Hello my Dear Cop
ഭാഗം 10
ഫാത്തിമ കഴിയുന്ന വേഗത്തിൽ കുറച്ചു നീങ്ങി കിടന്നിരുന്ന എന്റെ കാറിനെ ലക്ഷ്യമാക്കി ഓടി .കാർ ലോക്ക് ചെയ്തിരുന്നില്ല . ഫാത്തിമ കാറിൽ കയറിയതും വെടി ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു . എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നുണ്ടായെങ്കിലും ഭയം ഫാത്തിമയെ പിന്തിരിപ്പിച്ചു . കാറിന്റെ സൈഡ് സീറ്റിൽ ഒരു മൊബൈൽ ഇരിക്കുന്നത് ഫാത്തിമയുടെ ശ്രദ്ധയിൽ പെട്ടു . ഫോണിലൂടെ ഷംസീറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാടിനുള്ളിൽ സിഗ്നൽ കിട്ടിയില്ല .എത്രയും വേഗം സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചേരണമെന്ന് ഫാത്തിമ ഉറപ്പിച്ചു .
ഫാത്തിമ നൽകിയ വിവരം അനുസരിച്ച് കാട്ടിൽ എത്തിയ പോലീസിന് കിട്ടിയത് രണ്ട് വണ്ടിയുടെ ടയറിന്റെ പാട് മാത്രമായിരുന്നു . ബോഡി മോർച്ചറിയിലേക്ക് മാറ്റാൻ കൊണ്ട് പോവുമ്പോഴാണ് ഹൃദയം ഇപ്പോഴും ഇടിക്കുന്നുണ്ടെന്ന സത്യം അവർ തിരിച്ചറിഞ്ഞത്. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ പ്രതീക്ഷയോടെ ഷംസീർ ഇരുന്നു .
. ഷംസീർ വിവരം ശരത്തിനെ അറിയിച്ചു. എന്നാൽ ഈ വാർത്ത എന്തുകൊണ്ടോ ശരത് കീർത്തനയോട് പറഞ്ഞില്ല. പക്ഷെ അനുവിലൂടെ ആ വാർത്ത കീർത്തനയിൽ എത്തി . ഉള്ളുകൊണ്ട് ശ്രീയേട്ടന്റെ തിരിച്ചുവരവിനായി കാത്തിരുന്ന കീർത്തനക്ക് അത് താങ്ങാൻ കഴിയുമായിരുന്നില്ല . അത്രയും നാൾ അടക്കിവെച്ച സ്നേഹം കണ്ണിരായി പുറത്തു വന്നു .കീർത്തന എല്ലാം മറന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ചു .
അമ്മയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് കീർത്തന ഹോസ്പിറ്റലിന്റെ പടികൾ കയറി .
" എന്തിനാ വന്നത് ചത്തിട്ടു വന്നാൽ പോരായിരുന്നോ "
കീർത്തനയെ കണ്ടതും ശരത് പൊട്ടിത്തെറിച്ചു .
" ഒരായിരംവട്ടം ഞാൻ പറഞ്ഞതാ അവൻ എന്തെങ്കിലും മണ്ടത്തരം ചെയ്യുമെന്ന് . അന്നിവൾക്ക് അത് കേൾക്കാൻ താൽപര്യമില്ലായിരുന്നു , പിന്നെ എന്തിനാ ഈ കണ്ണുനീർ , ആരെ കാണിക്കാനാ ? "
" ശരത് നീ വെറുതെ ഇരിക്ക് . നീ എന്താ പിള്ളേരെപ്പോലെ , കീർത്തന വിഷമിക്കണ്ട , ഹീ വിൽ ബി ഓക്കെ സൂണ് ."
കീർത്ഥനയുടെ വിഷമം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടും , തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ശ്രീകുമാറിന് ഈ അവസ്ഥ ഉണ്ടായതെന്ന തോന്നലും ഷംസീറിനെ തളർത്തി .
" എന്നെ ഒന്ന് കാണിക്കൊ , ഒരു തവണ , ഒരൊറ്റ തവണ . എന്നെ തനിച്ചാക്കി പോവാൻ ശ്രീയേട്ടന്
കഴിയില്ല , ഞാൻ കാത്തിരിക്കുന്നു എന്ന ഒരു വാക്ക് കേട്ടാൽ മാറ്റി ശ്രീയേട്ടൻ തിരിച്ചു വരും . "
കീർത്തന കണ്ണുകൾ തുടച്ച് ഒരു അഭ്യർത്ഥന പോലെ ശരത്തിനോട് പറഞ്ഞു .
" വേണ്ട നീ ഇനി അവനെ കാണേണ്ട . ഇവിടെ നീ വരാൻ പോലും പാടില്ലായിരുന്നു . താലി അഴിച്ചുവെക്കാൻ കാത്ത് ഇരിക്കുകയല്ലേ , ദൈവത്തോട് പ്രാർത്ഥിക്ക് ശ്രീയെ വെള്ള പുറപ്പിച്ചു …."
ശരത്തിന്റെ തൊണ്ട ഇടറി . അവൻ ഒന്നും പറയാതെ കസേരയിൽ തലതാഴ്ത്തിയിരുന്ന് കരഞ്ഞു . പെട്ടന്ന് എന്തോ ഓർത്തപ്പോൾ അടുത്തിരുന്ന കവർ കീർത്തനക്ക് നേരെ നീട്ടി .
കീർത്തന വിറക്കുന്ന കൈകളാൽ അത് വാങ്ങി തുറന്ന് നോക്കി . ' ശ്രീകുമാർ ' എന്ന നെയിം ബോർഡിലേക്ക് നോക്കി . യൂണിഫോമിൽ ചോര പാടിലേക്ക് കീർത്തനയുടെ കണ്ണുനീർ വീണു .പതിയെ യൂണിഫോമിന്റെ പോക്കറ്റിൽ ഇരുന്നിരുന്ന വിവാഹ ഫോട്ടോ കൈയിലെടുത്ത് വാവിട്ട് കരഞ്ഞു .
ഡോക്ടർ തീയറ്ററിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്നു . കീർത്തനയെ കണ്ടതുകൊണ്ടാവാം ഡോക്ടർ പറയാൻ മടിച്ചു . കുറച്ചു നിമിഷത്തിന് ശേഷം ഡോക്ടർ സംസാരിക്കാൻ ആരംഭിച്ചു .
" ഇപ്പോൾ കോഴപ്പം ഒന്നുമില്ല , സർജറി കഴിഞ്ഞു . പേടിക്കാൻ ഒന്നുമില്ല . സാറൊന്ന് റൂമിലേക്ക് വരണം."
ശരത്തിനെ നോക്കി ഡോക്ടർ പറഞ്ഞു .ശരത് ഡോക്ടറുടെ കൂടെ നടന്നു .
"അത് ശ്രീകുമാറിന്റെ വൈഫ് ആണോ ? "
" അതേ , ഡോക്ടർ എന്തിനാ വിളിച്ചത് ? "
" ആ കുട്ടി ഈ അവസ്ഥയിൽ അറിയേണ്ട എന്ന് വിചാരിച്ചാണ് സാറിനോട് വരാൻ പറഞ്ഞത് . മരുന്നിനോട് ശരീരം റെസ്പോൻഡ് ചെയ്യുന്നില്ല , തലയുടെ പിറകിലെ വെയിൻ ഡാമേജ് ആയിട്ടുണ്ട് . ചിലപ്പോൾ വെടിയേറ്റ് വീണപ്പോൾ എവിടെങ്കിലും തട്ടി പറ്റിയതോ അല്ലെങ്കിൽ ആരെങ്കിലും തല്ലിയതും ആവാം .ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലായോ ? "
" ഡോക്ടർ എന്താ ഉദ്ദേശിച്ചത് , ശ്രീ കോമയിൽ ആണോ ? "
ശരത് ഭയത്തോടെ ചോദിച്ചു.
