കൃഷ്ണവേണി അവസാന ഭാഗം
രചന: സന്തോഷ് അപ്പുക്കുട്ടൻ
ഇടയ്ക്കിടെ കാറിൽ നിന്നും മുഖം പുറത്തേക്കിട്ട് പിന്നിൽ വരുന്ന അഭിയെ നോക്കുമ്പോഴും,കാറ്റിൽ മുഖത്തേക്ക് വീശിയടിക്കുന്ന മുടിയിഴകൾ കണ്ണിരിൽ നനയുന്നത് അവളറിഞ്ഞില്ല
മനസ്സിൻ്റെ നിയന്ത്രണം
തെറ്റിയാണ് അഭി,
വരുന്നതെന്ന് ഓർത്തപ്പോൾ അവൾ ഒന്നു ഞെട്ടി.
ഇത്രയും വാഹനങ്ങൾക്കിടയിലൂടെ നിയന്ത്രണമില്ലാത്ത മനസ്സുമായി വരുമ്പോൾ?
ഒന്നും സംഭവിക്കല്ലേയെന്ന് നെഞ്ചിൽ കൈവെച്ച്, കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ സീറ്റിൽ ചാരിയിരുന്നു.
കൃഷ്ണ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്ന വഴി കളിലൂടെ, ഓടിയ കാർ ടാറിട്ട റോഡും കടന്ന് ചരൽ വഴിയിലൂടെ വീടിൻ്റെ പടിക്കൽ എത്തിയതും, മുന്നിൽ കണ്ട കാഴ്ച അവളുടെ ശിരസ്സിൽ വീണ ആദ്യത്തെ വെള്ളിടിയായി.
പറമ്പ് ഒക്കെ വൃത്തിയായി, ഒരു ചവറു പോലുമില്ലാതെ തിളങ്ങുന്നു.
എത്ര വൃത്തിയാക്കിയിട്ടാലും അതൊക്കെ ഒരു നിമിഷം കൊണ്ട് കാളയെ പോലെ ഉഴുതു മറിക്കുന്ന തന്ത ഇന്നലെ കള്ള് കുടിച്ചിട്ടില്ലായെന്ന് അവൾക്കു തോന്നി.
അവളുടെ സംശയത്തിനെ ശരിവെക്കും വിധം,
കുളിച്ചൊരുങ്ങി പുതിയ വസ്ത്രങ്ങളുമണിഞ്ഞ് വീടിറങ്ങി വരുന്ന രണ്ടാം കെട്ടുക്കാരൻ തന്തയയും, അമ്മയെയും കണ്ടപ്പോൾ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും നഷ്ടപ്പെടുകയാണെന്ന് അവളറിഞ്ഞു.
കാറിൻ്റെ അടുത്തെത്തിയതും, ലക്ഷ്മിയമ്മയെ കണ്ടപ്പോൾ ശാരദ അവർക്ക് അരികിലേക്ക് ഓടിചെന്നു.
"ഇന്നലെ ഫോൺ ചെയ്ത ചേച്ചിയാണോ?"
ശാരദ സന്തോഷം കൊണ്ട് വിടർന്ന മുഖത്തോടെ ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പുഞ്ചിരിയോടെ തലയാട്ടി.
" ദേ ഇങ്ങട് വന്നേന്. ശരിക്കും കവിയൂർ പൊന്നമ്മയുടെ പോലെ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു ചേച്ചി'
ദിവാകരനെ കൈകാണിച്ചു വിളിച്ചു കൊണ്ട് ശാരദ പറയുമ്പോൾ, കൃഷ്ണയ്ക്ക് എല്ലാം കൈവിട്ടു eപാകുകയാണെന്നു തോന്നി.
"മോളേ - നമ്മുടെ ഓട്ടോ എവിടെ?":
കൃഷ്ണയുടെ അരികെ വന്ന് ശാരദ തേനിൽ ചാലിച്ച ആ ചോദ്യമുയർത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.
ഇന്നലെ വരെ മോളെയെന്നുള്ള വാക്കിനു മുന്നിൽ പലതും ചേർത്തു വിളിക്കുമായിരുന്ന അമ്മയുടെ മറ്റൊരു മുഖം കണ്ടപ്പോൾ അവളുടെ നാവിറങ്ങി പോയി.
" അത് വീട്ടിലുണ്ട് ശാരദേ! ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇങ്ങോട്ടേക്ക് വന്നത് "
ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ ദിവാകരൻ ശാരദയുടെ അടുത്തെത്തി.
"വീട്ടിലേക്ക് വന്നവരെ വഴിയിൽ തടഞ്ഞു നിർത്തിയാണോ സംസാരിക്കുന്നത് ശാരദേ ?"
ദിവാകരൻ്റെ ചോദ്യം കേട്ടതും, ശ്വാസം വിടാതെ കൃഷ്ണ അയാളെ തന്നെ നോക്കി നിന്നു.
വഴിതെറ്റി പറമ്പിലേക്ക് കയറിയവനെ പോലും, കുഴിയിൽ കിടക്കുന്ന തന്തയ്ക്ക് വരെ വിളിക്കുന്ന ഇയാൾ?
" അയ്യോ! നിങ്ങളെ കണ്ട സന്തോഷത്തിൽ ഞാനത് മറന്നു. ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതാ. അത് പിന്നെ ആകാം. നിങ്ങള് വാ "
അതും പറഞ്ഞ് ശാരദ മുന്നോട്ടു നടന്നപ്പോൾ, കാർ വഴിയരികിൽ പാർക്ക് ചെയ്ത്, അവരും അവൾക്കു പിന്നാലെ നടന്നു.
രണ്ട് കാറുകളിൽ വന്നവർ ശാരദയുടെ വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ട് അയൽവാസികൾ ആകാംക്ഷയോടെ, വേലിക്കരികിൽ വന്നു നിന്നു.
വിനു, ഒരു നിമിഷം കൃഷ്ണയെ നോക്കിയതും അവൾ മുഖം തിരിച്ചു.
ഇളയച്ചൻ്റെയും, അമ്മാവൻ്റെയും അടക്കിപ്പിടിച്ച സംസാരധ്വനി പരിഹാസത്തിൻ്റേതെന്ന് മനസ്സിലായപ്പോൾ അവൻ പതിയെ ചിരിച്ചു.
ഓടി വന്ന ഒരു കുറിഞ്ഞി പൂച്ച കൃഷ്ണയുടെ കാലിൽ മുട്ടിയിരുമ്മിയപ്പോൾ, അവൾ പതിയെ അതിനെ കോരിയെടുത്ത് മാറോട് ചേർത്തു.
വൃത്തിയാക്കിയ മുറ്റത്ത്, ചാണകമെഴുതി പൂക്കളമിട്ടിരിക്കുന്നത് കണ്ട ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .
"ഇന്നാണല്ലോ അത്തം. ഞാനതങ്ങ് മറന്നു "
ലക്ഷ്മിയമ്മ, ആങ്ങളയുടെ കൈ പിടിച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു.
" ഞങ്ങൾക്ക് അറിയാമായിരുന്നു.
പക്ഷെ നിനക്ക് ഏതൊരു ആഘോഷങ്ങളെക്കാളും വലുതിപ്പോൾ ഇവൻ്റെ വിവാഹമല്ലേ? അതു കൊണ്ട് തന്നെ അത്തമാണെന്ന് ഞങ്ങളും മന: പൂർവ്വം മറന്നു. അല്ലേ ഗോപാലാ ?"
അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മാവൻ അതു ചോദിച്ചപ്പോൾ, ഇളയച്ഛൻ്റെ ചുണ്ടിൽ ഒരു പരിഹാസം മിന്നുന്നത് വിനു കണ്ടു.
ചെറിയ ആ ഓടിട്ട വീട്ടിലേക്ക് എല്ലാവരും കടന്നതിനു ശേഷം, കൃഷ്ണ, പ്രതിക്ഷയോടെ ഒന്നു തിരിഞ്ഞു നോക്കിയതും, റോഡിനരികിൽ ബുള്ളറ്റിലിരുന്നു അഭി,തന്നെ നോക്കുന്നത് കണ്ട അവൾ ഓടി വീടിനകത്തേക്ക് കയറി.
ഉള്ള കസേരകളിലും, നിലത്ത് വിരിയിച്ച കൈതോല പായയിലുമായ് വന്നവരെ ഇരുത്തി, ശാരദ ചോദ്യഭാവത്തോടെ ലക്ഷ്മിയമ്മയെ നോക്കി.
" ഞങ്ങൾ വന്നത് ഇവിടുത്തെ മോളെ പെണ്ണു ചോദിക്കാൻ ആണ് ?"
ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും, തലകറങ്ങിയ ശാരദ, ദിവാകരനെ നോക്കി.
ഭാവഭേദങ്ങളൊന്നും കാണിക്കാതെ ദിവാകരൻ ലക്ഷ്മിയമ്മയെ നോക്കി.
"എൻ്റെ മോൻ വിനുവിന് ഈ "
കൃഷ്ണയെ ചൂണ്ടി കാണിച്ചു കൊണ്ട് ലക്ഷ്മിയമ്മ പറയുമ്പോഴെക്കും വിനു ആ കൈകളിൽ പിടുത്തമിട്ടതും, അവർ മകനെ ചോദ്യഭാവത്തോടെ നോക്കി.
" അമ്മയും, അമ്മാവനും, ഇളയച്ഛനും ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക "
വിനു അതു പറഞ്ഞു കൊണ്ട് അവരെ നോക്കിയ ശേഷം, ഒടുവിൽ കൃഷ്ണയുടെ നേരെ നീണ്ടു.
ആ കണ്ണീരണിഞ്ഞ മിഴികളിൽ ഒരു നക്ഷത്രം ഉദിക്കുന്നത് അവൻ കണ്ടു.
"കൃഷ്ണയ്ക്ക് വേറെ ഒരു പ്രണയമുണ്ട് "
വിനുവിൽ നിന്ന് ആ വാക്ക് ഉതിർന്നതോടെ, പൊടുന്നനെ എല്ലാവരും നിശ്ചലമായി.
ലക്ഷ്മിയമ്മയുടെ കത്തുന്ന കണ്ണുകൾ കൃഷ്ണയുടെ നേർക്കു പാഞ്ഞു.
" ശപിക്കരുത് അമ്മേ അവളെ.അമ്മയോടു പറയാൻ അവൾക്ക് വിഷമമായിട്ടാ. അവൾ ഇത്രയും വരെ ഒരു മെഴുക് തിരി പോലെ ഉരുകിയൊലിച്ചത്."
ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മ, വിനുവിനെ നോക്കി.
" കാരണം രണ്ട് ദിവസം കൊണ്ട് അമ്മ, അവൾക്ക് സ്വന്തം അമ്മയായി തീർന്നിരുന്നു ആ അമ്മയെ വേദനിപ്പിക്കാൻ അവൾക്ക് പറ്റില്ലായിരുന്നു
പറഞ്ഞതു നിർത്തി അവൻ ചുമരിൽ ചാരി നിൽക്കുന്ന കൃഷ്ണയെ നോക്കി.
" അല്ലെങ്കിലും നമ്മൾക്ക് ഇങ്ങിനെ ഒരു ആഗ്രഹമുണ്ടെന്ന് അമ്മ കൃഷ്ണയോട് പറഞ്ഞിട്ടില്ലല്ലോ?"
വിനുവിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ലക്ഷ്മിയമ്മ പതിയെ തലയാട്ടി.
"പിന്നെന്തിനാണ് നീ ഞങ്ങളെ ഈ വേഷം കെട്ടിച്ചു ഇങ്ങോട്ട് എഴുന്നുള്ളിച്ചത്? "
ഉറക്കെ ചോദിച്ചുക്കൊണ്ട് ഇളയച്ചൻ എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോഴേക്കും, ആ കൈയിൽ പിടിച്ചു വിനു.
"ഇളയച്ചൻ പിണങ്ങി പോകല്ലേ -പ്ലീസ്"
വിനുവിൻ്റെ യാചന കണ്ടപ്പോൾ അയാളുടെ ദേഷ്യമൊന്നു തണുത്തു.
" വേഷം കെട്ടിച്ചു കൊണ്ടു വന്നത് എന്തിനാണെന്ന് ഇളയച്ഛൻ ചോദിച്ചില്ലേ? കല്യാണ നിശ്ചയം നടത്താൻ തന്നെയാണ് "
വിനുവിൻ്റെ സംസാരം കേട്ടതോടെ അമ്മാവനും, ഇളയച്ഛനും ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മയെ നോക്കി.
"കൃഷ്ണയുടെയും, അവൾ പ്രണയിക്കുന്ന പയ്യൻ്റെയും നിശ്ചയം നടത്താൻ "
വിനു പറഞ്ഞപ്പോൾ, ഇളയച്ഛനും, അമ്മാവനും തലയാട്ടി കൊണ്ട് അമ്മയെ നോക്കുന്നത് അവൻ കണ്ടു.
കുടിച്ചു കുടിച്ചു നിൻ്റെ മോന് ഭ്രാന്തായോ എന്നൊരു ചോദ്യചിഹ്നമുണ്ടായിരുന്നു ആ നോട്ടത്തിലെന്ന് വിനു ഊഹിച്ചു.
"എനിക്ക് ഭ്രാന്തായത് അല്ല ഇളയച്ഛാ ! ഒരു രാത്രി, കൊടുങ്കാട്ടിൽ സ്വന്തം സുരക്ഷിതത്വം നോക്കാതെ എൻ്റെ ജീവനു വേണ്ടി കാവലിരുന്നവളോടുള്ള കടപ്പാട്.തീർത്താൽ തീരാത്ത കടപ്പാട് ആണെന്നറിയാം. എന്നാലും എനിക്ക് ഇത്രയെങ്കിലും ചെയ്തേ തീരൂ "
അവൻ പറഞ്ഞു നിർത്തി ചുറ്റുമൊന്നു നോക്കി.
എല്ലാവരും നിശബ്ദതയിലാണ്ട നിമിഷം!
"ആരാടീ അവൻ?"
കൈയെത്തും ദൂരത്ത് വെച്ച് നിധി നഷ്ടപ്പെട്ടവളെ പോലെ ശാരദ അവൾക്കു നേരെ പാഞ്ഞടുത്തതും, വിനു തടഞ്ഞു.
" ഒരു മുഹൂർത്തത്തിൻ്റെ സമയമാണ് .ഷോ കാണിക്കരുത് "
ചെറിയ ശബ്ദത്തിൽ അവൻ പറഞ്ഞപ്പോൾ, ശാരദ പിടിച്ചുകെട്ടിയതുപോലെ നിന്നു.
"കൃഷ്ണാ, ഇതാ നിനക്കും, അഭിയ്ക്കുമുള്ള റിങ്ങ് "
ജ്വല്ലറിയുടെ കവർ അവൾക്ക് നീട്ടി വിനു, അത് പറഞ്ഞപ്പോൾ കൃഷ്ണ അവിശ്വസനീയ തോടെ അവനെ നോക്കി.
" ജ്വല്ലറിയിൽ ചെന്ന് മോതിരം വാങ്ങിയത് എനിക്ക് ആണെന്നു വിചാരിച്ചോ- ഒരു അളവ് കിട്ടാൻ വേണ്ടിയിട്ടാണ് എൻ്റെ വിരൽ കാണിച്ചു കൊടുത്തത് . പിന്നെ രണ്ടാളുടെയും പേര് എഴുതിയിട്ടുണ്ട് മോതിരത്തിൽ '
ഒരു കരച്ചിലോടെ അവൾ വിനുവിൻ്റെ നേർക്ക് പാഞ്ഞുചെന്നു, കുനിയുവാൻ തുടങ്ങിയതും, അവൻ തടഞ്ഞു.
" ഇങ്ങിനെ കുനിയുന്ന പെണ്ണിൻ്റെ ചിത്രമല്ല പുഞ്ചിരിയോടെ ആയുധമെടുത്ത പെണ്ണിൻ്റെ ചിത്രമാണ് മനസ്ലിൽ - അത് മായ്ക്കരുത്"
വിനുവിൻ്റെ വാക്ക് കേട്ടതോടെ കണ്ണീരിലൂടെ ഒരു പുഞ്ചിരി അവൾ നൽകി.
ഇവരെന്ത് തേങ്ങയാണ് പറയുന്നതെന്ന് ഓർത്ത് മറ്റുള്ളവർ ഒന്നുമറിയാതെ പരസ്പരം നോക്കി.
പൊടുന്നനെ മുറ്റത്ത് നിഴലുകൾ ചലിക്കുന്നതു പോലെ തോന്നിയപ്പോൾ വിനു തിരിഞ്ഞു നോക്കി.
"കയറി വരൂ അഭീ "
വിനു പുറത്തേക്ക് ചെന്ന് അഭിയുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി.
കൂടെ അഭിയുടെ അച്ഛനും, അമ്മയും, കുറച്ചു ബന്ധു ക്കാരും അകത്തേക്ക് വന്നു.
ഒരു കല്യാണ ചെക്കൻ്റെ വേഷത്തിൽ അഭിയെ കണ്ടതും, ഇതൊക്കെ ഒരു സ്വപ്നമാണോ എന്ന് കൃഷ്ണ സന്ദേഹിച്ചു.
