Hello my Dear Cop
ഭാഗം 9
അതിനു ശേഷം ഡോക്ടറുടെ ഓരോ വാക്കും എന്നിൽ വേദന ഉളവാക്കി . എല്ലാത്തിനും പരിഹാരം എന്നപോലെ ഡോക്ടർ കീർത്തനയോട് സംസാരിക്കാൻ എന്നെ നിർബന്ധിച്ചു .
" ഒന്ന് തുറന്ന് സംസാരിച്ചാൽ എല്ല പ്രോബ്ലെംസും തീരും . കീർത്തന അതിന് തയ്യാറായപ്പോൾ ശ്രീ ഇടഞ്ഞു . ഇനി ശ്രീ ചെന്ന് സംസാരിക്ക് , ചിലപ്പോൾ കീർത്തന ചെറുതായി പരിഭവം കാണിക്കും അതു കാര്യമായി എടുക്കേണ്ട . "
മടിയും താൽപര്യവും എനിക്ക് ഒരുപോലെ തോന്നി . കീർത്തന വീണ്ടും ജോലി രാജിവെക്കാൻ പറയുമോ എന്ന പേടിയായിരുന്നു മടിയുടെ പിന്നിലെ കാരണം . എന്റെ ആ സംശയം ഞാൻ ഡോക്ടറോട് തുറന്നു പറഞ്ഞു .
" ഡോക്ടർ , കീർത്തന വീണ്ടു എന്നോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞാൽ ? "
" കീർത്തന അങ്ങനെ പറഞ്ഞാൽ നേരെ ഇവിടേക്ക് കൊണ്ടുപോര് , ഞാൻ സംസാരിക്കാം കീർത്തനയോട് . വട്ടിന്റെ ഡോക്ടറായല്ല ഒരു സുഹൃത്തായി .
ഡോക്ടറുടെ വാക്കുകളിൽ നിന്ന് ലഭിച്ച വിശ്വാസം എന്നെ വീട്ടിലേക്ക് നയിച്ചു .
ഞാൻ കാറിൽ നിന്നും പതിയെ പുറത്തിറങ്ങി . ഒരു പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത പോലെ എന്റെ വീട് ശാന്തമായിരുന്നു . ഞാൻ പതിയെ വീടിന്റെ പടികൾ കയറി . വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നോള്ളൂ . ഞാൻ പതിയെ ഉള്ളിലേക്ക് നടന്നു . അച്ഛനും അമ്മയും അവിടില്ലെന്ന് എനിക്ക് തോന്നി . ഞാൻ പതിയെ മുകളിലേക്ക് നടന്നു .
ഓരോ പടികൾ കയറുമ്പോഴും എന്റെ ഹൃദയമിടുപ്പും കൂടാൻ തുടങ്ങി . വിറക്കുന്ന കൈകളാൽ ഞാൻ മുറിയുടെ വാതിൽ തുറന്നു . കട്ടിലിൽ പാവയെ കെട്ടിപിടിച്ചു ഉറങ്ങുകയായിരുന്നു എന്റെ മകൾ . അവളുടെ അരുകിലായി ഞാൻ ഇരുന്നു .
റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്നെ ഒട്ടും പ്രതീക്ഷികത്തതുകൊണ്ടാവാം കീർത്തന ഞെട്ടി കയ്യിലിരുന്ന ഉണങ്ങിയ വസ്ത്രങ്ങൾ താഴെ വീണു .കീർത്തനയുടെ വയർ ചെറുതായി വളർന്നിട്ടുണ്ട് . കീർത്തനയോട് എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ പതിയെ അവളുടെ അരികിലേക്ക് നടന്നു. എന്നെ കാണാത്തതുപോലെ കീർത്തന തറയിൽ നിന്നു തുണികൾ വാരി അലമാരയിൽ വെക്കാനായി നടന്നു. എന്നെ ഫേസ് ചെയ്യാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാവാം അതിനു ശേഷം അലമാരയിൽ എന്തോ തിരയുന്നപോലെ കീർത്തന നടിച്ചു .
" കീർത്തന ഐ ആം സോറി . എനിക്ക് എന്റെ തെറ്റ് മനസിലായി , നീ എന്നോട് ക്ഷമിക്ക് . നിനക്ക് അറിയില്ലേ എനിക്ക് ഈ ജോലി എത്രത്തോളം വിലമതിച്ചതാണെന്നു . ഞാൻ കരുതി എനിക്ക് നീയിലത്തെ ജീവിക്കാൻ കഴിയുമെന്ന് , പക്ഷെ അതിന് എനിക്ക് കഴിഞ്ഞില്ല , ഇനി കഴിയുകയുമില്ല . കീർത്തന , നിന്റെ ഈ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു . "
ഞാൻ പതിയെ കീർത്തനയുടെ ചേർത്തു പിടിച്ചു . പക്ഷെ കീർത്തന എന്നെ തള്ളിമാറ്റി . കീർത്തനയുടെ കണ്ണുകളിൽ ഞാൻ ആദ്യമായി എന്നോടുള്ള വെറുപ്പ് കണ്ടു .
"തൊട്ട് പോവരുത് എന്നെ . ഒരിക്കലും എനിക്ക് ശ്രീയേട്ടനോട് ക്ഷമിക്കാൻ കഴിയില്ല . ദയവു ചെയ്ത് എന്നെ ഇനി ശല്യ പെടുത്തരുത് , പ്ലീസ് . "കീർത്തന കൈ കൂപ്പികൊണ്ടു പറഞ്ഞു .
കീർത്തനയിൽ നിന്നും ദേഷ്യത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ,ആ നിമിഷം എന്റെ കണ്ണുകൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല .
" നിന്റെ വേദന എനിക്ക് മനസ്സിലാവുന്നുണ്ട് , പക്ഷെ നീ എന്തുകൊണ്ട് എന്റെ വേദന തിരിച്ചറിയുന്നില്ല . ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ ജോലി ഇന്ന് എനിക്കില്ല . നീ കൂടി എന്നെ ഉപേക്ഷിച്ചാൽ മരിച്ചു പോവും ഞാൻ . ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം , പ്ളീസ് , മാനസികമായി അത്രത്തോളം തകർന്നിരിക്കുകയാണ് ഞാൻ .ഐ നീഡ് യൂർ സപ്പോർട്ട് ."
കീര്ത്തനയുടെ കൈകളിൽ തല ചേർത്തുകൊണ്ട് ഞാൻ കരഞ്ഞു .
" ശ്രമിക്കാം അല്ലെ , അതിൽ പോലും ശ്രീയേട്ടന് ഉറപ്പില്ല . എന്തോ പറഞ്ഞാലോ , മാനസികമായി തളർന്നു എന്നല്ലേ , അതിലേറെ ഞാൻ അനുഭവിച്ചു .ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു , പക്ഷെ ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ കൊല്ലാൻ എനിക്ക് മനസ്സ് വന്നില്ല . "
വയറിൽ കൈകൾ ചേർത്തുകൊണ്ട് കീർത്തന പറഞ്ഞു.
അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അപ്പോഴും അവളുടെ കണ്ണിലെ തീ അണഞ്ഞില്ല .ഒരു ചെറിയ മൗനത്തിന് ശേഷം കീർത്തന തുടർന്നു .