" നോ , കോമയല്ല .പക്ഷെ എപ്പോൾ ഉണരുമെന്നു പറയാൻ കഴിയില്ല . ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് . എല്ലാം ദൈവത്തിന്റെ കയ്യിലാണ് . പിന്നെ ആ കുട്ടിയെ ഇപ്പോൾ ഒന്നും അറിക്കേണ്ട , കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട് . ICU വിലക്ക് മാറ്റിയ ശേഷം ആ കുട്ടിയെ ഒന്ന് കാണിച്ചോളൂ. "
മനസ്സിലെ വേദന പുറത്ത് കാണിക്കാതെ പ്രതീക്ഷ നൽകുന്ന വാക്കുകളിലൂടെ ശരത്തും ഷംസീറും എല്ലാവരെയും സമാധാനപ്പെടുത്തി .
"ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം " എന്ന നഴ്‌സിന്റെ വാക്കുകൾ കീർത്തനയുടെ വേദനക്ക് ആശ്വാസമേകി .
കീർത്തന പതിയെ ബെഡിന് അരുകിൽ വന്നു . സ്നേഹമോ ,ദേഷ്യമോ ഇല്ലാത്ത ശ്രീയെ നിറകണ്ണുകളോടെ കീർത്തന നോക്കി .
" ഞാൻ പറഞ്ഞതല്ലേ , ഈ യൂണിഫോം വേണ്ടന്ന് , കേട്ടോ . എന്തിനാ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത് . എന്നോട് ശ്രീയേട്ടൻ ക്ഷമിക്ക് .പ്ലീസ് ഒന്ന് കണ്ണ് തുറക്ക് . ദേ ഇവിടൊരാൾ ചവിട്ടാൻ തുടങ്ങിയിട്ടുണ്ട് .ഒന്നു കണ്ണു തുറക്ക് …."
കീർത്തന കരയാൻ തുടങ്ങി .
" അധികനേരം ഇവിടെ നിൽക്കാൻ പറ്റില്ല , ഇൻഫെക്ഷൻ വരാൻ ചാൻസുണ്ട് ." ICU വിൽ ഡ്യൂട്ടിക്ക് നിന്ന സിസ്റ്റർ പറഞ്ഞു .
ദിവസങ്ങൾ കടന്നു പോയി . ഞാൻ കണ്ണ് തുറക്കാനായി കീർത്തനയും മറ്റുള്ളവരും പ്രാർത്ഥനയോടെ കാത്തിരുന്നു .
ഞെട്ടലോടെ ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി . തലക്ക് ചെറിയ ഭാരം തോന്നുന്നുണ്ട് . പതിയെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന വയറുകൾ മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു . ഭൂമിയിലെ മാലാഖ ടേബിളിൽ തലവെച്ചു കിടന്നിറങ്ങുകയായിരുന്നു . ഞാൻ നഴ്‌സിന്റെ ഫോണെടുത്ത് ഷംസീരിക്കയെ വിളിച്ചു . ആരോടും പറയാതെ വരാനും പറഞ്ഞു .
എന്നെ കണ്ടതും ഷംസീറിക്ക ഓടിവന്ന് കെട്ടിപിടിച്ചു .
" ശ്രീ നീ ഓക്കെയല്ലേ , എന്താടാ നീ ഇങ്ങനെ ചെയ്തത് . ഇന്ന് കീർത്തന നിന്നെ കാതിരിക്കുന്നുണ്ട് , വെറുപ്പോടെയല്ല , സ്നേഹത്തോടെ . ഞാൻ കീർത്തനയെ വിളിക്കട്ടെ ?"
ആ വാർത്ത എനിക്ക് സന്തോഷത്തേക്കാൾ ഭയമാണ് നൽകിയത് .
" വേണ്ട ഇക്കയല്ലാതെ മറ്റാരും ഇനിയെന്നെ കാണരുത് ? "
" നീ ഇത് എന്താ പറയുന്നത് ? , നീ വെറുതെ ഭ്രാന്ത് പറയരുത് . "
" ഭ്രാന്തല്ല , എനിക്ക് ഇവിടെനിന്ന് പോണം , എവിടേക്ക് എന്ന് ചോദിക്കരുത്, അത് ഇക്കാക്ക് റിസ്ക്കാണ് . എന്നെ ADGP മേഡത്തിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി ."
ഞാനെന്താണ് പറയുന്നതെന്ന് ഇക്കാക്ക് മനസിലായില്ല എന്ന് മുഖത്തിൽ നിന്നും എനിക്ക് മനസ്സിലായി .
" ജോണിന്റെ ആദ്യലക്ഷം ഞാൻ ആയിരുന്നില്ല ,
കീർത്തനയും കുഞ്ഞുമായിരുന്നു . ഞാൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ വീണ്ടും അവൻ വരും . "
ഞാൻ പറയുന്നത് ഇക്കാക്ക് മനസ്സിലായി .
" ഓക്കെ , പക്ഷെ എന്താ നിന്റെ ഉദ്ദേശം . "
" രാജ്യവും ഭരണവും മുമ്പിലുണ്ട് , അതിന് മുൻപ് രാക്ഷസ നിഗ്രയം . അവൻ ഇനി വേണ്ട ."
ഒരിക്കൽ കൂടി എല്ലാവരിൽ നിന്നും ഞാൻ അകന്നു .ADGP മേഡത്തിന്റെ സഹായത്തോടെ ഞാൻ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് ട്രെയിനിങ് അക്കാദമിയിൽ ജോയിൻ ചെയ്തു . ഏറ്റവും സുരക്ഷിതമായ താവളം .
**********************************************************
(ഒന്നര വർഷങ്ങൾക്ക് ശേഷം. സ്ഥലം ഗോവ )
ഉറക്കത്തിൽ നിന്നും ഒരു പുഞ്ചിരിയോടെ ജോൺ ഉണർന്നു.
"സർ ഹിയർ ഇസ് യൂവർ ലാസ്റ്റ് ബെഡ് കോഫീ ."
ചിരിച്ചു കൊണ്ട് ഞാൻ ജോണിന് നേരെ കോഫി നീട്ടി .എന്നെ കണ്ടതും ജോണ് തലയാണക്ക് അടിയിലേക്ക് കൈ നീക്കി .
" എന്താ ജോൺ പോൾ ഇതാണോ നോക്കുന്നത് ? "
തോക്ക് ലോഡ് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു .
"എന്നെ കൊന്നിട്ട് നീ ഇവിടുന്ന് ജീവനോടെ പോകുന്നത് ഒന്നു കാണണം . "
ജോൺ പുച്ഛത്തോടെ ചിരിക്കാൻ തുടങ്ങി .
" നിന്നെ ഇവിടെ ഇട്ട് കൊല്ലാൻ എനിക്ക് താൽപര്യമില്ല . ഇന്ന് നിന്റെ കല്യാണമല്ലേ , കല്യാണ പെണ്ണ് മരിച്ചാൽ കല്യാണം നടക്കുമോ ?"
" ഏയ് നീ അവളെ എന്താ ചെയ്തത് , നീ അവളെ എന്താ ചെയ്തത് ? "
ജോൺ ശബ്‌ദം ഉയർത്തിക്കൊണ്ട് ചോദിച്ചു .
