രചന: ദേവ സൂര്യ
""അറിയാം നിനക്ക് ഞാൻ പറഞ്ഞതിന്റെ പൊരുൾ വ്യക്തമായില്ല എന്ന്...എല്ലാം പറയാം ഞാൻ അതിന് മുൻപേ ഒരു സ്ഥലം വരെ നമുക്ക് പോകണം രുദ്രാ...ഒരുപക്ഷെ അവിടെ ആണ് നിന്റെ ചോദ്യത്തിനുള്ള ഉത്തരം...''"
""ഇനി എന്ത് തന്നെ വന്നാലും ഈ ദേവനിൽ നിന്ന് ഈ രുദ്രാക്ഷക്ക് ഒരു മടക്കം ഉണ്ടാവില്ല.
അത്രയേറെ നീ എന്നിൽ വേരുറച്ചിരിക്കുന്നു രുദ്രാ...എന്നിലെ പ്രണയം ഞാനിപ്പോൾ അറിയുന്നു...""
അവന്റെ വാക്കുകൾ കേൾക്കെ നിറമിഴികളോടെ അവനെ നോക്കിയൊന്ന് പുഞ്ചിരിച്ചു അവൾ...ചുണ്ടുകൾ അറിയാതെ ഒന്ന് വിതുമ്പി....
""വാ...ഇറങ്ങ്...""
കാർ ഒരു വലിയ പള്ളിക്ക് മുൻപിൽ നിർത്തുമ്പോളും...രുദ്രയുടെ മുഖത്ത് ഒരായിരം സംശയങ്ങൾ മാത്രം ബാക്കിയായിരുന്നു...പള്ളിക്ക് പിന്നിലെ സെമിത്തേരിയിലേക്ക് അവന്റെ പിന്നാലെ നടക്കുമ്പോളും നൂറു നൂറു ചോദ്യങ്ങൾ അവളുടെ ഉള്ളിൽ നിറഞ്ഞിരുന്നു...
കല്ലറകൾക്കിടയിൽ ജസ്റ്റിൻ എന്ന പേരിന് മുൻപിൽ എത്തിയതും...അവൾ സംശയത്തോടെ ദേവനെ ഒന്ന് നോക്കി...
അവളുടെ നോട്ടത്തിനർദ്ധം മനസ്സിലായ പോലെ അവൻ പതിയെ പറഞ്ഞു തുടങ്ങി....
നീ വായിച്ച ഡയറികൾക്കിടയിൽ...ആ നീല പുറംചട്ടയുള്ള ഡയറി ഇവന്റെയായിരുന്നു...അന്ന് നീ ചോദിച്ചില്ലേ...മേശമേൽ ഉണ്ടായിരുന്ന ഫോട്ടോ ആരായിരുന്നു എന്ന്..അത് ഇവൻ ആയിരുന്നു...ജസ്റ്റിൻ...എന്റെ സൗഹൃദങ്ങളിൽ ചങ്ക് പറിച്ചു സ്നേഹിച്ചവൻ..അവന്റെ മരണശേഷം ഞാനാണ് ആ ഡയറിയിൽ അന്നത്തെ കാര്യങ്ങൾ എഴുതി ചേർത്തത്...അവൻ...ജസ്റ്റിന്റെ കല്ലറ നോക്കി...പറഞ്ഞു തുടങ്ങി....
""അന്ന് നിങ്ങൾ ടൂർ പോയ ആ ഹോട്ടലിൽ...
ഞാനും ജസ്റ്റിനും ഉണ്ടായിരുന്നു രുദ്ര...കുടിച്ചു ബോധം ഇല്ലാതെ ഇരുന്നു ഓരോന്ന് സംസാരിക്കുകയായിരുന്നു...വിഷയം പെണ്ണ് തന്നെയായിരുന്നു...മദ്യം വിവേകത്തെ കാർന്ന് തിന്നിരുന്ന നേരം....""
അവനിൽ പുച്ഛത്തോടുള്ള ഒരു ചിരി വിരിഞ്ഞു...