"എന്റെ വേദന ഒരിക്കലും ശ്രീയേട്ടന് മനസിലാക്കാൻ കഴിയില്ല , കാരണം ശ്രീയേട്ടൻ ഇതുവരെ എന്നെ സ്നേഹിച്ചട്ടില്ല . എന്നും എന്റെ വേദന കണ്ട് ചിരിക്കാനാണ് ശ്രീയേട്ടൻ ശ്രമിച്ചിട്ടുള്ളത് . ഒരിക്കൽ കൂടി കോമാളി വേഷം കെട്ടാൻ ഞാൻ തയാറല്ല . ഞാൻ സ്നേഹിച്ചിരുന്ന ഒരു ശ്രീയേട്ടൻ ഉണ്ടായിരുന്നു , പക്ഷെ ഇപ്പോൾ ഇല്ല . എന്റെ മുന്നിൽ നിൽക്കുന്നത് വെറും രൂപം മാത്രമാണ് , മനസ്സില്ലാത്ത ഒരു രൂപം . എന്റെ മനസ്സിൽ ഞാൻ ഇന്നൊരു വിധവയാണ്. പിന്നെ ഈ താലിയും സിന്ധുരവും ഞാൻ അണിയുന്നത്, മകന് വേണ്ടി ദൈവത്തിന് മുന്നിൽ കൈ കൂപ്പുന്ന ആ അച്ഛന്റെയും അമ്മയുടെയും വിഷമം കാണാൻ ത്രാണിയില്ലാത്തതുകൊണ്ടു മാത്രമാണ് . ഇനി ഒരിക്കലും എന്റേയോ എന്റെ മോളുടെ മുന്നില്ലോ വരരുത് .ഏതൊരു സ്ത്രീയും ഈ അവസ്ഥയിൽ തന്റെ കുഞ്ഞിന്റെ അച്ഛൻ അരുകിൽ ഉണ്ടാവാൻ ആഗ്രഹിക്കും , പക്ഷെ ശ്രീയേട്ടനെ കാണുമ്പോൾ ഭയമാണ് . കൊല്ലാനും ചവാനും മടിയില്ലാത്ത മൃഗം . എന്റെ ദുഃഖം കണ്ട് മത്തിയയെങ്കിൽ , "
ബാക്കി കേൾക്കാൻ കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് നടന്നു . എനിക്ക് മുന്നിൽ ആ വീടിന്റെ വാതിൽ അടഞ്ഞു .എന്റെ ദുഖവും ദേഷ്യവും ഞാൻ തീർത്തത് കാറിനോടായിരുന്നു.
****************😢😢😢😢😢😢😢*******************
(ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം. ശരത്ത് ഫോൺ അറ്റൻഡ് ചെയുന്നു .)
"സർ ഞാൻ നോർത്ത് S I ജാസിം ആണ് "
" എന്താ ജാസിം , എന്താ കാര്യം ? "
" സർ ബീച് റോഡിൽ വെച്ച് ഇന്ന് രാവിലെ ഒരു 3 മണിയോടെ ഒരു അക്‌സിഡന്റ് നടന്നു. അപകടം സംഭവിച്ച കാർ ശ്രീകുമാർ സാറിന്റെയാണ് . "
ആ വാർത്ത ശരത്തിൽ ഞെട്ടൽ ഉളവാക്കി .
" ഞാൻ ഇവിടെ സിറ്റി ഹോസ്റ്റലിൽ ഉണ്ട് , സർ വരുമെങ്കിലും നന്നായിരുന്നു . "
" ഞാൻ ഉടൻ വരാം ."
*****************************************************
( ഹോസ്പിറ്റൽ )
ICU വിന് മുമ്പിൽ ഒരു കോണ്സ്റ്റബിളിനൊപ്പം നിന്നിരുന്ന ജസിമിനു അരികിലേക്ക് ശരത് ഭയത്തോടെ ഓടി ചെന്നു .
"എവിടെ ശ്രീ ?"
എന്ന ശരത്തിന്റെ ചോദ്യത്തിന് ജാസിം ICU വിന് നേരെ വിരൽ ചൂണ്ടി . ശരത് ICU ഡോറിലൂടെ അകത്തേക്ക് നോക്കി .
" ജാസിം , ഡോക്ടർ എന്തെങ്കിലും പറഞ്ഞോ ? "
"കുറച്ചു സീരിയസ് ആണെന്ന് പറഞ്ഞു . നന്നായി രക്തം പോയിട്ടുണ്ട് . പിന്നെ…."
ജാസിം പൂർത്തിയാകാതെ നിർത്തി .
"എന്തോ പറയാൻ ഉണ്ടാലോ , എന്താ ? "
"സർ ,ഒരു ലോറി ഡ്രൈവറാണ് ഇവിടെ കൊണ്ട് വന്നത് . അയാൾ പറഞ്ഞത് മനഃപൂർവം വന്നിടിച്ചപ്പോലെ തോന്നിയെന്നാണ് . ശ്രീകുമാർ സാറിന് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ ? "
ജാസിമിന് മറുപടി നൽകാതെ ശരത് വീണ്ടും ICU ഡോറിലൂടെ അകത്തേക്ക് നോക്കി . ICU വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
"ഡോക്ടർ ഇപ്പോൾ എങ്ങനെയുണ്ട് ?"
ശരത് ഉള്ളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു .
" കൊറച്ച് സീരിയസ് ആണ് . ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല , ബോധം വന്നാലേ തലക്ക് പറ്റിയ പരിക്ക് എങ്ങനെയാണ് ബോഡിയെ എഫക്ട് ചെയ്യുക എന്ന് പറയാൻ പറ്റു .ഫാമിലിയെ വിവരം അറിയിച്ചില്ലേ ? "
ഒട്ടും പ്രീതിക്ഷയില്ലാത്ത മുഖഭാവത്തോടെ ഡോക്ടർ പറഞ്ഞു .
ദുഃഖത്തോടെ ശരത്ത് ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു .
************😭😭😭😭😭😭😭😭😭😭**************
കോളിംഗ് ബില്ലിന്റെ ശബ്‌ദം കേട്ട് അമ്മ വാതിൽ തുറന്നു .
"എന്താ ശരത് രാവിലെ ? അനു ഇടക്ക് വരാറുണ്ട് ,പക്ഷെ നിന്നെ ഇവഴിക്ക് കണറില്ലലോ ? "
എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലെങ്കിലും അമ്മയെ മനസ്സ് എന്നെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
" അത് സമയം കിട്ടാറില്ല ആന്റി .ശ്രീയുടെ കുറച്ചു ഫയലുകൾ എടുക്കാൻ വന്നതാ . അല്ല എവിടേക്കാണ് രാവിലെ തന്നെ , ക്ഷേത്രത്തിലേക്കാണോ ? " ശരത് അമ്മയെ വിഷയത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചു .
" അതേ , ഇനി ദൈവത്തിനെ ഈ വീട്ടിലെ ചിരി തിരിച്ചുതരാൻ കഴിയു . ഇത്രക്കായിട്ടും അവന്റെ വാശി അവസാനിച്ചില്ല , അല്ലെ . " അമ്മയുടെ കണ്ണുകൾ പതിയെ ഈറൻ അണിഞ്ഞു , അമ്മയെ ചേർത്തുപിടിച്ചു അച്ഛൻ പുറത്തു കാത്തു നിന്ന കാറിന്റെ അടുത്തേക്ക് നടന്നു .
"ശരത്തേട്ടനോ ?എന്താ പതിവില്ലാതെ ? കഴിക്കാൻ എടുക്കട്ടേ ? "
കീർത്തന ശരത്തിന് സംസാരിക്കാൻ അവസരം നൽകാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .
" എനിക്ക് ഒരു കാര്യം…."
"ശ്രീയേട്ടനെ കുറിച്ചാണെങ്കിൽ വേണ്ട ."
ശരത്തിനെ പൂർത്തിയാക്കാൻ അനുവദിക്കാതെ കീർത്തന പറഞ്ഞു .