" കൂൾ ഡൗണ് , കൂൾ ഡൗണ് . ഇപ്പോൾ അവൾ ജീവനോടെയുണ്ട് പക്ഷെ , ഒരു പത്തു മിനിറ്റ് കഴിഞ്ഞാൽ പിന്നെ നിന്റെ പെണ്ണ് ഒരുപിടി ചാരം .അതുകൊണ്ട് ശാന്തനായി എന്റെ കൂടെ വാ "
ജോൺ എന്റെ കൂടെ വരാൻ സമ്മതിച്ചു . ഞാൻ ജേണിനൊപ്പം പുറത്തേക്ക് നടന്നു . റൂമിന് പുറത്തായി ജോണിന്റെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു .
" ആ , എല്ലാവരും വന്നോ ? തോക്ക് വലിച്ചെറിയാൻ ഒന്നും ഞാൻ പറയുന്നില്ല . ഞാൻ മരിച്ചാൽ പിന്നെ ഒരുത്തനും കല്യാണപെണ്ണിനെ കാണില്ല . "
" എല്ലാവരും തോക്ക് താഴെയിട് " ജോൺ എന്റെ ബിഷണിയിൽ ഭയപ്പെട്ടു .
ജോണിനെയും കൊണ്ട് ഞാൻ കാറിൽ കയറി .എന്റെ കാറിനു പുറകെ ജോണിന്റെ ആളുകളും വന്നു.
" നിന്റെ ആളുകൾക്ക് ചകനാണ് വിധി , ഒന്നു തിരിഞ്ഞു നോക്ക് . "
ജോണ് തിരിഞ്ഞു നോക്കിയതും പുറകിലൂടെ വന്ന കാർ ഒരു അഗ്നിഗോളമായി മാറി .
ഞാൻ കാർ ജോൺ മയക്കുമരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിലേക്ക് കയറ്റി .
"ഇറങ്ങിക്കോ സ്ഥലമെത്തി . "
"ഇവിടെ , അവളെവിടെ ?"
" സോറി ജോണൺ അവൾ ഇവിടെയില്ല . ഇപ്പോ ബുട്ടീഷന്റെ മുന്നിൽ ഇരിക്കുന്നുണ്ടാവും .സ്ത്രീകളെ ഉപദ്രവിക്കാൻ എന്റെ തന്തയുടെ പേര് പോൾ എന്നല്ല.പിന്നെ ഈ സ്ഥലം , ഇവിടെ വെച്ച ഞാൻ നിന്റെ ഇച്ഛായനെ തീർത്തത് , ഇപ്പോൾ നിന്നെയും. "
അത് കേട്ടതും ജോൺ എനിക്ക് നേരെ വന്നു .എന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റൽ ഇടിക്ക് ഇടയിൽ തെറിച്ചു പോയി . ജോൺ തോക്കിന് അടുത്തേക്ക് ഓടി
" ഗെയിം ഇസ് ഓവർ ശ്രീകുമാർ , ഗെയിം ഇസ് ഓവർ . നീ എന്താ വിചാരിച്ചത് എന്റെ സ്ഥലത്തു വന്ന് എന്നെ കൊലമെന്നോ ? നിനക്ക് തെറ്റ് പറ്റി , ബാക്കിയുള്ള കാലവും എന്നെ പേടിച്ച് ഒളിച്ചു ജീവിക്കുന്നത് പകരം എന്നെ കൊല്ലാൻ വന്നിരിക്കുന്നു . "
ജോൺ കാഞ്ചി വലിച്ചു , പക്ഷെ …ആ തോക്കിൽ ബുള്ളറ്റ് ഉണ്ടായിരുന്നില്ല .
" നിന്റെ ഇച്ഛായന്റെ അത്രക്ക് നീ മൂത്തട്ടില്ല ജോൺ . എനിക്ക് ഇങ്ങനെ ഡയലോഗ് അടിക്കാൻ നേരമില്ല വീട്ടിൽ പോയിട്ട് വർഷം രണ്ടായി . ഗുഡ് ബൈ മൈ ഡിയർ ഫ്രൻഡ് . "
ജോണിനെയും ഗോഡൗണും കത്തിച്ച ശേഷം ഞാൻ നാട്ടിലേക്ക് ഫ്ലൈറ് കയറി .
**********************************************************
" മോളെ ആരോ വന്നിട്ടുണ്ട് , ആരാണെന്ന് നോക്ക് ."
കീർത്തന ഡോർ തുറന്നു . എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് നടന്നു .
" ആരാ മോളെ "
ചോദ്യത്തിന് ശേഷമാണ് അമ്മ എന്നെ കണ്ടത് . എന്നെ കണ്ടത് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അച്ഛന്റെ പ്രതികരണം ഒരു അടിയുടെ രൂപത്തിലായിരുന്നു .
" എന്തിനാടാ ഇപ്പോൾ വന്നത് ? വീണ്ടും ഇവളെ വേദനിപ്പിക്കാൻ ആണോ ? "
എല്ലാവരോടും ഞാൻ മാപ്പ് പറഞ്ഞു . അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു . പക്ഷെ കീർത്തന എന്നോട് ശമിച്ചില്ല . കീർത്തന ഒന്നും പറയാതെ മുറിയിലേക്ക് പോയി , പുറകെ ഞാനും പോയി .
റൂമിലേക്ക് ചെന്ന എന്നെ സ്വികരിച്ചത് എന്റെ മക്കൾ ആയിരുന്നു . ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ മോൻ എന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ കീർത്ഥനയുടെയും എന്റെയും കണ്ണുനിറഞ്ഞു .കീർത്തന കണ്ണുനീർ തുടച്ചുകൊണ്ട് പുറത്തേക്ക് പോവാൻ തുനിഞ്ഞതും ഞാൻ കീർത്തനയെ തടന്നു . കുട്ടികളോട് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു പുറത്തേക്ക് അയച്ചു .
" വിട് എനിക്ക് പോണം . " കീർത്തന എന്നെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
" ഇപ്പോഴും എന്നോട് ദേഷ്യമാണോ ? നീ എന്നോട് ശമിച്ചില്ലെങ്കിൽ പിന്നെ ആര് ശമിക്കാനാണ് . "
" ശമിക്കാൻ ഞാൻ ആരാ സാറിന്റെ ? "
"സാറോ , എന്താ നീ ഇങ്ങനെ സംസാരിക്കുന്നത് ? "
ശ്രീയേട്ടാ എന്ന വിളി കേൾക്കാൻ കാത്തിരുന്ന എന്റെ മനസ്സ് ആ വാക്കുകളാൽ വേദനിച്ചു .
" സർ അല്ലെ പറഞ്ഞത് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് . അച്ഛനും അമ്മയ്ക്കും മുന്നിൽ മാത്രമായിരിക്കും ഞാൻ ശ്രീയേട്ടന്റെ ഭാര്യ ."
എന്നും പറഞ്ഞു കീർത്തന പുറത്തേക്ക് നടന്നു .
ഞാൻ തിരിച്ചു വന്നു എന്നറിഞ്ഞ് ലക്ഷ്മിയും അളിയനും , ശ്രീദേവി ചേച്ചിയും അങ്ങനെ , കുറെ പേരുടെ കയ്യിൽ നിന്നും തല്ല് വാങ്ങി .
രാത്രിയിൽ എല്ലാം പറഞ്ഞു തീർക്കാം എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് , മോളുടെ റൂമിലാണ് കിടക്കുന്നതെന്നും പറഞ്ഞു ഒഴിഞ്ഞു മാറി .