""അപ്പോളായിരുന്നു...നീ ആ പയ്യന്റെ കരണം നോക്കി പൊട്ടിക്കുന്നത് ഞാൻ കണ്ടത്...ഒരുത്തിയെ ഒരു രാത്രിക്ക് കിട്ടുമോ എന്ന് അന്വേഷിച്ചു ആരോടോ സംസാരിക്കുന്ന ജസ്റ്റിൻ ഫോൺ വച്ചപ്പോൾ...തമാശ പോലെ ഞാൻ പറഞ്ഞു....കൂടെ കിടക്കാൻ ദാ അത് പോലൊരു കാന്താരി വേണം...അല്ലാതെ ശവത്തിനെ പോലെ ഒരുത്തിയെ അല്ല വേണ്ടത് എന്ന്...""
എന്റെ സംസാരം കേട്ടപ്പോൾ ആണ്.. ജസ്റ്റിനും നിന്നെ ശ്രദ്ധിക്കുന്നത്...പക്ഷെ...
പിന്നീട് ബോധം മറയും വരെ കുടിച്ചു...റൂമിൽ പോയി കിടക്കുമ്പോളും ഞാൻ അറിഞ്ഞില്ല...നിനക്കായി അവൻ വല വിരിച്ചു എന്ന്...നീ തല്ലിയവന്മാരോടൊപ്പം കൂടി...നിന്നെ ബോധം കെടുത്തിയതും...ഇരുട്ടിൽ നിന്നെ മുഖം പോലും നോക്കാതെ...ആണിന്റെ മുഖത്തടിച്ചു എന്ന് വാശിയിൽ...അതിക്രൂരമായി ഭോഗിച്ചതും ഒരു വീരസാഹസ കഥ പോലെ...തിരികെ റൂമിൽ വന്ന്...തന്നെ വിളിച്ചുണർത്തി പറഞ്ഞപ്പോ..
സത്യത്തിൽ ഞെട്ടി പോയി ഞാൻ....
അവനെ വഴക്ക് പറഞ്ഞ്....നിന്നെ കാണാനായി ഓടി എത്തിയപ്പോളേക്കും കാണുന്നത്....മിഴിനീരോടെ എല്ലാം നഷ്ട്ടപെട്ടവളെ പോലെ പോകുന്ന നിന്നെയാണ്....
മനസ്സിൽ കുറ്റബോധം നിറയുന്നത് താനറിഞ്ഞു...തന്റെ വാക്ക് കാരണം ഒന്നും അറിയാത്ത ഒരു പാവം പെൺകുട്ടിയെ പച്ചക്ക് പിച്ചിച്ചീന്തി...നുരഞ്ഞു പൊന്തിയ ദേഷ്യം സഹിക്കവയ്യാതെ അവനോട് പോയി വഴക്കിട്ടു....അവനെ കലി തീരുംവരെ അടിച്ചു...ഞാൻ സ്നേഹിച്ചിരുന്ന ജസ്റ്റിൻ ഒരിക്കലും ഇങ്ങനെ അല്ല...വെറുമൊരു അനാഥനായ അവന് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ...ഇടക്ക് കിട്ടിയ കൂട്ടുകെട്ടിൽ നിന്ന് വേണ്ടാത്ത ശീലങ്ങൾ പഠിച്ചെടുത്തപ്പോൾ താനും അവനെ ഉപദേശിച്ചിരുന്നു...പിന്നീട് രേണുവിന്റെ അവഗണന സഹിക്കാൻ പറ്റാതായപ്പോൾ താനും അവക്കെല്ലാം അടിമപ്പെടുകയായിരുന്നു....ഒടുവിൽ അന്നത്തെ വാക്കേറ്റം പിടിയിലും വലിയിലും എത്തി നിന്നപ്പോൾ...ദേഷ്യത്തോടെ തന്നോട് വെല്ലുവിളിച്ചു ഇറങ്ങി പോയതാണ് അവൻ...