" കീർത്തന , തന്റെ ചേട്ടന്റെ സ്ഥാനത്ത് നിന്ന് പറയുവാ , ശ്രീക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല ."
കീർത്തന ശരത്തിന്റെ വാക്കുകൾക്ക് കാതുകൊടുക്കാതെ നിന്നു .
" ഒരു കാര്യം പറയാനാ ഞാൻ വന്നത് . ഇന്ന് പുലർച്ചക്ക് ശ്രീയുടെ കാറിൽ ഒരു ലോറി തട്ടി . ഇപ്പോൾ ഹോസ്പിറ്റലിലാണ് ."
ഞെട്ടലോടെ കീർത്തന അത് കെട്ടുനിന്നു .കീർത്തന അതുവരെ സംഭരിച്ചു വച്ച ധൈര്യം ചോർന്നു പോവാൻ തുടങ്ങി .
" അതിന് ഞാൻ എന്ത് ചെയ്തു . ശ്രദിക്കാതെ വണ്ടി ഓടിച്ചാൽ ചിലപ്പോൾ ഇടിക്കും , അത് സ്വാഭാവികം. അല്ലെങ്കിൽ ആരെങ്കിലും കൊല്ലാൻ നോക്കിയതായിരിക്കും ."
" നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് . നീ വിചാരിക്കുന്ന പോലെ അല്ല . ശ്രീ സ്വയം കാര് കൊണ്ടിടിക്കുകയായിരുന്നു . മനസ്സിലായില്ല എങ്കിൽ മനസ്സിലാകുന്ന വിധത്തിൽ പറയാം , സ്വയം എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് . ICU വിൽ കിടക്കുന്നുണ്ട് വേണമെങ്കിൽ പോയി നോക്ക് ചെറിയ ഒരു തുടിപ്പ് ഇപ്പോഴുമുണ്ട് .ഞാൻ പോരുന്ന വരെ കണ്ണ് തുറന്നിട്ടില്ല ഇനി തുറക്കുമോ എന്നും അറിയില്ല ."
കീർത്തനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . തളർച്ച തോന്നിയതുകൊണ്ടാവാം കീർത്തന മുന്നിലെ കസേരയിൽ പതിയെ ഇരുന്നു .ശരത്ത് ടേബിലിന് മുകളിൽ ഇരുന്നിരുന്ന വെള്ളം കീർത്തനക്ക് നൽകി .
" ആർ യൂ ഓക്കെ . താൻ പേടിക്കണ്ട കാര്യമില്ല . ഞാൻ തന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ . ശ്രീക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല . അവൻ കണ്ണ് തുറക്കുമ്പോൾ കീർത്തന മുന്നിൽ വേണം , വാ "
കീർത്തന കണ്ണ് തുടച്ച ശേഷം കസേരയിൽ നിന്നും പതിയെ എഴുന്നേറ്റു .
"അപ്പൊ ശരത്തേട്ടൻ ഇറങ്ങുന്നില്ലേ , എനിക്ക് കുറച്ച് പണി തീർക്കാനുണ്ട് ."
"താൻ എന്താ ഇങ്ങനെ ? അവനെ ഇനിയും വേദനിപ്പിക്കുന്നത് കഷ്ടമാണ് . ശരിയാ ആദ്യം അവന്റെ ഭാഗത്തായിരുന്നു തെറ്റ് , പക്ഷെ ഇപ്പൊ നീയാണ് തെറ്റ് ചെയ്യുന്നത് ."
" വെറുതെ എന്തിനാ ഈ നാടകം . ഒന്നു പേടിച്ചു, പക്ഷെ അത് ശ്രീയേട്ടനോടുള്ള സ്നേഹമല്ല , ഇപ്പൊ ഇവിടന്ന് ഇറങ്ങിയ ആ പാവങ്ങളെ കുറിച്ച് ആലോചിച്ചാ ."
കീർത്തന എന്താണ് പറയുന്നതെന്ന് ശരത്തിന് മനസ്സിലായില്ല .തന്റെ സംശയം ശരത്ത് തുറന്നു ചോദിച്ചു .
" എന്താ പറയുന്നത് , നടകമെന്നോ ? "
" അറിയില്ലെങ്കിൽ പറഞ്ഞു തരാം , ഈ ആക്‌സിഡന്റ് പ്രിയ സുഹൃത്തിന്റെ നാടകമാണ് . എന്നെ വീണ്ടും മണ്ടിയാക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞേക്കു. "
എത്ര പറഞ്ഞാലും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടോ , കീർത്തന പറഞ്ഞപോലെ നടകമാണോ എന്ന സംശയംകൊണ്ടോ ശരത്ത് മറിച്ചൊന്നും പറഞ്ഞില്ല .ആ സംശയം ശരത്തിനെ പിന്തുടരാൻ തുടങ്ങി . ശരത്ത് തന്റെ സംശയം തീർക്കാനായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .
ഹോസ്പിറ്റലിൽ എത്തിയ ശരത് തന്റെ സംശയം ഡോക്ടറോട് പങ്കുവച്ചു . പക്ഷെ അതുവേറും സംശയം മാത്രമായിരുന്നു എന്ന് ശരത് തിരിച്ചറിഞ്ഞു. .
" ശ്രീക്ക് ബോധം തെളിഞ്ഞാട്ടുണ്ട് . പിടിച്ചപ്പോൾ തലക്ക് പറ്റിയ പരിക്ക് കാര്യമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല . പക്ഷെ കൈയുടെയും കാലിന്റെയും ഓടിവ് നേരെയാവാൻ സമയമെടുക്കും . നല്ല റെസ്റ്റ് വേണം ശരീരത്തിനും മനസ്സിനും . കാരണം , വീണ്ടും ഇങ്ങനെ ചെയ്യാൻ സാധ്യതയുണ്ട് . അതുകൊണ്ട് എപ്പോഴും ആരെങ്കിലും കൂടെവേണം . "
"ഓക്കെ ഡോക്ടർ ."
ശരത് എന്റെ മുറിയിലേക്ക് കയറിവന്നു. കട്ടിലിൽ ചാരി ഇരുന്നിരുന്ന എന്റെ മുഖത്ത് ശരത്തിന്റെ കൈ പതിഞ്ഞു .തല്ലിയ ശേഷം ഒരു ചോദ്യവും ചോദിച്ചു .
"എന്താടാ നിനക്ക് , എന്തിനാ നീ ഈ മണ്ടത്തരം ? "
ശരത്തിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമാണ് ഞാൻ നൽകിയത്.
" കീർത്തന അറിഞ്ഞില്ലേ ? " പ്രീതിക്ഷയോടെ ഞാൻ ചോദിച്ചു .
" അറിഞ്ഞു പക്ഷെ വന്നില്ല , എങ്ങനെ വരാനാണ് അതുപോലെയല്ലേ നീ ഓരോന്ന് അവളോട് ചെയ്‌തത് .ഞാൻ പോയിരുന്നു , അവൾ പറയുന്നത് നീ നാടകം കളിക്കാണെന്ന് ."
" വീണ്ടും അവൾ എന്നെ തോൽപിച്ചു അല്ലെ . "
ഞാൻ വീണ്ടും ചിരിച്ചു , വെറും ചിരിയല്ല ഒരു കൊല ചിരി.
" ആദ്യം നീ ഈ ചിരി നിർത്തി മനസിലാകുന്ന പോലെ പറ . എനിക്ക് ഒരു പിണ്ണാക്കും മനസ്സിലായില്ല ."
