കൊണ്ട് പുറത്തേക്ക് നടന്നു . അപ്രതീക്ഷിതമായി എന്റെ കവിളിൽ അമ്മയുടെ കൈ പതിഞ്ഞു .
" ഞങ്ങളുടെ മകൾ മരിച്ചു , ഇതുവെറും ശവമാണ് സ്നേഹ ബന്ധങ്ങളുടെ വിലയറിയാത്ത ശവം ."
എന്നെ സ്നേഹിച്ചിരുന്നവരുടെ ഞാൻ, സ്നേഹിച്ചിരുന്നവരുടെ മനസിൽ ഞാൻ മരിച്ചു . അച്ഛൻ അമ്മയെയും കൊണ്ട് പുറത്തേക്ക് നടന്നു .
" എന്താ ആർക്കും ഒരു പണിയുമില്ലേ ? ഓൾ ഓഫ് യൂ ഗേറ്റ് ഔട്ട് ."
ചുറ്റും കൂടി നിന്നവർ പിരിഞ്ഞുപോയി , ഒരാൾ ഒഴികെ .
"ശ്രീ നിനക്ക് എന്താ പറ്റിയത് ? "
" പറ്റിയത് എന്നിക്കല്ല ശരത് , അവർക്കാണ് ?"
" ഇതെല്ലാം സംസാരിച്ചാൽ തീരുന്ന പ്രശ്നമാണ് അതിന് പകരം ഇങ്ങനെ തള്ളി പറഞ്ഞിട്ട് കാര്യമില്ല . ഞാൻ പറയുന്നത് നീ കേൾക്കോ ? "
" നീ എന്താ പറഞ്ഞു വരുന്നത് റിസൈൻ ചെയ്യാനോ ? അതാണെങ്കിളിൽ നീ വെറുതെ സമയം കളായണ്ടാ . എനിക്ക് ഈ ജന്മത്തിൽ പറ്റിയ തെറ്റാണ് വിവാഹം . പോയി നിന്റെ ജോലിയിൽ മാത്രം ശ്രദ്ധിക്ക് . മനസിലായോ ? "
"അത് പിന്നെ …"
ഇറ്റ്‌സ് ആൻ ഓർഡർ ."
" എസ് സർ. "
ശരത് ദേഷ്യത്തോടെ മുറിവിട്ടിറങ്ങി .
പിന്നീടുള്ള ഓരോ ദിവസവും ഞാൻ പോലും അറിയാതെ ഞാൻ പൂർണമായും മാറുകയായിരുന്നു . എന്റെ അശ്രദ്ധ മൂലം കൂടെയുള്ളവരുടെ ജീവൻ ആപത്തുണ്ടാവാം തുടങ്ങി . അതിനെ തുടർന്ന് ഫീൽഡ് വർക്കിൽ നിന്നും എന്നെ എ . ഡി. ജി . പി . മേഡം വിലക്കി . പതിയെ മാനസിക നിലയിൽ തകരാറുണ്ടെന്ന് ഡിപ്പാർട്ട്‌മെന്റിനു പുറത്തുനിന്നും അകത്തുനിന്നും പരാതികൾ പറഞ്ഞു തുടങ്ങി .
ആയിടക്ക് പതിനെഴുകരിയെ പീഡിപ്പിച്ച കേസിൽ പ്രതിയെ കോടതി വെറുതെ വിടുകയുണ്ടായി . പ്രതിയുടെയും വാക്കിലിന്റെയും കേസിനു വിധി പറഞ്ഞ ജഡ്ജിയുടെയും തിരോധാന വാർത്ത കേട്ടാണ് പിറ്റെ ദിവസം കേരളം ഉണർന്നത് . മണിക്കൂറുകൾക്കുള്ളിൽ ഇതിന് പിന്നിൽ ആരാണെന്നും പോലീസ് കണ്ടെത്തി . എ . ഡി. ജി . പി മാഡം എന്നോട് എത്രയും പെട്ടന്ന് പോലീസ് ക്ലബ്ബിൽ എത്താൻ ആവശ്യപ്പെട്ടു . ഡി. ജി . പി . അടക്കമുള്ളവർ അവിടെ ഉണ്ടായിരുന്നു .