അന്ന് രാത്രി പിന്നീട് വന്ന ഫോൺ കോളിൽ നിന്ന് അറിഞ്ഞ കാര്യങ്ങൾക്ക് ഞെട്ടലോടെ..
അവന്റെ അരികിലേക്ക് പോയപ്പോൾ...വെള്ളപുതച്ച അവന്റെ ശരീരം മാത്രമേ എനിക്ക് കിട്ടിയുള്ളൂ....ബൈക്ക് ആക്സിടെന്റ് ആയിരുന്നു...ലോറിക്കടിയിൽ പെട്ടതാണത്രേ...ദേവന്റെ കണ്ണുകൾ പതിയെ ഈറനണിഞ്ഞു....
അതിന് ശേഷം വല്ലാത്ത മാനസികാവസ്ഥയിൽ ആയിരുന്നു ഞാൻ...എല്ലാത്തിനും കാരണക്കാരൻ ഞാൻ ആണെന്ന തോന്നൽ വല്ലാതെ തളർത്തിയിരുന്നു...ആ ഭ്രാന്തമായ അവസ്ഥയിൽ നിന്ന് മോചിക്കാൻ ഒരുപാട് നാളുകൾ എടുത്തു...നീയെന്ന ഓർമ എന്നെ വല്ലാതെ തളർത്തിയിരുന്നു...പിന്നീട് നിനക്കായുള്ള അലച്ചിലായിരുന്നു....
സ്കൂളിൽ ജോയിൻ അന്ന് നിന്നെ കണ്ടതും വല്ലാത്ത മരവിപ്പായിരുന്നു എനിക്ക്...പിന്നീട് നീയെന്ന സൗഹൃദം എന്നിൽ വേരുറച്ചപ്പോളും...നീയെന്ന പ്രണയവും എന്നിൽ വളരുന്നത് ഞാൻ അറിയുകയായിരുന്നു.....
ദേവൻ ചെറുകിതപ്പോടെ പറഞ്ഞു നിർത്തി..രുദ്രയെ ഒന്ന് നോക്കി...അവളുടെ കണ്ണുകൾ പേമാരി പോലെ പെയ്തിറങ്ങിയിരുന്നു...
കണ്ണിലെ ഞെട്ടൽ വ്യക്തമായി കാണാമായിരുന്നു...
""കൂട്ടുകാരന് വേണ്ടി ത്യാഗം ചെയ്തതാണ് ല്ലേ ദേവേട്ടാ....""
അവളുടെ ചുണ്ടിൽ പരിഹാസചിരി വിരിഞ്ഞു....
""ഒരിക്കലുമല്ല രുദ്രാ....ഇന്ന് ജസ്റ്റിനും നീയും തമ്മിലെ ബന്ധം ഒരിക്കൽ പോലും ഞാൻ ചിന്തിക്കുന്നില്ല...നീയെന്ന പ്രണയം അത്രമേൽ എന്നിൽ അലിഞ്ഞിരിക്കുന്നു...ശരീരത്തിനപ്പുറം നിന്റെ മനസ്സിനെ ഞാൻ സ്നേഹിക്കുന്നു...ആ കാരണം കൊണ്ട് തന്നെയാണ് ഈ കാര്യം നിന്നിൽ നിന്നും മറച്ചു വച്ചത് പോലും....എല്ലാം അറിഞ്ഞു കഴിയുമ്പോൾ നിന്നിലെ അവഗണന എനിക്ക് താങ്ങാൻ കഴിയില്ല...അത്രമേൽ നീ എനിക്ക് ജീവനാണ് രുദ്രാ....""
തന്റെ മുൻപിൽ മുട്ട് കുത്തിയിരിക്കുന്ന ദേവനെ അവൾ കണ്ണീരോടെ നോക്കി...
""എല്ലാവരുടെ ഭാഗത്തും ന്യായമുണ്ട് ദേവേട്ടാ...പക്ഷെ എന്റെ ഭാഗത്ത്....""
അവളൊന്ന് വിതുമ്പി...
""വേണ്ട ദേവേട്ടാ...ചേരാത്തത് ചേർക്കാൻ പാടില്ല...നമുക്ക് പിരിയാം....""