വായും തുറന്ന് അഭിയെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൻ പുഞ്ചിരിച്ചു.
" ഇത് സ്വപ്നമല്ല കൃഷ്ണാ. യഥാർത്ഥ്യമാണ്"
വിനുവിൻ്റെ ശബ്ദമുയർന്നപ്പോൾ,
അഭിയിൽ നിന്ന് കണ്ണെടുത്ത് കൃഷ്ണ അവനെ തിരിഞ്ഞു നോക്കി.
"അഭിയെ ഞാൻ അറിയും! അന്ന് ഡൈനിങ്ങ് ടേബിളിനടുത്ത് നിന്ന് കിട്ടിയ പേഴ്സിൽ, ഏതോ കല്യാണ ആൽബത്തിൽ നിന്ന് ചീന്തിയെടുത്ത അഭിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് പിന്നിൽ ഫോൺ നമ്പറും "
വിനുവിൻ്റെ സംസാരം കേട്ടതും, അവൾ അഭിയെ ഒന്നു പാളി നോക്കി ചമ്മലോടെ മുഖം താഴ്ത്തി.
"ചില പെണ്ണുങ്ങൾ ഇങ്ങിനെയാണ് അഭീ. ഉള്ളിൽ കടലോളം
സ്നേഹമുണ്ടാകും.പക്ഷെ പുറത്തേക്ക് ഒരു തുള്ളി പോലും ചാടാതെ തടയണ കെട്ടിവെച്ചിരിക്കും അവർ
വിനു എഴുന്നേറ്റു അഭിയുടെ അടുത്തേക്ക് ചെന്നു.
" ഞാൻ കണ്ടതിൽ ഏറ്റവും ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ അഭിയെന്നു പറയും ഞാൻ കാരണം ഇങ്ങിനെയൊരു റെയർ പീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതു കൊണ്ട് "
അത് പറയുമ്പോൾ സന്തോഷം കൊണ്ട് വിനു വിൻ്റെ കണ്ണ് നനഞ്ഞിരുന്നു.
അഭി പൊടുന്നനെ കൃഷ്ണയെ കണ്ണൊന്നു കാണിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അവൾ പിന്നാലെ ചെന്നു.
" അവർക്ക് ചായ കൊടുക്കേണ്ടേ? ചായയും കഴിക്കാനുള്ള പലഹാരങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട് "
അതും പറഞ്ഞ് പെട്ടിഓട്ടോയുടെ അടുത്തേക്ക് നടക്കുന്ന അഭിയെ, കൃഷ്ണ അത്ഭുതത്തോടെ നോക്കി.
"വിനു വിളിച്ചു പറഞ്ഞപ്പോൾ മുതൽ എല്ലാം സെറ്റപ്പ് ആക്കി നിന്നതാ- നിങ്ങളെ കാണാതെ ആയപ്പോഴാണ് ഞാൻ ബൈക്ക് എടുത്ത് ഇറങ്ങിയതും, സിഗ്നലിൽ വെച്ചു കണ്ടതും "
ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ അഭി-പറയുന്നതും കേട്ടു അവൾ വായ് പൊളിച്ചിരുന്നു.
ചായയും, പലഹാരങ്ങളും അടുക്കളയിൽ എത്തിക്കുമ്പോഴും അവൾ വിനുവിനെ കുറിച്ച് ഓർക്കുകയായിരുന്നു.
ഒന്നും പിടി തരാത്ത മനുഷ്യൻ.
" അപ്പോൾ എത്രയും പെട്ടെന്ന് ഈ ചടങ്ങ് നടത്തിയിട്ട് മടങ്ങിപോകല്ലേ ?"
ഇളയച്ഛൻ പറഞ്ഞപ്പോൾ മറ്റുള്ളവരും ശരിവെച്ചു.
" അഭീ,കൃഷ്ണയ്ക്ക് വാങ്ങിയ ഡ്രസ്സ് കൊടുക്ക് .അത് അണിഞ്ഞു വന്നാൽ ഈ ചടങ്ങ് എത്രയും പെട്ടെന്ന് നടത്താം"
വിനു പറഞ്ഞതും പെട്ടെന്ന് കൃഷ്ണ കരഞ്ഞപ്പോൾ ചുറ്റുമുള്ളവർ പകപ്പോടെ അവളെ നോക്കി.
വിനു ചെന്ന് പതിയെ കൃഷ്ണയുടെ താടിയുയർത്തി മറ്റുള്ളവരെ നോക്കി.
"ഈ കരച്ചിലിൽ പേടിക്കാൻ ഒന്നുമില്ല. ഈ നല്ല മുഹൂർത്തിൽ പ്രിയപ്പെട്ട ഒരാളുടെ അഭാവം കൊണ്ടാണ് ഈ കണ്ണീർ പുഴ "
മനസ്സറിഞ്ഞതുപോലെ വിനു പറഞ്ഞപ്പോൾ കണ്ണീർ തുടച്ചു കൊണ്ട് അവൾ അയാളെ കണ്ണു ചിമ്മാതെ നോക്കി നിന്നു.
ദിവാകരനും, ശാരദയും പരസ്പരം നോക്കി കണ്ണു മിഴിച്ചു.
" ഞാൻ പറഞ്ഞത് സത്യമല്ലേ കൃഷ്ണാ. കൈയോ, കാലോ വളരുന്നതെന്ന് നോക്കി ഒരമ്മയെ പോലെ നീ വളർത്തിയ അനിയത്തി.
വേണി.
അവൾക്കു വേണ്ടിയാണ് നീ നിൻ്റെ ജീവിതം ജീവിച്ചു തീർക്കുന്നത്. നന്നായി പഠിച്ചിരുന്ന നീ അവൾക്കു വേണ്ടിയാണ് വഴിയൊഴിഞ്ഞ് ഓട്ടോക്കാരിയായത്! രാത്രിയിൽ ഉറങ്ങാതെ, വാക്കത്തിയും പിടിച്ച് കാവലിരുന്നത് അവൾക്കു വേണ്ടി തന്നെയായിരുന്നു...
പക്ഷേ നീ ഓരോ നിമിഷവും തോറ്റു കൊണ്ടിരിക്കുകയാണ് കൃഷ്ണാ!
അവൾ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.''
അല്ലെങ്കിൽ, തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ചേച്ചിയുടെ മോതിരമാറ്റം കാണാൻ അവൾ വരാത്തതെന്തുകൊണ്ട്?"
വിനു പറയുന്നതും കേട്ട് കൃഷ്ണ പതിയെ പല്ല് കടിച്ച് അഭിയെ നോക്കി.
"നീ അഭിയെ നോക്കി പേടിപ്പിക്കണ്ട കൃഷ്ണാ! ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ?
വിനുവിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നും പറയാൻ കഴിയാതെ കണ്ണീർ
വാർത്തു.
" ചേച്ചി എനിക്ക് അമ്മയെ പോലെ ആണ്. ആ ജീവിതം എനിക്ക് വേണ്ടിയാണ് ഉരുകി തീരുന്നത്- ചേച്ചി അറിയാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല എന്നൊക്കെ വാ,തോരാതെ പറയും.
പക്ഷെ അതൊക്കെ വെറും ഡയലോഗ് മാത്രമാണ്. അവൾ അഭിനയിക്കാൻ പഠിച്ചവളാണ്.പെരുംകള്ളി
" വിനൂ നീകാട് കയറുന്നു "
കൃഷ്ണയുടെ ശബ്ദം വല്ലാതെ ഉയർന്നു.
അവളുടെ ഭാവം കണ്ട് അവിടെയുള്ളവർ പകച്ചു.
"ഇനി ഒരു അക്ഷരം വേണിയെ പറ്റി സംസാരിച്ചാൽ ഇതുവരെ തന്ന സഹായങ്ങൾ മറക്കും ഞാൻ. ആ നിമിഷം എല്ലാവരെയും പടി കടത്തും ഞാൻ - "
അവൾ കിതച്ചു കൊണ്ട് അഭിയെ നോക്കി.
"നിന്നോടും കൂടിയാ പറഞ്ഞത് "
അവൾ അതും പറഞ്ഞ് ചുമരിൽ ചാരി നിന്നു കിതച്ചു.
എന്താണ് നടക്കുന്നതെന്നറിയാതെ ലക്ഷ്മിയമ്മയും, ഇളയച്ഛനും, അമ്മാവനും അഭിയെ നോക്കി.
സന്തോഷത്തിൻ്റെ നിമിഷങ്ങൾ പൊടുന്നനെ മുകതയിലേക്ക് കൂപ്പുകുത്തിയപ്പോൾ എല്ലാവരും പകച്ചിരുന്നു.