" ശ്രീകുമാർ അവർ എവിടെയാണ് ? അവർ ജീവനോടെ ഉണ്ടോ ? "
"ആരുടെ കാര്യമാണ് സർ പറയുന്നത് ? എനിക്ക് മനസിലാവുന്നില്ല ?"
"ഇത് താൻ തന്നെയല്ലേ ? "
ഒരു സി .സി. ടി. വി .വിഷ്വൽസ് എന്നെ കാണിച്ചു കൊണ്ട് അവർ ചോദിച്ചു .
" ചോദ്യത്തിന് മറുപടി കിട്ടിയില്ല ? "
" എസ് സർ , ഇറ്റ്സ് മി ."
" ഇനി പറയൂ ഇവിടെയുണ്ട് അവർ ? "
" അവർ എന്റെ വീട്ടിലുണ്ട് ."
എ. ഡി. ജി. പി മേഡം എന്നോട് ഒന്നും ചോദിച്ചില്ല . എന്റെ വീട്ടിലേക്ക് ഒരു ടീമിനെ പോവാം വയർലെസ്സിലൂടെ നിർദേശം കൊടുക്കുക മാത്രമാണ് ചെയ്തത് .
അവരെ മൂന്നുപേരെയും എന്റെ വീട്ടിൽനിന്നും പോലീസ് രക്ഷപെടുത്തി .
"എന്തിന് വേണ്ടിയാണ് ശ്രീകുമാർ ഇത് ചെയ്തത് . അവരെ താൻ ഉപദ്രവിച്ചത് ? "
" സർ ജഡ്ജിനെ വിലക്ക് വെടിച്ചാണ് അവർ കേസ് ജയിച്ചത് . അതിനുള്ള തെളിവുകളാണ് ഇതിനുള്ളിൽ , ഇൻക്ലൂഡിങ് വിഡിയോ ."
ഞാൻ എന്റെ കയ്യിലിരുന്ന ഫയൽ അവർക്ക് കൈമാറി .
"ഇത് എ .ട്ടി .എസ്. ന്റെ പണിയല്ല .പോരാത്തതിന് ആ വീഡിയോ എടുത്ത് കഴിഞ്ഞ ശേഷമാണ് താൻ അവരെ തല്ലി ചതച്ചത് . താൻ അതിന് എന്ത് എസ്ക്യൂസ് ആണ് പറയാൻ പോവുന്നത് ."
" തല്ലുകയായിരുന്നില്ല കൊല്ലുകയായിരുന്നു വേണ്ടത് ."
എല്ലാവരും ദേഷ്യത്തോടെ എന്നെ നോക്കി . അൽപ്പനേരം കഴിഞ്ഞു അവർ തുടർന്നു .
" ശ്രീകുമാർ യൂ ക്യാൻ ലീവ് നൗ . "
ഞാൻ ഒരു സലൂട്ട് കൊടുത്ത ശേഷം പുറത്തേക്ക് പോയി .
കുറച്ച് കഴിഞ്ഞ് എ. ഡി. ജി. പി മേഡം എന്നെ റൂമിലേക്ക് വിളിപ്പിച്ചു.
" ശ്രീ നിനക്കെതിരെ ഇപ്പോൾ തന്നെ ഒരുപാട് പരാതികൾ വന്നിട്ടുണ്ട് . ഇപ്പോൾ ദേ കുറ്റം സമ്മതിച്ച ശേഷം തല്ലി ചതച്ചു എന്നും പറഞ്ഞു ഹ്യൂമൻ റൈറ്റ്‌സ് കാരുടെ വക മറ്റൊരു കേസ് . ഞാൻ പറ്റുന്നത്ര ശ്രമിച്ചുനോക്കി പക്ഷെ പറ്റിയില്ല , സസ്‌പെൻഷൻ ഓർഡർ വന്നിട്ടുണ്ട് ."
" ബട് മേഡം ... "
"എനിക്കറിയാം ശ്രീ നിനക്ക് ആദ്യമായാണ് സസ്‌പെൻഷൻ കിട്ടുന്നതെന്ന് . മറ്റൊന്നും കൂടി ആ ഓർഡറിൽ ഉണ്ട് , നീ അവരെ അത്രക്ക് ക്രൂരമായി ഉപദ്രവിച്ചതുകൊണ്ട് ശ്രീ ഒരു ഡോക്ടറുടെ കാണാനും അതിൽ പറയുന്നുണ്ട് ."