""രുദ്രാ...""
അവൻ വിശ്വാസം വരാത്ത പോലെ അവളെയൊന്ന് വിളിച്ചു...
""അതേ ദേവേട്ടാ...എല്ലാവരുടെയും ഭാഗം ന്യായമാണ് എന്റെ ഒഴിച്ച്...നല്ലൊരു ഭാര്യയാവാൻ എനിക്ക് ഇനി കഴിയുമെന്ന് തോന്നുന്നില്ല...നമുക്ക് പിരിയാം...എന്നെ അന്വേഷിച്ചു വരണ്ടാ ഇനി....""
അവന്റെ വാക്കുകൾക്ക് കാത്ത് നിൽക്കാതെ പിന്തിരിഞ്ഞു പോകുമ്പോൾ...അവളുടെ കണ്ണുകൾ വാശിയോടെ പെയ്തിറങ്ങുന്നുണ്ടായിരുന്നു....ചുണ്ടുകൾ വിറകൊള്ളുന്നുണ്ടായിരുന്നു....
സന്ധ്യക്ക് ജനലഴികളിൽ കൈ ചേർത്ത്...മാസങ്ങൾക്കു മുൻപ് നടന്ന കാര്യങ്ങൾ ഓർത്തെടുത്ത് കൊണ്ട് അവളൊന്ന് തേങ്ങി..
""മോളെ...""
പിന്നിൽ നിന്ന് അമ്മയുടെ വിളിയാണ് അവളെ ഭൂതകാലത്ത് നിന്ന് തിരികെ കൊണ്ട് വന്നത്...
""നേരം ഇത്രയുമായിട്ടും ദേവൻ വന്നില്ലല്ലോ...ഇനി കുടിച്ച് റോട്ടിൽ
കിടക്കുന്നുണ്ടാവുമോ??...""
അമ്മയുടെ ചോദ്യത്തിൽ ചെറുതായി ഒന്ന് പതറി...അമ്മക്കറിയില്ലല്ലോ താൻ ജനലഴികൾക്കിപ്പുറം ആ മുഖം പ്രതീക്ഷിച്ചു ഇരിക്കയാണ് എന്ന്....
അന്നത്തെ സംഭവത്തിന് ശേഷം...താൻ തന്റെ വീട്ടിലേക്ക് വന്നതും...ദേവേട്ടൻ വീണ്ടും മദ്യത്തിന് അടിമപെട്ടത് ഓർത്തു...എന്നും കുടിച്ചു ലക്ക് കെട്ട് വീടിനു മുൻപിൽ വന്ന് നിൽക്കുമ്പോളും...വാശി കാരണം ആ മുഖമൊന്ന് കാണാൻ താൻ ശ്രമിക്കാറില്ലായിരുന്നു...പിന്നീട് എപ്പോളോ വാശി മാറുന്നതും...ആൾ വരുമ്പോൾ ഒളിച്ചു നിന്ന് ജനലിനിപ്പുറം നിൽക്കാൻ തുടങ്ങി...
ആ രൂപം കാണുമ്പോൾ...വിതുമ്പലോടെ പതിയെ വിളിക്കുമായിരുന്നു....
""എന്റെ ദേവേട്ടൻ ""എന്ന്....
ഇന്ന് ഇത്ര നേരമായിട്ടും കാണാത്തപ്പോൾ നെഞ്ചിൽ ഒരാളൽ വന്നു...ദ്രിതിയോടെ ഉമ്മറത്തേക്ക് നടന്നപ്പോൾ...മുറ്റത്ത് ഒരു നിഴൽ രൂപം.. ആൾക്കരികിലേക്കായി ഓടിച്ചപ്പോൾ....വിച്ചേട്ടൻ ആയിരുന്നു....
""ആരെയാ നീയീ നോക്കുന്നത്...ദേവനെ ആണോ??....എന്നാൽ ഒരു സന്തോഷവാർത്ത ഉണ്ട്...""