"കൂൾ ഡൗൺ കൃഷ്ണാ "
അവളുടെ തോളിൽ തട്ടി കണ്ണിലേക്ക് തറപ്പിച്ചു നോക്കി വിനു.
"നിനക്ക് വല്ലാതെ വേദനിക്കുന്നുണ്ട് അല്ലേ? അപ്പോൾ 'ഇതൊക്കെ ഞാൻ പറയുമ്പോൾ,
അവളെ
ഇത്രയും കാലം കാത്തിരുന്ന ഞാൻ എത്ര മാത്രം സ്വയം
വേദനിക്കുന്നുണ്ടോയെന്ന് നിനക്കറിയോ?"
വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ കൃഷ്ണ അവനെ നോക്കി.
" പ്രാണനെ പോലെ സ്നേഹിച്ചവൾ മരിച്ചോ, ജീവിച്ചോ എന്നറിയാതെ ജീവിതം ഉരുകി തീർക്കുന്നവൻ്റെ വേദന നിനക്കറിയില്ല,കൃഷ്ണാ നിനക്കെന്നല്ല ആർക്കും "
അവൻ്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങിയിരുന്നു.
"അപകടം പറ്റാം, കൈയോ കാലോ പോകാം, ജീവിതാന്ത്യം വരെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പറ്റാതാവാം! അപ്പോഴും മനസ്സ് എന്ന ഒരു സാധനം അവിടെ ഉണ്ടാവില്ലേ? അതിനുള്ളിലെ സ്നേഹം വറ്റിപോകോ ?"
"വിനൂ"
ഒരു കരച്ചിലോടെ കൃഷ്ണ അവൻ്റെ മുഖം പിടിച്ചുയർത്തി.
അവൻ പതിയെ കണ്ണീരോടെ തലയാട്ടി.
" ഏത് ഉറക്കത്തിലും എൻ്റെ ശബ്ദം കേട്ടാൽ തിരിച്ചറിയുന്നവളാണ്. ഇത്രയും നേരം എൻ്റെ സംസാരം കേട്ടിട്ട് അവൾ ഒന്നു പുറത്തു വന്നോന്ന് നോക്ക് "
വിനു പറഞ്ഞു തീർന്നതും.പൊടുന്നനെ തെക്കേമുറിയിലെ ഇരുട്ടിൽ പൊട്ടിക്കരച്ചിലുയർന്നു.
കൂടി നിന്നവർ അമ്പരന്നു നിൽക്കെ കൊടുങ്കാറ്റ് പോലെ ഒരു പെൺക്കുട്ടി കുതിച്ചു വന്ന് വിനുവിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"ഈ കോലത്തിൽ ഞാനെങ്ങിനെയാ എൻ്റെ വിനുവിനെ "
പറഞ്ഞതു മുഴുമിപ്പിക്കാനാകാതെ അവൾ അവൻ്റെ മുഖത്ത് തെരുതെരെ ചുംബനമർപ്പിച്ചു.
അവൻ ശക്തിയോടെ വേണിയെ നെഞ്ചോട് ചേർത്ത് അത്ഭുതപ്പെട്ട് നിൽക്കുന്ന കൃഷ്ണയെ നോക്കി.
" ആ പേഴ്സിൽ അഭിയുടെ ഫോട്ടോയോടൊപ്പം തന്നെ വേണിയുടെ ഫോട്ടോയും ഉണ്ടായിരുന്നു...
പിന്നെ അഭിയോട് ചോദിച്ച പ്പോഴാണ് ആക്സിഡൻ്റിനെ പറ്റി അറിയുന്നത്....
ഇനിയും ഇവൾ എന്നെ ഉൾക്കൊള്ളുമോ എന്ന ചിന്തയിലാണ് അവിടെ വെച്ച് ഈ കാര്യങ്ങൾ കൃഷ്ണയോട്, സോറി ചേച്ചിയോടു പറയാതിരുന്നത് "
"എന്നെ കാണാൻ വരുന്ന തിരക്കിൽ മണ്ടി ചീറി വരുന്ന ബസ്സിനെ നോക്കിയിട്ടുണ്ടാവില്ല "
അതും പറഞ്ഞ് അവളുടെ ശിരസ്സിൽ സന്തോഷ കണ്ണീരോടെ അവൻ ചുംബിക്കുമ്പോൾ, കൂടി നിന്നവരുടെ കണ്ണും നിറഞ്ഞു.
സന്തോഷ തിരത്തള്ളലോടെ വിനു അമ്മയെ നോക്കി.
"ഇന്നു തന്നെ ഇവളെ കൊണ്ടു പോകാം നമ്മൾക്ക്. അതിനു മുൻപ് ഒരു ചടങ്ങിനെന്നവണ്ണം മോതിരമാറ്റം നടത്താം"
"അതു ശരിയാ"
അമ്മാവനും, ഇളയച്ഛനും അനുകൂലിച്ചപ്പോൾ, അവൻ വേണിയെ നോക്കി.
"എന്നാൽ നമ്മൾക്ക് രണ്ട് മോതിരം വാങ്ങി വന്നാലോ?"
"ഈ ചളുങ്ങിയ മുഖം വെച്ചിട്ടോ?"
അവൾ വേദനയോടെ അവനെ നോക്കി.
"എൻ്റെ മുഖം ചേർത്തുവെക്കാം പൊന്നേ "
അതും പറഞ്ഞ് ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് അവൻ മുഖം ചേർത്ത് വെച്ചു.
" ഞങ്ങളെ കണ്ടപ്പോൾ എന്തിനാ പൂക്കളമിടുന്നതും നിർത്തി വീട്ടിലേക്ക് ഓടി പോയത്?"
അവൻ ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ വലത്തെ കവിളിൽ നിന്നും കഴുത്ത് വരെ ഒന്നു തലോടി.
"അതൊക്കെ മാറ്റാം പെണ്ണേ.ഒരു പ്ലാസ്റ്റിക്ക് സർജറിയിലൂടെ "
" അത്തക്കളം അടിപൊളിയായിട്ടുണ്ട് ട്ടാ"
വേണിയുടെ കവിളിൽ ചുണ്ടമർത്തി അവനതു പറഞ്ഞപ്പോൾ അവളാകെ കോരിത്തരിച്ചു.
രണ്ട് വർഷത്തെ ഇരുട്ടിലെ വാസത്തിനു ശേഷം, പൊൻവെയിലിലേക്കിറങ്ങുന്ന അനിയത്തിയെ സന്തോഷത്തോടെ നോക്കി നിന്നു കൃഷ്ണ!
ഓണതുമ്പികൾ അവർക്കു മേൽ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ, കഴിഞ്ഞതൊന്നും സ്വപ്നമല്ലല്ലോയെന്ന് അവൾ ശരീരത്തിൽ നുള്ളി നോക്കുന്നുണ്ടായിരുന്നു അപ്പോൾ!!!
ശുഭം!
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക.
ഇതുവരെ പ്രോത്സാഹനം തന്ന പ്രിയ വായനക്കാർക്ക് ഹൃദയം നിറയെ നന്ദി!!!
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....
രചന: സന്തോഷ് അപ്പുക്കുട്ടൻ
ഇടയ്ക്കിടെ കാറിൽ നിന്നും മുഖം പുറത്തേക്കിട്ട് പിന്നിൽ വരുന്ന അഭിയെ നോക്കുമ്പോഴും,കാറ്റിൽ മുഖത്തേക്ക് വീശിയടിക്കുന്ന മുടിയിഴകൾ കണ്ണിരിൽ നനയുന്നത് അവളറിഞ്ഞില്ല
മനസ്സിൻ്റെ നിയന്ത്രണം
തെറ്റിയാണ് അഭി,
വരുന്നതെന്ന് ഓർത്തപ്പോൾ അവൾ ഒന്നു ഞെട്ടി.
ഇത്രയും വാഹനങ്ങൾക്കിടയിലൂടെ നിയന്ത്രണമില്ലാത്ത മനസ്സുമായി വരുമ്പോൾ?
ഒന്നും സംഭവിക്കല്ലേയെന്ന് നെഞ്ചിൽ കൈവെച്ച്, കണ്ണടച്ച് പ്രാർത്ഥിച്ചു കൊണ്ട് അവൾ സീറ്റിൽ ചാരിയിരുന്നു.
കൃഷ്ണ യാന്ത്രികമായി പറഞ്ഞുകൊണ്ടിരുന്ന വഴി കളിലൂടെ, ഓടിയ കാർ ടാറിട്ട റോഡും കടന്ന് ചരൽ വഴിയിലൂടെ വീടിൻ്റെ പടിക്കൽ എത്തിയതും, മുന്നിൽ കണ്ട കാഴ്ച അവളുടെ ശിരസ്സിൽ വീണ ആദ്യത്തെ വെള്ളിടിയായി.