എന്റെ നിർദേശം അനുസരിച്ച് അമ്മ അതിരാവിലെ കീർത്തനയെ വിളിച്ചുണർത്തിയത് .
" എല്ലാം കലങ്ങി തെളിഞ്ഞതല്ലേ , അവനെയും കൂടി ക്ഷേത്രത്തിൽ പോയിട്ടു വാ "
അമ്മയുടെ വാക്കുകൾ അനുസരിക്കാതിരിക്കാൻ കഴിയാത്തതു കൊണ്ടാവാം കീർത്തന എന്റെ ഒപ്പം ക്ഷേത്രത്തിൽ പോവാം സമ്മതിച്ചു .
കാറിൽ വച്ച് കീർത്തനയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .കീർത്തനയുടെ കുടുംബ ക്ഷേത്രത്തിലേക്കായിരുന്നു യാത്ര .
" ഇനി എന്നെയും ശ്രീയേറ്റനേയും പിരിക്കല്ലേ കൃഷ്ണാ. ശ്രീയേട്ടന് ഒരു തരത്തിലുള്ള ദോഷവും വരുത്തരുത് ."
കീർത്തന കണ്ണ് തുറന്നപ്പോൾ അവളുടെ കഴുത്തിൽ ഞാൻ ഹാരം അണിയിച്ചു . എന്താണ് സംഭവിക്കുന്നതെന്നറിയതെ ഞെട്ടലോടെ കീർത്തന നിന്നു .
" ഇതേ ദിവസം , ഇതേ നടയിൽ വെച്ചാണ് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത് . ഹാപ്പി വെഡിങ് അനിവേഴ്സറി . എന്നോട് ദേഷ്യം അവസാനിച്ചെങ്കിൽ ഈ ഹാരം ഇടുന്നതിൽ എനിക്ക് വിഷമമില്ല ."
ഞാൻ ഹാരം കീർത്തനക്ക് നേരെ നീട്ടി . ഒരിക്കൽ കൂടി പ്രാർത്ഥിച്ച ശേഷം കീർത്തന എന്റെ കഴുത്തിൽ ഹാരം ചാർത്തി .ശേഷം എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി .
"എന്തിനാ എന്റെ പൊട്ടി പെണ്ണ് കരയുന്നത് ? പിന്നെ അന്ന് വലിച്ചെറിഞ്ഞ വിവാഹ മോതിരം എനിക്ക് അലമാരയിൽ നിന്നും കിട്ടി . അത് നീ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും എന്ന് എനിക്കറിയാമായിരുന്നു."
" ഞാൻ വെറുതെ വിഷമിപ്പിച്ചു അല്ലെ . എനിക്ക് ശ്രീയേട്ടനോട് പിണക്കം ഒന്നും ഇല്ല ."
"അത് ഇന്നലെ രാത്രി തന്നെ എനിക്ക് മനസ്സിലായി . ഇല്ലെങ്കിൽ എന്റെ ഇഷ്ട ഭക്ഷണങ്ങൾ മുഴുവൻ എന്റെ മുന്നിൽ നീ ഉണ്ടാക്കി വെക്കിലായിരുന്നു . വാ വേഗം വീട്ടിൽ ചെല്ലാം , ഇനിയുമുണ്ട് സമ്മാനങ്ങൾ പിന്നെ ആ മോതിരം നീ തന്നെ എന്റെ വിരലിൽ ഇട്ട് തരണം കേട്ടോടി. "
ചെറു ചിരിയോടെ കീർത്തന തലയാട്ടി .
കീർത്തനയെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു .ജീവിതം തുടരുകയാണ് ഒപ്പം സന്തോഷം നിറഞ്ഞ അവരുടെ ജീവിതവും.
(ശുഭം)
രചന : ശ്രീജിത്ത് ജയൻ.
ഈ കഥക്ക് പുറകിൽ മറ്റൊരു ചെറിയ കഥയുണ്ടെന്നു പറഞ്ഞിരുന്നു . ചെറുപ്പം മുതൽ IPS നെ സ്നേഹിക്കുന്നവനാണ് ഞാൻ . സ്വന്തം ജീവിതം എങ്ങനെ വേണം എന്ന ചിന്തയിൽ നിന്നാണ് ഈ കഥയുണ്ടായത് . എന്റെ രീതികൾ തന്നെയാണ് ശ്രീകുമാർ . പേരുകൾ മാറ്റമുണ്ടെങ്കിലും കഥയിലെ കഥാപാത്രങ്ങൾ ജീവിതത്തിലുമുണ്ട് . കീർത്തനയെ ഇതുവരെ കണ്ട് കിട്ടിയിട്ടില്ല . IPS ന് പുറകെ അവളും എന്നെ തേടിവരും എന്ന് വിശ്വസിക്കുന്നു .എല്ല കൂട്ടുകാർക്കും എന്റെ നന്ദി അറിയിക്കുന്നു . ഈ കഥ എഴുതാൻ എന്നെ സഹായിച്ചതും ഈ കഥ ആദ്യമായി വായിച്ചത് , എൻ ജീവൻ, വിശ്വഗാഥ , അഞ് ജനമിഴികളിൽ എന്നി കഥകൾ എഴുതിയ ഗ്രീഷ്മ ചേച്ചിയാണ് . ചേച്ചിയോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു . ടൈപ്പിംഗ് സ്പീഡ് കുറവ് ആയതുകൊണ്ടാണ് കഥ ചുരിക്കിയത് . അടുത്ത കഥ നല്ല രീതിയിൽ എഴുതാൻ ശ്രമിക്കാം. ഒരു നല്ല പ്രണയ കഥയുമായി തിരിച്ചു വരാം .എന്റെ കഥയെ സ്നേഹിച്ച എല്ല കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു .🙏🙏🙏🙏
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....
ഭാഗം 10
ഫാത്തിമ കഴിയുന്ന വേഗത്തിൽ കുറച്ചു നീങ്ങി കിടന്നിരുന്ന എന്റെ കാറിനെ ലക്ഷ്യമാക്കി ഓടി .കാർ ലോക്ക് ചെയ്തിരുന്നില്ല . ഫാത്തിമ കാറിൽ കയറിയതും വെടി ശബ്‌ദം കേട്ടതും ഒരുമിച്ചായിരുന്നു . എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നുണ്ടായെങ്കിലും ഭയം ഫാത്തിമയെ പിന്തിരിപ്പിച്ചു . കാറിന്റെ സൈഡ് സീറ്റിൽ ഒരു മൊബൈൽ ഇരിക്കുന്നത് ഫാത്തിമയുടെ ശ്രദ്ധയിൽ പെട്ടു . ഫോണിലൂടെ ഷംസീറിനെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കാടിനുള്ളിൽ സിഗ്നൽ കിട്ടിയില്ല .എത്രയും വേഗം സുരക്ഷിതമായ സ്ഥാനത്ത് എത്തിച്ചേരണമെന്ന് ഫാത്തിമ ഉറപ്പിച്ചു .
ഫാത്തിമ നൽകിയ വിവരം അനുസരിച്ച് കാട്ടിൽ എത്തിയ പോലീസിന് കിട്ടിയത് രണ്ട് വണ്ടിയുടെ ടയറിന്റെ പാട് മാത്രമായിരുന്നു . ബോഡി മോർച്ചറിയിലേക്ക് മാറ്റാൻ കൊണ്ട് പോവുമ്പോഴാണ് ഹൃദയം ഇപ്പോഴും ഇടിക്കുന്നുണ്ടെന്ന സത്യം അവർ തിരിച്ചറിഞ്ഞത്. ഓപ്പറേഷൻ തീയേറ്ററിന് മുന്നിൽ പ്രതീക്ഷയോടെ ഷംസീർ ഇരുന്നു .