"നാടകമല്ല , പരീക്ഷണം .ഞാൻ മരിക്കാൻ കിടക്കുന്നു എന്ന് കേട്ടാൽ അവൾ എല്ലാം മറന്ന് എന്റെ അരുകിൽ വരുമോ എന്ന പരീക്ഷണം .പക്ഷെ വീണ്ടും എന്റെ കണക്ക് കൂട്ടലുകൾ തെറ്റി .ഞാൻ മരിച്ചാൽ അവൾ വരുമോ ? "
എന്റെ കണ്ണിലെ മാറ്റം ശരത്തിനെ ഭയപ്പെടുത്തി .
**********************************************************
ഡോക്ടറുടെ നിർദേശപ്രകാരം എന്നെ പോലീസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റി .എനിക്ക് നേരെ ആക്രമണ സാധ്യതയുണ്ട് എന്നതും ആ ഒളിവ് ജീവിതത്തിന് പുറകിലുണ്ട് . ശരീരം രണ്ടു മാസത്തിൽ പഴയ നിലയിൽ ആയെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഒരുദിവസം ആരോടും ഒന്നും പറയാതെ ഞാൻ അവിടെനിന്നും ഒളിച്ചോടി .പോയത് കൊല്ലത്തേക്കായിരുന്നു . അവിടെ ഷംസീർ IAS , എന്റെ ഷംസീറിക്കയുടെ കെയർഓഫീൽ ഒരു ഒളിച്ചു താമസം . എപ്പോഴോ എനിക്ക് എനിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നഷ്ടമായി . എല്ലാം ഉപേക്ഷിച്ചു ഇവിടേക്ക് വന്നപ്പോൾ എന്റെ യൂണിഫോമും പിന്നെ ദേഷ്യത്തിൽ വലിച്ചു കീറിയ വിവാഹ ആൽബത്തിന്റെ കുറച്ചു ഭാഗങ്ങളും മാത്രമായിരുന്നു .
എന്നെ തേടി നടന്ന ജോണിന് കിട്ടിയ ഏക വിവരം ഷംസീറിക്കയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരുന്നു .എന്നെ അവരുടെ താവളത്തിലെത്തിക്കാൻ കണ്ടെത്തിയ വഴിയായിരുന്നു ഫാത്തിമ .
കോളേജിലേക്ക് പുറപ്പെട്ട ഫാത്തിമ അവിടെ എത്തിയില്ല . വഴിയിൽ നിന്നും ഫാത്തിമയുടെ സ്കൂട്ടർ പോലീസ് കണ്ടെത്തി . പുറകെ ഒരു ഫോണ് കാളും .
" ഹലോ മിസ്റ്റർ IAS . മോളെ കാണുന്നില്ല അല്ലെ ? പേടിക്കണ്ട ഫാത്തിമ ഇവിടെയുണ്ട് ."
"നിങ്ങൾക്ക് എന്താ വേണ്ടത് . ദൈവത്തെ ഓർത്ത് അവളെ ഒന്നും ചെയ്യരുത് , പ്ലീസ് ."
" ഞാൻ നേരിട്ട് വിഷയത്തിലേക്ക് വരാം , എനിക്ക് വേണ്ടത് താൻ ഒളിപ്പിച്ചിരിക്കുന്ന ശ്രീകുമാറിനെയാണ്. ശ്രീകുമാറിനെ മാത്രം ."
" നോ ദത്‌സ് നോട് പോസിബിൾ. "
"എടുത്ത് ചാടി മറുപടി പറയണ്ട . പോലീസ് ഈ കാൾ ട്രെസ് ചെയ്ത് ഇവിടെ വരുമെന്നും കരുതണ്ട . തന്റെ പൊലീസിന് ഞങ്ങളെ കണ്ടെത്താൻ കഴിയില്ല . ഒരു കാര്യം കൂടി , ഫാത്തിമ ഇവിടെ ഒട്ടും സുരക്ഷിതായല്ല . നിക്കാഹ് ഉറപ്പിച്ച കുട്ടിയുടെ ജീവനില്ലാത്ത ശരീരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും …."
"നോ പ്ലീസ് എന്റെ മോളെ ഒന്നും ചെയ്യരുത് . ഞാൻ ശ്രീയെ വിളിക്കാം ."
"ഗുഡ് , ഞാൻ വീണ്ടും വിളിക്കാം , അപ്പോൾ ഫോണെടുക്കുന്നത് ശ്രീകുമാർ ആയിരിക്കണം ."
ഷംസീറിക്ക എന്നെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു .
. . പെട്ടിയിൽ മടക്കി വെച്ചിരുന്ന യൂണിഫോം അവസാനമായി ഞാൻ എടുത്തു . ആൽബത്തിൽ നിന്നും എടുത്ത ഒരു വിവാഹ ഫോട്ടോ മടക്കി യൂണിഫോമിന്റെ ഇടത് പോക്കറ്റിൽ വച്ചു , ശേഷം മരണത്തിലേക്ക് എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ പുറപ്പെട്ടത്. എന്നെ പോലീസ് യൂണിഫോമിൽ കണ്ട ഇക്കയുടെ സങ്കടം ഇരട്ടിച്ചു .പുറകെ ആ ഫോണ് കാളും വന്നു . അവർ പറഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവരവില്ല എന്നറിഞ്ഞുകൊണ്ടു ഞാൻ അവിടേക്ക് കടന്നു ചെന്നു .മരിക്കുന്നതിന് മുമ്പ് ജോൺ എന്ന വില്ലൻ മറനീക്കി എന്റെ മൂന്നിൽ വന്നു .പകയുടെ അവസാനം എന്നപോലെ ജോണിന്റെ വെടിയേറ്റ് ഞാൻ വീണു .കണ്ണുകൾ പതിയെ അടഞ്ഞു . മനസ്സിൽ മോളുടെ കൈ പിടിച്ചു നിൽക്കുന്ന കീർത്തനയുടെ രൂപം തെളിഞ്ഞുവന്നു .
**********************************************************
ഭാഗം 9
അതിനു ശേഷം ഡോക്ടറുടെ ഓരോ വാക്കും എന്നിൽ വേദന ഉളവാക്കി . എല്ലാത്തിനും പരിഹാരം എന്നപോലെ ഡോക്ടർ കീർത്തനയോട് സംസാരിക്കാൻ എന്നെ നിർബന്ധിച്ചു .
" ഒന്ന് തുറന്ന് സംസാരിച്ചാൽ എല്ല പ്രോബ്ലെംസും തീരും . കീർത്തന അതിന് തയ്യാറായപ്പോൾ ശ്രീ ഇടഞ്ഞു . ഇനി ശ്രീ ചെന്ന് സംസാരിക്ക് , ചിലപ്പോൾ കീർത്തന ചെറുതായി പരിഭവം കാണിക്കും അതു കാര്യമായി എടുക്കേണ്ട . "
മടിയും താൽപര്യവും എനിക്ക് ഒരുപോലെ തോന്നി . കീർത്തന വീണ്ടും ജോലി രാജിവെക്കാൻ പറയുമോ എന്ന പേടിയായിരുന്നു മടിയുടെ പിന്നിലെ കാരണം . എന്റെ ആ സംശയം ഞാൻ ഡോക്ടറോട് തുറന്നു പറഞ്ഞു .
" ഡോക്ടർ , കീർത്തന വീണ്ടു എന്നോട് ജോലി ഉപേക്ഷിക്കാൻ പറഞ്ഞാൽ ? "
" കീർത്തന അങ്ങനെ പറഞ്ഞാൽ നേരെ ഇവിടേക്ക് കൊണ്ടുപോര് , ഞാൻ സംസാരിക്കാം കീർത്തനയോട് . വട്ടിന്റെ ഡോക്ടറായല്ല ഒരു സുഹൃത്തായി .