വിച്ചേട്ടന്റെ വാക്കുകൾ കേട്ടപ്പോൾ സംശയം നിറഞ്ഞ മുഖത്തോടെ ആളെ നോക്കി...
""ഇനി ദേവന്റെ ശല്യം ഉണ്ടാവില്ല നിനക്ക്...പട്ടിയെ പോലെ ഇവിടെ വന്ന് നിൽക്കില്ല അവൻ....""
വിച്ചേട്ടന്റെ വാക്കുകൾ കേട്ടതും ഒന്നും മനസ്സിലാവാതെ മുഖത്തേക്ക് ഉറ്റുനോക്കി...
""ദേവന് ഒരു ആക്സിടെന്റ്....ഇത്തിരി സീരിയസ് ആണ്...ഇവിടെ വന്ന് വിവരം പറഞ്ഞു പോവാം എന്ന് വിചാരിച്ചു...""
വിച്ചേട്ടന്റെ വാക്കുകൾ തീച്ചൂള പോലെ ചെവികളിൽ മുഴങ്ങുന്നു...കണ്ണുകൾ നിറഞ്ഞൊഴുകി...പിന്തിരിഞ്ഞു പോകാൻ നിന്ന വിച്ചേട്ടന്റെ കയ്യിൽ തന്റെ കൈകൾ അമർന്നു....
""എന്താ...എന്താ എന്റെ ദേവേട്ടന്...പറയ്...
പറയ് വിച്ചേട്ടാ...എന്റെ ദേവേട്ടന് എന്താ പറ്റിയെ??...""
"നിന്റെ ദേവേട്ടനോ?... ആ പാവം എത്ര ഇവിടെ വന്ന് വിളിച്ചിട്ടുണ്ട് രുദ്രേ...പോയോ നീയ്...??ഏഹ്ഹ്??
നിങ്ങടെ കല്യാണത്തിന് മുൻപേ അവൻ എല്ലാം എന്നോട് പറഞ്ഞതാ...മരണം വരെയും വിഷ്ണുവിനെക്കാൾ സ്നേഹിച്ചോളാം രുദ്രാക്ഷയെ എന്ന് പറഞ്ഞവനാ....ആ സ്നേഹം കണ്ടോ നീയ്...ഇല്ലാലോ....ഇനിയങ്ങോട്ടും അങ്ങനെ മതി.."
ദേഷ്യത്തോടെ അവൾക്ക് നേരെ കയർക്കുമ്പോളേക്കും സമനില നഷ്ട്ടപെട്ടവളെ പോലെ അവന് നേരെ വിതുമ്പിയിരുന്നു രുദ്ര...
""എന്നെയൊന്നു കൊണ്ട് പോ വിച്ചേട്ടാ...
നിക്ക്...നിക്ക് കാണണം..എന്റെ ദേവേട്ടനെ..""
വിച്ചുവിന്റെ കോളറിൽ പിടിച്ചുലച്ചു കരഞ്ഞു പറഞ്ഞുമ്പോൾ ആയിരുന്നു പിന്നിലായി നടന്നു വരുന്നവനെ അവൾ കാണുന്നത്...
പുഞ്ചിരിയോടെ അവർക്കരികിലേക്കായി വരുന്നവന്റെ അടുത്തേക്ക് നിമിഷനേരം കൊണ്ട് ഓടിയണച്ചു...കണ്ണീരോടെ ആ മുഖത്തും ശരീരത്തും കൈകൾ കൊണ്ട് പരതി...
""ന്നെ പറ്റിച്ചതാ ല്ലേ...ഇത്തിരി നേരം കൊണ്ട് ഞാൻ എത്ര തീ തിന്നു ന്ന് അറിയുവോ...ഏഹ്ഹ്??...""
വേദനയില്ലാതെ നെഞ്ചിൽ തല്ലി പറഞ്ഞുകൊണ്ട്...മുഖം വീർപ്പിച്ചു ഉളിലേക്ക് പോയി...