. ഷംസീർ വിവരം ശരത്തിനെ അറിയിച്ചു. എന്നാൽ ഈ വാർത്ത എന്തുകൊണ്ടോ ശരത് കീർത്തനയോട് പറഞ്ഞില്ല. പക്ഷെ അനുവിലൂടെ ആ വാർത്ത കീർത്തനയിൽ എത്തി . ഉള്ളുകൊണ്ട് ശ്രീയേട്ടന്റെ തിരിച്ചുവരവിനായി കാത്തിരുന്ന കീർത്തനക്ക് അത് താങ്ങാൻ കഴിയുമായിരുന്നില്ല . അത്രയും നാൾ അടക്കിവെച്ച സ്നേഹം കണ്ണിരായി പുറത്തു വന്നു .കീർത്തന എല്ലാം മറന്ന് കൊല്ലത്തേക്ക് യാത്ര തിരിച്ചു .
അമ്മയെ കെട്ടിപിടിച്ചു കരഞ്ഞുകൊണ്ട് കീർത്തന ഹോസ്പിറ്റലിന്റെ പടികൾ കയറി .
" എന്തിനാ വന്നത് ചത്തിട്ടു വന്നാൽ പോരായിരുന്നോ "
കീർത്തനയെ കണ്ടതും ശരത് പൊട്ടിത്തെറിച്ചു .
" ഒരായിരംവട്ടം ഞാൻ പറഞ്ഞതാ അവൻ എന്തെങ്കിലും മണ്ടത്തരം ചെയ്യുമെന്ന് . അന്നിവൾക്ക് അത് കേൾക്കാൻ താൽപര്യമില്ലായിരുന്നു , പിന്നെ എന്തിനാ ഈ കണ്ണുനീർ , ആരെ കാണിക്കാനാ ? "
" ശരത് നീ വെറുതെ ഇരിക്ക് . നീ എന്താ പിള്ളേരെപ്പോലെ , കീർത്തന വിഷമിക്കണ്ട , ഹീ വിൽ ബി ഓക്കെ സൂണ് ."
കീർത്ഥനയുടെ വിഷമം കണ്ടുനിൽക്കാൻ കഴിയാത്തതുകൊണ്ടും , തന്റെ മകളുടെ ജീവൻ രക്ഷിക്കാൻ ശ്രമിച്ചതുകൊണ്ടാണ് ശ്രീകുമാറിന് ഈ അവസ്ഥ ഉണ്ടായതെന്ന തോന്നലും ഷംസീറിനെ തളർത്തി .
" എന്നെ ഒന്ന് കാണിക്കൊ , ഒരു തവണ , ഒരൊറ്റ തവണ . എന്നെ തനിച്ചാക്കി പോവാൻ ശ്രീയേട്ടന്
കഴിയില്ല , ഞാൻ കാത്തിരിക്കുന്നു എന്ന ഒരു വാക്ക് കേട്ടാൽ മാറ്റി ശ്രീയേട്ടൻ തിരിച്ചു വരും . "
കീർത്തന കണ്ണുകൾ തുടച്ച് ഒരു അഭ്യർത്ഥന പോലെ ശരത്തിനോട് പറഞ്ഞു .
" വേണ്ട നീ ഇനി അവനെ കാണേണ്ട . ഇവിടെ നീ വരാൻ പോലും പാടില്ലായിരുന്നു . താലി അഴിച്ചുവെക്കാൻ കാത്ത് ഇരിക്കുകയല്ലേ , ദൈവത്തോട് പ്രാർത്ഥിക്ക് ശ്രീയെ വെള്ള പുറപ്പിച്ചു …."
ശരത്തിന്റെ തൊണ്ട ഇടറി . അവൻ ഒന്നും പറയാതെ കസേരയിൽ തലതാഴ്ത്തിയിരുന്ന് കരഞ്ഞു . പെട്ടന്ന് എന്തോ ഓർത്തപ്പോൾ അടുത്തിരുന്ന കവർ കീർത്തനക്ക് നേരെ നീട്ടി .
കീർത്തന വിറക്കുന്ന കൈകളാൽ അത് വാങ്ങി തുറന്ന് നോക്കി . ' ശ്രീകുമാർ ' എന്ന നെയിം ബോർഡിലേക്ക് നോക്കി . യൂണിഫോമിൽ ചോര പാടിലേക്ക് കീർത്തനയുടെ കണ്ണുനീർ വീണു .പതിയെ യൂണിഫോമിന്റെ പോക്കറ്റിൽ ഇരുന്നിരുന്ന വിവാഹ ഫോട്ടോ കൈയിലെടുത്ത് വാവിട്ട് കരഞ്ഞു .
ഡോക്ടർ തീയറ്ററിന്റെ ഡോർ തുറന്ന് പുറത്തേക്ക് വന്നു . കീർത്തനയെ കണ്ടതുകൊണ്ടാവാം ഡോക്ടർ പറയാൻ മടിച്ചു . കുറച്ചു നിമിഷത്തിന് ശേഷം ഡോക്ടർ സംസാരിക്കാൻ ആരംഭിച്ചു .
" ഇപ്പോൾ കോഴപ്പം ഒന്നുമില്ല , സർജറി കഴിഞ്ഞു . പേടിക്കാൻ ഒന്നുമില്ല . സാറൊന്ന് റൂമിലേക്ക് വരണം."
ശരത്തിനെ നോക്കി ഡോക്ടർ പറഞ്ഞു .ശരത് ഡോക്ടറുടെ കൂടെ നടന്നു .
"അത് ശ്രീകുമാറിന്റെ വൈഫ് ആണോ ? "
" അതേ , ഡോക്ടർ എന്തിനാ വിളിച്ചത് ? "
" ആ കുട്ടി ഈ അവസ്ഥയിൽ അറിയേണ്ട എന്ന് വിചാരിച്ചാണ് സാറിനോട് വരാൻ പറഞ്ഞത് . മരുന്നിനോട് ശരീരം റെസ്പോൻഡ് ചെയ്യുന്നില്ല , തലയുടെ പിറകിലെ വെയിൻ ഡാമേജ് ആയിട്ടുണ്ട് . ചിലപ്പോൾ വെടിയേറ്റ് വീണപ്പോൾ എവിടെങ്കിലും തട്ടി പറ്റിയതോ അല്ലെങ്കിൽ ആരെങ്കിലും തല്ലിയതും ആവാം .ഞാൻ പറഞ്ഞത് എന്താണെന്ന് മനസിലായോ ? "
" ഡോക്ടർ എന്താ ഉദ്ദേശിച്ചത് , ശ്രീ കോമയിൽ ആണോ ? "
ശരത് ഭയത്തോടെ ചോദിച്ചു.
" നോ , കോമയല്ല .പക്ഷെ എപ്പോൾ ഉണരുമെന്നു പറയാൻ കഴിയില്ല . ഞങ്ങൾ പരമാവധി ശ്രമിക്കുന്നുണ്ട് . എല്ലാം ദൈവത്തിന്റെ കയ്യിലാണ് . പിന്നെ ആ കുട്ടിയെ ഇപ്പോൾ ഒന്നും അറിക്കേണ്ട , കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കാൻ സാധ്യതയുണ്ട് . ICU വിലക്ക് മാറ്റിയ ശേഷം ആ കുട്ടിയെ ഒന്ന് കാണിച്ചോളൂ. "
മനസ്സിലെ വേദന പുറത്ത് കാണിക്കാതെ പ്രതീക്ഷ നൽകുന്ന വാക്കുകളിലൂടെ ശരത്തും ഷംസീറും എല്ലാവരെയും സമാധാനപ്പെടുത്തി .