ഡോക്ടറുടെ വാക്കുകളിൽ നിന്ന് ലഭിച്ച വിശ്വാസം എന്നെ വീട്ടിലേക്ക് നയിച്ചു .
ഞാൻ കാറിൽ നിന്നും പതിയെ പുറത്തിറങ്ങി . ഒരു പൊട്ടിത്തെറിക്ക് മുമ്പുള്ള ശാന്തത പോലെ എന്റെ വീട് ശാന്തമായിരുന്നു . ഞാൻ പതിയെ വീടിന്റെ പടികൾ കയറി . വാതിൽ ചാരിയിട്ടെ ഉണ്ടായിരുന്നോള്ളൂ . ഞാൻ പതിയെ ഉള്ളിലേക്ക് നടന്നു . അച്ഛനും അമ്മയും അവിടില്ലെന്ന് എനിക്ക് തോന്നി . ഞാൻ പതിയെ മുകളിലേക്ക് നടന്നു .
ഓരോ പടികൾ കയറുമ്പോഴും എന്റെ ഹൃദയമിടുപ്പും കൂടാൻ തുടങ്ങി . വിറക്കുന്ന കൈകളാൽ ഞാൻ മുറിയുടെ വാതിൽ തുറന്നു . കട്ടിലിൽ പാവയെ കെട്ടിപിടിച്ചു ഉറങ്ങുകയായിരുന്നു എന്റെ മകൾ . അവളുടെ അരുകിലായി ഞാൻ ഇരുന്നു .
റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ട് ഞാൻ തിരിഞ്ഞു നോക്കി. എന്നെ ഒട്ടും പ്രതീക്ഷികത്തതുകൊണ്ടാവാം കീർത്തന ഞെട്ടി കയ്യിലിരുന്ന ഉണങ്ങിയ വസ്ത്രങ്ങൾ താഴെ വീണു .കീർത്തനയുടെ വയർ ചെറുതായി വളർന്നിട്ടുണ്ട് . കീർത്തനയോട് എന്ത് പറയണമെന്ന് എനിക്കറിയില്ലായിരുന്നു . ഞാൻ പതിയെ അവളുടെ അരികിലേക്ക് നടന്നു. എന്നെ കാണാത്തതുപോലെ കീർത്തന തറയിൽ നിന്നു തുണികൾ വാരി അലമാരയിൽ വെക്കാനായി നടന്നു. എന്നെ ഫേസ് ചെയ്യാൻ താല്പര്യം ഇല്ലാത്തതുകൊണ്ടാവാം അതിനു ശേഷം അലമാരയിൽ എന്തോ തിരയുന്നപോലെ കീർത്തന നടിച്ചു .
" കീർത്തന ഐ ആം സോറി . എനിക്ക് എന്റെ തെറ്റ് മനസിലായി , നീ എന്നോട് ക്ഷമിക്ക് . നിനക്ക് അറിയില്ലേ എനിക്ക് ഈ ജോലി എത്രത്തോളം വിലമതിച്ചതാണെന്നു . ഞാൻ കരുതി എനിക്ക് നീയിലത്തെ ജീവിക്കാൻ കഴിയുമെന്ന് , പക്ഷെ അതിന് എനിക്ക് കഴിഞ്ഞില്ല , ഇനി കഴിയുകയുമില്ല . കീർത്തന , നിന്റെ ഈ മൗനം എന്നെ വല്ലാതെ വേദനിപ്പിക്കുന്നു . "
ഞാൻ പതിയെ കീർത്തനയുടെ ചേർത്തു പിടിച്ചു . പക്ഷെ കീർത്തന എന്നെ തള്ളിമാറ്റി . കീർത്തനയുടെ കണ്ണുകളിൽ ഞാൻ ആദ്യമായി എന്നോടുള്ള വെറുപ്പ് കണ്ടു .
"തൊട്ട് പോവരുത് എന്നെ . ഒരിക്കലും എനിക്ക് ശ്രീയേട്ടനോട് ക്ഷമിക്കാൻ കഴിയില്ല . ദയവു ചെയ്ത് എന്നെ ഇനി ശല്യ പെടുത്തരുത് , പ്ലീസ് . "കീർത്തന കൈ കൂപ്പികൊണ്ടു പറഞ്ഞു .
കീർത്തനയിൽ നിന്നും ദേഷ്യത്തോടുള്ള പ്രതികരണം പ്രതീക്ഷിച്ചിരുന്നെങ്കിലും ,ആ നിമിഷം എന്റെ കണ്ണുകൾ എനിക്ക് നിയന്ത്രിക്കാൻ കഴിഞ്ഞില്ല .
" നിന്റെ വേദന എനിക്ക് മനസ്സിലാവുന്നുണ്ട് , പക്ഷെ നീ എന്തുകൊണ്ട് എന്റെ വേദന തിരിച്ചറിയുന്നില്ല . ഞാൻ ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സ്നേഹിച്ച എന്റെ ജോലി ഇന്ന് എനിക്കില്ല . നീ കൂടി എന്നെ ഉപേക്ഷിച്ചാൽ മരിച്ചു പോവും ഞാൻ . ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ ഞാൻ ശ്രമിക്കാം , പ്ളീസ് , മാനസികമായി അത്രത്തോളം തകർന്നിരിക്കുകയാണ് ഞാൻ .ഐ നീഡ് യൂർ സപ്പോർട്ട് ."
കീര്ത്തനയുടെ കൈകളിൽ തല ചേർത്തുകൊണ്ട് ഞാൻ കരഞ്ഞു .
" ശ്രമിക്കാം അല്ലെ , അതിൽ പോലും ശ്രീയേട്ടന് ഉറപ്പില്ല . എന്തോ പറഞ്ഞാലോ , മാനസികമായി തളർന്നു എന്നല്ലേ , അതിലേറെ ഞാൻ അനുഭവിച്ചു .ഈ ജീവിതം അവസാനിപ്പിച്ചാലോ എന്ന് വരെ ചിന്തിച്ചു , പക്ഷെ ഒന്നുമറിയാത്ത എന്റെ കുഞ്ഞിനെ കൊല്ലാൻ എനിക്ക് മനസ്സ് വന്നില്ല . "
വയറിൽ കൈകൾ ചേർത്തുകൊണ്ട് കീർത്തന പറഞ്ഞു.
അറിയാതെ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അപ്പോഴും അവളുടെ കണ്ണിലെ തീ അണഞ്ഞില്ല .ഒരു ചെറിയ മൗനത്തിന് ശേഷം കീർത്തന തുടർന്നു .