പറമ്പ് ഒക്കെ വൃത്തിയായി, ഒരു ചവറു പോലുമില്ലാതെ തിളങ്ങുന്നു.
എത്ര വൃത്തിയാക്കിയിട്ടാലും അതൊക്കെ ഒരു നിമിഷം കൊണ്ട് കാളയെ പോലെ ഉഴുതു മറിക്കുന്ന തന്ത ഇന്നലെ കള്ള് കുടിച്ചിട്ടില്ലായെന്ന് അവൾക്കു തോന്നി.
അവളുടെ സംശയത്തിനെ ശരിവെക്കും വിധം,
കുളിച്ചൊരുങ്ങി പുതിയ വസ്ത്രങ്ങളുമണിഞ്ഞ് വീടിറങ്ങി വരുന്ന രണ്ടാം കെട്ടുക്കാരൻ തന്തയയും, അമ്മയെയും കണ്ടപ്പോൾ ആവനാഴിയിലെ അസ്ത്രങ്ങൾ ഓരോന്നും നഷ്ടപ്പെടുകയാണെന്ന് അവളറിഞ്ഞു.
കാറിൻ്റെ അടുത്തെത്തിയതും, ലക്ഷ്മിയമ്മയെ കണ്ടപ്പോൾ ശാരദ അവർക്ക് അരികിലേക്ക് ഓടിചെന്നു.
"ഇന്നലെ ഫോൺ ചെയ്ത ചേച്ചിയാണോ?"
ശാരദ സന്തോഷം കൊണ്ട് വിടർന്ന മുഖത്തോടെ ചോദിച്ചപ്പോൾ ലക്ഷ്മിയമ്മ പുഞ്ചിരിയോടെ തലയാട്ടി.
" ദേ ഇങ്ങട് വന്നേന്. ശരിക്കും കവിയൂർ പൊന്നമ്മയുടെ പോലെ ഐശ്വര്യം നിറഞ്ഞ മുഖമുള്ള ഒരു ചേച്ചി'
ദിവാകരനെ കൈകാണിച്ചു വിളിച്ചു കൊണ്ട് ശാരദ പറയുമ്പോൾ, കൃഷ്ണയ്ക്ക് എല്ലാം കൈവിട്ടു eപാകുകയാണെന്നു തോന്നി.
"മോളേ - നമ്മുടെ ഓട്ടോ എവിടെ?":
കൃഷ്ണയുടെ അരികെ വന്ന് ശാരദ തേനിൽ ചാലിച്ച ആ ചോദ്യമുയർത്തിയപ്പോൾ, അവളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നതു പോലെ തോന്നി.
ഇന്നലെ വരെ മോളെയെന്നുള്ള വാക്കിനു മുന്നിൽ പലതും ചേർത്തു വിളിക്കുമായിരുന്ന അമ്മയുടെ മറ്റൊരു മുഖം കണ്ടപ്പോൾ അവളുടെ നാവിറങ്ങി പോയി.
" അത് വീട്ടിലുണ്ട് ശാരദേ! ഞങ്ങൾ ഒരു കാര്യം പറയാനാണ് ഇങ്ങോട്ടേക്ക് വന്നത് "
ലക്ഷ്മിയമ്മ പറഞ്ഞപ്പോൾ ദിവാകരൻ ശാരദയുടെ അടുത്തെത്തി.
"വീട്ടിലേക്ക് വന്നവരെ വഴിയിൽ തടഞ്ഞു നിർത്തിയാണോ സംസാരിക്കുന്നത് ശാരദേ ?"
ദിവാകരൻ്റെ ചോദ്യം കേട്ടതും, ശ്വാസം വിടാതെ കൃഷ്ണ അയാളെ തന്നെ നോക്കി നിന്നു.
വഴിതെറ്റി പറമ്പിലേക്ക് കയറിയവനെ പോലും, കുഴിയിൽ കിടക്കുന്ന തന്തയ്ക്ക് വരെ വിളിക്കുന്ന ഇയാൾ?
" അയ്യോ! നിങ്ങളെ കണ്ട സന്തോഷത്തിൽ ഞാനത് മറന്നു. ഞങ്ങൾ കുറച്ച് സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിലേക്ക് ഇറങ്ങിയതാ. അത് പിന്നെ ആകാം. നിങ്ങള് വാ "
അതും പറഞ്ഞ് ശാരദ മുന്നോട്ടു നടന്നപ്പോൾ, കാർ വഴിയരികിൽ പാർക്ക് ചെയ്ത്, അവരും അവൾക്കു പിന്നാലെ നടന്നു.
രണ്ട് കാറുകളിൽ വന്നവർ ശാരദയുടെ വീട്ടിലേക്ക് നടന്നു പോകുന്നത് കണ്ട് അയൽവാസികൾ ആകാംക്ഷയോടെ, വേലിക്കരികിൽ വന്നു നിന്നു.
വിനു, ഒരു നിമിഷം കൃഷ്ണയെ നോക്കിയതും അവൾ മുഖം തിരിച്ചു.
ഇളയച്ചൻ്റെയും, അമ്മാവൻ്റെയും അടക്കിപ്പിടിച്ച സംസാരധ്വനി പരിഹാസത്തിൻ്റേതെന്ന് മനസ്സിലായപ്പോൾ അവൻ പതിയെ ചിരിച്ചു.
ഓടി വന്ന ഒരു കുറിഞ്ഞി പൂച്ച കൃഷ്ണയുടെ കാലിൽ മുട്ടിയിരുമ്മിയപ്പോൾ, അവൾ പതിയെ അതിനെ കോരിയെടുത്ത് മാറോട് ചേർത്തു.
വൃത്തിയാക്കിയ മുറ്റത്ത്, ചാണകമെഴുതി പൂക്കളമിട്ടിരിക്കുന്നത് കണ്ട ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ഒരു പുഞ്ചിരിയുതിർന്നു .
"ഇന്നാണല്ലോ അത്തം. ഞാനതങ്ങ് മറന്നു "
ലക്ഷ്മിയമ്മ, ആങ്ങളയുടെ കൈ പിടിച്ചു കൊണ്ട് വിഷമത്തോടെ പറഞ്ഞു.
" ഞങ്ങൾക്ക് അറിയാമായിരുന്നു.
പക്ഷെ നിനക്ക് ഏതൊരു ആഘോഷങ്ങളെക്കാളും വലുതിപ്പോൾ ഇവൻ്റെ വിവാഹമല്ലേ? അതു കൊണ്ട് തന്നെ അത്തമാണെന്ന് ഞങ്ങളും മന: പൂർവ്വം മറന്നു. അല്ലേ ഗോപാലാ ?"
അമ്മയെ ചേർത്തു പിടിച്ചു കൊണ്ട് അമ്മാവൻ അതു ചോദിച്ചപ്പോൾ, ഇളയച്ഛൻ്റെ ചുണ്ടിൽ ഒരു പരിഹാസം മിന്നുന്നത് വിനു കണ്ടു.
ചെറിയ ആ ഓടിട്ട വീട്ടിലേക്ക് എല്ലാവരും കടന്നതിനു ശേഷം, കൃഷ്ണ, പ്രതിക്ഷയോടെ ഒന്നു തിരിഞ്ഞു നോക്കിയതും, റോഡിനരികിൽ ബുള്ളറ്റിലിരുന്നു അഭി,തന്നെ നോക്കുന്നത് കണ്ട അവൾ ഓടി വീടിനകത്തേക്ക് കയറി.
ഉള്ള കസേരകളിലും, നിലത്ത് വിരിയിച്ച കൈതോല പായയിലുമായ് വന്നവരെ ഇരുത്തി, ശാരദ ചോദ്യഭാവത്തോടെ ലക്ഷ്മിയമ്മയെ നോക്കി.
" ഞങ്ങൾ വന്നത് ഇവിടുത്തെ മോളെ പെണ്ണു ചോദിക്കാൻ ആണ് ?"
ലക്ഷ്മിയമ്മയുടെ ചോദ്യം കേട്ടതും, തലകറങ്ങിയ ശാരദ, ദിവാകരനെ നോക്കി.
ഭാവഭേദങ്ങളൊന്നും കാണിക്കാതെ ദിവാകരൻ ലക്ഷ്മിയമ്മയെ നോക്കി.
"എൻ്റെ മോൻ വിനുവിന് ഈ "
കൃഷ്ണയെ ചൂണ്ടി കാണിച്ചു കൊണ്ട് ലക്ഷ്മിയമ്മ പറയുമ്പോഴെക്കും വിനു ആ കൈകളിൽ പിടുത്തമിട്ടതും, അവർ മകനെ ചോദ്യഭാവത്തോടെ നോക്കി.