"ആർക്കെങ്കിലും ഒരാൾക്ക് കയറി കാണാം " എന്ന നഴ്‌സിന്റെ വാക്കുകൾ കീർത്തനയുടെ വേദനക്ക് ആശ്വാസമേകി .
കീർത്തന പതിയെ ബെഡിന് അരുകിൽ വന്നു . സ്നേഹമോ ,ദേഷ്യമോ ഇല്ലാത്ത ശ്രീയെ നിറകണ്ണുകളോടെ കീർത്തന നോക്കി .
" ഞാൻ പറഞ്ഞതല്ലേ , ഈ യൂണിഫോം വേണ്ടന്ന് , കേട്ടോ . എന്തിനാ ഇങ്ങനെ സ്വയം ശിക്ഷിക്കുന്നത് . എന്നോട് ശ്രീയേട്ടൻ ക്ഷമിക്ക് .പ്ലീസ് ഒന്ന് കണ്ണ് തുറക്ക് . ദേ ഇവിടൊരാൾ ചവിട്ടാൻ തുടങ്ങിയിട്ടുണ്ട് .ഒന്നു കണ്ണു തുറക്ക് …."
കീർത്തന കരയാൻ തുടങ്ങി .
" അധികനേരം ഇവിടെ നിൽക്കാൻ പറ്റില്ല , ഇൻഫെക്ഷൻ വരാൻ ചാൻസുണ്ട് ." ICU വിൽ ഡ്യൂട്ടിക്ക് നിന്ന സിസ്റ്റർ പറഞ്ഞു .
ദിവസങ്ങൾ കടന്നു പോയി . ഞാൻ കണ്ണ് തുറക്കാനായി കീർത്തനയും മറ്റുള്ളവരും പ്രാർത്ഥനയോടെ കാത്തിരുന്നു .
ഞെട്ടലോടെ ഞാൻ കണ്ണ് തുറന്ന് ചുറ്റും നോക്കി . തലക്ക് ചെറിയ ഭാരം തോന്നുന്നുണ്ട് . പതിയെ ശരീരത്തിൽ ഘടിപ്പിച്ചിരുന്ന വയറുകൾ മാറ്റി കട്ടിലിൽ നിന്നും എഴുന്നേറ്റു . ഭൂമിയിലെ മാലാഖ ടേബിളിൽ തലവെച്ചു കിടന്നിറങ്ങുകയായിരുന്നു . ഞാൻ നഴ്‌സിന്റെ ഫോണെടുത്ത് ഷംസീരിക്കയെ വിളിച്ചു . ആരോടും പറയാതെ വരാനും പറഞ്ഞു .
എന്നെ കണ്ടതും ഷംസീറിക്ക ഓടിവന്ന് കെട്ടിപിടിച്ചു .
" ശ്രീ നീ ഓക്കെയല്ലേ , എന്താടാ നീ ഇങ്ങനെ ചെയ്തത് . ഇന്ന് കീർത്തന നിന്നെ കാതിരിക്കുന്നുണ്ട് , വെറുപ്പോടെയല്ല , സ്നേഹത്തോടെ . ഞാൻ കീർത്തനയെ വിളിക്കട്ടെ ?"
ആ വാർത്ത എനിക്ക് സന്തോഷത്തേക്കാൾ ഭയമാണ് നൽകിയത് .
" വേണ്ട ഇക്കയല്ലാതെ മറ്റാരും ഇനിയെന്നെ കാണരുത് ? "
" നീ ഇത് എന്താ പറയുന്നത് ? , നീ വെറുതെ ഭ്രാന്ത് പറയരുത് . "
" ഭ്രാന്തല്ല , എനിക്ക് ഇവിടെനിന്ന് പോണം , എവിടേക്ക് എന്ന് ചോദിക്കരുത്, അത് ഇക്കാക്ക് റിസ്ക്കാണ് . എന്നെ ADGP മേഡത്തിന്റെ വീട്ടിൽ ഡ്രോപ്പ് ചെയ്താൽ മതി ."
ഞാനെന്താണ് പറയുന്നതെന്ന് ഇക്കാക്ക് മനസിലായില്ല എന്ന് മുഖത്തിൽ നിന്നും എനിക്ക് മനസ്സിലായി .
" ജോണിന്റെ ആദ്യലക്ഷം ഞാൻ ആയിരുന്നില്ല ,
കീർത്തനയും കുഞ്ഞുമായിരുന്നു . ഞാൻ ജീവനോടെ ഉണ്ടെന്ന് അറിഞ്ഞാൽ വീണ്ടും അവൻ വരും . "
ഞാൻ പറയുന്നത് ഇക്കാക്ക് മനസ്സിലായി .
" ഓക്കെ , പക്ഷെ എന്താ നിന്റെ ഉദ്ദേശം . "
" രാജ്യവും ഭരണവും മുമ്പിലുണ്ട് , അതിന് മുൻപ് രാക്ഷസ നിഗ്രയം . അവൻ ഇനി വേണ്ട ."
ഒരിക്കൽ കൂടി എല്ലാവരിൽ നിന്നും ഞാൻ അകന്നു .ADGP മേഡത്തിന്റെ സഹായത്തോടെ ഞാൻ സർദാർ വല്ലഭായി പട്ടേൽ നാഷണൽ പോലീസ് ട്രെയിനിങ് അക്കാദമിയിൽ ജോയിൻ ചെയ്തു . ഏറ്റവും സുരക്ഷിതമായ താവളം .
**********************************************************
(ഒന്നര വർഷങ്ങൾക്ക് ശേഷം. സ്ഥലം ഗോവ )
ഉറക്കത്തിൽ നിന്നും ഒരു പുഞ്ചിരിയോടെ ജോൺ ഉണർന്നു.
"സർ ഹിയർ ഇസ് യൂവർ ലാസ്റ്റ് ബെഡ് കോഫീ ."
ചിരിച്ചു കൊണ്ട് ഞാൻ ജോണിന് നേരെ കോഫി നീട്ടി .എന്നെ കണ്ടതും ജോണ് തലയാണക്ക് അടിയിലേക്ക് കൈ നീക്കി .
" എന്താ ജോൺ പോൾ ഇതാണോ നോക്കുന്നത് ? "
തോക്ക് ലോഡ് ചെയ്തുകൊണ്ട് ഞാൻ പറഞ്ഞു .
"എന്നെ കൊന്നിട്ട് നീ ഇവിടുന്ന് ജീവനോടെ പോകുന്നത് ഒന്നു കാണണം . "
ജോൺ പുച്ഛത്തോടെ ചിരിക്കാൻ തുടങ്ങി .
" നിന്നെ ഇവിടെ ഇട്ട് കൊല്ലാൻ എനിക്ക് താൽപര്യമില്ല . ഇന്ന് നിന്റെ കല്യാണമല്ലേ , കല്യാണ പെണ്ണ് മരിച്ചാൽ കല്യാണം നടക്കുമോ ?"
" ഏയ് നീ അവളെ എന്താ ചെയ്തത് , നീ അവളെ എന്താ ചെയ്തത് ? "
ജോൺ ശബ്‌ദം ഉയർത്തിക്കൊണ്ട് ചോദിച്ചു .