"എന്റെ വേദന ഒരിക്കലും ശ്രീയേട്ടന് മനസിലാക്കാൻ കഴിയില്ല , കാരണം ശ്രീയേട്ടൻ ഇതുവരെ എന്നെ സ്നേഹിച്ചട്ടില്ല . എന്നും എന്റെ വേദന കണ്ട് ചിരിക്കാനാണ് ശ്രീയേട്ടൻ ശ്രമിച്ചിട്ടുള്ളത് . ഒരിക്കൽ കൂടി കോമാളി വേഷം കെട്ടാൻ ഞാൻ തയാറല്ല . ഞാൻ സ്നേഹിച്ചിരുന്ന ഒരു ശ്രീയേട്ടൻ ഉണ്ടായിരുന്നു , പക്ഷെ ഇപ്പോൾ ഇല്ല . എന്റെ മുന്നിൽ നിൽക്കുന്നത് വെറും രൂപം മാത്രമാണ് , മനസ്സില്ലാത്ത ഒരു രൂപം . എന്റെ മനസ്സിൽ ഞാൻ ഇന്നൊരു വിധവയാണ്. പിന്നെ ഈ താലിയും സിന്ധുരവും ഞാൻ അണിയുന്നത്, മകന് വേണ്ടി ദൈവത്തിന് മുന്നിൽ കൈ കൂപ്പുന്ന ആ അച്ഛന്റെയും അമ്മയുടെയും വിഷമം കാണാൻ ത്രാണിയില്ലാത്തതുകൊണ്ടു മാത്രമാണ് . ഇനി ഒരിക്കലും എന്റേയോ എന്റെ മോളുടെ മുന്നില്ലോ വരരുത് .ഏതൊരു സ്ത്രീയും ഈ അവസ്ഥയിൽ തന്റെ കുഞ്ഞിന്റെ അച്ഛൻ അരുകിൽ ഉണ്ടാവാൻ ആഗ്രഹിക്കും , പക്ഷെ ശ്രീയേട്ടനെ കാണുമ്പോൾ ഭയമാണ് . കൊല്ലാനും ചവാനും മടിയില്ലാത്ത മൃഗം . എന്റെ ദുഃഖം കണ്ട് മത്തിയയെങ്കിൽ , "
ബാക്കി കേൾക്കാൻ കാത്തുനിൽക്കാതെ ഞാൻ പുറത്തേക്ക് നടന്നു . എനിക്ക് മുന്നിൽ ആ വീടിന്റെ വാതിൽ അടഞ്ഞു .എന്റെ ദുഖവും ദേഷ്യവും ഞാൻ തീർത്തത് കാറിനോടായിരുന്നു.
****************😢😢😢😢😢😢😢*******************
(ഫോൺ റിംഗ് ചെയ്യുന്ന ശബ്‌ദം. ശരത്ത് ഫോൺ അറ്റൻഡ് ചെയുന്നു .)
"സർ ഞാൻ നോർത്ത് S I ജാസിം ആണ് "
" എന്താ ജാസിം , എന്താ കാര്യം ? "
" സർ ബീച് റോഡിൽ വെച്ച് ഇന്ന് രാവിലെ ഒരു 3 മണിയോടെ ഒരു അക്‌സിഡന്റ് നടന്നു. അപകടം സംഭവിച്ച കാർ ശ്രീകുമാർ സാറിന്റെയാണ് . "
ആ വാർത്ത ശരത്തിൽ ഞെട്ടൽ ഉളവാക്കി .
" ഞാൻ ഇവിടെ സിറ്റി ഹോസ്റ്റലിൽ ഉണ്ട് , സർ വരുമെങ്കിലും നന്നായിരുന്നു . "
" ഞാൻ ഉടൻ വരാം ."
*****************************************************
( ഹോസ്പിറ്റൽ )
ICU വിന് മുമ്പിൽ ഒരു കോണ്സ്റ്റബിളിനൊപ്പം നിന്നിരുന്ന ജസിമിനു അരികിലേക്ക് ശരത് ഭയത്തോടെ ഓടി ചെന്നു .
"എവിടെ ശ്രീ ?"
എന്ന ശരത്തിന്റെ ചോദ്യത്തിന് ജാസിം ICU വിന് നേരെ വിരൽ ചൂണ്ടി . ശരത് ICU ഡോറിലൂടെ അകത്തേക്ക് നോക്കി .
" ജാസിം , ഡോക്ടർ എന്തെങ്കിലും പറഞ്ഞോ ? "
"കുറച്ചു സീരിയസ് ആണെന്ന് പറഞ്ഞു . നന്നായി രക്തം പോയിട്ടുണ്ട് . പിന്നെ…."
ജാസിം പൂർത്തിയാകാതെ നിർത്തി .
"എന്തോ പറയാൻ ഉണ്ടാലോ , എന്താ ? "
"സർ ,ഒരു ലോറി ഡ്രൈവറാണ് ഇവിടെ കൊണ്ട് വന്നത് . അയാൾ പറഞ്ഞത് മനഃപൂർവം വന്നിടിച്ചപ്പോലെ തോന്നിയെന്നാണ് . ശ്രീകുമാർ സാറിന് എന്തെങ്കിലും പ്രോബ്ലെംസ് ഉണ്ടോ ? "
ജാസിമിന് മറുപടി നൽകാതെ ശരത് വീണ്ടും ICU ഡോറിലൂടെ അകത്തേക്ക് നോക്കി . ICU വിന്റെ ഡോർ തുറന്ന് ഡോക്ടർ പുറത്തേക്ക് വന്നു.
"ഡോക്ടർ ഇപ്പോൾ എങ്ങനെയുണ്ട് ?"
ശരത് ഉള്ളിലേക്ക് നോക്കിക്കൊണ്ട് ചോദിച്ചു .
" കൊറച്ച് സീരിയസ് ആണ് . ഇപ്പോൾ ഒന്നും പറയാൻ പറ്റില്ല , ബോധം വന്നാലേ തലക്ക് പറ്റിയ പരിക്ക് എങ്ങനെയാണ് ബോഡിയെ എഫക്ട് ചെയ്യുക എന്ന് പറയാൻ പറ്റു .ഫാമിലിയെ വിവരം അറിയിച്ചില്ലേ ? "
ഒട്ടും പ്രീതിക്ഷയില്ലാത്ത മുഖഭാവത്തോടെ ഡോക്ടർ പറഞ്ഞു .
ദുഃഖത്തോടെ ശരത്ത് ഹോസ്പിറ്റലിനു പുറത്തേക്ക് നടന്നു .
************😭😭😭😭😭😭😭😭😭😭**************
കോളിംഗ് ബില്ലിന്റെ ശബ്‌ദം കേട്ട് അമ്മ വാതിൽ തുറന്നു .
"എന്താ ശരത് രാവിലെ ? അനു ഇടക്ക് വരാറുണ്ട് ,പക്ഷെ നിന്നെ ഇവഴിക്ക് കണറില്ലലോ ? "
എന്നെ കുറിച്ച് ഒന്നും ചോദിച്ചില്ലെങ്കിലും അമ്മയെ മനസ്സ് എന്നെ കുറിച്ചറിയാൻ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
" അത് സമയം കിട്ടാറില്ല ആന്റി .ശ്രീയുടെ കുറച്ചു ഫയലുകൾ എടുക്കാൻ വന്നതാ . അല്ല എവിടേക്കാണ് രാവിലെ തന്നെ , ക്ഷേത്രത്തിലേക്കാണോ ? " ശരത് അമ്മയെ വിഷയത്തിൽ നിന്നും മാറ്റാൻ ശ്രമിച്ചു .
" അതേ , ഇനി ദൈവത്തിനെ ഈ വീട്ടിലെ ചിരി തിരിച്ചുതരാൻ കഴിയു . ഇത്രക്കായിട്ടും അവന്റെ വാശി അവസാനിച്ചില്ല , അല്ലെ . " അമ്മയുടെ കണ്ണുകൾ പതിയെ ഈറൻ അണിഞ്ഞു , അമ്മയെ ചേർത്തുപിടിച്ചു അച്ഛൻ പുറത്തു കാത്തു നിന്ന കാറിന്റെ അടുത്തേക്ക് നടന്നു .
"ശരത്തേട്ടനോ ?എന്താ പതിവില്ലാതെ ? കഴിക്കാൻ എടുക്കട്ടേ ? "
കീർത്തന ശരത്തിന് സംസാരിക്കാൻ അവസരം നൽകാതെ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു .
" എനിക്ക് ഒരു കാര്യം…."