""അങ്ങനെ ചെയ്തില്ലായിരുന്നു എങ്കിൽ...കാലാകാലം...കുടിച്ചു ബോധം ഇല്ലാതെ ഞാൻ ഇവിടെ മാനസമൈനേ പാടി നടക്കേണ്ടി വരൂലേ ടി...""
കട്ടിലിൽ ദേഷ്യപ്പെട്ട് തിരിഞ്ഞു കിടക്കുമ്പോൾ...പുറംകഴുത്തിലായി പടർന്ന നിശ്വാസത്തിൽ അവളൊന്ന് പിടഞ്ഞു...
""പൊക്കോ...നിക്ക് കാണണ്ടാ....പറ്റിച്ചില്ലേ എന്നെ....പൊക്കോ...""
തിരിഞ്ഞുകിടന്ന് അവനെ തള്ളിമാറ്റി പറയുമ്പോൾ...കുസൃതിയോടെ അവൾക്കരികിലേക്കായി ചേർന്ന് കിടന്നു...
""അപ്പൊ...ന്നെ കാണണം ന്ന് പറഞ്ഞു വിച്ചൂനോട് തല്ലുണ്ടാക്കിയതോ??...""
അവളുടെ കവിളിൽ പതിയെ മുഖം ഉരസി പറഞ്ഞതും അവളുടെ മുഖം ചുവന്ന് തുടുത്തു....
""എന്തിനാ എന്നെ പറ്റിച്ചേ....ഞാൻ എത്ര പേടിച്ചു ന്ന് അറിയുവോ...ഞാൻ നിമിഷനേരം കൊണ്ട് ഉരുകി തീർന്നു പോയി...പറ്റില്ല ദേവേട്ടാ നിക്ക്...എന്റെ ഏട്ടനില്ലാതെ പറ്റില്ല നിക്ക്....""
ചുണ്ട് പിളർത്തി കൊച്ചു കുട്ടികളെ പോലെ കരഞ്ഞു അവനെ ഇറുകെ കെട്ടിപിടിച്ചു പറഞ്ഞത് കേട്ടപ്പോൾ അവന്റെ ചുണ്ടിൽ ചെറുപുഞ്ചിരി വിരിഞ്ഞു....
""വിച്ചു പറഞ്ഞു തന്ന ഐഡിയ ആയിരുന്നു...
അത് കൊണ്ടെന്താ...ഈ കാന്താരിയെ നിക്ക് തന്നെ കിട്ടിയില്ലേ...""
""അല്ലേലും ഈ കാന്താരി എന്നും ഇയാൾക്ക് തന്നെ ഉള്ളതല്ലേ...""
നാണത്തോടെ അവന്റെ നെഞ്ചിൽ നുള്ളി പറയുന്നത് കേട്ടപ്പോൾ...കുസൃതിയോടെ അവൻ അവളെയൊന്ന് നോക്കി...ആ കണ്ണിലെ തിളക്കം പറയുന്നുണ്ടായിരുന്നു....
""എന്നും അവനായി മാത്രമാണ് അവളെന്ന്..""
അവരെ നോക്കി ഇരുന്ന നക്ഷത്രങ്ങൾ നാണത്താൽ കണ്ണ് ചിമ്മി...അവക്ക് കൂട്ടായി..മുറിയിലേക്ക് വന്ന മിന്നാമിനുങ്ങുകൾ എന്തെല്ലാമോ കളി പറഞ്ഞിരുന്നു...നാണത്തോടെ കണ്ണടച്ചിരുന്നു....
അവസാനിച്ചു.....
രുദ്രയെയും ദേവനെയും ഇഷ്ട്ടമായി എന്ന് കരുതുന്നു....ഇഷ്ട്ടമായാലും ഇല്ലെങ്കിലും എനിക്കായി ഒരു വാക്ക് കുറിക്കണേ😊..
ഇനി കാത്തിരിപ്പില്ല അത് കൊണ്ട് വെയ്റ്റിങ്, nice, super പറഞ്ഞവരൊക്കെ കഥയെ പറ്റി എന്തെങ്കിലും പറയൂ ട്ടോ...ലൈക്ക് ചെയ്യണേ...