" കൂൾ ഡൗണ് , കൂൾ ഡൗണ് . ഇപ്പോൾ അവൾ ജീവനോടെയുണ്ട് പക്ഷെ , ഒരു പത്തു മിനിറ്റ് കഴിഞ്ഞാൽ പിന്നെ നിന്റെ പെണ്ണ് ഒരുപിടി ചാരം .അതുകൊണ്ട് ശാന്തനായി എന്റെ കൂടെ വാ "
ജോൺ എന്റെ കൂടെ വരാൻ സമ്മതിച്ചു . ഞാൻ ജേണിനൊപ്പം പുറത്തേക്ക് നടന്നു . റൂമിന് പുറത്തായി ജോണിന്റെ ആളുകൾ നിൽക്കുന്നുണ്ടായിരുന്നു .
" ആ , എല്ലാവരും വന്നോ ? തോക്ക് വലിച്ചെറിയാൻ ഒന്നും ഞാൻ പറയുന്നില്ല . ഞാൻ മരിച്ചാൽ പിന്നെ ഒരുത്തനും കല്യാണപെണ്ണിനെ കാണില്ല . "
" എല്ലാവരും തോക്ക് താഴെയിട് " ജോൺ എന്റെ ബിഷണിയിൽ ഭയപ്പെട്ടു .
ജോണിനെയും കൊണ്ട് ഞാൻ കാറിൽ കയറി .എന്റെ കാറിനു പുറകെ ജോണിന്റെ ആളുകളും വന്നു.
" നിന്റെ ആളുകൾക്ക് ചകനാണ് വിധി , ഒന്നു തിരിഞ്ഞു നോക്ക് . "
ജോണ് തിരിഞ്ഞു നോക്കിയതും പുറകിലൂടെ വന്ന കാർ ഒരു അഗ്നിഗോളമായി മാറി .
ഞാൻ കാർ ജോൺ മയക്കുമരുന്ന് നിർമിക്കാൻ ഉപയോഗിക്കുന്ന ഗോഡൗണിലേക്ക് കയറ്റി .
"ഇറങ്ങിക്കോ സ്ഥലമെത്തി . "
"ഇവിടെ , അവളെവിടെ ?"
" സോറി ജോണൺ അവൾ ഇവിടെയില്ല . ഇപ്പോ ബുട്ടീഷന്റെ മുന്നിൽ ഇരിക്കുന്നുണ്ടാവും .സ്ത്രീകളെ ഉപദ്രവിക്കാൻ എന്റെ തന്തയുടെ പേര് പോൾ എന്നല്ല.പിന്നെ ഈ സ്ഥലം , ഇവിടെ വെച്ച ഞാൻ നിന്റെ ഇച്ഛായനെ തീർത്തത് , ഇപ്പോൾ നിന്നെയും. "
അത് കേട്ടതും ജോൺ എനിക്ക് നേരെ വന്നു .എന്റെ കയ്യിലുണ്ടായിരുന്ന പിസ്റ്റൽ ഇടിക്ക് ഇടയിൽ തെറിച്ചു പോയി . ജോൺ തോക്കിന് അടുത്തേക്ക് ഓടി
" ഗെയിം ഇസ് ഓവർ ശ്രീകുമാർ , ഗെയിം ഇസ് ഓവർ . നീ എന്താ വിചാരിച്ചത് എന്റെ സ്ഥലത്തു വന്ന് എന്നെ കൊലമെന്നോ ? നിനക്ക് തെറ്റ് പറ്റി , ബാക്കിയുള്ള കാലവും എന്നെ പേടിച്ച് ഒളിച്ചു ജീവിക്കുന്നത് പകരം എന്നെ കൊല്ലാൻ വന്നിരിക്കുന്നു . "
ജോൺ കാഞ്ചി വലിച്ചു , പക്ഷെ …ആ തോക്കിൽ ബുള്ളറ്റ് ഉണ്ടായിരുന്നില്ല .
" നിന്റെ ഇച്ഛായന്റെ അത്രക്ക് നീ മൂത്തട്ടില്ല ജോൺ . എനിക്ക് ഇങ്ങനെ ഡയലോഗ് അടിക്കാൻ നേരമില്ല വീട്ടിൽ പോയിട്ട് വർഷം രണ്ടായി . ഗുഡ് ബൈ മൈ ഡിയർ ഫ്രൻഡ് . "
ജോണിനെയും ഗോഡൗണും കത്തിച്ച ശേഷം ഞാൻ നാട്ടിലേക്ക് ഫ്ലൈറ് കയറി .
**********************************************************
" മോളെ ആരോ വന്നിട്ടുണ്ട് , ആരാണെന്ന് നോക്ക് ."
കീർത്തന ഡോർ തുറന്നു . എന്നെ കണ്ടതും ഒന്നും മിണ്ടാതെ അവൾ അടുക്കളയിലേക്ക് നടന്നു .
" ആരാ മോളെ "
ചോദ്യത്തിന് ശേഷമാണ് അമ്മ എന്നെ കണ്ടത് . എന്നെ കണ്ടത് അമ്മയുടെ കണ്ണുകൾ നിറഞ്ഞൊഴുകി . അച്ഛന്റെ പ്രതികരണം ഒരു അടിയുടെ രൂപത്തിലായിരുന്നു .
" എന്തിനാടാ ഇപ്പോൾ വന്നത് ? വീണ്ടും ഇവളെ വേദനിപ്പിക്കാൻ ആണോ ? "
എല്ലാവരോടും ഞാൻ മാപ്പ് പറഞ്ഞു . അച്ഛന്റെയും അമ്മയുടെയും മുഖം തെളിഞ്ഞു . പക്ഷെ കീർത്തന എന്നോട് ശമിച്ചില്ല . കീർത്തന ഒന്നും പറയാതെ മുറിയിലേക്ക് പോയി , പുറകെ ഞാനും പോയി .
റൂമിലേക്ക് ചെന്ന എന്നെ സ്വികരിച്ചത് എന്റെ മക്കൾ ആയിരുന്നു . ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്ത എന്റെ മോൻ എന്നെ അച്ഛാ എന്ന് വിളിച്ചപ്പോൾ കീർത്ഥനയുടെയും എന്റെയും കണ്ണുനിറഞ്ഞു .കീർത്തന കണ്ണുനീർ തുടച്ചുകൊണ്ട് പുറത്തേക്ക് പോവാൻ തുനിഞ്ഞതും ഞാൻ കീർത്തനയെ തടന്നു . കുട്ടികളോട് ചോക്ലേറ്റ് കൊണ്ട് വന്നിട്ടുണ്ട് എന്ന് പറഞ്ഞു പുറത്തേക്ക് അയച്ചു .
" വിട് എനിക്ക് പോണം . " കീർത്തന എന്നെ തള്ളിമാറ്റാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു .
" ഇപ്പോഴും എന്നോട് ദേഷ്യമാണോ ? നീ എന്നോട് ശമിച്ചില്ലെങ്കിൽ പിന്നെ ആര് ശമിക്കാനാണ് . "
" ശമിക്കാൻ ഞാൻ ആരാ സാറിന്റെ ? "
"സാറോ , എന്താ നീ ഇങ്ങനെ സംസാരിക്കുന്നത് ? "
ശ്രീയേട്ടാ എന്ന വിളി കേൾക്കാൻ കാത്തിരുന്ന എന്റെ മനസ്സ് ആ വാക്കുകളാൽ വേദനിച്ചു .
" സർ അല്ലെ പറഞ്ഞത് ഇനി നമ്മൾ തമ്മിൽ ഒരു ബന്ധവും ഇല്ലെന്ന് . അച്ഛനും അമ്മയ്ക്കും മുന്നിൽ മാത്രമായിരിക്കും ഞാൻ ശ്രീയേട്ടന്റെ ഭാര്യ ."