"ശ്രീയേട്ടനെ കുറിച്ചാണെങ്കിൽ വേണ്ട ."
ശരത്തിനെ പൂർത്തിയാക്കാൻ അനുവദിക്കാതെ കീർത്തന പറഞ്ഞു .
" കീർത്തന , തന്റെ ചേട്ടന്റെ സ്ഥാനത്ത് നിന്ന് പറയുവാ , ശ്രീക്ക് നീയില്ലാതെ ജീവിക്കാൻ പറ്റില്ല ."
കീർത്തന ശരത്തിന്റെ വാക്കുകൾക്ക് കാതുകൊടുക്കാതെ നിന്നു .
" ഒരു കാര്യം പറയാനാ ഞാൻ വന്നത് . ഇന്ന് പുലർച്ചക്ക് ശ്രീയുടെ കാറിൽ ഒരു ലോറി തട്ടി . ഇപ്പോൾ ഹോസ്പിറ്റലിലാണ് ."
ഞെട്ടലോടെ കീർത്തന അത് കെട്ടുനിന്നു .കീർത്തന അതുവരെ സംഭരിച്ചു വച്ച ധൈര്യം ചോർന്നു പോവാൻ തുടങ്ങി .
" അതിന് ഞാൻ എന്ത് ചെയ്തു . ശ്രദിക്കാതെ വണ്ടി ഓടിച്ചാൽ ചിലപ്പോൾ ഇടിക്കും , അത് സ്വാഭാവികം. അല്ലെങ്കിൽ ആരെങ്കിലും കൊല്ലാൻ നോക്കിയതായിരിക്കും ."
" നീ എന്താ ഇങ്ങനെ സംസാരിക്കുന്നത് . നീ വിചാരിക്കുന്ന പോലെ അല്ല . ശ്രീ സ്വയം കാര് കൊണ്ടിടിക്കുകയായിരുന്നു . മനസ്സിലായില്ല എങ്കിൽ മനസ്സിലാകുന്ന വിധത്തിൽ പറയാം , സ്വയം എല്ലാം അവസാനിപ്പിക്കാൻ ശ്രമിച്ചതാണ് . ICU വിൽ കിടക്കുന്നുണ്ട് വേണമെങ്കിൽ പോയി നോക്ക് ചെറിയ ഒരു തുടിപ്പ് ഇപ്പോഴുമുണ്ട് .ഞാൻ പോരുന്ന വരെ കണ്ണ് തുറന്നിട്ടില്ല ഇനി തുറക്കുമോ എന്നും അറിയില്ല ."
കീർത്തനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . തളർച്ച തോന്നിയതുകൊണ്ടാവാം കീർത്തന മുന്നിലെ കസേരയിൽ പതിയെ ഇരുന്നു .ശരത്ത് ടേബിലിന് മുകളിൽ ഇരുന്നിരുന്ന വെള്ളം കീർത്തനക്ക് നൽകി .
" ആർ യൂ ഓക്കെ . താൻ പേടിക്കണ്ട കാര്യമില്ല . ഞാൻ തന്നെ പേടിപ്പിക്കാൻ വേണ്ടി പറഞ്ഞതാ . ശ്രീക്ക് ഇപ്പോൾ കുഴപ്പം ഒന്നുമില്ല . അവൻ കണ്ണ് തുറക്കുമ്പോൾ കീർത്തന മുന്നിൽ വേണം , വാ "
കീർത്തന കണ്ണ് തുടച്ച ശേഷം കസേരയിൽ നിന്നും പതിയെ എഴുന്നേറ്റു .
"അപ്പൊ ശരത്തേട്ടൻ ഇറങ്ങുന്നില്ലേ , എനിക്ക് കുറച്ച് പണി തീർക്കാനുണ്ട് ."
"താൻ എന്താ ഇങ്ങനെ ? അവനെ ഇനിയും വേദനിപ്പിക്കുന്നത് കഷ്ടമാണ് . ശരിയാ ആദ്യം അവന്റെ ഭാഗത്തായിരുന്നു തെറ്റ് , പക്ഷെ ഇപ്പൊ നീയാണ് തെറ്റ് ചെയ്യുന്നത് ."
" വെറുതെ എന്തിനാ ഈ നാടകം . ഒന്നു പേടിച്ചു, പക്ഷെ അത് ശ്രീയേട്ടനോടുള്ള സ്നേഹമല്ല , ഇപ്പൊ ഇവിടന്ന് ഇറങ്ങിയ ആ പാവങ്ങളെ കുറിച്ച് ആലോചിച്ചാ ."
കീർത്തന എന്താണ് പറയുന്നതെന്ന് ശരത്തിന് മനസ്സിലായില്ല .തന്റെ സംശയം ശരത്ത് തുറന്നു ചോദിച്ചു .
" എന്താ പറയുന്നത് , നടകമെന്നോ ? "
" അറിയില്ലെങ്കിൽ പറഞ്ഞു തരാം , ഈ ആക്‌സിഡന്റ് പ്രിയ സുഹൃത്തിന്റെ നാടകമാണ് . എന്നെ വീണ്ടും മണ്ടിയാക്കാൻ ശ്രമിക്കരുതെന്ന് പറഞ്ഞേക്കു. "
എത്ര പറഞ്ഞാലും കാര്യമില്ലെന്ന് തോന്നിയതുകൊണ്ടോ , കീർത്തന പറഞ്ഞപോലെ നടകമാണോ എന്ന സംശയംകൊണ്ടോ ശരത്ത് മറിച്ചൊന്നും പറഞ്ഞില്ല .ആ സംശയം ശരത്തിനെ പിന്തുടരാൻ തുടങ്ങി . ശരത്ത് തന്റെ സംശയം തീർക്കാനായി ഹോസ്പിറ്റലിലേക്ക് പുറപ്പെട്ടു .
ഹോസ്പിറ്റലിൽ എത്തിയ ശരത് തന്റെ സംശയം ഡോക്ടറോട് പങ്കുവച്ചു . പക്ഷെ അതുവേറും സംശയം മാത്രമായിരുന്നു എന്ന് ശരത് തിരിച്ചറിഞ്ഞു. .
" ശ്രീക്ക് ബോധം തെളിഞ്ഞാട്ടുണ്ട് . പിടിച്ചപ്പോൾ തലക്ക് പറ്റിയ പരിക്ക് കാര്യമായി പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കിയിട്ടില്ല . പക്ഷെ കൈയുടെയും കാലിന്റെയും ഓടിവ് നേരെയാവാൻ സമയമെടുക്കും . നല്ല റെസ്റ്റ് വേണം ശരീരത്തിനും മനസ്സിനും . കാരണം , വീണ്ടും ഇങ്ങനെ ചെയ്യാൻ സാധ്യതയുണ്ട് . അതുകൊണ്ട് എപ്പോഴും ആരെങ്കിലും കൂടെവേണം . "
"ഓക്കെ ഡോക്ടർ ."
ശരത് എന്റെ മുറിയിലേക്ക് കയറിവന്നു. കട്ടിലിൽ ചാരി ഇരുന്നിരുന്ന എന്റെ മുഖത്ത് ശരത്തിന്റെ കൈ പതിഞ്ഞു .തല്ലിയ ശേഷം ഒരു ചോദ്യവും ചോദിച്ചു .
"എന്താടാ നിനക്ക് , എന്തിനാ നീ ഈ മണ്ടത്തരം ? "
ശരത്തിന്റെ ചോദ്യത്തിന് ഒരു ചിരി മാത്രമാണ് ഞാൻ നൽകിയത്.