"എനിക്ക് ഭ്രാന്താണെന്നാണോ പറയുന്നത് . അവന്മാരെ ചെയ്തത് കുറഞ്ഞുപോയി എന്ന എനിക്ക് തോന്നുന്നത് , സത്യത്തിൽ നിങ്ങൾക്കാണ് ഭ്രാന്ത് ."
ആദ്യമായാണ് മേഡത്തോട് ഞാൻ ദേഷ്യത്തിൽ പെരുമാറി . ഞൊടിയിടയിൽ എന്നിലുണ്ടായ മാറ്റം മേഡത്തെ ഭയപ്പെടുത്തി .
"ശ്രീ കൂൾ ഡൗണ് , തനിക്ക് ഭ്രാന്താണെന്ന് ആരും പറഞ്ഞിട്ടില്ല ഒരു ഫോർമാലിറ്റിക് പോയി കണ്ടാൽ മതി .
ഓർഡർ അനുസരിച്ച് ഞാൻ ഡോക്ടറെ കാണാൻ പോയി .ഞാൻ പ്രതീക്ഷിച്ച അത്രക്ക് പ്രായമില്ല , എപ്പോഴും കൈയിലുള്ള പേന കറക്കി കളിക്കുന്നുണ്ടായിരുന്നു . എനിക്ക് സംസാരിക്കാൻ ഒട്ടും താൽപര്യമില്ലാത്ത കാര്യമാണ് അയാൾ ആദ്യം ചോദിച്ചത് .
" ശ്രീയുടെ വീട്ടിൽ ആരൊക്കെയുണ്ട് ? "
" അതൊക്കെ അറിഞ്ഞിട്ട് ഡോക്ടർക്ക് എന്തിനാ , ഡോക്ടർ നേരെ വിഷയത്തിലേക്ക് വാ "
" ശ്രീ ഞാൻ എല്ലിന്റെയോ പല്ലിന്റെയോ ഡോക്ടർ അല്ല , മനസിന്റെ ഡോക്ടറാണ് അതുകൊണ്ട് ഞാൻ ചോദിക്കുന്ന ചോദ്യത്തിന് ഉത്തരം പറയേണ്ട ഉത്തരവാദിത്വം ശ്രീക്കുണ്ട് ."
"ഞാൻ ഒറ്റക്കാണ് ജീവിക്കുന്നത് , അതുകൊണ്ട് ഇപ്പോൾ ആരുമില്ല . "
ദേഷ്യം കടിച്ചമർത്തികൊണ്ട് ഞാൻ പറഞ്ഞു . എന്റെ മുഖത്തെ ചെറിയ മാറ്റങ്ങൾ പോലും ഡോക്ടർ നിരീക്ഷിക്കുന്നുണ്ടായിരുന്നു .
"ഇപ്പോൾ ആരുമില്ല , അപ്പോൾ ബന്ധങ്ങൾ ഉണ്ടായിരുന്നു എന്നല്ലേ അതിന്റെ അർത്ഥം ? "
ഡോക്ടർ എന്റെ കണ്ണുകളിലേക്ക് നോക്കി . അറിയാതെ എന്റെ കണ്ണ് കലങ്ങുന്നത് ഡോക്ടർക്ക് മനസ്സിലായി .
എന്റെ ജീവിതം ഒരു കഥപോലെ ഞാൻ ഡോക്ടർക്കുമുന്നിൽ തുറന്നു പറഞ്ഞു . പക്ഷെ കീർത്തനയുടെ പിഴവുകൾ ഊതിവിർപ്പിക്കാൻ ഞാൻ ശ്രമിക്കുന്നുണ്ടായിരുന്നു .
താടിക്ക് കൈവെച്ചു മേശയിൽ കൈകുത്തി ഒരു സിനിമ കഥപോലെ ഡോക്ടർ എന്റെ ജീവിതം ആസ്വദിച്ചു .