എന്നും പറഞ്ഞു കീർത്തന പുറത്തേക്ക് നടന്നു .
ഞാൻ തിരിച്ചു വന്നു എന്നറിഞ്ഞ് ലക്ഷ്മിയും അളിയനും , ശ്രീദേവി ചേച്ചിയും അങ്ങനെ , കുറെ പേരുടെ കയ്യിൽ നിന്നും തല്ല് വാങ്ങി .
രാത്രിയിൽ എല്ലാം പറഞ്ഞു തീർക്കാം എന്ന് വിചാരിച്ച് ഇരിക്കുമ്പോഴാണ് , മോളുടെ റൂമിലാണ് കിടക്കുന്നതെന്നും പറഞ്ഞു ഒഴിഞ്ഞു മാറി .
എന്റെ നിർദേശം അനുസരിച്ച് അമ്മ അതിരാവിലെ കീർത്തനയെ വിളിച്ചുണർത്തിയത് .
" എല്ലാം കലങ്ങി തെളിഞ്ഞതല്ലേ , അവനെയും കൂടി ക്ഷേത്രത്തിൽ പോയിട്ടു വാ "
അമ്മയുടെ വാക്കുകൾ അനുസരിക്കാതിരിക്കാൻ കഴിയാത്തതു കൊണ്ടാവാം കീർത്തന എന്റെ ഒപ്പം ക്ഷേത്രത്തിൽ പോവാം സമ്മതിച്ചു .
കാറിൽ വച്ച് കീർത്തനയോട് സംസാരിക്കാൻ ശ്രമിച്ചെങ്കിലും അവൾ വഴങ്ങിയില്ല .കീർത്തനയുടെ കുടുംബ ക്ഷേത്രത്തിലേക്കായിരുന്നു യാത്ര .
" ഇനി എന്നെയും ശ്രീയേറ്റനേയും പിരിക്കല്ലേ കൃഷ്ണാ. ശ്രീയേട്ടന് ഒരു തരത്തിലുള്ള ദോഷവും വരുത്തരുത് ."
കീർത്തന കണ്ണ് തുറന്നപ്പോൾ അവളുടെ കഴുത്തിൽ ഞാൻ ഹാരം അണിയിച്ചു . എന്താണ് സംഭവിക്കുന്നതെന്നറിയതെ ഞെട്ടലോടെ കീർത്തന നിന്നു .
" ഇതേ ദിവസം , ഇതേ നടയിൽ വെച്ചാണ് ഞാൻ നിന്റെ കഴുത്തിൽ താലി ചാർത്തിയത് . ഹാപ്പി വെഡിങ് അനിവേഴ്സറി . എന്നോട് ദേഷ്യം അവസാനിച്ചെങ്കിൽ ഈ ഹാരം ഇടുന്നതിൽ എനിക്ക് വിഷമമില്ല ."
ഞാൻ ഹാരം കീർത്തനക്ക് നേരെ നീട്ടി . ഒരിക്കൽ കൂടി പ്രാർത്ഥിച്ച ശേഷം കീർത്തന എന്റെ കഴുത്തിൽ ഹാരം ചാർത്തി .ശേഷം എന്നെ കെട്ടിപ്പിടിച്ചു കരയാൻ തുടങ്ങി .
"എന്തിനാ എന്റെ പൊട്ടി പെണ്ണ് കരയുന്നത് ? പിന്നെ അന്ന് വലിച്ചെറിഞ്ഞ വിവാഹ മോതിരം എനിക്ക് അലമാരയിൽ നിന്നും കിട്ടി . അത് നീ സൂക്ഷിച്ചു വച്ചിട്ടുണ്ടാവും എന്ന് എനിക്കറിയാമായിരുന്നു."
" ഞാൻ വെറുതെ വിഷമിപ്പിച്ചു അല്ലെ . എനിക്ക് ശ്രീയേട്ടനോട് പിണക്കം ഒന്നും ഇല്ല ."
"അത് ഇന്നലെ രാത്രി തന്നെ എനിക്ക് മനസ്സിലായി . ഇല്ലെങ്കിൽ എന്റെ ഇഷ്ട ഭക്ഷണങ്ങൾ മുഴുവൻ എന്റെ മുന്നിൽ നീ ഉണ്ടാക്കി വെക്കിലായിരുന്നു . വാ വേഗം വീട്ടിൽ ചെല്ലാം , ഇനിയുമുണ്ട് സമ്മാനങ്ങൾ പിന്നെ ആ മോതിരം നീ തന്നെ എന്റെ വിരലിൽ ഇട്ട് തരണം കേട്ടോടി. "
ചെറു ചിരിയോടെ കീർത്തന തലയാട്ടി .
കീർത്തനയെ ചേർത്തു പിടിച്ചു കൊണ്ട് ഞാൻ വീട്ടിലേക്ക് യാത്ര തിരിച്ചു .ജീവിതം തുടരുകയാണ് ഒപ്പം സന്തോഷം നിറഞ്ഞ അവരുടെ ജീവിതവും.
(ശുഭം)
രചന : ശ്രീജിത്ത് ജയൻ.
ഈ കഥക്ക് പുറകിൽ മറ്റൊരു ചെറിയ കഥയുണ്ടെന്നു പറഞ്ഞിരുന്നു . ചെറുപ്പം മുതൽ IPS നെ സ്നേഹിക്കുന്നവനാണ് ഞാൻ . സ്വന്തം ജീവിതം എങ്ങനെ വേണം എന്ന ചിന്തയിൽ നിന്നാണ് ഈ കഥയുണ്ടായത് . എന്റെ രീതികൾ തന്നെയാണ് ശ്രീകുമാർ . പേരുകൾ മാറ്റമുണ്ടെങ്കിലും കഥയിലെ കഥാപാത്രങ്ങൾ ജീവിതത്തിലുമുണ്ട് . കീർത്തനയെ ഇതുവരെ കണ്ട് കിട്ടിയിട്ടില്ല . IPS ന് പുറകെ അവളും എന്നെ തേടിവരും എന്ന് വിശ്വസിക്കുന്നു .എല്ല കൂട്ടുകാർക്കും എന്റെ നന്ദി അറിയിക്കുന്നു . ഈ കഥ എഴുതാൻ എന്നെ സഹായിച്ചതും ഈ കഥ ആദ്യമായി വായിച്ചത് , എൻ ജീവൻ, വിശ്വഗാഥ , അഞ് ജനമിഴികളിൽ എന്നി കഥകൾ എഴുതിയ ഗ്രീഷ്മ ചേച്ചിയാണ് . ചേച്ചിയോടുള്ള നന്ദിയും ഈ അവസരത്തിൽ അറിയിക്കുന്നു . ടൈപ്പിംഗ് സ്പീഡ് കുറവ് ആയതുകൊണ്ടാണ് കഥ ചുരിക്കിയത് . അടുത്ത കഥ നല്ല രീതിയിൽ എഴുതാൻ ശ്രമിക്കാം. ഒരു നല്ല പ്രണയ കഥയുമായി തിരിച്ചു വരാം .എന്റെ കഥയെ സ്നേഹിച്ച എല്ല കൂട്ടുകാർക്കും ഒരിക്കൽ കൂടി നന്ദി പറയുന്നു .🙏🙏🙏🙏
കൂടുതൽ കഥകൾക്ക് വളപ്പൊട്ടുകൾ ഹലോയിൽ ഫോളോ ചെയ്യൂ....