" കീർത്തന അറിഞ്ഞില്ലേ ? " പ്രീതിക്ഷയോടെ ഞാൻ ചോദിച്ചു .
" അറിഞ്ഞു പക്ഷെ വന്നില്ല , എങ്ങനെ വരാനാണ് അതുപോലെയല്ലേ നീ ഓരോന്ന് അവളോട് ചെയ്‌തത് .ഞാൻ പോയിരുന്നു , അവൾ പറയുന്നത് നീ നാടകം കളിക്കാണെന്ന് ."
" വീണ്ടും അവൾ എന്നെ തോൽപിച്ചു അല്ലെ . "
ഞാൻ വീണ്ടും ചിരിച്ചു , വെറും ചിരിയല്ല ഒരു കൊല ചിരി.
" ആദ്യം നീ ഈ ചിരി നിർത്തി മനസിലാകുന്ന പോലെ പറ . എനിക്ക് ഒരു പിണ്ണാക്കും മനസ്സിലായില്ല ."
"നാടകമല്ല , പരീക്ഷണം .ഞാൻ മരിക്കാൻ കിടക്കുന്നു എന്ന് കേട്ടാൽ അവൾ എല്ലാം മറന്ന് എന്റെ അരുകിൽ വരുമോ എന്ന പരീക്ഷണം .പക്ഷെ വീണ്ടും എന്റെ കണക്ക് കൂട്ടലുകൾ തെറ്റി .ഞാൻ മരിച്ചാൽ അവൾ വരുമോ ? "
എന്റെ കണ്ണിലെ മാറ്റം ശരത്തിനെ ഭയപ്പെടുത്തി .
**********************************************************
ഡോക്ടറുടെ നിർദേശപ്രകാരം എന്നെ പോലീസ് ട്രെയിനിങ് സെന്ററിലേക്ക് മാറ്റി .എനിക്ക് നേരെ ആക്രമണ സാധ്യതയുണ്ട് എന്നതും ആ ഒളിവ് ജീവിതത്തിന് പുറകിലുണ്ട് . ശരീരം രണ്ടു മാസത്തിൽ പഴയ നിലയിൽ ആയെങ്കിലും മനസ്സിന്റെ ആരോഗ്യം വീണ്ടെടുക്കാൻ കഴിഞ്ഞില്ല. ഒരുദിവസം ആരോടും ഒന്നും പറയാതെ ഞാൻ അവിടെനിന്നും ഒളിച്ചോടി .പോയത് കൊല്ലത്തേക്കായിരുന്നു . അവിടെ ഷംസീർ IAS , എന്റെ ഷംസീറിക്കയുടെ കെയർഓഫീൽ ഒരു ഒളിച്ചു താമസം . എപ്പോഴോ എനിക്ക് എനിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ നഷ്ടമായി . എല്ലാം ഉപേക്ഷിച്ചു ഇവിടേക്ക് വന്നപ്പോൾ എന്റെ യൂണിഫോമും പിന്നെ ദേഷ്യത്തിൽ വലിച്ചു കീറിയ വിവാഹ ആൽബത്തിന്റെ കുറച്ചു ഭാഗങ്ങളും മാത്രമായിരുന്നു .
എന്നെ തേടി നടന്ന ജോണിന് കിട്ടിയ ഏക വിവരം ഷംസീറിക്കയുമായുള്ള സൗഹൃദത്തെ കുറിച്ചുള്ള വിവരങ്ങൾ മാത്രമായിരുന്നു .എന്നെ അവരുടെ താവളത്തിലെത്തിക്കാൻ കണ്ടെത്തിയ വഴിയായിരുന്നു ഫാത്തിമ .
കോളേജിലേക്ക് പുറപ്പെട്ട ഫാത്തിമ അവിടെ എത്തിയില്ല . വഴിയിൽ നിന്നും ഫാത്തിമയുടെ സ്കൂട്ടർ പോലീസ് കണ്ടെത്തി . പുറകെ ഒരു ഫോണ് കാളും .
" ഹലോ മിസ്റ്റർ IAS . മോളെ കാണുന്നില്ല അല്ലെ ? പേടിക്കണ്ട ഫാത്തിമ ഇവിടെയുണ്ട് ."
"നിങ്ങൾക്ക് എന്താ വേണ്ടത് . ദൈവത്തെ ഓർത്ത് അവളെ ഒന്നും ചെയ്യരുത് , പ്ലീസ് ."
" ഞാൻ നേരിട്ട് വിഷയത്തിലേക്ക് വരാം , എനിക്ക് വേണ്ടത് താൻ ഒളിപ്പിച്ചിരിക്കുന്ന ശ്രീകുമാറിനെയാണ്. ശ്രീകുമാറിനെ മാത്രം ."
" നോ ദത്‌സ് നോട് പോസിബിൾ. "
"എടുത്ത് ചാടി മറുപടി പറയണ്ട . പോലീസ് ഈ കാൾ ട്രെസ് ചെയ്ത് ഇവിടെ വരുമെന്നും കരുതണ്ട . തന്റെ പൊലീസിന് ഞങ്ങളെ കണ്ടെത്താൻ കഴിയില്ല . ഒരു കാര്യം കൂടി , ഫാത്തിമ ഇവിടെ ഒട്ടും സുരക്ഷിതായല്ല . നിക്കാഹ് ഉറപ്പിച്ച കുട്ടിയുടെ ജീവനില്ലാത്ത ശരീരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലും …."
"നോ പ്ലീസ് എന്റെ മോളെ ഒന്നും ചെയ്യരുത് . ഞാൻ ശ്രീയെ വിളിക്കാം ."
"ഗുഡ് , ഞാൻ വീണ്ടും വിളിക്കാം , അപ്പോൾ ഫോണെടുക്കുന്നത് ശ്രീകുമാർ ആയിരിക്കണം ."
ഷംസീറിക്ക എന്നെ വിളിച്ച് വിവരങ്ങൾ ധരിപ്പിച്ചു .
. . പെട്ടിയിൽ മടക്കി വെച്ചിരുന്ന യൂണിഫോം അവസാനമായി ഞാൻ എടുത്തു . ആൽബത്തിൽ നിന്നും എടുത്ത ഒരു വിവാഹ ഫോട്ടോ മടക്കി യൂണിഫോമിന്റെ ഇടത് പോക്കറ്റിൽ വച്ചു , ശേഷം മരണത്തിലേക്ക് എന്ന് ഉറപ്പിച്ചുകൊണ്ട് ഞാൻ പുറപ്പെട്ടത്. എന്നെ പോലീസ് യൂണിഫോമിൽ കണ്ട ഇക്കയുടെ സങ്കടം ഇരട്ടിച്ചു .പുറകെ ആ ഫോണ് കാളും വന്നു . അവർ പറഞ്ഞ സ്ഥലത്തേക്ക് തിരിച്ചുവരവില്ല എന്നറിഞ്ഞുകൊണ്ടു ഞാൻ അവിടേക്ക് കടന്നു ചെന്നു .മരിക്കുന്നതിന് മുമ്പ് ജോൺ എന്ന വില്ലൻ മറനീക്കി എന്റെ മൂന്നിൽ വന്നു .പകയുടെ അവസാനം എന്നപോലെ ജോണിന്റെ വെടിയേറ്റ് ഞാൻ വീണു .കണ്ണുകൾ പതിയെ അടഞ്ഞു . മനസ്സിൽ മോളുടെ കൈ പിടിച്ചു നിൽക്കുന്ന കീർത്തനയുടെ രൂപം തെളിഞ്ഞുവന്നു .
**********************************************************
Click Here For Next Part...
രചന : ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
രചന : ശ്രീജിത്ത് ജയൻ
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....