" എന്നെ ഞാൻ ആക്കുന്നത് എന്റെ തോളിലുള്ള നക്ഷത്രങ്ങളാണ് . എനിക്ക് എന്റെ കുടുംബത്തേക്കാൾ വലുത് ഈ യൂണിഫോമാണ് . ഇനിയെന്താണ് ഡോക്ടറിന് അറിയേണ്ടത് ? എന്ത് വേണമെങ്കിലും പറയാം ബട് എനിക്ക് പോസിറ്റീവായ ഒരു സർട്ടിഫിക്കറ്റ് വേണം , എന്നാലേ എനിക്ക് പറ്റുന്നതും വേഗം റിജോയിൻ ചെയ്യാൻ പറ്റു ."
എന്റെ അഭ്യർത്ഥന ഡോക്ടർക്ക് മനസ്സിലാവുമെന്ന് എനിക്ക് തോന്നി . പക്ഷെ ഡോക്ടർ ഞാൻ മാനസികമായി തളരാനുള്ള കാരണമാണ് മനസിലാക്കിയത് .
" എവിടെ , ശ്രീയുടെ തോളിൽ നക്ഷത്രങ്ങൾ ഒന്നും എനിക്ക് കാണാൻ കഴിയുന്നില്ല . എന്റെ ഒരു ഒപ്പുകൊണ്ട് മാത്രം ശ്രീക്ക് തിരിച്ച് ഡ്യൂട്ടിക്ക് കയറാൻ കഴിയില്ല . കയറിയാൽ തന്നെ വീണ്ടും ശ്രീക്ക് യൂണിഫോം അഴിച്ചുവെക്കേണ്ടിവരും . "
ഡോക്ടർ എന്താണ് പറയാൻ ശ്രമിക്കുന്നത് എന്ന് എനിക്ക് മനസ്സിലായില്ല .
" ഡോക്ടർ എന്താ ഉദ്ദേശിക്കുന്നത് ? ഒന്നുകിൽ ഉപദേശിക്കുക അല്ലെങ്കിൽ പറയാനുള്ളത് നേരിട്ട് പറയുക അല്ലാതെ വെറുതെ വളഞ്ഞ് മൂക്ക് പിടിക്കരുത് . ക്ഷേമയുടെ നെല്ലി പലകയിലാണ് ഞാൻ , ഞാൻ എന്താണ് ചെയ്യുന്നതെന്ന് എനിക്ക് തന്നെ നിച്ചയമില്ല , സോ പ്ളീസ് കോപ്പറേറ്റ് .
ഡോക്ടർ എന്നെ നോക്കി ചിരിക്കാൻ തുടങ്ങി . ആ ചിരി കണ്ടൽ തോന്നും ഡോക്ടർക്ക് വട്ടാണെന്ന് .
" ഇത് തന്നെയാണ് ഞാൻ പറഞ്ഞത് , ശ്രീയുടെ ഈ ദേഷ്യം ശ്രീയെ ഇല്ലാതാകും . സത്യത്തിൽ ശ്രീ തല്ലിയത് പ്രതിയെയോ കേസ് വഴിതിരിക്കാൻ ശ്രമിച്ചവരെയോ അല്ല , ശ്രീയെ തന്നെയാണ് . ശ്രീക്ക് തന്നോട് തന്നെയുള്ള വെറുപ്പാണ് ദേഷ്യമായി പുറത്ത് വന്നത് . സത്യത്തിൽ ഇതുമൊരു ആത്മഹത്യയാണ് . "
ഞാൻ പുച്ഛത്തോടെ ഡോക്ടറെ നോക്കി ചിരിച്ചു . പക്ഷെ അപ്പോഴും എന്റെ കണ്ണുകൾ ഞാൻ പോലും അറിയാതെ നിറയുന്നുണ്ടായിരുന്നു .
" എന്താ ഒരു പുച്ഛം . ശ്രീക്ക് ഒരിക്കലും മനസിലാക്കാൻ കഴിയാത്തത് കീർത്തനയെയല്ല , ശ്രീയെ തന്നെയാണ് .ചിരിക്കുന്നത് ശരീരമാണ് , മനസ്സല്ല . അതിന്റെ തെളിവാണ് ശ്രീ എത്ര ശ്രമിച്ചിട്ടും അനുസരിക്കാതെ കരയുന്ന കണ്ണുകൾ . "
Click Here For Next Part...
രചന : ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....