" അമ്മയും, അമ്മാവനും, ഇളയച്ഛനും ഞാൻ പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക "
വിനു അതു പറഞ്ഞു കൊണ്ട് അവരെ നോക്കിയ ശേഷം, ഒടുവിൽ കൃഷ്ണയുടെ നേരെ നീണ്ടു.
ആ കണ്ണീരണിഞ്ഞ മിഴികളിൽ ഒരു നക്ഷത്രം ഉദിക്കുന്നത് അവൻ കണ്ടു.
"കൃഷ്ണയ്ക്ക് വേറെ ഒരു പ്രണയമുണ്ട് "
വിനുവിൽ നിന്ന് ആ വാക്ക് ഉതിർന്നതോടെ, പൊടുന്നനെ എല്ലാവരും നിശ്ചലമായി.
ലക്ഷ്മിയമ്മയുടെ കത്തുന്ന കണ്ണുകൾ കൃഷ്ണയുടെ നേർക്കു പാഞ്ഞു.
" ശപിക്കരുത് അമ്മേ അവളെ.അമ്മയോടു പറയാൻ അവൾക്ക് വിഷമമായിട്ടാ. അവൾ ഇത്രയും വരെ ഒരു മെഴുക് തിരി പോലെ ഉരുകിയൊലിച്ചത്."
ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മ, വിനുവിനെ നോക്കി.
" കാരണം രണ്ട് ദിവസം കൊണ്ട് അമ്മ, അവൾക്ക് സ്വന്തം അമ്മയായി തീർന്നിരുന്നു ആ അമ്മയെ വേദനിപ്പിക്കാൻ അവൾക്ക് പറ്റില്ലായിരുന്നു
പറഞ്ഞതു നിർത്തി അവൻ ചുമരിൽ ചാരി നിൽക്കുന്ന കൃഷ്ണയെ നോക്കി.
" അല്ലെങ്കിലും നമ്മൾക്ക് ഇങ്ങിനെ ഒരു ആഗ്രഹമുണ്ടെന്ന് അമ്മ കൃഷ്ണയോട് പറഞ്ഞിട്ടില്ലല്ലോ?"
വിനുവിൻ്റെ ചോദ്യത്തിന് ഉത്തരമില്ലാതെ ലക്ഷ്മിയമ്മ പതിയെ തലയാട്ടി.
"പിന്നെന്തിനാണ് നീ ഞങ്ങളെ ഈ വേഷം കെട്ടിച്ചു ഇങ്ങോട്ട് എഴുന്നുള്ളിച്ചത്? "
ഉറക്കെ ചോദിച്ചുക്കൊണ്ട് ഇളയച്ചൻ എഴുന്നേറ്റു പുറത്തേക്ക് നടക്കുമ്പോഴേക്കും, ആ കൈയിൽ പിടിച്ചു വിനു.
"ഇളയച്ചൻ പിണങ്ങി പോകല്ലേ -പ്ലീസ്"
വിനുവിൻ്റെ യാചന കണ്ടപ്പോൾ അയാളുടെ ദേഷ്യമൊന്നു തണുത്തു.
" വേഷം കെട്ടിച്ചു കൊണ്ടു വന്നത് എന്തിനാണെന്ന് ഇളയച്ഛൻ ചോദിച്ചില്ലേ? കല്യാണ നിശ്ചയം നടത്താൻ തന്നെയാണ് "
വിനുവിൻ്റെ സംസാരം കേട്ടതോടെ അമ്മാവനും, ഇളയച്ഛനും ഒന്നും മനസ്സിലാവാതെ ലക്ഷ്മിയമ്മയെ നോക്കി.
"കൃഷ്ണയുടെയും, അവൾ പ്രണയിക്കുന്ന പയ്യൻ്റെയും നിശ്ചയം നടത്താൻ "
വിനു പറഞ്ഞപ്പോൾ, ഇളയച്ഛനും, അമ്മാവനും തലയാട്ടി കൊണ്ട് അമ്മയെ നോക്കുന്നത് അവൻ കണ്ടു.
കുടിച്ചു കുടിച്ചു നിൻ്റെ മോന് ഭ്രാന്തായോ എന്നൊരു ചോദ്യചിഹ്നമുണ്ടായിരുന്നു ആ നോട്ടത്തിലെന്ന് വിനു ഊഹിച്ചു.
"എനിക്ക് ഭ്രാന്തായത് അല്ല ഇളയച്ഛാ ! ഒരു രാത്രി, കൊടുങ്കാട്ടിൽ സ്വന്തം സുരക്ഷിതത്വം നോക്കാതെ എൻ്റെ ജീവനു വേണ്ടി കാവലിരുന്നവളോടുള്ള കടപ്പാട്.തീർത്താൽ തീരാത്ത കടപ്പാട് ആണെന്നറിയാം. എന്നാലും എനിക്ക് ഇത്രയെങ്കിലും ചെയ്തേ തീരൂ "
അവൻ പറഞ്ഞു നിർത്തി ചുറ്റുമൊന്നു നോക്കി.
എല്ലാവരും നിശബ്ദതയിലാണ്ട നിമിഷം!
"ആരാടീ അവൻ?"
കൈയെത്തും ദൂരത്ത് വെച്ച് നിധി നഷ്ടപ്പെട്ടവളെ പോലെ ശാരദ അവൾക്കു നേരെ പാഞ്ഞടുത്തതും, വിനു തടഞ്ഞു.
" ഒരു മുഹൂർത്തത്തിൻ്റെ സമയമാണ് .ഷോ കാണിക്കരുത് "
ചെറിയ ശബ്ദത്തിൽ അവൻ പറഞ്ഞപ്പോൾ, ശാരദ പിടിച്ചുകെട്ടിയതുപോലെ നിന്നു.
"കൃഷ്ണാ, ഇതാ നിനക്കും, അഭിയ്ക്കുമുള്ള റിങ്ങ് "
ജ്വല്ലറിയുടെ കവർ അവൾക്ക് നീട്ടി വിനു, അത് പറഞ്ഞപ്പോൾ കൃഷ്ണ അവിശ്വസനീയ തോടെ അവനെ നോക്കി.
" ജ്വല്ലറിയിൽ ചെന്ന് മോതിരം വാങ്ങിയത് എനിക്ക് ആണെന്നു വിചാരിച്ചോ- ഒരു അളവ് കിട്ടാൻ വേണ്ടിയിട്ടാണ് എൻ്റെ വിരൽ കാണിച്ചു കൊടുത്തത് . പിന്നെ രണ്ടാളുടെയും പേര് എഴുതിയിട്ടുണ്ട് മോതിരത്തിൽ '
ഒരു കരച്ചിലോടെ അവൾ വിനുവിൻ്റെ നേർക്ക് പാഞ്ഞുചെന്നു, കുനിയുവാൻ തുടങ്ങിയതും, അവൻ തടഞ്ഞു.
" ഇങ്ങിനെ കുനിയുന്ന പെണ്ണിൻ്റെ ചിത്രമല്ല പുഞ്ചിരിയോടെ ആയുധമെടുത്ത പെണ്ണിൻ്റെ ചിത്രമാണ് മനസ്ലിൽ - അത് മായ്ക്കരുത്"
വിനുവിൻ്റെ വാക്ക് കേട്ടതോടെ കണ്ണീരിലൂടെ ഒരു പുഞ്ചിരി അവൾ നൽകി.
ഇവരെന്ത് തേങ്ങയാണ് പറയുന്നതെന്ന് ഓർത്ത് മറ്റുള്ളവർ ഒന്നുമറിയാതെ പരസ്പരം നോക്കി.
പൊടുന്നനെ മുറ്റത്ത് നിഴലുകൾ ചലിക്കുന്നതു പോലെ തോന്നിയപ്പോൾ വിനു തിരിഞ്ഞു നോക്കി.
"കയറി വരൂ അഭീ "
വിനു പുറത്തേക്ക് ചെന്ന് അഭിയുടെ കൈപിടിച്ച് അകത്തേക്ക് കയറ്റി.
കൂടെ അഭിയുടെ അച്ഛനും, അമ്മയും, കുറച്ചു ബന്ധു ക്കാരും അകത്തേക്ക് വന്നു.
ഒരു കല്യാണ ചെക്കൻ്റെ വേഷത്തിൽ അഭിയെ കണ്ടതും, ഇതൊക്കെ ഒരു സ്വപ്നമാണോ എന്ന് കൃഷ്ണ സന്ദേഹിച്ചു.
വായും തുറന്ന് അഭിയെ നോക്കി നിൽക്കുന്ന കൃഷ്ണയെ കണ്ട് അവൻ പുഞ്ചിരിച്ചു.
" ഇത് സ്വപ്നമല്ല കൃഷ്ണാ. യഥാർത്ഥ്യമാണ്"
വിനുവിൻ്റെ ശബ്ദമുയർന്നപ്പോൾ,
അഭിയിൽ നിന്ന് കണ്ണെടുത്ത് കൃഷ്ണ അവനെ തിരിഞ്ഞു നോക്കി.
"അഭിയെ ഞാൻ അറിയും! അന്ന് ഡൈനിങ്ങ് ടേബിളിനടുത്ത് നിന്ന് കിട്ടിയ പേഴ്സിൽ, ഏതോ കല്യാണ ആൽബത്തിൽ നിന്ന് ചീന്തിയെടുത്ത അഭിയുടെ ഫോട്ടോ ഉണ്ടായിരുന്നു. ഫോട്ടോയ്ക്ക് പിന്നിൽ ഫോൺ നമ്പറും "
വിനുവിൻ്റെ സംസാരം കേട്ടതും, അവൾ അഭിയെ ഒന്നു പാളി നോക്കി ചമ്മലോടെ മുഖം താഴ്ത്തി.
"ചില പെണ്ണുങ്ങൾ ഇങ്ങിനെയാണ് അഭീ. ഉള്ളിൽ കടലോളം
സ്നേഹമുണ്ടാകും.പക്ഷെ പുറത്തേക്ക് ഒരു തുള്ളി പോലും ചാടാതെ തടയണ കെട്ടിവെച്ചിരിക്കും അവർ
വിനു എഴുന്നേറ്റു അഭിയുടെ അടുത്തേക്ക് ചെന്നു.
" ഞാൻ കണ്ടതിൽ ഏറ്റവും ഭാഗ്യവാൻ ആരാണെന്ന് ചോദിച്ചാൽ ഒന്നും ആലോചിക്കാതെ അഭിയെന്നു പറയും ഞാൻ കാരണം ഇങ്ങിനെയൊരു റെയർ പീസിനെ ഞാൻ ഇതുവരെ കണ്ടിട്ടില്ലാത്തതു കൊണ്ട് "
അത് പറയുമ്പോൾ സന്തോഷം കൊണ്ട് വിനു വിൻ്റെ കണ്ണ് നനഞ്ഞിരുന്നു.
അഭി പൊടുന്നനെ കൃഷ്ണയെ കണ്ണൊന്നു കാണിച്ച് പുറത്തേക്കിറങ്ങിയപ്പോൾ അവൾ പിന്നാലെ ചെന്നു.
" അവർക്ക് ചായ കൊടുക്കേണ്ടേ? ചായയും കഴിക്കാനുള്ള പലഹാരങളും ഞാൻ കൊണ്ടുവന്നിട്ടുണ്ട് "
അതും പറഞ്ഞ് പെട്ടിഓട്ടോയുടെ അടുത്തേക്ക് നടക്കുന്ന അഭിയെ, കൃഷ്ണ അത്ഭുതത്തോടെ നോക്കി.
"വിനു വിളിച്ചു പറഞ്ഞപ്പോൾ മുതൽ എല്ലാം സെറ്റപ്പ് ആക്കി നിന്നതാ- നിങ്ങളെ കാണാതെ ആയപ്പോഴാണ് ഞാൻ ബൈക്ക് എടുത്ത് ഇറങ്ങിയതും, സിഗ്നലിൽ വെച്ചു കണ്ടതും "
ഒരു അത്ഭുത കഥ കേൾക്കുന്നതു പോലെ അഭി-പറയുന്നതും കേട്ടു അവൾ വായ് പൊളിച്ചിരുന്നു.
ചായയും, പലഹാരങ്ങളും അടുക്കളയിൽ എത്തിക്കുമ്പോഴും അവൾ വിനുവിനെ കുറിച്ച് ഓർക്കുകയായിരുന്നു.
ഒന്നും പിടി തരാത്ത മനുഷ്യൻ.
" അപ്പോൾ എത്രയും പെട്ടെന്ന് ഈ ചടങ്ങ് നടത്തിയിട്ട് മടങ്ങിപോകല്ലേ ?"
ഇളയച്ഛൻ പറഞ്ഞപ്പോൾ മറ്റുള്ളവരും ശരിവെച്ചു.
" അഭീ,കൃഷ്ണയ്ക്ക് വാങ്ങിയ ഡ്രസ്സ് കൊടുക്ക് .അത് അണിഞ്ഞു വന്നാൽ ഈ ചടങ്ങ് എത്രയും പെട്ടെന്ന് നടത്താം"
വിനു പറഞ്ഞതും പെട്ടെന്ന് കൃഷ്ണ കരഞ്ഞപ്പോൾ ചുറ്റുമുള്ളവർ പകപ്പോടെ അവളെ നോക്കി.
വിനു ചെന്ന് പതിയെ കൃഷ്ണയുടെ താടിയുയർത്തി മറ്റുള്ളവരെ നോക്കി.
"ഈ കരച്ചിലിൽ പേടിക്കാൻ ഒന്നുമില്ല. ഈ നല്ല മുഹൂർത്തിൽ പ്രിയപ്പെട്ട ഒരാളുടെ അഭാവം കൊണ്ടാണ് ഈ കണ്ണീർ പുഴ "
മനസ്സറിഞ്ഞതുപോലെ വിനു പറഞ്ഞപ്പോൾ കണ്ണീർ തുടച്ചു കൊണ്ട് അവൾ അയാളെ കണ്ണു ചിമ്മാതെ നോക്കി നിന്നു.
ദിവാകരനും, ശാരദയും പരസ്പരം നോക്കി കണ്ണു മിഴിച്ചു.
" ഞാൻ പറഞ്ഞത് സത്യമല്ലേ കൃഷ്ണാ. കൈയോ, കാലോ വളരുന്നതെന്ന് നോക്കി ഒരമ്മയെ പോലെ നീ വളർത്തിയ അനിയത്തി.
വേണി.
അവൾക്കു വേണ്ടിയാണ് നീ നിൻ്റെ ജീവിതം ജീവിച്ചു തീർക്കുന്നത്. നന്നായി പഠിച്ചിരുന്ന നീ അവൾക്കു വേണ്ടിയാണ് വഴിയൊഴിഞ്ഞ് ഓട്ടോക്കാരിയായത്! രാത്രിയിൽ ഉറങ്ങാതെ, വാക്കത്തിയും പിടിച്ച് കാവലിരുന്നത് അവൾക്കു വേണ്ടി തന്നെയായിരുന്നു...
പക്ഷേ നീ ഓരോ നിമിഷവും തോറ്റു കൊണ്ടിരിക്കുകയാണ് കൃഷ്ണാ!
അവൾ തോൽപ്പിച്ചു കൊണ്ടിരിക്കുകയാണ്.''
അല്ലെങ്കിൽ, തന്നെ പ്രാണനെ പോലെ സ്നേഹിക്കുന്ന ചേച്ചിയുടെ മോതിരമാറ്റം കാണാൻ അവൾ വരാത്തതെന്തുകൊണ്ട്?"
വിനു പറയുന്നതും കേട്ട് കൃഷ്ണ പതിയെ പല്ല് കടിച്ച് അഭിയെ നോക്കി.
"നീ അഭിയെ നോക്കി പേടിപ്പിക്കണ്ട കൃഷ്ണാ! ഞാൻ പറഞ്ഞതൊക്കെ സത്യമല്ലേ?
വിനുവിൻ്റെ ചോദ്യം കേട്ടതും അവൾ ഒന്നും പറയാൻ കഴിയാതെ കണ്ണീർ
വാർത്തു.
" ചേച്ചി എനിക്ക് അമ്മയെ പോലെ ആണ്. ആ ജീവിതം എനിക്ക് വേണ്ടിയാണ് ഉരുകി തീരുന്നത്- ചേച്ചി അറിയാതെ ഒരു കാര്യവും ഞാൻ ചെയ്യില്ല എന്നൊക്കെ വാ,തോരാതെ പറയും.
പക്ഷെ അതൊക്കെ വെറും ഡയലോഗ് മാത്രമാണ്. അവൾ അഭിനയിക്കാൻ പഠിച്ചവളാണ്.പെരുംകള്ളി
" വിനൂ നീകാട് കയറുന്നു "
കൃഷ്ണയുടെ ശബ്ദം വല്ലാതെ ഉയർന്നു.
അവളുടെ ഭാവം കണ്ട് അവിടെയുള്ളവർ പകച്ചു.
"ഇനി ഒരു അക്ഷരം വേണിയെ പറ്റി സംസാരിച്ചാൽ ഇതുവരെ തന്ന സഹായങ്ങൾ മറക്കും ഞാൻ. ആ നിമിഷം എല്ലാവരെയും പടി കടത്തും ഞാൻ - "
അവൾ കിതച്ചു കൊണ്ട് അഭിയെ നോക്കി.
"നിന്നോടും കൂടിയാ പറഞ്ഞത് "
അവൾ അതും പറഞ്ഞ് ചുമരിൽ ചാരി നിന്നു കിതച്ചു.
എന്താണ് നടക്കുന്നതെന്നറിയാതെ ലക്ഷ്മിയമ്മയും, ഇളയച്ഛനും, അമ്മാവനും അഭിയെ നോക്കി.
സന്തോഷത്തിൻ്റെ നിമിഷങ്ങൾ പൊടുന്നനെ മുകതയിലേക്ക് കൂപ്പുകുത്തിയപ്പോൾ എല്ലാവരും പകച്ചിരുന്നു.
"കൂൾ ഡൗൺ കൃഷ്ണാ "
അവളുടെ തോളിൽ തട്ടി കണ്ണിലേക്ക് തറപ്പിച്ചു നോക്കി വിനു.
"നിനക്ക് വല്ലാതെ വേദനിക്കുന്നുണ്ട് അല്ലേ? അപ്പോൾ 'ഇതൊക്കെ ഞാൻ പറയുമ്പോൾ,
അവളെ
ഇത്രയും കാലം കാത്തിരുന്ന ഞാൻ എത്ര മാത്രം സ്വയം
വേദനിക്കുന്നുണ്ടോയെന്ന് നിനക്കറിയോ?"
വിനുവിൻ്റെ ചോദ്യം കേട്ടതും ഒരു ഞെട്ടലോടെ കൃഷ്ണ അവനെ നോക്കി.
" പ്രാണനെ പോലെ സ്നേഹിച്ചവൾ മരിച്ചോ, ജീവിച്ചോ എന്നറിയാതെ ജീവിതം ഉരുകി തീർക്കുന്നവൻ്റെ വേദന നിനക്കറിയില്ല,കൃഷ്ണാ നിനക്കെന്നല്ല ആർക്കും "
അവൻ്റെ കണ്ണിൽ നീർനിറഞ്ഞു തുടങ്ങിയിരുന്നു.
"അപകടം പറ്റാം, കൈയോ കാലോ പോകാം, ജീവിതാന്ത്യം വരെ കിടക്കയിൽ നിന്നെഴുന്നേൽക്കാൻ പറ്റാതാവാം! അപ്പോഴും മനസ്സ് എന്ന ഒരു സാധനം അവിടെ ഉണ്ടാവില്ലേ? അതിനുള്ളിലെ സ്നേഹം വറ്റിപോകോ ?"
"വിനൂ"
ഒരു കരച്ചിലോടെ കൃഷ്ണ അവൻ്റെ മുഖം പിടിച്ചുയർത്തി.
അവൻ പതിയെ കണ്ണീരോടെ തലയാട്ടി.
" ഏത് ഉറക്കത്തിലും എൻ്റെ ശബ്ദം കേട്ടാൽ തിരിച്ചറിയുന്നവളാണ്. ഇത്രയും നേരം എൻ്റെ സംസാരം കേട്ടിട്ട് അവൾ ഒന്നു പുറത്തു വന്നോന്ന് നോക്ക് "
വിനു പറഞ്ഞു തീർന്നതും.പൊടുന്നനെ തെക്കേമുറിയിലെ ഇരുട്ടിൽ പൊട്ടിക്കരച്ചിലുയർന്നു.
കൂടി നിന്നവർ അമ്പരന്നു നിൽക്കെ കൊടുങ്കാറ്റ് പോലെ ഒരു പെൺക്കുട്ടി കുതിച്ചു വന്ന് വിനുവിൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
"ഈ കോലത്തിൽ ഞാനെങ്ങിനെയാ എൻ്റെ വിനുവിനെ "
പറഞ്ഞതു മുഴുമിപ്പിക്കാനാകാതെ അവൾ അവൻ്റെ മുഖത്ത് തെരുതെരെ ചുംബനമർപ്പിച്ചു.
അവൻ ശക്തിയോടെ വേണിയെ നെഞ്ചോട് ചേർത്ത് അത്ഭുതപ്പെട്ട് നിൽക്കുന്ന കൃഷ്ണയെ നോക്കി.
" ആ പേഴ്സിൽ അഭിയുടെ ഫോട്ടോയോടൊപ്പം തന്നെ വേണിയുടെ ഫോട്ടോയും ഉണ്ടായിരുന്നു...
പിന്നെ അഭിയോട് ചോദിച്ച പ്പോഴാണ് ആക്സിഡൻ്റിനെ പറ്റി അറിയുന്നത്....
ഇനിയും ഇവൾ എന്നെ ഉൾക്കൊള്ളുമോ എന്ന ചിന്തയിലാണ് അവിടെ വെച്ച് ഈ കാര്യങ്ങൾ കൃഷ്ണയോട്, സോറി ചേച്ചിയോടു പറയാതിരുന്നത് "
"എന്നെ കാണാൻ വരുന്ന തിരക്കിൽ മണ്ടി ചീറി വരുന്ന ബസ്സിനെ നോക്കിയിട്ടുണ്ടാവില്ല "
അതും പറഞ്ഞ് അവളുടെ ശിരസ്സിൽ സന്തോഷ കണ്ണീരോടെ അവൻ ചുംബിക്കുമ്പോൾ, കൂടി നിന്നവരുടെ കണ്ണും നിറഞ്ഞു.
സന്തോഷ തിരത്തള്ളലോടെ വിനു അമ്മയെ നോക്കി.
"ഇന്നു തന്നെ ഇവളെ കൊണ്ടു പോകാം നമ്മൾക്ക്. അതിനു മുൻപ് ഒരു ചടങ്ങിനെന്നവണ്ണം മോതിരമാറ്റം നടത്താം"
"അതു ശരിയാ"
അമ്മാവനും, ഇളയച്ഛനും അനുകൂലിച്ചപ്പോൾ, അവൻ വേണിയെ നോക്കി.
"എന്നാൽ നമ്മൾക്ക് രണ്ട് മോതിരം വാങ്ങി വന്നാലോ?"
"ഈ ചളുങ്ങിയ മുഖം വെച്ചിട്ടോ?"
അവൾ വേദനയോടെ അവനെ നോക്കി.
"എൻ്റെ മുഖം ചേർത്തുവെക്കാം പൊന്നേ "
അതും പറഞ്ഞ് ഒരു കുസൃതിയോടെ അവളുടെ മുഖത്തേക്ക് അവൻ മുഖം ചേർത്ത് വെച്ചു.
" ഞങ്ങളെ കണ്ടപ്പോൾ എന്തിനാ പൂക്കളമിടുന്നതും നിർത്തി വീട്ടിലേക്ക് ഓടി പോയത്?"
അവൻ ചോദിച്ചപ്പോൾ അവൾ സങ്കടത്തോടെ വലത്തെ കവിളിൽ നിന്നും കഴുത്ത് വരെ ഒന്നു തലോടി.
"അതൊക്കെ മാറ്റാം പെണ്ണേ.ഒരു പ്ലാസ്റ്റിക്ക് സർജറിയിലൂടെ "
" അത്തക്കളം അടിപൊളിയായിട്ടുണ്ട് ട്ടാ"
വേണിയുടെ കവിളിൽ ചുണ്ടമർത്തി അവനതു പറഞ്ഞപ്പോൾ അവളാകെ കോരിത്തരിച്ചു.
രണ്ട് വർഷത്തെ ഇരുട്ടിലെ വാസത്തിനു ശേഷം, പൊൻവെയിലിലേക്കിറങ്ങുന്ന അനിയത്തിയെ സന്തോഷത്തോടെ നോക്കി നിന്നു കൃഷ്ണ!
ഓണതുമ്പികൾ അവർക്കു മേൽ വട്ടമിട്ടു പറക്കുന്നത് കണ്ടപ്പോൾ, കഴിഞ്ഞതൊന്നും സ്വപ്നമല്ലല്ലോയെന്ന് അവൾ ശരീരത്തിൽ നുള്ളി നോക്കുന്നുണ്ടായിരുന്നു അപ്പോൾ!!!
ശുഭം!
എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിക്കുക.
ഇതുവരെ പ്രോത്സാഹനം തന്ന പ്രിയ വായനക്കാർക്ക് ഹൃദയം നിറയെ നന്ദി!!!
കൂടുതൽ കഥകൾക്ക് ഈ പേജ് ഫോളോ ചെയ്യൂ....